ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഫെബ്രുവരി, 2026 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ആന്ധ്രപ്രദേശിൽ പടക്ക നിർമാണശാലയിൽ തീപിടിത്തം; 18 പേർ വെന്തുമരിച്ചു

  വിജയവാഡ: ആന്ധ്രപ്രദേശിലെ കാക്കിനാഡ ജില്ലയിൽ പടക്ക നിർമാണശാലയിൽ തീപിടിത്തത്തിൽ 18 പേർ മരിച്ചു. നിരവധി പേർക്ക് പൊള്ളലേറ്റു. സമർലകോട്ട മണ്ഡലത്തിലെ വെറ്റ്‌ലപാലം ഗ്രാമത്തിൽ ഉച്ചയ്ക്ക് 2.45 ഓടെയാണ് സ്‌ഫോടനമുണ്ടായത്. പടക്ക നിർമാണ യൂണിറ്റിനോട് ചേർന്നുള്ള നെൽവയലുകളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. സ്‌ഫോടനം നടന്ന സമയത്ത് ഏകദേശം 20 തൊഴിലാളികൾ ജോലികളിൽ ഉണ്ടായിരുന്നതായാണ് കരുതുന്നത്. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. അഞ്ച് കിലോമീറ്റർ അകലെ വരെ കേൾക്കാവുന്ന വലിയ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. സ്ഫോടനത്തിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

എയര്‍ ഇന്ത്യ, ഇന്‍ഡിഗോ ഉള്‍പ്പെടെ അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ചു

  ദുബയ്: പശ്ചിമേഷ്യയില്‍ സുരക്ഷാ സാഹചര്യം പരിഗണിച്ച് വിവിധ അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ വിമാനസര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും സര്‍വീസുകള്‍ നിര്‍ത്തിവച്ചതായി ഔദ്യോഗികമായി അറിയിച്ചു. നേരത്തേ തന്നെ ഖത്തര്‍ എയര്‍വേയ്‌സും തുര്‍ക്കിഷ് എയര്‍ലൈനുകളും പശ്ചിമേഷ്യയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിയിരുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് പ്രധാന പരിഗണനയെന്ന് വിമാനക്കമ്പനികള്‍ വ്യക്തമാക്കി. പശ്ചിമേഷ്യയിലെ ചില പ്രദേശങ്ങളിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ആ മേഖലയിലെ എല്ലാ സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി എയര്‍ ഇന്ത്യ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സുരക്ഷാ സാഹചര്യം നിരന്തരം വിലയിരുത്തുന്നതായും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി. ബാധിതരായ യാത്രക്കാര്‍ക്ക് ആവശ്യമായ സഹായവും പുനക്രമീകരണ സൗകര്യങ്ങളും നല്‍കുമെന്നും അറിയിച്ചു.

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം; ഗര്‍ഫ് മേഖലയിലും സ്ഫോടനം; ഖത്തര്‍, കുവൈത്ത്, യുഎഇ വ്യോമപാത അടച്ചു

  ടെഹ്റാന്‍: ഇറാനില്‍ ഇസ്രയേല്‍ ആക്രമണം. രാജ്യ തലസ്ഥാനമായ ടെഹ്റാനില്‍ മിസൈല്‍ ആക്രമണം നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെഹ്‌റാനിലെ യൂണിവേഴ്‌സിറ്റി സ്ട്രീറ്റിലും ജോംഹൗറി പ്രദേശത്തുമാണ് നിരവധി തവണ സ്‌ഫോടനം നടന്നത്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയുടെ ഓഫീസിനടുത്താണ് ആക്രമണമുണ്ടായത്. അമേരിക്കയും ഇസ്രയേലും സംയുക്തമായാണ് ഇറാനില്‍ ആക്രമണം നടത്തിയത് എന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ഖമനിയെ സുരക്ഷിത താവളത്തിലേക്ക് മാറ്റി. അതേസമയം ഇസ്രയേലില്‍ രാജ്യമെമ്പാടും സൈറണുകള്‍ മുഴങ്ങുന്നതായി വിവരമുണ്ട്. ടെഹ്റാന്റെ പല ഭാഗങ്ങളിലും മൊബൈല്‍ ഫോണ്‍ ആശയവിനിമയം തടസ്സപ്പെട്ടു. ഇന്റര്‍നെറ്റും ഉടന്‍ തന്നെ തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് നി?ഗമനം.

ഇറാനിൽ ഇസ്രായേൽ വ്യോമാക്രമണം; യുദ്ധഭീതിയിൽ പശ്ചിമേഷ്യ

  തെഹ്‌റാൻ: ഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽ വ്യോമാക്രമണം നടത്തി ഇസ്രായേൽ സായുധ സേന. ആക്രമണം നടന്ന വിവരം ഇസ്രായേൽ പ്രതിരോധ മന്ത്രാലയവും സൈന്യവും ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇറാനുമായുള്ള മൂന്നാം ഘട്ട ആണവ ചർച്ചകൾ കരാറിലെത്താതെ പിരിഞ്ഞതിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അതൃപ്തി പ്രകടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ സൈനിക നടപടി ഉണ്ടായിരിക്കുന്നത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഉടൻ ഇസ്രായേൽ സന്ദർശിക്കുമെന്ന റിപ്പോർട്ടുകൾക്കിടെ നടന്ന ഈ ആക്രമണത്തിന് അമേരിക്കയുടെ പൂർണ പിന്തുണയുണ്ടെന്ന് ഇസ്രായേൽ വ്യക്തമാക്കി.

മുനമ്പം: ഹൈക്കോടതി ഉത്തരവിനെതിരെ വഖഫ് ബോർഡ് സുപ്രിംകോടതിയിൽ

  ന്യൂഡൽഹി: മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കേരള വഖഫ് ബോർഡ് സുപ്രിംകോടതിയിൽ ഹരജി നൽകി. വിശദമായ വാദം കേൾക്കണമെന്നാണ് ആവശ്യം. ഹൈക്കോടതിയിലെ പുനഃപരിശോധനാ ഹരജി പിൻവലിച്ച ശേഷമാണ് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. മുനമ്പത്തേത്ത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്‌റ്റേ ചെയ്തിരുന്നു. വഖഫ് സംരക്ഷണവേദിയുടെ ഹരജിയിലായിരുന്നു സ്റ്റേ. നേരത്തെ വഖഫ് ബോർഡ് ഹരജി സമർപ്പിച്ചിരുന്നില്ല. ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹരജി സമർപ്പിക്കുകയാണ് ചെയ്തിരുന്നത്. ഹൈക്കോടതിയിലെ പുനഃപരിശോധനാ ഹരജി പിൻവലവിച്ചാണ് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.

സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസം​ഗം; അന്വേഷണ റിപ്പോർട്ട് മടക്കി ക്രൈംബ്രാഞ്ച് മേധാവി

  തിരുവനന്തപുരം: സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസം​ഗത്തിൽ അന്വേഷണ റിപ്പോർട്ട് മടക്കി ക്രൈംബ്രാഞ്ച് മേധാവി. സജി ചെറിയാനെതിരെ തെളിവില്ലെന്നാണ് അന്വേഷണ റിപ്പോർട്ട്. അന്വേഷണം അവസാനിപ്പിക്കാൻ അനുവ​ദിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഹൈക്കോടതി നിർദേശപ്രകാരമാണ് ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏൽപ്പിച്ചത്. പൊലീസിന്റെ അന്വേഷണ റിപ്പോർട്ടും സജി ചെറിയാന് അനുകൂലമായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ്; പിണറായി വിജയന്‍ മത്സരിക്കും, രണ്ട് ടേം വ്യവസ്ഥയില്‍ പോളിറ്റ് ബ്യൂറോ ഇളവ് നല്‍കി

  ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ മത്സരിക്കും. രണ്ട് ടേം വ്യവസ്ഥയില്‍ പിണറായി വിജയന് മത്സരിക്കാന്‍ പോളിറ്റ് ബ്യൂറോ ഇളവ് നല്‍കി. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിണറായി വിജയന്‍ തന്നെ നയിക്കുമെന്ന് നേരത്തെ സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി അറിയിച്ചിരുന്നു. എ. വിജയരാഘവന്റെ കാര്യം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കും. തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ മത്സരിക്കണമെന്ന് പോളിറ്റ് ബ്യൂറോയില്‍ സംസ്ഥാന ഘടകം ആവശ്യപ്പെട്ടിരുന്നു. 75 വയസ് കഴിയുമ്പോള്‍ നേതാക്കള്‍ വിരമിക്കണമെന്നതാണ് നിലവില്‍ സിപിഎമ്മിനുള്ളിലെ ചട്ടം. എന്നാല്‍, ഇതില്‍ പിണറായി വിജയന് നേരത്തെ പോളിറ്റ് ബ്യൂറോ ഇളവ് നല്‍കിയിരുന്നു. മുഖ്യമന്ത്രിയെന്ന ഇളവ് നല്‍കിയായിരുന്നു പോളിറ്റ് ബ്യൂറോയിലെടുത്തത്."

നടിയെ ആക്രമിച്ച കേസ്‌: ഹൈക്കോടതിയിൽ അപ്പീൽ നൽകി സർക്കാർ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെ വിട്ടതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ദിലീപിനെ വെറുതെ വിടാൻ തെളിവുകളെ വിചാരണക്കോടതി വളച്ചൊടിച്ചെന്നും നീതിപൂർവ്വമായിരുന്നില്ല വിചാരണയെന്നും അപ്പീലിൽ പറയുന്നു. പൾസർ സുനിയടക്കമുള്ള 6 പ്രതികൾ ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തിയ കോടതി ഇതേ തെളിവുകൾ ദിലീപിന്‍റെ കാര്യത്തിൽ സ്വീകരിച്ചില്ലെന്നും അപ്പീലിൽ ആരോപണമുണ്ട്. കൂട്ട ബലാത്സംഗത്തിന് പ്രതികൾക്ക് ഏറ്റവും കുറഞ്ഞ ശിക്ഷ നൽകിയ വിചാരണ കോടതി നടപടി ഞെട്ടിക്കുന്നതാണെന്നും തെറ്റായ സന്ദേശം നൽകുമെന്നും അപ്പീലിൽ പറയുന്നു

കേരള സ്റ്റോറി 2' റിലീസ് ചെയ്യാം; സ്റ്റേ നീക്കി ഡിവിഷന്‍ ബെഞ്ച്

  കൊച്ചി: വിദ്വേഷ സിനിമ 'കേരള സ്റ്റോറി 2' റിലീസ് ചെയ്യുന്നതിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഏര്‍പ്പെടുത്തിയ സ്റ്റേ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ഇതോടെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ നിര്‍മാതാക്കള്‍ക്ക് അനുമതി ലഭിച്ചു. പൊതുതാല്‍പര്യ സ്വഭാവമുള്ള ഹരജിയില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത് നിയമപരമല്ലെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ജസ്റ്റിസ് ശുശ്രുത് അരവിന്ദ് ധര്‍മ്മാധികാരി, ജസ്റ്റിസ് പി.വി ബാലകൃഷ്ണന്‍ എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടത്. ചിത്രത്തിന്റെ ടീസറും ട്രെയിലറും ചിത്രത്തിന്റെ ഭാഗം അല്ലന്നും സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനാല്‍ ചിത്രം പ്രദര്‍ശനാര്‍ഹം ആണെന്നും ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി.

നേപ്പാളില്‍ വീണ്ടും ഭൂചലനം; 4.7 തീവ്രത രേഖപ്പെടുത്തി

കാഠ്മണ്ഡു: കിഴക്കന്‍ നേപ്പാളിലെ സങ്കുവസഭ ജില്ലയില്‍ ഇന്ന് പുലര്‍ച്ചെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തില്‍ ഇതുവരെ നാശനഷ്ടങ്ങളോ ആളപായമോ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ദേശീയ ഭൂകമ്പ നിരീക്ഷണ ഗവേഷണ കേന്ദ്രം (എന്‍ഇഎംആര്‍സി) പുറത്തിറക്കിയ അറിയിപ്പില്‍, പുലര്‍ച്ചെ 3.18നാണ് ഭൂചലനം ഉണ്ടായതെന്ന് വ്യക്തമാക്കി. സങ്കുവസഭ–താപ്‌ലേജുങ് അതിര്‍ത്തി പ്രദേശത്തുള്ള തോപ്‌കെ ഗോലയെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. തലസ്ഥാനമായ കാഠ്മണ്ഡുയില്‍ നിന്ന് ഏകദേശം 400 കിലോമീറ്റര്‍ കിഴക്കായി സ്ഥിതി ചെയ്യുന്ന സങ്കുവസഭ ജില്ലയ്ക്കു പുറമെ ഭോജ്പുര്‍, പാഞ്ച്തര്‍, തേരഥും തുടങ്ങിയ അയല്‍ജില്ലകളിലും പ്രകമ്പനം അനുഭവപ്പെട്ടതായി റിപോര്‍ട്ടുകളുണ്ട്. അധികൃതര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരുന്നതായി അറിയിച്ചു.

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി; അർജുൻ പാണ്ഡ്യൻ കാസർകോട് കളക്ടർ, കെ ഇമ്പശേഖറിന് മാറ്റം

    കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി. കാസർകോട് ജില്ലാ കളക്ടർ കെ. ഇമ്പശേഖറിനെ സ്ഥലംമാറ്റി. നിലവിൽ തൃശ്ശൂർ ജില്ലാ കളക്ടറായ അർജുൻ പാണ്ഡ്യനെ കാസർകോടിന്റെ പുതിയ കളക്ടറായി സർക്കാർ നിയമിച്ചു.

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ സിബിഐക്ക് തിരിച്ചടി; കെജ്‌രിവാളും സിസോദിയയും കുറ്റവിമുക്തര്‍

ന്യൂഡല്‍ഹി: ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ അരവിന്ദ് കെജ്‌രിവാളിനെയും മനീഷ് സിസോദിയയേയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. ഡൽഹി റോസ് അവന്യൂ സിബിഐ കോടതിയുടേതാണ് ഈ സുപ്രധാന നടപടി. തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ. കവിത അടക്കമുള്ള കേസിലെ മുഴുവൻ പ്രതികളെയും കോടതി വിട്ടയച്ചു.

പിണറായി വിജയന്‍ മത്സരിക്കുമോ? തീരുമാനം ഇന്നറിയാം; നിർണായക പിബി യോഗം ഡൽഹിയിൽ

   അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പിബി വിലയിരുത്തും. കേരളത്തിൽ ആരൊക്കെ മത്സരിക്കുമെന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയന് പുറമെ പിബിയിൽനിന്ന് എ.വിജയരാഘവൻ മത്സരിക്കണോ എന്നതിലും തീരുമാനം ഉണ്ടാകും. അനുമതി നൽകിയാൽ വിജയരാഘവൻ ഇരിങ്ങാലക്കുടിയിൽ മത്സരിക്കാനാണ് സാധ്യത.

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം; കോൺഗ്രസ് നിർമിക്കുന്ന വീടുകൾക്ക് രാഹുൽ ഗാന്ധി തറക്കല്ലിട്ടു

  കൽപ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമിക്കുന്ന ഭവന നിർമ്മാണ പദ്ധതിയുടെ തറക്കല്ലിടൽ രാഹുൽ ​ഗാന്ധി നടത്തി. ദുരന്തത്തിൽ നാശനഷ്ടം നേരിട്ട ബിൽഡിങ് ഉടമകൾക്ക് അഞ്ച് ലക്ഷം രൂപ വീതവും കൈമാറി. അതിജീവനത്തിന്റെ പാതയിൽ ഒപ്പം തന്നെയുണ്ടാകുമെന്ന് നെഞ്ചിൽ കൈവെച്ച് പറയുന്നതായി രാഹുൽ ​ഗാന്ധി പറഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതിൽ ചില സങ്കേതിക തടസങ്ങൾ ഉണ്ടായി. ഇപ്പോൾ തനിക്ക് പ്രതീക്ഷയുണ്ട്. നിർമാണം പൂർത്തിയാക്കി എത്രയും വേഗം വീടുകൾ നൽകാൻ കഴിയുമെന്നും രാഹുൽ ​ഗാന്ധി. ദുരന്ത ഭൂമിയിലെ കാഴ്ചകൾ കണ്ണിൽ നിന്ന് മായില്ലെന്ന് വയനാട് എംപി പ്രിയങ്കാ ​ഗാന്ധി പറഞ്ഞു. എല്ലാത്തിനും അപ്പുറം പരസ്പരം കരുത്തായി ദുരന്തത്തെ നേരിട്ടു. ദുരന്തത്തിനിടയ്ക്ക് സമാധാനം ലഭിച്ചത് എല്ലാവരും ഒന്നിച്ച് നിൽക്കുന്നത് കണ്ടപ്പോഴാണ്. അന്ന് മുതൽ ഇന്ന് വരെ വയനാട്ടുകാരുടെ കുടുംബാംഗമാണ് താനെന്നും പ്രിയങ്ക പറഞ്ഞു.

കെഎസ്ആര്‍ടിസിക്ക് 73.50 കോടി രൂപ കൂടി അനുവദിച്ചു

  തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ വിതരണത്തിനായി സര്‍ക്കാര്‍ 73.50 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. പെന്‍ഷന്‍ വിതരണത്തിനുള്ള പ്രതിമാസ വിഹിതമായാണ് തുക ലഭ്യമാക്കിയത്. ഈ വര്‍ഷം ഇതുവരെ 1,399 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി നല്‍കിയത്. പെന്‍ഷന്‍ വിതരണത്തിന് 879 കോടി രൂപയും പ്രത്യേക സഹായമായി 530 കോടി രൂപയും അനുവദിച്ചു. ഈ വര്‍ഷത്തെ ബജറ്റില്‍ കോര്‍പ്പറേഷനായി നീക്കിവച്ചിരുന്ന 900 കോടി രൂപയാണ്. ഇതിന് പുറമെ 499 കോടി രൂപ അധികമായി നല്‍കിയെന്ന് ധനമന്ത്രി അറിയിച്ചു

കേരള സ്റ്റോറി 2; ഹരജി നേരത്തെ തീർപ്പാക്കണമെന്ന നിർമാതാവിന്റെ ആവശ്യം തള്ളി ഹൈക്കോടതി

  കൊച്ചി: 'കേരള സ്റ്റോറി 2' വിന്റെ പ്രദർശനാനുമതി തടയണമെന്ന ഹരജി നേരത്തെ തീർപ്പാക്കണം എന്ന നിർമ്മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളി. ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ സിംഗിൾ ബെഞ്ച് ഹരജി വീണ്ടും പരിഗണിക്കും. സിനിമയുടെ റിലീസ് നാളെയായതിനാൽ ഹൈക്കോടതിയിൽ നിന്നും പ്രതികൂല ഉത്തരവ് ഉണ്ടായാൽ മേൽക്കോടതിയിൽ സമീപിക്കാൻ സമയം വേണമെന്നായിരുന്നു നിർമ്മാതാക്കളുടെ ആവശ്യം. സിനിമ മുഴുവനായി കാണാൻ സമയമില്ലാത്തതിനാൽ ചിത്രത്തിന്റെ ടീസർ പരിഭാഷ കണ്ടായിരിക്കും കോടതി ഉത്തരവിടുക. കോടതിയിലെ യിലെ വാദം തീരും വരെ കേരള സ്‌റ്റോറി സിനിമയുടെ റിലീസ് പാടില്ലെന്ന് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ഹരജിക്കാരുടെ വാദങ്ങള്‍ സിനിമയുടെ നിര്‍മാതാക്കള്‍ അപ്രസക്തമാക്കരുതെന്നും കോടതി പറഞ്ഞു. ജഡ്ജിമാർ സിനിമ കണ്ട് വിലയിരുത്തുന്നതിൽ എതിർപ്പ് അറിയിച്ചും നിർമാതാവ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു."

നിയമസഭാ തെരഞ്ഞെടുപ്പ്: കണ്ണൂരിൽ കെ.കെ ശൈലജയില്ലാതെ സിപിഎം സാധ്യതാ പട്ടിക; തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിട്ടു

  കണ്ണൂര്‍: കണ്ണൂരിൽ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ സ്ഥാനാർഥി ചർച്ചകളിലേക്ക് കടന്ന് സിപിഎം. മട്ടന്നൂരിൽ വി.കെ സനോജിനാണ് സാധ്യത. കെ.കെ ശൈലജ മത്സരിക്കുന്ന കാര്യം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന് വിട്ടു. തളിപ്പറമ്പിൽ നികേഷ് കുമാറിന്റെ പേരില്ല, പകരം പി.കെ ശ്യാമളയുടെ പേരാണ് പരിഗണനയിൽ. തലശ്ശേരിയിൽ കാരായി രാജനും,പയ്യന്നൂരിൽ ടി.ഐ മധുസൂദനും മത്സരിച്ചേക്കും.

മന്ത്രി വീണാ ജോര്‍ജിനെതിരായ പ്രതിഷേധം; സിസിടിവി ദൃശ്യങ്ങൾക്കായി അപേക്ഷ നൽകി റെയിൽവെ പൊലീസ്

  കണ്ണൂർ: കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നടന്ന പ്രതിഷേധത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾക്കായി റെയിൽവെ പൊലീസ് അപേക്ഷ നൽകി. പാലക്കാട് ഡിവിഷണൽ ഓഫീസർ ക്കാണ് അപേക്ഷ നൽകിയത്. സംഭവത്തിൻ്റെ യാഥാർഥ്യം തിരിച്ചറിയാൻ ദൃശ്യങ്ങള്‍ നിർണായകമാകും അതേസമയം, കേസിൽ അറസ്റ്റിലായ കെ എസ് യു പ്രവർത്തകരെ റിമാൻഡ് ചെയ്തു.കെഎസ്‍യു ജില്ലാ പ്രസിഡൻ്റ് എം.സി അതുൽ അടക്കമുള്ള അഞ്ചു പ്രവർത്തകരാണ് റിമാൻഡിലായത്.വീണാ ജോര്‍ജിനെതിരായ ആക്രമണത്തിൽ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി റെയിൽവേ പൊലീസ് കേസെടുത്തു. കെഎസ്‍യു ജില്ലാ പ്രസിഡന്റടക്കം അഞ്ച് പേരാണ് പ്രതികൾ. വധശ്രമമടക്കം 11 വകുപ്പുകൾ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. 'കൊല്ലെടാ' എന്ന് ആക്രോശിച്ചെന്നും ആയുധം ഉപയോഗിച്ച് മന്ത്രിക്ക് നേരെ ചാടി വീണ് കഴുത്തിന് ആക്രമിച്ചെന്നും എഫ്ഐആറിൽ പറയുന്നു. മന്ത്രിയുടെ ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയെന്നും എഫ്ഐആറിലുണ്ട്. കെഎസ്‍യു ജില്ലാ പ്രസിഡന്‍റ് എം.സി അതുൽ, വി.വി അക്ഷയ്, ബിതുൽ ബാലൻ, സി.എച്ച് മുബാസ്, അഹമ്മദ് യാസീൻ എന്നിവരാണ് പ്രതികൾ. ഇന്നലെ കസ്റ്റഡിയിലെടുത്ത അഞ്ചുപേരെയും രണ്ടാഴ്ചത്തേക്കാണ് റിമാൻഡ് ചെയ്തു. ഇന്ന് പുലർച്ചെ മൂന്നു...

വീണാ ജോർജിനെതിരായ പ്രതിഷേധം; അഞ്ച് കെഎസ്‍യു പ്രവർത്തകർ കസ്റ്റഡിയിൽ

കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധത്തിൽ അഞ്ച് കെഎസ്‍യു പ്രവർത്തകർ കസ്റ്റഡിയിൽ. ജില്ലാ പ്രസിഡന്‍റ് എം.സി അതുൽ ഉൾപ്പെടെ ഉള്ളവരാണ് കസ്റ്റഡിയിലെടുത്തത്. കണ്ണൂർ ടൗൺ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. അതേസമയം, മന്ത്രിയുടേത് അഭിനയമാണെന്ന് കെഎസ്‍യു ആരോപിച്ചു. നാടകം കളിച്ച് അനുകമ്പ പറ്റാനാണ് മന്ത്രിയുടെ ശ്രമമെന്ന് സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവിയർ പറഞ്ഞു. പ്രവർത്തകർ ആരും മന്ത്രിയെ കയ്യേറ്റം ചെയ്തിട്ടില്ല. ഇക്കാര്യം ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്നും അലോഷ്യസ് പറഞ്ഞു. മന്ത്രിയാണ് പ്രകോപനം ഉണ്ടാക്കിയതെന്നും വീണാ ജോർജ് കലോത്സവ കാലങ്ങളിലെ അഭിനയം ഇനിയും മറന്നിട്ടില്ലെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ ജനീഷ് പറഞ്ഞു.

മന്ത്രിയെ ആക്രമിക്കുന്നത് ദൃശ്യങ്ങളിലെവിടെയും ഇല്ല, കെഎസ്‍യുകാർക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ നടപടിയെടുക്കും'; വി.ഡി സതീശൻ

  ആലപ്പുഴ: കെഎസ്‍യു പ്രവർത്തകർ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. 'മന്ത്രിയുടെ അടുത്ത് പോലും പ്രവർത്തകർ എത്തിയിട്ടില്ല. നാലോ അഞ്ചോ പ്രവർത്തകർ മാത്രമാണ് മന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. 35 ഓളം പൊലീസുകാർ സ്ഥലത്ത് ഉണ്ടായിരുന്നു. കെഎസ്‍യു പ്രവർത്തകരുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ നടപടിയെടുക്കും. എല്ലാ വാര്‍ത്താമാധ്യമങ്ങളും അവിടെ ഉണ്ടായിരുന്നു.എന്നിട്ടും മന്ത്രിയെ ആക്രമിക്കുന്ന ചിത്രമോ ദൃശ്യമോ ആർക്കും കിട്ടിയിട്ടില്ല. ആരെങ്കിലും അവരുടെ അടുത്ത് ചെന്ന് ആക്രമിച്ചിട്ടുണ്ടെങ്കിൽ നടപടിയെടുക്കും'-സതീശന്‍ പറഞ്ഞു.

കെഎസ്‍യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്ക്

  കണ്ണൂര്‍: കെഎസ്‍യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പരിക്ക്.മന്ത്രിയുടെ കൈക്കും കഴുത്തിനുമാണ് പരിക്കേറ്റത്. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം. മന്ത്രിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ മുതല്‍ ആരോഗ്യമന്ത്രി കണ്ണൂരില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയിരുന്നു. മന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗുമടക്കം വലിയ പ്രതിഷേധമാണ് നടത്തിയത്. തിരുവനന്തപുരത്തേക്ക് മടങ്ങാന്‍ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ മന്ത്രി എത്തിയപ്പോഴാണ് കെഎസ്‍യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. പ്രതിഷേധക്കാരെ പൊലീസ് തടയുകയും ചെയ്തു.മന്ത്രി കടന്നുപോകുന്ന സമയത്ത് പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. എന്നാല്‍ മൂന്നാമത്തെ പ്ലാറ്റ്‍ഫോമില്‍ എത്തിയപ്പോള്‍ കഴുത്തിനും കൈക്കും വേദനയുണ്ടെന്ന് മന്ത്രി പറയുകയായിരുന്നു. ഈ സമയത്ത് റെയില്‍വെ സ്റ്റേഷനിലുണ്ടായിരുന്ന സ്പീക്കര്‍ എ.എന്‍ ഷംസീറെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. സ്പീക്കറാണ് ആരോഗ്യമന്ത്രിയോട് ആശുപത്രിയില്‍ ചികിത്സ തേടാന്‍ നിര്‍ദേശം നല്‍കിയത്."

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരം; പ്രഖ്യാപനം മാര്‍ച്ചില്‍

  തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരം നടന്നേക്കുമെന്ന് റിപോര്‍ട്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് 12ന് ശേഷം നടന്നേക്കും. ഏപ്രില്‍ ആറിനും 12നും ഇടയിലോ വിഷുവിന് ശേഷമോ ആകും സംസ്ഥാനത്ത് വോട്ടെടുപ്പെന്നാണ് വിലയിരുത്തല്‍. മാര്‍ച്ച് അഞ്ചിന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും ആറിനും 11നും ഇടയ്ക്ക് പ്രധാനമന്ത്രിയും കേരളത്തിലെത്തുന്നുണ്ട്. ഇതിന് ശേഷമാകും പ്രഖ്യാപനം ഉണ്ടാവുകയെന്നാണ് റിപോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞദിവസം വിലയിരുത്തിയിരുന്നു. ജില്ലാ അടിസ്ഥാനത്തിലും തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. പ്രധാന രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമാക്കിക്കഴിഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി.

സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് വികിരണം ഉയരുന്നു; 11 ഇടങ്ങളില്‍ യെല്ലോ അലേര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് (യുവി) വികിരണത്തിന്റെ തോത് ഉയര്‍ന്ന സാഹചര്യത്തില്‍ 11 സ്ഥലങ്ങളില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പൊതുജനങ്ങള്‍ കര്‍ശനമായ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതാപം, ത്വക്ക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. കഴിഞ്ഞ 24 മണിക്കൂറിലെ യുവി ഇന്‍ഡക്‌സ് കണക്കുകള്‍ പ്രകാരം കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂര്‍, ചങ്ങനാശേരി, മൂന്നാര്‍, കളമശേരി, ഒല്ലൂര്‍, തൃത്താല, പൊന്നാനി, ബേപ്പൂര്‍, മാനന്തവാടി എന്നിവിടങ്ങളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ബീഫാത്തിമ്മ മസ്‌തികുണ്ട് മരണപ്പെട്ടു

  പൊവ്വൽ: മസ്‌തികുണ്ട് പരേതനായ അബ്‌ദുല്ലയുടേയും ആസിയമ്മയുടേയും മകളായ ബീഫാത്തിമ്മ മസ്തികുണ്ട് 94 ഇന്ന് പുലർച്ചെ മരണപ്പെട്ടു. സഹോദരങ്ങൾ പരേതരായ കോട്ടമുഹമ്മദ്, കോട്ടആയിഷ, നെബീസ കമ്പാർ. ഉച്ചക്ക്ഒന്നരമണിക്ക് മസ്തിക്കുണ്ട് ബദരിയ്യ ജുമാമസ്ജിദിൽ കബറടക്കം

അജിത് പവാറിന്റെ മരണം; വിഎസ്ആര്‍ വെഞ്ച്വേഴ്സിനെതിരേ ഡിജിസിഎ നടപടി

  മുംബൈ: മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിന് കാരണമായ വിമാനാപകടത്തില്‍ വിഎസ്ആര്‍ വെഞ്ച്വേഴ്സിനെതിരേ നടപടിയുമായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ). വിഎസ്ആറിന്റെ ഉടമസ്ഥതയിലുള്ള നാല് പ്രൈവറ്റ് ജെറ്റുകള്‍ ഗ്രൗണ്ട് ചെയ്യാന്‍ ഡിജിസിഎ ഉത്തരവിട്ടു. നിരവധി സുരക്ഷാ ലംഘനങ്ങള്‍ വിമാനം നടത്തിയതായി ഡിജിസിഎ കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ വിഎസ്ആര്‍ വെഞ്ച്വേഴ്‌സിന് 7 പ്രൈവറ്റ് ജെറ്റുകളാണുള്ളത്. അതില്‍ നാല് വിമാനങ്ങള്‍ ഗ്രൗണ്ട് ചെയ്യാനാണ് ഉത്തരവിട്ടിരിക്കുന്നത്. കൂടുതല്‍ പരിശോധന ഇതുമായി ബന്ധപ്പെട്ട് നടക്കുന്നതായും ഡിജിസിഎ വ്യക്തമാക്കി. വിമാനാപകടത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് അന്തിമ റിപോര്‍ട്ട് വന്നശേഷം മാത്രമേ അറിയാന്‍ സാധിക്

പിഎസ്‌സി പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കൂട്ടി

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കൂട്ടി. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു. നിലവിൽ 36 വയസായിരുന്നു അപേക്ഷിക്കാനുള്ള കൂടിയ പ്രായപരിധി. ജനറൽ വിഭാഗത്തിന് 40 വയസുവരെ അപേക്ഷിക്കാം. പട്ടികജാതി, പട്ടികവർഗത്തിന് 45 വയസുവരെയും ഒബിസി വിഭാഗത്തിന് 43 വയസ്സുവരെ അപേക്ഷിക്കാം. പ്രായപരിധി ഉയർത്താനുള്ള ശിപാർശ മന്ത്രിസഭയുടെ അജൻഡയിൽ ഉൾപ്പെടുത്താൻ പൊതുഭരണ വകുപ്പിനോട് നിർദ്ദേശിച്ചിരുന്നു. എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനങ്ങൾക്ക് പ്രായപരിധി ജനറൽ കാറ്റഗറിയിൽ 40 വയസായി ഉയർത്തിയിരുന്നു. ആനുപാതികമായി മറ്റ് വിഭാഗങ്ങളുടെയും പ്രായപരിധി ഉയർത്തി. പങ്കാളിത്ത പെൻഷൻ നടപ്പാക്കിയ ശേഷം ജോലിയിൽ പ്രവേശിച്ചവരുടെ പെൻഷൻ പ്രായം അറുപതാക്കിയിട്ടുമുണ്ട്. ഈപശ്ചാത്തലത്തിലാണ്‌ പിഎസ്സി വഴിയുള്ള നിയമനങ്ങൾക്ക് പ്രായപരിധി ഉയർത്തിയത്

കേരള' എന്നത് 'കേരളം' എന്നാക്കാൻ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: 'കേരള' എന്നത് 'കേരളം' എന്നാക്കാൻ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. സംസ്ഥാനത്തിന്റെ പേര് പരിഷ്കരിക്കുന്ന തീരുമാനത്തിന് മന്ത്രിസഭാ അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അംഗീകാരം. 2024 ജൂൺ 24ന് കേരള നിയമസഭ ഇത് സംബന്ധിച്ച പ്രമേയം ഐകകണ്ഠ്യേന പാസാക്കിയിരുന്നു. 2023ൽ പാസാക്കിയ പ്രമേയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചില സാങ്കേതിക നിർദേശങ്ങൾ മുന്നോട്ടുവെച്ചതിനെത്തുടർന്ന് അവ കൂടി ഉൾപ്പെടുത്തിയാണ് രണ്ടാമതൊരു പ്രമേയം പാസാക്കിയത്. ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ ഭേദഗതി വരുത്തുന്നതിലൂടെ മാത്രമേ ഈ പേരുമാറ്റം ഔദ്യോഗികമായി നിലവിൽ വരൂ. ഇതിനായി പാർലമെന്റിൽ ഭരണഘടനാ ഭേദഗതി ബിൽ കൊണ്ടുവരേണ്ടതുണ്ട്

കേരളത്തിന്‍റെ പ്രതിച്ഛായയെ ബാധിക്കും, ടീസര്‍ പിൻവലിക്കണം'; കേരള സ്റ്റോറിക്കെതിരെ ഹൈക്കോടതി

  കൊച്ചി: കേരള സ്റ്റോറി രണ്ടാം ഭാഗത്തിനെതിരെ ഹൈക്കോടതി. സിനിമ യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്ന് പറയുന്നത് ശരിയല്ല. കേരളത്തിന്‍റെ പ്രതിച്ഛായയെ ബാധിക്കുമെന്നും കോടതി പറഞ്ഞു. ഹൈക്കോടതി നാളെ സിനിമ കാണും. കേരള സ്റ്റോറി ടീസർ പിൻവലിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. സിനിമ ഒരു കലയാണെന്നും സാധാരണഗതിയിൽ സിനിമയുടെ വിഷയത്തിൽ ഇടപെടരുത് എന്ന അഭിപ്രായമാണ് കോടതിക്കുള്ളത് എന്നാൽ ഇൻസ്പെയർ ബൈ ട്രൂ സ്റ്റോറീസ് എ ന്നതിൽ പ്രശ്നമുണ്ട് , ദി കേരള സ്റ്റോറി എന്ന ടൈറ്റിലും വാസ്തവ വിരുദ്ധത ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സിനിമ യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതെന്ന് പറയുന്നത് ശരിയല്ലെന്നും ഇത് കേരളത്തിന്‍റെ പ്രതിച്ഛായയെ ബാധിക്കുമെന്നും കോടതി പറഞ്ഞു.

കേരള നേറ്റിവിറ്റി കാര്‍ഡ് ബില്ല് നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു

  തിരുവനന്തപുരം: കേരളീയനെന്ന് സംസ്ഥാന സര്‍ക്കാര്‍ സാക്ഷ്യപ്പെടുത്തി നല്‍കുന്ന 'കേരള നേറ്റിവിറ്റി കാര്‍ഡ് ബില്‍ 2026' നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. റവന്യൂ മന്ത്രി കെ രാജന്‍ ആണ് ബില്ല് സഭയില്‍ അവതരിപ്പിച്ചത്. നിലവില്‍ നല്‍കിവരുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന്റെ മാതൃക ഉള്‍ക്കൊണ്ടായിരിക്കും നേറ്റിവിറ്റി കാര്‍ഡ് നല്‍കുക. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ക്കും സാമൂഹിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാനാകുന്ന വിധത്തില്‍ ആധികാരിക രേഖയായി കാര്‍ഡിനെ അംഗീകരിക്കും. വിദേശ പൗരത്വം സ്വീകരിച്ചവര്‍ക്ക് കാര്‍ഡിന് അര്‍ഹത ഉണ്ടായിരിക്കില്ല. കാര്‍ഡ് ലഭിച്ചതിന് ശേഷം വിദേശ പൗരത്വം സ്വീകരിച്ചാല്‍ കാര്‍ഡ് അസാധുവാകുമെന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. തൊഴില്‍ സംബന്ധമായോ ജീവനോപാധി സംബന്ധമായ കാരണങ്ങളാലോ മാതാപിതാക്കളോ പൂര്‍വികരോ കേരളത്തിന് പുറത്തായിരിക്കുമ്പോള്‍ അവിടെ ജനിച്ചവരെയും (വിദേശ പൗരത്വം ലഭിക്കാത്തവരെ) നേറ്റീവ് ആയി പരിഗണിക്കും.

ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവം; സർക്കാരിന് തിരിച്ചടി, മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വിമർശനവുമായി ഹൈക്കോടതി

  കൊച്ചി: ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെ സ്പാർക്കിലെ വിവരങ്ങൾ ലഭിച്ചുവെന്നും വ്യക്തിഗത വിവരങ്ങൾ ഔദ്യോഗികാവശ്യത്തിനല്ലാതെ ഉപയോഗിക്കരുതെന്ന് മുൻ കാല ഉത്തരവുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. സ്വകാര്യ വിവരങ്ങൾ മുഖ്യമന്ത്രിക്ക് എങ്ങനെ കിട്ടിയെന്ന് ഹൈക്കോടതി ചോദിച്ചു. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിത്. ഗുരുതരമായ ആരോപണമാണെന്നും വീണ്ടും സന്ദേശങ്ങൾ അയയ്ക്കാൻ പാടില്ലെന്നും കോടതി പറഞ്ഞു. എവിടെ നിന്നാണ് ഈ വിവരങ്ങൾ കിട്ടിയതെന്ന് സർക്കാറിനോട് കോടതി ചോദിച്ചു. വിഷയത്തിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി നോട്ടീസ് അയച്ചു. 

ശബരിമല സ്വർണക്കൊള്ള; ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി തന്ത്രി

  തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രികണ്ഠരര് രാജീവര് ജാമ്യവ്യവസ്ഥയിൽ ഇളവ് തേടും. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയിലാണ് ഇളവ് തേടുക. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പോകണമെന്ന് ചൂണ്ടിക്കാട്ടി കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ നൽകും. കഴിഞ്ഞ മാസമാണ് തന്ത്രിക്ക് ജാമ്യം ലഭിച്ചത്.ശബരിമല സ്വർണക്കൊള്ളയിലെ കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും തന്ത്രി കണ്ഠരര് രാജീവരര് പ്രതിയാണ്. പ്രത്യേക അന്വേഷണ സംഘം അവസാനം അറസ്റ്റ് ചെയ്തതും തന്ത്രിയെയാണ്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് തന്ത്രിയുമായി ഉള്ള ബന്ധം സ്വർണക്കൊള്ളയിലേക്ക് വഴിവച്ചു എന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. തന്ത്രിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള നിർണായക വിവരങ്ങളാണ് പ്രത്യേക അന്വേഷണസംഘം കോടതിയിൽ ഹാജരാക്കിയത്.

ശബരിമല സ്വര്‍ണക്കൊള്ള; പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിൽ

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള വിഷയം ഇന്നും സഭയിൽ ഉയര്‍ത്തി പ്രതിപക്ഷം. തന്ത്രിയുടെ വക്കാലത്ത് ഏറ്റെടുത്തു എന്ന് മന്ത്രിമാർ പറഞ്ഞു. കോടതി പറഞ്ഞ കാര്യങ്ങൾ മാത്രമാണ് തങ്ങൾ പറഞ്ഞതെന്ന് കെ.ബാബു എംഎൽഎ പറഞ്ഞു. തങ്ങൾ പ്രത്യേകമായി ഒന്നും പറഞ്ഞിട്ടില്ല കോടതിയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതിൽ വിമർശനമുന്നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ഭരണപക്ഷം പറയുന്ന കാര്യങ്ങൾ കേൾക്കാനുള്ള മര്യാദ കൂടി പ്രതിപക്ഷം കാണിക്കണമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. അഞ്ചുവർഷത്തിനുള്ളിൽ ഒരു അവിശ്വാസം കൊണ്ടുവരാൻ പ്രതിപക്ഷത്തിന് കഴിഞ്ഞു. അതിന് ധൈര്യമില്ലാത്തത് എന്തുകൊണ്ടാണ്. അവിശ്വാസം കൊണ്ടുവന്നാൽ തുറന്നു കാട്ടപ്പെട്ടത് ഭരണപക്ഷം അല്ല പ്രതിപക്ഷമാണ്

രാഹുലിനെതിരായ രണ്ടാം ബലാത്സം​ഗ കേസ്: ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് കോടതിയിൽ, ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ഹർജി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള രണ്ടാം ബലാത്സം​ഗ കേസിലെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്. ഇക്കാര്യം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് കോടതിയിൽ ഹർജി നൽകി. ജാമ്യവ്യവസ്ഥയിലെ അഞ്ചാമത്തെ ഉപാധി ലംഘിച്ചെന്ന് കാണിച്ചാണ് ഹർജി. ജാമ്യ വ്യവസ്ഥയിലെ അതിജീവതയെ സ്വാധീനിക്കാൻ പാടില്ല എന്ന വ്യവസ്ഥയാണ് ലംഘിച്ചത്. ഫെബ്രുനരി 17ന് രാഹുൽ അതിജീവിതയെ വാട്ട്സ് ആപ് കോൾ ചെയ്തതിനെ തുടർന്നാണ് ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള ക്രൈംബ്രാഞ്ചിന്റെ നീക്കം. ജുഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് രാഹുലിന് നോട്ടിസ് അയച്ചിരിക്കുകയാണ്. ഈ മാസം 28 ന് രാഹുലോ അഭിഭാഷകനോ ഹാജരാകണമെന്നാണ് കോടതി നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകര്‍ന്ന് അപകടം; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

  കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകർന്ന് അപകടം. മൂന്ന് പേര്‍ മരിച്ചു. കിണാശ്ശേരി സ്വദേശി ജബ്ബാർ, അത്തോളി സ്വദേശി അഷ്റഫ് എന്നിവരാണ് മരിച്ചത്.. ഗാമ ട്രേഡേഴ്സിലെ തൊഴിലാളികളാണ് ഇവര്‍. ബീച്ച് റോഡിലെ പഴയ പാസ്പോർട്ട് ഓഫീസിൻ്റെ കെട്ടിടമാണ് തകർന്നത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ലോഡിങ് തൊഴിലാളികളാണെന്നാണ് വിവരം. കെട്ടിടത്തിന്‍റെ മുൻഭാഗത്തെ ബീം ആണ് തകര്‍ന്നുവീണത്. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയവരെ ഫയര്‍ഫോഴ്സ് എത്തിയാണ് പുറത്തെത്തിച്ചത്. പലഭാഗത്തും ബീം പൊട്ടി തൂങ്ങിനിൽക്കുന്ന നിലയാണ്. കെട്ടിടം ഒട്ടും സുരക്ഷിതമല്ലെന്നാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കെട്ടിടത്തിന് 50 വര്‍ഷത്തിലധികം പഴക്കമുണ്ടെന്ന് ദൃക്സാക്ഷികൾ പറയുന്നു.

എസ്‌ഐആർ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു; അന്തിമ വോട്ടർപട്ടികയിൽ 2.69 കോടി വോട്ടർമാർ

  തിരുവനന്തപുരം: എസ്‌ഐആർ നടപടികൾക്ക് ശേഷമുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു electoralsearch.eci.gov.in എന്ന വോട്ടർമാർക്ക് പേരുണ്ടോയെന്ന് പരിശോധിക്കാം. എപിക് നമ്പറും മൊബൈൽ ഫോണും ഉപയോഗിച്ച് പട്ടികയിൽ ഉണ്ടോ എന്ന് പരിശോധിക്കാം. അന്തിമ വോട്ടർപട്ടികയിൽ 2.69 കോടി വോട്ടർമാരാണുള്ളത്. കരട് പട്ടികയിൽ നിന്ന് 53,229 പേരെ ഒഴിവാക്കിയെങ്കിലും പുതിയ അപേക്ഷകൾ പരിഗണിച്ചാണ് അന്തിമപട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഡിസംബർ 23ന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ 2,54,42,352 വോട്ടർമാരാണുണ്ടായിരുന്നത്. 24.08 ലക്ഷം പേർ പട്ടികയിൽനിന്ന് പുറത്തായതായിരുന്നു.

സംസ്ഥാനത്ത് യുവി സൂചിക ഉയരുന്നു; നാലിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് (യുവി) സൂചിക ഉയരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി അധികൃതര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന യുവി സൂചികയായ 10 മൂന്നാറില്‍ രേഖപ്പെടുത്തിയതായി സംസ്ഥാന ദുരന്ത നിവാരണ അതേറിറ്റി അറിയിച്ചു. മൂന്നാര്‍, ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍, കോന്നി എന്നിവിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മാനന്തവാടി, ബേപ്പൂര്‍, പൊന്നാനി, തൃത്താല, ഒല്ലൂര്‍, കോട്ടാരക്കര എന്നിവിടങ്ങളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതാപം, ത്വക്ക് രോഗങ്ങള്‍, നേത്രസംബന്ധമായ അസുഖങ്ങള്‍ ഉള്‍പ്പെടെ വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അതിനാല്‍ പൊതുജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്

മുളിയാർ മസ്തികുണ്ടിൽജനവാസ മേഖലയിൽ കാട്ട് പന്നി ഇടിച്ച് കയറി

  മുളിയാർ മസ്തി കുണ്ടിൽ ജനവാസ മേഖലയിലെ ഫ്ലാട്ട് സ്ഥിതി ചെയ്യുന്ന കോമ്പൗണ്ടിന് അകത്ത് ഇടിച്ച് കയറുന്നത് പരിസരവാസികൾ കാണുകയും നാട്ടുകാർ അറിയിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ,കെ എ , ബാബുവിന്റെയും , സീനിയർ ഷൂട്ടർ ബി.അബ്ദുൾഗഫൂറിന്റെയും നേതൃത്വത്തിലുള്ള ആർ ആർ ട്ടി സംഘം കുതിച്ചെത്തി പരിശോധന നടത്തിയതിൽ ഒന്നും കണ്ടത്താനായില്ല. പന്നിയെ കണ്ടെത്തിയാൽ വിവരം അറിയിച്ചാൽ വെടി വെച്ച് കൊല്ലുമെന്നും ഷൂട്ടർ ബി.അബ്ദുൾ ഗഫൂർ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര്‍ക്കും എന്‍ വാസുവിനും ഇഡി സമന്‍സ്

  കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കള്ളപ്പണ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ തന്ത്രി കണ്ഠരര് രാജീവര്‍ക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കമ്മിഷണറുമായിരുന്ന എന്‍ വാസുവിനും സമന്‍സ് അയച്ചു. ഇരുവരോടും മാര്‍ച്ച് ആദ്യവാരം ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇഡി നിര്‍ദേശം നല്‍കിയിരിക്കുന്നത്. സ്വര്‍ണക്കൊള്ള കേസില്‍ എസ്‌ഐടി പ്രതിപ്പട്ടികയിലുള്ള മുഴുവന്‍ പേരെയും ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി അടക്കമുള്ളവര്‍ നേരത്തെ തന്നെ ഇഡിയുടെ നിരീക്ഷണത്തിലായിരുന്നു.

നിലപാടിലുറച്ച് സര്‍ക്കാരും സംഘടനയും; ഡോക്ടര്‍ സമരത്തില്‍ പൊറുതിമുട്ടി രോഗികൾ

  തിരുവനന്തപുരം: സര്‍ക്കാരും സംഘടനയും നിലപാടില്‍ ഉറച്ചതോടെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തില്‍ പൊറുതിമുട്ടി രോഗികള്‍. അടിയന്തര ശസ്ത്രക്രിയകള്‍ക്ക് തടസ്സമുണ്ടാവാകാതെയാവും സമരമെന്നാണ് നേതൃത്വം നല്‍കുന്ന കെജിഎംസിടിഎ പ്രഖ്യാപിച്ചതെങ്കിലും അങ്ങനെയല്ല നടക്കുന്നത്. സാധാരണ നടക്കേണ്ടതിന്റെ പകുതി അടിയന്തര ശസ്ത്രക്രിയകള്‍ പോലും ഇന്നലെ നടന്നില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എ,ബി തിയറ്ററുകളിലായി ദിവസം 3,540 ശസ്ത്രക്രിയകള്‍ നടന്നുവന്നിരുന്നെങ്കില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഒന്നുപോലും നടന്നില്ല. സൂപ്പര്‍ സ്‌പെഷാലിറ്റിയില്‍ സാധാരണഗതിയില്‍ 1,215 ശസ്ത്രക്രിയകളാണ് നടന്നിരുന്നത്. എന്നാല്‍ 19നു രണ്ടും ഇന്നലെ ആറും ശസ്ത്രക്രിയകളാണ് നടന്നത്.

രണ്ടേക്കര്‍ അനധികൃതമായി കൈയേറി', മുനമ്പത്ത് വഖഫ് ഭൂമി കൈയേറ്റം ആരോപിച്ച് ഹൈക്കോടതിയില്‍ ഹരജി

  എറണാകുളം: മുനമ്പത്ത് വഖഫ് ഭൂമി അനധികൃതമായി കൈയേറി നിർമാണ പ്രവർത്തനങ്ങൾ നടത്തിയെന്ന ഹരജിയിൽ മുനമ്പം വേളാങ്കണ്ണി മാതാ ചർച്ചിന് നോട്ടീസ്. ആലുവ സ്വദേശി അബ്ദുൽ ലുഖ്മാൻ എം.എം നൽകിയ ഹരജി പരിഗണിച്ചാണ് കോടതിയുടെ നടപടി. ഏകദേശം രണ്ടേക്കറോളം ഭൂമി കയ്യേറിയെന്നാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. ഹരജി പരിഗണിച്ച ഹൈക്കോടതി ബന്ധപ്പെട്ട വകുപ്പുകൾക്കും പള്ളി അധികാരികൾക്കും ഫറൂഖ് കോളജിനും നോട്ടീസ് അയച്ചു."

എസ്‌ഐആര്‍ അന്തിമ പട്ടിക നാളെ; 53,229 പേര്‍ ഒഴിവാക്കപ്പെടും

  തരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആര്‍) ഭാഗമായി അന്തിമ വോട്ടര്‍പട്ടിക നാളെ പ്രസിദ്ധീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. 53,229 പേരാണ് അന്തിമ പട്ടികയില്‍ ഒഴിവാക്കപ്പെടുക. മരണപ്പെട്ടവര്‍, വിദേശ പൗരത്വം സ്വീകരിച്ചര്‍ എന്നിവര്‍ ഉള്‍പ്പെടെയാണ് ഒഴിവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആകെ 2,69,53,644 വോട്ടര്‍മാരാണ് പുതിയ പട്ടികയിലുണ്ടാവുക. പുരുഷന്‍മാര്‍ - 1,31,26,048, സ്ത്രീകള്‍ - 1,38,27,319, ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ - 277, പ്രവാസികള്‍- 2,23,558 എന്നിങ്ങനെയാണ് പട്ടികയിലുള്‍പ്പെട്ടവരുടെ കണക്ക്. 4,24,518 പുതിയ വോട്ടര്‍മാരും അന്തിമ പട്ടികയിലുണ്ടാകും.

ശബരിമല സ്വർണക്കൊള്ള; എ. പത്മകുമാറിന് ജാമ്യം

  കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന് ജാമ്യം. കട്ടിളപ്പാളി കേസിലാണ് ജാമ്യം ലഭിച്ചത്. കൊല്ലം വിജിലൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ദ്വാരപാലക ശില്പ കേസിൽ റിമാൻഡ് തുടരുന്നതിനാൽ ജയിൽ മോചിതനാവില്ല. കട്ടിളപ്പാളി കേസിൽ റിമാൻഡ് 90 ദിവസം പൂർത്തിയായത് ചൂണ്ടിക്കാട്ടിയാണ് പത്മകുമാർ ജാമ്യഹരജി സമർപ്പിച്ചത്. അപേക്ഷയിൽ കൊല്ലം കോടതിയിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു. ഉപാധികളോടെയുള്ള സ്വാഭാവിക ജാമ്യം പത്മകുമാറിനും ലഭിക്കാനാണ് സാധ്യത ചൂണ്ടികാട്ടിയിരു്ന്നു."

സിഎഎ: ഹരജികളില്‍ അന്തിമ വാദം കേള്‍ക്കല്‍ മെയ് 5 ന് ആരംഭിക്കുമെന്ന് സുപ്രിം കോടതി

  ന്യൂഡല്‍ഹി: 2019 ലെ പൗരത്വ ഭേദഗതി നിയമത്തിന്റെ (സിഎഎ) ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന 200 ലധികം ഹരജികളില്‍ അന്തിമ വാദം കേള്‍ക്കല്‍ മെയ് 5 ന് ആരംഭിക്കുമെന്ന് സുപ്രിംകോടതി. 2014 ഡിസംബര്‍ 31-ന് മുമ്പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, ക്രിസ്ത്യന്‍, പാര്‍സി സമുദായങ്ങളില്‍പ്പെട്ട പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ സിഎഎ വ്യവസ്ഥ ചെയ്യുന്നു. മുസ്ലീം സമുദായത്തെ നിയമം ഒഴിവാക്കുന്നു. ഇത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, സമത്വത്തിനുള്ള അവകാശം എന്നിവ ലംഘിക്കുന്നുവെന്ന് പല നിയമ വിദഗ്ധരും പറയുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഈ ആരോപണങ്ങള്‍ നിരസിച്

നടിയെ ആക്രമിച്ച കേസില്‍ വിധി പറഞ്ഞ ജഡ്ജി ഹണി എം. വര്‍ഗീസിന് സ്ഥലംമാറ്റം

കൊച്ചി: എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസിന് സ്ഥലംമാറ്റം. ആലപ്പുഴ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ആയാണ് മാറ്റം. ഏറെ കോളിളക്കമുണ്ടായ, നടിയെ ആക്രമിച്ച കേസില്‍ വിധി പറഞ്ഞ ജഡ്ജിയാണ്. ആലപ്പുഴ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായ കെ.കെ ബാലകൃഷ്ണനെ എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായും തൊടുപുഴ കോടതിയിലെ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി.എസ് ശശികുമാറിനെ തൃശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായും നിയമിച്ചിട്ടുണ്ട്.

വയനാട് ടൗൺഷിപ്പ്: 178 കുടുംബങ്ങൾക്കുള്ള വീടിന്റെ താക്കോൽദാനം ഫെബ്രുവരി 25ന്

  വയനാട്: മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പ് യാഥാർഥ്യമാകുന്നു. 178 കുടുംബങ്ങൾക്കുള്ള വീടിന്റെ താക്കോൽദാനം ഫെബ്രുവരി 25ന് നടക്കും. ആകെയുള്ള 327 ഗുണഭോക്താക്കൾക്കും അടുത്ത മഴക്കാലത്തിന് മുമ്പായി ഭൂമിയും വീടും നൽകി പൂർണ പുനരധിവാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് ഒരു ഉദ്ഘാടനം മാത്രമല്ല, നമ്മുടെ നാടിന്റെ അതിജീവനത്തിന്റെ മഹത്തായ പ്രഖ്യാപനം കൂടിയാണ്. ഉരുൾപൊട്ടി വന്ന വിപത്തിൽ എല്ലാം നഷ്ടപ്പെട്ട് പകച്ചുനിന്നവർക്ക് സർക്കാർ നൽകിയ ഉറപ്പാണ് പാലിക്കപ്പെടുന്നത്. കേരളം ഒറ്റക്കെട്ടായി നിന്നു ഈ നാടിനെ വീണ്ടെടുക്കും എന്നാണ് അന്ന് തീരുമാനമെടുത്തത്. ആ വാക്കുകൾ യാഥാർഥ്യമായി മാറിയിരിക്കുന്നു. വാഗ്ദാനങ്ങൾ നൽകാനല്ല, നടപ്പാക്കാനാണ് സർക്കാർ എന്ന വിശ്വാസത്തിന് 10 വർഷത്തെ പ്രവർത്തനമുദ്ര ചാർത്തുന്ന നേട്ടമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രിക്കെതിരെ തെളിവുകള്‍ ഹാജരാക്കുന്നതില്‍ എസ്‌ഐടി പരാജയപ്പെട്ടുവെന്ന് കോടതി

  കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയിലെ രണ്ടു കേസുകളിലും തന്ത്രി കണ്ഠരര് രാജീവരര്‍ക്കെതിരെ തെളിവുകള്‍ ഹാജരാക്കുന്നതില്‍ എസ്‌ഐടി പരാജയപ്പെട്ടുവെന്ന് കോടതി. തന്ത്രി ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നും തന്ത്രിയ്ക്ക് ദേവസ്വം ബോര്‍ഡ് തീരുമാനങ്ങളെ മറികടക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ആരോഗ്യ അവസ്ഥയും മതപരമായി നിര്‍വഹിക്കേണ്ട ചുമതലകളും കൂടി പരിഗണിച്ചാണ് ജാമ്യം നല്‍കിയതെന്നും കൊല്ലം വിജിലന്‍സ് കോടതി ഉത്തരവില്‍ പറഞ്ഞു. രണ്ട് കേസുകളിലും തന്ത്രിക്ക് കഴിഞ്ഞ ദിവസം കൊല്ലം വിജിലന്‍സ് കോടതി ജാമ്യം നല്‍കിയിരുന്നു. വിശദമായ വാദം കേട്ട ശേഷമാണ് കോടതി വിധി പുറപ്പെടുവിച്ചത്. ഭരണപരമായ കാര്യങ്ങളില്‍ അല്ല, ആചാരപരമായ കാര്യങ്ങളില്‍ മാത്രമാണ് തന്ത്രിക്ക് പങ്കെന്നായിരുന്നു തന്ത്രിയുടെ വാദം. സ്വര്‍ണക്കൊള്ളയില്‍ തന്ത്രിയുടെ പങ്ക് സംബന്ധിച്ച തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രത്യേക അന്വേഷണസംഘം പരാജയപ്പെട്ടുവെന്നതും പരിഗണിച്ചാണ് ജാമ്യം നല്‍കിയിരുന്നത്.

തമിഴ്നാട്ടിൽ നാടകീയ നീക്കം, വിജയകാന്തിന്‍റെ പാർട്ടി ഡിഎംകെ സഖ്യത്തിൽ; എൻഡിഎക്ക് കനത്ത തിരിച്ചടി

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ. വിജയകാന്തിന്റെ പാർട്ടിയായ ഡിഎംഡികെ ഡിഎംകെ സഖ്യത്തിൽ ചേർന്നു. ഡിഎംഡികെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത് ഡിഎംകെ ആസ്ഥാനത്തെത്തി മുഖ്യമന്ത്രി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ എൻഡിഎക്ക് കനത്ത തിരിച്ചടി ഉണ്ടായിരിക്കുകയാണ്. മിന്നൽനീക്കത്തിലൂടെയാണ് വിജയകാന്തിൻ്റെ പാർട്ടിയെ ഡിഎംകെയിലേക്ക് എത്തിച്ചിരിക്കുന്നത്. കുറേ ദിവസങ്ങളായി ഇതുസംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ട്. ഡിഎംഡികെ വലിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നതെന്നെന്നും അതൊക്കെ അം​ഗീകരിക്കുന്നതിൽ പ്രയാസമുണ്ടെന്നും കഴിഞ്ഞ ദിവസങ്ങളിൽ ഡിഎംകെയുടെ മുതിർന്ന നേതാവ് പറഞ്ഞിരുന്നു. ഇന്നലെ വൈകിട്ടും എൻഡിഎ സഖ്യത്തിലേക്ക് ഡിഎംഡികെ പോകുമെന്നുള്ള സൂചനകളാണ് ഉണ്ടായിരുന്നത്. എന്നാൽ, എൻഡിഎയ്ക്ക് കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ടാണ് ഡിഎംഡികെ ഡിഎംകെയിലേക്ക് ചേരുന്നത്.

നേറ്റിവിറ്റി കാര്‍ഡ്; ബില്ല് 24നു നിയമസഭ പരിഗണിക്കും

  തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും ആധികാരിക രേഖയായി ഉപയോഗിക്കാവുന്ന, 'കേരളീയന്‍' എന്ന തിരിച്ചറിയല്‍ ഉറപ്പാക്കുന്ന നേറ്റിവിറ്റി കാര്‍ഡിന് നിയമപ്രാബല്യം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതുസംബന്ധിച്ച ബില്ല് ഈ മാസം 24നു നിയമസഭയുടെ പരിഗണനയ്ക്ക് എത്തും. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം കരട് ബില്ലിന് അംഗീകാരം നല്‍കി. ബില്ല് അവതരിപ്പിക്കുന്ന ദിവസം തന്നെ വിഷയസംബന്ധിയായ സബ്ജക്ട് കമ്മിറ്റി പരിശോധിച്ച് തിരികെ സഭയില്‍ അവതരിപ്പിച്ച് അതിവേഗത്തില്‍ പാസാക്കാനാണ് സര്‍ക്കാര്‍ നീക്കം. നിയമസാധുതയും വിശദമായി പരിശോധിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. കേന്ദ്രം പൗരത്വ രേഖകള്‍ കര്‍ശനമാക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ സ്ഥിര നേറ്റിവിറ്റി കാര്‍ഡ് നടപ്പാക്കുന്നത്. നിലവില്‍ റവന്യൂ വകുപ്പ് പ്രത്യേക ആവശ്യങ്ങള്‍ക്ക് സ്ഥിരതാമസം തെളിയിക്കുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ട്. ഇതിന് പകരമായി നിയമപ്രാബല്യമുള്ള സ്ഥിര നേറ്റിവിറ്റി കാര്‍ഡ് നല്‍കുന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ.

അനധികൃത സ്വത്ത് സമ്പാദന കേസ്; എഡിജിപി എംആർ അജിത് കുമാറിനെതിരെ കേസെടുക്കാൻ അനുമതി തേടി ചീഫ് സെക്രട്ടറിക്ക് കത്ത്

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എം. ആർ. അജിത് കുമാറിനെതിരെ കേസെടുക്കാൻ പ്രോസിക്യൂഷൻ അനുമതി തേടി ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. നിയമപ്രകാരം 3 മാസത്തിനകം സർക്കാർ തീരുമാനം അറിയിക്കണം. തിരുവനന്തപുരം വിജിലൻസ് കോടതി കേസ് 27 ന് പരിഗണിക്കും. കേസിലെ പരാതിക്കാരനായ അഡ്വ. നെയ്യാറ്റിൻകര പി.നാഗരാജാണ് കത്ത് നൽകിയത്.

റിപ്പബ്ലിക്ക് സദസ്സ് " നടത്തി സന്ദേശം ഗ്രന്ഥാലയം

  കാസറഗോഡ് - രാജ്യം റിപ്പബ്ലിക്കായി 77 വർഷം ആഘോഷിക്കുമ്പോൾ നമ്മുടെ രാജ്യത്തിൻ്റെ മതേതര മുഖത്തിനും ഭരണ ഘടനക്കുമെതിരെ പ്രതിലോമശക്തികൾ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന നീക്കത്തിനെതിരെ ഒരു പോരാട്ടമെന്ന നിലയ്ക്ക് ചൗക്കി സന്ദേശം ഗ്രന്ഥാലയം ഒരു റിപ്പബ്ലിക്ക് സദസ്സ് നടത്തി. മൊഗ്രാൽപുത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് കെ.എ. അബ്ദുള്ള ക്കുഞ്ഞി ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ കെ.കെ. അബ്ദു കാവുഗോളി അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ടി.കെ. രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവും കവിയുമായ എം.പി.ജിൽജിൽ, ഗ്രന്ഥാലയം നിർവ്വാഹകസമിതി അംഗങ്ങളായപി.എ. മുഹമ്മദ് കുഞ്ഞി മാസ്റ്റർ, സുലൈമാൻ തോരവളപ്പ്, കെ.എം.നാസർ , ഷുക്കൂർ എം.. , ബീരാൻ കാവുഗോളി , ലാങ്കി അബ്ദുൾ റഹ്മാൻ,ഇബ്രാഹിം മൗലവി, സി.എം. ഹംസ, സത്താർ കുണ്ടത്തിൽ ആകർഷ് എം നമ്പ്യാർ, എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച്.ഹമീദ് സ്വാഗതവും അഹമ്മദ് ചൗക്കി നന്ദിയും പറഞ്ഞു.

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവരർക്ക് ജാമ്യം

കൊല്ലം: ശബരിമല സ്വർണകൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരർക്ക് ജാമ്യം. രണ്ട് കേസുകളിലും കൊല്ലം വിജിലൻസ് കോടതി ജാമ്യം നൽകി. വിശദമായ വാദം കേട്ട ശേഷമാണ് കൊല്ലം വിജിലൻസ് കോടതി വിധി പറഞ്ഞത്. മതിയായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. തന്ത്രിയുടെയും കുടുംബത്തിന്റെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പ്രത്യേക അന്വേഷണസംഘം കോടതിയിൽ നേരത്തെ ഹാജരാക്കിയിരുന്നു. ശബരിമല സ്വർണക്കൊള്ളയിലെ കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും തന്ത്രി കണ്ഠരര് രാജീവരര് പ്രതിയാണ്. പ്രത്യേക അന്വേഷണ സംഘം അവസാനം അറസ്റ്റ് ചെയ്തതും തന്ത്രിയെയാണ്. ആചാരപരമായ കാര്യങ്ങളിൽ മാത്രമാണ് തന്ത്രിക്ക് ബന്ധം, ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ കഴിയില്ലെന്നും പ്രതിഭാഗം ജാമ്യ ഹരജിയിൽ വാദിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് തന്ത്രിയുമായി ഉള്ള ബന്ധം സ്വർണക്കൊള്ളയിലേക്ക് വഴിവച്ചു എന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. തന്ത്രിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള നിർണായക വിവരങ്ങളാണ് പ്രത്യേക അന്വേഷണസംഘം കോടതിയിൽ ഹാജരാക്കിയത

കെപിസിസി അധ്യക്ഷ സ്ഥാനത്ത് സണ്ണി ജോസഫ് തുടരും

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കാലത്തേയ്ക്ക് മാത്രമായി സണ്ണി ജോസഫ് കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയില്ല. സണ്ണി ജോസഫ് മാറേണ്ട കാര്യമില്ലയെന്നാണ് കേരളത്തിലെ പ്രധാന നേതാക്കളുടെ അഭിപ്രായം. രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായ കാലത്ത് ഹരിപ്പാട് മത്സരിച്ചത് അധ്യക്ഷ സ്ഥാനം രാജിവെക്കാതെയായിരുന്നു എന്നാണ് ഇതിന് കാരണമായി പറയുന്നത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്ന് ഡൽഹിയിൽ എത്തും. തെരഞ്ഞെടുപ്പ് മുന്നൊരുക്ക യോഗത്തിനായാണ് സണ്ണിജോസഫ് ഡൽഹിയിൽ എത്തുന്നത്. യോ​ഗത്തിൽ ഇക്കാര്യവും ഉന്നയിക്കും

എസ്ഐആർ; പ്രവാസികൾ നൽകിയ അപേക്ഷകൾ കൂട്ടത്തോടെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ

  പാലക്കാട്: എസ്ഐആറിൽ പ്രവാസികൾ നൽകിയ അപേക്ഷകൾ കൂട്ടത്തോടെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. ബന്ധുവിന്റെ എപ്പിക് നമ്പർ രേഖപ്പെടുത്തിയില്ല, ജനന സ്ഥലം ചേർത്തില്ല തുടങ്ങിയ കാരണങ്ങൾ പറഞ്ഞാണ് വോട്ട് വെട്ടിയത്. വിവരങ്ങൾ നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ ഓപ്ഷനും ഉണ്ടായിരുന്നില്ല. ഇതോടെ നിരവധി പേരാണ് വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കപ്പെടുന്നത്. ഒമാനിൽ പ്രവാസിയായ എറണാംകുളം സ്വദേശിനിയുടെ ഫോം 6 A പ്രകാരം നൽകിയ അപേക്ഷ നിരസിച്ചതിന് കാരണമായി കമ്മീഷൻ വെബ്സൈറ്റിൽ പറയുന്നത് ബന്ധുവിൻ്റെ എപ്പിക് നമ്പർ രേഖപ്പെടുത്തിയില്ല എന്നാണ്.

സര്‍ക്കാരിന് തിരിച്ചടി; നവകേരള സര്‍വേ റദ്ദാക്കി ഹൈക്കോടതി

  കൊച്ചി: ഹൈക്കോടതിയില്‍ നിന്ന് സര്‍ക്കാരിന് തിരിച്ചടി. നവ കേരള സര്‍വേ കോടതി റദ്ദാക്കി. സര്‍വ്വേ നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് നീക്കം. 2030ല്‍ കേരളം എങ്ങനെയായരിക്കണം എന്ന വിഷനാണ് ഇതിനു പിന്നിലുള്ളതെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ നവകേരള സര്‍വേയ്‌ക്കെതിരേ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെ സര്‍വേയ്‌ക്കെതിരേ രണ്ട് ഹരജികള്‍ കോടതിയിലെത്തി. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് എല്‍ഡിഎഫ് പ്രകടനപത്രിക തയ്യാറാക്കാനാവശ്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ പണം ചെലവഴിക്കുന്നെന്ന് ആരോപിച്ചായിരുന്നു ഹരജി. പാര്‍ട്ടി കേഡര്‍മാരെ ഇറക്കിയുള്ള സര്‍വേയാണ് നടക്കുന്നതെന്നും ഇത് തടയണമെന്നുമാണ് ആവശ്യം. ഇതില്‍ വാദം കേട്ട കോടതി കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ള കേസ്; ഇഡിയുടെ ചോദ്യം ചെയ്യലിനായി നടന്‍ ജയറാം ഇന്ന് ഹാജരായേക്കും

  കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഇഡി നോട്ടീസ് നല്‍കിയ നടന്‍ ജയറാം ഇന്ന് ചോദ്യം ചെയ്യലിനായി ഇഡി കൊച്ചി ഓഫീസില്‍ ഹാജരായേക്കും. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുളള സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും. ദ്വാരപാലക പാളികള്‍ ജയറാമിന്റെ ചെന്നൈയിലെ വീട്ടില്‍ എത്തിച്ച് പൂജ നടത്തിയതടക്കം പോറ്റിയുമായി സാമ്പത്തിക ഇടപാടുണ്ടോ എന്നതിലാണ് ജയറാം മറുപടി നല്‍കേണ്ടത്. സ്വര്‍ണക്കൊള്ളയിലെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമാണ് ജയറാമിന്റെ ചോദ്യം ചെയ്യല്‍. നേരത്തെ എസ്‌ഐടി ജയറാമിന്റെ മൊഴിയെടുത്തിരുന്നു.

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ആലിന്റെ പേര് നൽകും; ആലിൻ ഷെറിന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി

  പത്തനംതിട്ട: സംസ്ഥാനത്തെ പ്രായം കുറഞ്ഞ അവയവദാതാവായ ആലിൻ ഷെറിന്റെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോ​ഗ്യ മന്ത്രി വീണ ജോർജിനോടൊപ്പമാണ് കുടുംബത്തെ സന്ദർശിച്ചത്. കുടുംബത്തെ ആശ്വസിപ്പിച്ച മുഖ്യമന്ത്രി 15 മിനിറ്റ് വീട്ടിൽ ചെലവഴിച്ചു. കോഴിക്കോട് വരാൻ പൊകുന്ന സംസ്ഥാനത്തെ ആദ്യത്തെ ഓർഗൻ ആൻഡ് ടിഷ്യൂ ട്രാസ് പ്ലാന്‍റ് ഇൻസ്റ്റിറ്റ്യൂട്ടിന് ആലിന്റെ പേര് നൽകുമെന്ന് മുഖ്യമന്ത്രി കുടുബത്തോട് പറഞ്ഞു. ആരോഗ്യ വകുപ്പിന് കീഴില്‍ ചേവായൂരിൽ സ്ഥാപിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പ്രവർത്തനങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് പിഎംഎസ്എസ് വൈ ബ്ലോക്കിൽ താൽക്കാലികമായി തുടങ്ങുന്നതിനുള്ള മുന്നൊരുക്കങ്ങളും അന്തിമഘട്ടത്തിലാണ്. 00 ല്‍ അധികം കിടക്കകള്‍, ഐ.സി.യു, ഡയാലിസിസ്, ഓപറേഷന്‍ തിയേറ്റര്‍ തുടങ്ങിയ അത്യാധുനിക ചികിത്സാ സൗകര്യങ്ങളോടെയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്.

ഹംപി കൂട്ടബലാത്സം​ഗം: മൂന്ന് പ്രതികൾക്ക് വധശിക്ഷ

  ബംഗളൂരു: കർണാടകയിലെ ഹംപിയിൽ വിനോദസഞ്ചാരിയെ കൊലപ്പെടുത്തുകയും വിദേശ വനിതയെയും ഹോംസ്റ്റേ ഉടമയെയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത കേസിൽ മൂന്ന് പ്രതികൾക്ക് വധശിക്ഷ. പ്രതികളായ മല്ലേഷ്, സായ്,ശരണപ്പ എന്നിവരെ ഗംഗാവതി കോടതിയാണ് ശിക്ഷിച്ചത്. ഒമ്പത് മാസം നീണ്ട വിചാരണക്ക് ശേഷമാണ് സുപ്രധാന വിധി. രാജ്യത്തെ നടുക്കിയ കൂട്ട കൂട്ടബലാത്സം​ഗ കേസിലാണ്, ഗംഗാവതി ജില്ലാ സെഷൻസ് കോടതിയുടെ പരമാവധി ശിക്ഷ. മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കോടതി ഫെബ്രുവരി ആറിന് കണ്ടെത്തിയിരുന്നു. കേസിൽ അതിവേഗം വിചാരണ നടപടികൾ പൂർത്തിയാക്കിയാണ് കോടതി വിധി പറഞ്ഞത്.

ജനകീയ പ്രധിഷേധ കൺവെൻഷൻ സംഘടിപ്പിച്ചു

  നീലേശ്വരം തൈക്കടപ്പുറം തേജസ്വിനി പുഴയിൽനിന്നും അനധികൃത മണലെടുപ്പിനെതിരെ തൈക്കടപ്പുറം ബോട്ട്ജെട്ടിപരിസരത്ത് വെച്ചാണ് കൺവെൻഷൻ സംഘടിപ്പിച്ചത്. നിരവധിപേർ പങ്കെടുത്തു. കൺവെൻഷൻ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സുധീർകുമാർ മാസ്റ്റർ ഉൽഘാടനം ചെയ്തു.വാർഡ് കൗൺസിലർ k പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു തീരദേശ വാർഡ്കൗൺസിലർമാരായ NN നദീറ, TV ബീന , VK റഷീദ, P ശ്രീജ . നീലേശ്വരം സബ് ഇൻസ്പെക്ടർ രതീഷ് . അഡ്വ: നിസാം ഫലാഹ്, അഡ്വ: KP നസീർ. രാജീവൻ മാസ്റ്റർ , മുൻകൗൺസിലർമാരായ കെ സൈനുദ്ധീൻ ഹാജി, വിനു നിലാവ്, അൻവർ സാദിഖ്, ആശാവർക്കർ ബിന്ദുവൽസൻ തുടങ്ങിയവർ പ്രസംഗിച്ചു. കോഡിനേറ്റർ മഹമൂദ് കോട്ടായി സ്വാഗതവും വിനുനിലാവ് നന്ദിയും പറഞ്ഞു. അനധികൃത മണലെടുപ്പ് നിർത്തലാക്കുന്നില്ലെങ്കിൽ അത് അവസാനിപ്പിക്കുന്നത് വരെ ശക്തമായ ജനകീയ പ്രക്ഷോഭം നടത്തുവാൻ തീരുമാനിച്ചു. ജനകീയപ്രധിഷേധ സമിതിയും രൂപീകരിച്ചു. ചെയർമാൻ. അഡ്വ: നിസാം ഫലാഹ്. വൈസ് ചെയർമാൻമാർ. സുധീർ കുമാർ മാസ്റ്റർ . കെ സൈനുദ്ധീൻ ഹാജി. KV ജയൻ. ബിന്ദുവൽസൻ ജനറൽ കൺവീനർ . MV രാജീവൻ മാസ്റ്റർ. കൺവീനർമാർ . മഹമൂദ് കോട്ടായി. അജിത് കുമാർ. പ്രമോദ് . k അബ്ദുൾറഹ്‌മാൻ ...

ശബരിമലയിലെ യുവതീപ്രവേശന ഹരജി; ഒമ്പത് അംഗ ഭരണഘടനാ ബെഞ്ചിനെ രൂപീകരിച്ചു

ന്യൂഡല്‍ഹി: ശബരിമലയിലെ യുവതീപ്രവേശന ഹരജികള്‍ പുതിയ ഭരണഘടനാ ബെഞ്ചിന് പരിഗണിക്കാമെന്ന് സുപ്രിംകോടതി. ഇതിനായി ഒമ്പത് അംഗ ഭരണഘടനാ ബെഞ്ചിനെ രൂപീകരിച്ചു. ചീഫ് ജസ്റ്റിസ് ആയിരിക്കും ഒമ്പതംഗ ബെഞ്ചിന് നേതൃത്വം നല്‍കുന്നത്. ഹരജികള്‍ തരംതിരിച്ച് ഏപ്രില്‍ ഏഴ് മുതല്‍ വാദം തുടങ്ങും. മാര്‍ച്ച് പതിനാലിന് മുമ്പ് വാദങ്ങള്‍ എഴുതിനല്‍കണമെന്ന് ചീഫ് ജസ്റ്റിസ് വിവിധ കക്ഷികള്‍ക്ക് നിര്‍ദേശം നല്‍കി. ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച പുനപ്പപരിശോധനാ ഹര്‍ജികള്‍ക്ക് ഒപ്പമാണ് തങ്ങള്‍ എന്നാണ് കേന്ദ്രം കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇനി കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാട് എന്താണെന്നുള്ളതാണ് വ്യക്തമാകാന്‍ ഉള്ളത്.
 "സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നില്ല: ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ അനിശ്ചിതകാല ഒപി ബഹിഷ്‌കരണത്തിലേക്ക് തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല ഒപി ബഹിഷ്‌കരണ സമരം ഇന്ന് മുതല്‍. കോളജുകള്‍ ഇന്ന് മുതല്‍ സ്തംഭിക്കും. ഡോക്ടര്‍മാരുടെ അനിശ്ചിതകാല ഒപി ബഹിഷ്‌കരണത്തിന് തുടക്കം. 19 മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിര്‍ത്തിവെക്കും. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പൂര്‍ണമായും പാലിച്ചില്ലെന്ന് കെജിഎംസിടിഎ. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെജിഎംസിടിഎയുടെ നേതൃത്വത്തില്‍ നടന്ന സമരം ഫെബ്രുവരി രണ്ടിന് സര്‍ക്കാരുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഇന്ന് മുതല്‍ വീണ്ടും അനിശ്ചിതകാല അധ്യാപന ബഹിഷ്‌കരണവും അനിശ്ചിതകാല ഒപി ബഹിഷ്‌കരണവും ശക്തമാക്കാന്‍ ഡോക്ടമാരുടെ സംഘടന തീരുമാനിച്ചത്.

തൊണ്ടിമുതല്‍ കേസ്; ശിക്ഷ റദ്ദാക്കാനുള്ള ആന്റണി രാജുവിന്റെ ഉപഹരജിയില്‍ ഇടക്കാല ഉത്തരവ് ഇന്ന്

  തിരുവനന്തപുരം: മുന്‍ മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഉപഹരജിയില്‍ കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്. തന്നെ കുറ്റക്കാരനാക്കിയ വിധി മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ അപ്പീലില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുക. മജിസ്‌ട്രേറ്റ് കോടതിയുടെ ശിക്ഷ നിയമപരമായി നിലനില്‍ക്കില്ലെന്നാണ് ആന്റണി രാജുവിന്റെ വാദം. തൊണ്ടിമുതല്‍ കേസിലെ തടവു ശിക്ഷയും പിഴയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുന്‍ മന്ത്രി ആന്റണി രാജു ഉപഹരജി സമര്‍പ്പിച്ചത്. മൂന്നു വര്‍ഷം തടവശിക്ഷയും പതിനായിരം രൂപ പിഴയുമാണ് ആന്റണി രാജുവിന് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ശിക്ഷയായി വിധിച്ചത്. ഈ ശിക്ഷാ വിധി ജില്ലാ സെഷന്‍സ് കോടതി മരവിപ്പിച്ചിരുന്നു. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ച ശിക്ഷ നിയമപരമായി നിലനില്‍ക്കില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍, ഇത് പ്രോസിക്യൂഷന്‍ എതിര്‍ത്തു. മയക്കുമരുന്നുമായി പിടിയിലായ വിദേശിയെ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ അഭിഭാഷകനായിരുന്ന ആന്റണി രാജു തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം നടത്തി എന്നതാണ്...

ശബരിമല യുവതി പ്രവേശനം അടക്കം നിർണായക ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ

ദില്ലി: ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഏഴ് വർഷത്തിനുശേഷം ഈ വിഷയം പരിഗണിക്കുന്നത്. ശബരിമല സ്ത്രീപ്രവേശനം ഉള്‍പ്പെടെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സങ്കീര്‍ണ വിഷയങ്ങളടങ്ങുന്ന 67 ഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്. ഇവ പരിഗണിക്കാനുള്ള ഒമ്പതംഗ ബെഞ്ച് രൂപവത്ക്കരിക്കുന്നതിന് നിർദ്ദേശം നൽകുന്നതിനാണ് മൂന്നംഗ ബെഞ്ച് കേസ് പരിഗണിക്കുന്നത്

ബങ്ങാട് എ.കെ.ജി മന്ദിരം വാർഷികാഘോഷവും ജനപ്രതിനിധികൾക്ക് സ്വീകരണവും ഇന്ന

  പെരിയാട്ടുക്കം: ബങ്ങാട് എ.കെ.ജി മന്ദിരം വാർഷികാഘോഷവും  ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണവും വിവിധ മേഖലയിൽ വ്യക്തിമുദ്ര പതിപിച്ചവരെ അനുമോദിക്കും കാസർഗോഡ് കലാകാർ മ്യൂസിക് ബാന്റ് മ്യൂസിക് നൈറ്റ് അരങ്ങേറും വൈകിട്ട് 6 ന് അഡ്വ സി.എച്ച് കുഞ്ഞമ്പു എം.എൽ.എ ഉൽഘാടനം ചെയ്യും ,സംഘാടക സമിതി ചെയർമാൻ എ.എം അബ്ദുല്ല അധ്യക്ഷനാകും , സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി പി. മണിമോഹൻ ,അജയൻ പനയാൽ , ഒ നാരായണൻ പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭന , ജില്ലാ പഞ്ചായത്ത് അംഗം ടി.വി രാധിക, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്ങ്‌ കമ്മറ്റി ചെയർമാൻ.പിഎച്ച് ഹനീഫ്, പഞ്ചായത്ത് അംഗം അഷിത എന്നിവർ സംബന്ധിക്കും

എസ്ഐആർ; ഹിയറിങ് നടപടികൾ ഇന്ന് അവസാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായുള്ള ഹിയറിങ് നടപടികൾ ഇന്ന് അവസാനിക്കും. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ നോട്ടീസ് നൽകിയ മുഴുവൻ ആളുകളുടെയും ഹിയറിങ് പൂർത്തിയായി. സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിൽ 122 മണ്ഡലങ്ങളിലും ഹിയറിങ് 100 ശതമാനമായി. കമ്മീഷൻ അവസാനം പുറത്തുവിട്ട കണക്കുകൾ പ്രകാരം 36,89,057 പേർക്ക് ഹിയറിങ് നോട്ടീസ് അയച്ചു. കരട് വോട്ടർ പട്ടികയിൽ ഉൾപ്പെട്ടവരിൽ ഹിയറിങ്ങിന് ശേഷം വിവിധ കാരണങ്ങളാൽ 39,297 പേർ പുറത്തായി. 21ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.

പ്രത്യേക സമുദായത്തിന്റെ മാത്രം വോട്ട് വെട്ടിക്കുന്നു: മഞ്ചേശ്വരത്ത് ബിജെപി നേതാവിനെതിരെ പരാതിയുമായി എംഎൽഎ

  കാസർകോട്: മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ ബിജെപി നേതാക്കൾ ചില ഉദ്യോഗസ്ഥന്മാരെ കൂട്ടുപിടിച്ച് വ്യാപകമായി വോട്ട് വെട്ടിക്കുന്നതായി പരാതി. ഒരു പ്രത്യേക സമുദായത്തിന്റെ മാത്രം വോട്ട് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന് എ.കെ.എം അഷ്‌റഫ് എംഎൽഎ ആരോപിച്ചു. ഫോം 7 ദുരുപയോഗം ചെയ്ത് വ്യാജ പരാതി നൽകിയ ബിജെപി നേതാവിനെതിരെ ഇആർഒയ്ക്ക് പരാതി നൽകി