ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Calicut എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

കോഴിക്കോട് യുവതിയെ കത്രികകൊണ്ട് കുത്തിക്കൊന്ന ഭർത്താവ് പൊലീസിൽ കീഴടങ്ങി

  കോഴിക്കോട്: ഫറോക്കിൽ യുവതിയെ ഭർത്താവ് കത്രികകൊണ്ട് കുത്തിക്കൊന്നു. പാലക്കാട് സ്വദേശി മല്ലിക (40) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ചാത്തൻപറമ്പ് സ്വദേശി ലിജേഷ് (കുട്ടൻ-48) പൊലീസിൽ കീഴടങ്ങി. കുത്തികൊലപ്പെടുത്തിയ ശേഷം ലിജേഷ് പൊലീസിനെ വിളിച്ച് വിവരം അറിയിക്കുകയും കീഴടങ്ങുകയുമായിരുന്നു. ഫറോക്കിനു സമീപം കോടമ്പുഴയിലാണ് സംഭവം. ഭർത്താവിന്റെ സംശയ രോഗം കാരണം ഉപദ്രവിക്കുന്ന കാര്യം മല്ലിക അയൽവാസികളോട് പറഞ്ഞിരുന്നു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്കും പതിവായിരുന്നു.

കോഴിക്കോടേയ്ക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ഒരു മണിക്കൂര്‍ പറന്നശേഷം തിരിച്ചിറക്കി

ഷാര്‍ജ: ഷാര്‍ജയില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ഒരു മണിക്കൂര്‍ പറന്ന ശേഷം തിരിച്ചിറക്കി. ഇന്നലെ രാത്രി 11.45ന് ഷാര്‍ജയില്‍ നിന്ന് പുറപ്പെട്ട എഐ 998 വിമാനമാണ് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് തിരിച്ചിറക്കിയത്. യാത്രക്കാരെ പുറത്തിറക്കി ടെര്‍മിനലിലേക്ക് മാറ്റി. വിമാനം പുറപ്പെടുമ്പോള്‍ തന്നെ അസാധാരണമായ ശബ്‍ദമുണ്ടായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. യാത്ര പുറപ്പെട്ട് ഏതാണ്ട് ഒരു മണിക്കൂറോളം ആയപ്പോഴാണ് വിമാനത്തിന് സാങ്കേതിക തകരാറുള്ള വിവരം പൈലറ്റ് യാത്രക്കാരെ അറിയിച്ചത്. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വിമാനം ലാന്റ് ചെയ്യുകയും ചെയ്‍തു. അടിയന്തര ആവശ്യങ്ങള്‍ക്ക് നാട്ടിലേക്ക് പുറപ്പെട്ടവരും ഗര്‍ഭിണികളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ യാത്രക്കാരിലുണ്ടായിരുന്നു. ഏതാനും ദിവസത്തെ ആവശ്യങ്ങള്‍ക്കായി നാട്ടിലേക്ക് പോയി ഉടനെ തിരികെ വരാന്‍ പദ്ധതിയിട്ടിരുന്നവരും വിമാനത്തില്‍ യാത്ര ചെയ്തിരുന്നു. നാട്ടിലേക്ക് കൊണ്ടുപോയ ഒരു മൃതദേഹവും മരിച്ചയാളുടെ ബന്ധുക്കളും ഈ വിമാനത്തിലുണ്ടായിരുന്നു. യാത്ര മുടങ്ങി ദുരിതത്തിലായ യാത്രക്കാര്‍ക്ക് രാവിലെ വരെ ഭക്ഷണം നല്‍കാന്‍ പോലും അധികൃതര...

വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ; കോളജ് അധികൃതർക്കെതിരെ കുടുംബം

 കോഴിക്കോട് : വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈയിൽ സ്വകാര്യ കോളജിൽ റെസ്പറേറ്റീവ് തെറാപ്പി വിദ്യാർഥിയായ നടക്കാവ് സ്വദേശിമുഹമ്മദ് അനീഖ് ആണ് മരിച്ചത്. കോളജ് അധികൃതർ പരീക്ഷ എഴുതാൻ അനുവദിക്കാത്തതിൽ മനം നൊന്താണ് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റ ആരോപണം. 4 മണിയോടെയാണ് വീടിന് മുകളിലെ പോർച്ചിൽ മുഹമ്മദ് അനീഖിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പുറത്തുപോയ വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കാണുന്നത്. റെസ്പെറേറ്റീവ് തെറാപ്പി ഒന്നാം വർഷ വിദ്യാർഥിയായ മുഹമ്മദിന് തിങ്കളാഴ്ചയാണ് പരീക്ഷ തുടങ്ങുന്നത്. ഇതിനായി ചെന്നെയിലേക്ക് പോകാൻ തയാറെടുക്കുമ്പോഴാണ് ഹാജർ ഇല്ലാത്തതിനാൽ പരീക്ഷ എഴുതാനാകില്ലെന്ന് കോളജുകാർ അറിയിച്ചതെന്ന് ബന്ധുക്കളും സമീപ വാസികളും പറയുന്നു അസ്വഭാവിക മരണത്തിനാണ് പൊലീസിപ്പോൾ കേസെടുത്തിരിക്കുന്നത്.മെഡിക്കൻ കോളജ് മോർച്ചറിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും ...

മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ആരെയും വിലക്കിയിട്ടില്ല: സമസ്ത

 മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ആരെയും വിലക്കിയിട്ടില്ലെന്ന് സമസ്ത. പാണക്കാട് കുടുംബാംഗങ്ങളെയും വിലക്കിയിട്ടില്ല. എന്നാല്‍ സമസ്ത ആദര്‍ശക്കാര്‍ ഇത്തരം സമ്മേളനങ്ങളില്‍ പങ്കെടുക്കരുതെന്നാണ് നിലപാടെന്നും സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം വ്യക്തമാക്കി. വിലക്കിയെന്നത് മുജാഹിദ് സമ്മേളനത്തിന്റെ പരാജയം മറയ്ക്കാനുള്ള ആരോപണമാണെന്നും അദ്ദേഹം പറഞ്ഞു.

സ്കൂള്‍ കലോത്സവം: ആദ്യ ദിനം കോഴിക്കോടിനെ പിന്തള്ളി കണ്ണൂരിന്റെ മുന്നേറ്റം: ചാമ്പ്യന്മാർ ആറാമത്

കോഴിക്കോട്: അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ആദ്യ ദിനത്തില്‍ കണ്ണൂരിന്റെ കുതിപ്പ്. 232 പോയിന്റുമായാണ് കനകകീരടത്തിനായി 22 വര്‍ഷമായി കാത്തിരിക്കുന്ന കണ്ണൂരിന്റെ കുതിപ്പ്. ആതിഥേയരും രണ്ട് വർഷം മുമ്പ് പാലക്കാടിന് മുന്നില്‍ കിരീടം അടിയറവ് വെച്ചവരുമായ കോഴിക്കാടാണ് രണ്ടാം സ്ഥാനത്തുള്ളത്. അറുപത് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ കണ്ണൂരിന് തൊട്ട് പിന്നിലായി 226 പോയിന്റാണ് കോഴിക്കോട് ഇതുവരെ സ്വന്തമാക്കിയത്. 221 പോയിന്ററുമായി കൊല്ലമാണ് മുന്നാമത്. അഞ്ച് തവണ ചാമ്പ്യന്‍മാരായ തൃശൂര്‍ 220 പോയിന്റുമായി നാലാമതും നിലവിലെ ചാമ്പ്യരായ പാലക്കാട് ആറാമതാണുള്ളത്. ഇന്ന് 61 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ ആകെയുള്ള 96 ഇനങ്ങളില്‍ 21 എണ്ണം ആദ്യ ദിനം പൂര്‍ത്തിയായി. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 105ല്‍ 29 ഉം ഹൈസ്‌കൂള്‍ അറബിക് - 19ല്‍ ആറ്, ഹൈസ്‌കൂള്‍ സംസ്‌കൃതം - 19ല്‍ നാല് എന്നിങ്ങനെയാണ് പൂര്‍ത്തിയായ ഇനങ്ങള്‍. ഒപ്പന, ദഫ്മുട്ട്, ഭരതനാട്യം, നാടകം, ഹൈസ്‌കൂള്‍ വിഭാഗം മിമിക്രി, ലളിത ഗാനം തുടങ്ങിയ ജനപ്രിയ ഇനങ്ങളാണ് ഇന്ന് വേദിയിലെത്തുക. എല്ലാ വേദികളിലും രാവിലെ 9 മണിയോടെ തന്നെ മത്സരങ്...

സ്കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കം; 24 വേദികള്‍ കീഴടക്കാന്‍ 239 ഇനങ്ങളുമായി 14000 മത്സരാർത്ഥികള്‍

കോഴിക്കോട്: അറുപത്തിയൊന്നാമത് സ്കൂള്‍ കലോത്സവത്തിന് ഇന്ന് കോഴിക്കോട് തുടക്കം. പ്രധാന വേദിയായ വിക്രം മൈതാനിയില്‍ ഒരുക്കങ്ങളെല്ലാം പൂർത്തിയായി കഴിഞ്ഞു. മൈതാനിയിൽ ഇന്നു രാവിലെ 8.30നു പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബു പതാക ഉയർ‌ത്തും. 10 മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും. 2 വർഷത്തെ കോവിഡ് ഇടവേളയ്ക്കു ശേഷമാണ് വേദിവീണ്ടും ഉണരുന്നത്. 24 വേദികളിൽ 239 ഇനങ്ങളിലായി 14,000 കുട്ടികളാണു പങ്കെടുക്കുന്നത്. ഇത്തവണ കോവിഡിനു മുൻപുള്ള മാതൃകയിൽ ഗ്രേസ് മാർക്ക് നൽകാനാണു തീരുമാനമെങ്കിലും അടുത്ത വർഷം മുതല്‍ ഗ്രേസ് മാർക്കു നൽകുന്നതിനുള്ള പുതിയ മാനദണ്ഡം അടുത്ത വർഷം മുതല്‍ നടപ്പിലാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ട് അതേസമയം, കേരള സ്കൂൾ കലോത്സവത്തിന്റെ ഭക്ഷണശാലയുടെ ഔദ്യോഗിക ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിയും കലോത്സവ കമ്മിറ്റി ചെയർമാനുമായ പി എ മുഹമ്മദ് റിയാസ് എന്നിവർ പായസം കുടിച്ചുകൊണ്ട് ഇന്നലെ നിർവഹിച്ചു. പാൽപായസ മധുരം വിളമ്പിക്കൊണ്...

മിന്നൽ ഹർത്താൽ: പോപ്പുലർ ഫ്രണ്ടിന്‍റെ 3785 പ്രവർത്തകരുടെ സ്വത്തുവിവരം ശേഖരിക്കുന്നു