ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഡിസംബർ, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പത്തൊമ്പതുകാരി കിടപ്പുമുറിയില്‍ ജീവനൊടുക്കിയ സംഭവം; ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍

  കാസര്‍കോട്: പത്തൊമ്പതുകാരിയെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ബന്തിയോട്, അടുക്കത്തെ ഫ്ളാറ്റില്‍ താമസക്കാരനായ ബദ്റുദ്ദീനിന്റെയും മറിയുമ്മയുടെയും മകള്‍ രന ഫാത്തിമ (19)യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10ന് മാതാവ് വാതില്‍ തുറന്നു നോക്കിയപ്പോഴാണ് മകളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. വിവരമറിഞ്ഞ് എത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. സംഭവത്തില്‍ കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു അന്വേഷണം തുടങ്ങി. അന്വേഷണത്തിന്റെ ഭാഗമായി രന ഫാത്തിമയുടെ മൊബൈല്‍ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതു ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്ന് കുമ്പള പൊലീസ് ഇന്‍സ്പെക്ടര്‍ ഇ.അനൂപ് പറഞ്ഞു. ആത്മഹത്യയുമായി ബന്ധപ്പെട്ട് നാട്ടില്‍ ദുരൂഹതകള്‍ പ്രചരിക്കുന്നുണ്ട്. രന ഫാത്തിമയുടെ പിതാവ് ബദ്റുദ്ദീന്‍ സൗദിയിലാണ്. സഹോദരങ്ങള്‍: ബുഷ്റ, മന്‍സൂറ, റഹീമ.

ഭൂപതിവ് നിയമ ഭേദഗതി ബിൽ ഒപ്പിടാതെ ഗവർണർ; പ്രത്യക്ഷ സമരത്തിനൊരുങ്ങി എൽഡിഎഫ്

തിരുവനന്തപുരം: ഭൂപതിവ് നിയമ ഭേദഗതി ബിൽ ഗവർണർ ഒപ്പിടാത്തതിനെതിരെ എൽഡിഎഫ് പ്രത്യക്ഷ സമരത്തിന്. ജനുവരി 9ന് രാജ്ഭവനിലേക്ക് മാർച്ച് നടത്തും. അതേസമയം നിലവിലെ ചട്ടം ഭേദഗതി ചെയ്ത് സർക്കാരിന് പരിഹരിക്കാൻ കഴിയുന്ന വിഷയം, ഗവർണറുടെ മുന്നിലേക്ക് എത്തിച്ചെന്നാണ് യുഡിഎഫ് ആരോപണം. സെപ്റ്റംബർ 14 നാണ് നിയമസഭ ഭൂപതിവ് നിയമ ഭേദഗതി ബിൽ പാസാക്കിയത്. സർക്കാർ – ഗവർണർ പോര് രൂക്ഷമായതോടെ രാഷ്ട്രപതിക്ക് ബിൽ അയയ്ക്കുമെന്നയിരുന്നു സർക്കാരിന് ആശങ്ക. എന്നാൽ ഇതുണ്ടായിട്ടില്ല. മൂന്ന് മാസത്തിനുള്ളിൽ ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. അതിനു മുമ്പ് ബിൽ നിയമമായില്ലെങ്കിൽ പ്രയോജനം സർക്കാരിനും എൽഡിഎഫിനും ലഭിക്കില്ല. ഇതാണ് ഗവർണർക്കെതിരെ പ്രത്യക്ഷ സമരം നടത്താൻ എൽഡിഎഫിനെ പ്രേരിപ്പിച്ചത്. ജനുവരി നാലു മുതൽ ആറുവരെ പഞ്ചായത്ത് തലത്തിൽ സമര പ്രഖ്യാപനം നടത്തും. ഒൻപതിന് കർഷകരെ പങ്കെടുപ്പിച്ച് രാജ്ഭവൻ മാർച്ചും നടത്തും. അതേ സമയം ചട്ടത്തിൽ മാത്രം മാറ്റം വരുത്തിയാൽ പ്രശ്നം പരിഹരിക്കാൻ കഴിയുമായിരുന്നുവെന്നാണ് യു‍ഡിഎഫ് ഇപ്പോൾ പറയുന്നത്. നിയമ ഭേദഗതി വരുത്തി പ്രശ്നം സങ്കീർണ്ണമാക്കിയെന്നും യുഡിഎഫ് കുറ്റപ്പെടുത്തുന്നു. ഇക്കാര്യങ്ങൾ ത

സിൽവർലൈന് റെയിൽവേയുടെ ചുവപ്പ്കൊടി, ഭാവി വികസനത്തിന് തടസ്സം, ഭൂമി വിട്ടുകൊടുക്കാനാകില്ലെന്നും റിപ്പോര്‍ട്ട്

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ ലൈന് ചുവപ്പ്കൊടിയുമായി ദക്ഷിണറെയില്‍വേ, കേന്ദ്ര റെയില്‍വേ ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കി.നിലവിലെ അലൈൻമെന്‍റ്   കൂടിയാലോചനകളില്ലാതെയാണ്.ഭാവി റെയിൽ വികസനത്തിന് ഇത് തടസ്സം സൃഷ്ടിക്കും. റെയിൽവേ നിർമ്മിതികളിലും ട്രെയിൻ സർവീസുകളിലും പദ്ധതി ആഘാതം ഉണ്ടാക്കും.സിൽവർ ലൈൻ റെയിൽവേക്ക് സാമ്പത്തിക ബാധ്യത വരുത്തും.റെയിൽവേ ബോർഡിന്  നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സിൽവർ ലൈനിനായി ഭൂമി വിട്ടുകൊടുക്കാനാകില്ലെന്നും റെയിൽവെ വ്യക്തമാക്കി. സില്‍വര്‍ലൈന്‍ പദ്ധതിക്കായി 183 ഹൈക്ടര്‍ ഭൂമിയാണ് വേണ്ടത്.  ഇതില്‍ നല്ലൊരു പങ്കും വികസനാവശ്യത്തിന്  നീക്കി വട്ച്ചതാണ്. മാത്രമല്ല ഇത് ട്രെയിന്‍ സര്‍വീസിനുണ്ടാക്കുന്ന ആഘാതം, റെയില്‍വേ നിര്‍മിതികള്‍ പുനര്‍ നിര്‍മ്മിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്നിവ പരിഗണിച്ചിട്ടില്ല. പദ്ധതി ചെലവ് റെയില്‍വേ കൂടി വഹിക്കുന്നതിനാല്‍ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സമരാഗ്നി' വി ഡി സതീശനും കെ സുധാകരനും ഒരുമിച്ച് നയിക്കും; ജനുവരി 21 ന് കാസര്‍കോട് നിന്ന് ജാഥയ്ക്ക് തുടക്കം

തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് നയിക്കുമെന്ന് പ്രഖ്യാപിച്ച കേരളയാത്രയില്‍ ഒടുവില്‍ പ്രതിപക്ഷ നേതാവ് ക്യാപ്റ്റന്‍. കെ സുധാകരന്‍ പക്ഷം കെപിസിസിയില്‍ പിടിമുറുക്കുന്നുവെന്ന സാഹചര്യം വന്നതോടെയാണ് പ്രതിപക്ഷ നേതാവിനെയും ഇറക്കിയുള്ള എതിര്‍പക്ഷത്തിന്‍റെ കടുംവെട്ട്. നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ പ്രതിപക്ഷ നേതാവിന്‍റെ സൗകര്യം പോലും കണക്കിലെടുക്കാതെയാണ് ഇരുനേതാക്കളെ നായകരാക്കിയുള്ള യാത്രാ പ്രഖ്യാപനം.  ഇങ്ങനെയല്ല ആദ്യം പറഞ്ഞത്. കെപിസിസി പ്രസി‍ഡന്‍റ് കെ സുധാകരന്‍ നയിക്കുന്ന യാത്രയെന്നായിരുന്നു. അവസാനം പോസ്റ്ററിലിപ്പോള്‍ പ്രതിപക്ഷനേതാവും നായകനാണ്. മാറ്റം വന്നത് പാര്‍ട്ടിയിലെ പോരിന്‍റെ ഭാഗമായി. കെ സുധാകരന്‍ പക്ഷം കെപിസിസി കയ്യടക്കിവച്ചിരിക്കുന്നുവെന്ന പരാതി എ,ഐ ഗ്രൂപ്പുകള്‍ക്കും വി‍ഡി സതീശന്‍ പക്ഷത്തിനുമെല്ലാം ഉണ്ട്. കെ സുധാകരന്‍ യാത്രയുടെ ക്യാപ്റ്റനായാലും കാര്യങ്ങള്‍ കൈകാര്യം ചെയ്യുക അനുയായി സംഘമാണെന്ന് ഗ്രൂപ്പ് നേതൃത്വങ്ങള്‍ക്ക് നന്നായറിയാം. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവും ചേര്‍ന്ന് യാത്ര നയിക്കട്ടെയെന്ന അഭിപ്രായം ഉയര്‍ന്നത്. കേന്ദ്രനേതൃത്വവും അങ്ങനെയാവട്ടെയെന്ന് നിലപാടെടുത്തു. എന്നാല്‍

ന്യൂന മർദ്ദം, ശക്തമായ കാറ്റ്, കടലാക്രമണ സാധ്യത; തെക്കൻ കേരളത്തിൽ മഴ, മത്സ്യത്തൊഴിലാളികൾക്കും മുന്നറിയിപ്പ്

  തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി മൂന്ന് വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തെക്കു കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ  തെക്കൻ കേരളത്തിൽ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പടിഞ്ഞാറു -വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം തെക്കൻ അറബിക്കടലിൽ മധ്യഭാഗത്തായി ശക്തി പ്രാപിച്ചു ശക്തികൂടിയ ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.   കേരള തീരത്ത് ഇന്ന്  പകൽ 11.30 വരെ 0.5 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. തെക്കൻ തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.6 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.   മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്

ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാത ഇ-മെയില്‍ സന്ദേശം; മംഗളൂരു വിമാനത്താവളത്തിലും പരിസരത്തും സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി

മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലും വിമാനത്തിനുള്ളിലും ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത ഇ-മെയില്‍ സന്ദേശം പരിഭ്രാന്തി പരത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിലും പരിസരത്തും സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് വിമാനത്താവള അധികൃതര്‍ക്ക് ഇ-മെയില്‍ സന്ദേശം വന്നത്. വിമാനത്താവളത്തിലും ഒരു വിമാനത്തിലും സ്ഫോടക വസ്തുക്കള്‍ വെച്ചിട്ടുണ്ടെന്നും ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അവ പൊട്ടുമെന്നുമായിരുന്നു ഭീഷണി സന്ദേശം. ഇതേ തുടര്‍ന്ന് വിമാനത്താവളത്തിലും പുറത്തും സുരക്ഷ ഏര്‍പ്പെടുത്തുകയും അധിക ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ച് പരിശോധന നടത്തുകയും ചെയ്തെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇന്നലെ വിമാനത്താവള പരിസരത്ത് ബോംബ് ഭീഷണി നേരിടുന്നതിനുള്ള മോക്ഡ്രില്‍ നടത്തി. വിമാനത്താവളത്തിന്റെ സുരക്ഷാസംവിധാനവും വിവിധ ഏജന്‍സികളും കൃത്യസമയത്ത് ഏകോപിപ്പിക്കുന്നതിനുള്ള അഭ്യാസം വിമാനത്താവളത്തിലെ സ്റ്റാഫ് പാര്‍ക്കിംഗ് സ്ഥലത്താണ് നടത്തിയത്. ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിച്ച ഡ്രില്‍ ഒരു മണിക്കൂര്‍ നീണ്ടു.

ഏറെ നാളുകൾക്ക് ശേഷമാണ് ഇന്ന് കയറി വന്നത്', സുധീരനെതിരെ സുധാകരൻ; 'ചികിത്സക്ക് പോകുന്ന സമയം ചുമതല കൈമാറില്ല'

തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമർശനമുന്നയിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി അധ്യക്ഷനുമായ വി എം സുധീരനെതിരെ സുധാകരൻ. കാണാൻ ചെന്നപ്പോൾ പാർട്ടി വിട്ടുവെന്ന് പറഞ്ഞയാളാണ് സുധീരനെന്നും ഏറെ നാളുകൾക്ക് ശേഷമാണ് ഇന്ന് കയറി വന്നതെന്നും സുധാകരൻ പറഞ്ഞു. തനിക്ക് പ്രസംഗിക്കാനുള്ളത് കഴിഞ്ഞപ്പോൾ കെപിസിസി യോഗത്തിൽ നിന്നും സുധീരൻ ഇറങ്ങിപ്പോയെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി അടക്കം പങ്കെടുത്ത കെപിസിസി യോഗത്തിലാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ മുതിർന്ന നേതാവ് വിഎം സുധീരന്‍ വിമർശനമുയർത്തിയത്. കെപിസിസി നേതൃത്വം പരാജയമാണെന്നും നേതാക്കള്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിക്കുവേണ്ടിയല്ല, അവരവര്‍ക്കുവേണ്ടിയാണെന്നും സുധീരൻ തുറന്നടിച്ചു. പാർട്ടിയിൽ കൂടിയാലോചനകൾ ഇല്ല. കോണ്‍ഗ്രസില്‍ രണ്ട് ഗ്രൂപ്പ് ഉണ്ടായിരുന്നത് ഇപ്പോൾ 5 ഗ്രൂപ്പായി മാറി. അവനവന് വേണ്ടി പ്രവർത്തിക്കുന്നവരായി നേതാക്കൾ മാറി. 2016 ൽ തോറ്റതിന് സ്ഥാനാർത്ഥി നിർണയവും കാരണമായി. പരാജയകാ

രണ്ടാം വന്ദേ ഭാരത് മംഗളൂരുവിലേക്ക് സര്‍വീസ് നീട്ടുന്നു

കണ്ണൂര്‍: രണ്ടാം വന്ദേ ഭാരത് മംഗളൂരുവിലേക്ക് സര്‍വീസ് നീട്ടുന്നു. കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരത് (20631/20632) ആണ് ജനുവരി ആദ്യവാരംമുതല്‍ മംഗളൂരുവില്‍നിന്ന് പുറപ്പെടുക. കാസര്‍കോട്-മംഗളൂരു 46 കിലോമീറ്ററില്‍ ഉടന്‍ പരീക്ഷണ ഓട്ടം നടത്തും. മംഗളൂരു-ഗോവ വന്ദേഭാരതിന്റെ ഉദ്ഘാടനത്തിനുശേഷമായിരിക്കും ഇത്. സമയക്രമം പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ വന്ദേഭാരത് രാവിലെ ഏഴിനാണ് കാസര്‍കോടുനിന്ന് ആരംഭിക്കുന്നത്. കാസര്‍കോടുനിന്ന് മംഗളൂരുവിലേക്ക് അരമണിക്കൂര്‍ മതി. മംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ 615 കിലോമീറ്ററാണ് വരുന്നത്. ഇന്ത്യയില്‍ പല വന്ദേഭാരതും ദിവസം 600 കിലോമീറ്ററിനുമുകളില്‍ യാത്രചെയ്യുന്നുണ്ട്. പിറ്റ് ലൈന്‍ സൗകര്യവും മംഗളൂരുവിലുണ്ട്. കാസര്‍കോട്ടേക്ക് വന്ദേ ഭാരത് നീട്ടിയപ്പോള്‍ റെയില്‍വേക്കുമുന്നിലുണ്ടായിരുന്ന പ്രധാനവിഷയം സുരക്ഷയായിരുന്നു. യാര്‍ഡോ സൗകര്യം ഇവിടെയില്ല. താത്കാലിക സംവിധാനം ഒരുക്കിയാണ് വണ്ടിയില്‍ വെള്ളംനിറയ്ക്കുന്നത്. കോച്ച് ശുചീകരണം നടത്തുന്നത് മംഗളൂരുവില്‍നിന്നുള്ള മെക്കാനിക്കല്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ശുചീകരണത്തൊഴിലാളികളെ കാസര്‍കോട് എത്തിച്ചാണ്. യാത്രക്കാര്‍ക്കുള്ള വിശ്രമമുറിയില

സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ നാളെ രാത്രി അടച്ചിടും

സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ നാളെ രാത്രി അടച്ചിടും. രാത്രി എട്ടുമുതല്‍ മറ്റന്നാള്‍ രാവിലെ ആറു വരെയാണ് അടച്ചിടുക. പമ്പുകള്‍ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് തീരുമാനം

ധാരണപ്രകാരം മന്ത്രി സ്ഥാനം വേണം; എല്‍ഡിഎഫിനു കത്ത് നല്‍കി തോമസ് കെ.തോമസ്

മന്ത്രിയാകണമെന്ന് തോമസ് കെ.തോമസ്. മന്ത്രിസ്ഥാനം വീതം വയ്ക്കണമെന്ന് എന്‍സിപിയില്‍ ധാരണയുണ്ടായിരുന്നുവെന്ന് തോമസ് കെ.തോമസ്. മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് കത്തുനല്‍കി.  ശരദ് പവാര്‍ തീരുമാനമറിയിച്ചാലായിരിക്കും എല്‍ഡിഎഫ് ആവശ്യം പരിശോധിക്കുക

മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചെലവിന് രാജ്ഭവൻ ആവശ്യപ്പെട്ടത് 5 ലക്ഷം രൂപ; പണം മുൻകൂറായി അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം: രാജ്ഭവനിൽ നടന്ന പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞക്ക് ചെലവായത് 5 ലക്ഷം രൂപ. സത്യ പ്രതിജ്ഞക്കുള്ള ചെലവിനായി  5 ലക്ഷം രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗവർണറുടെ സെക്രട്ടറി ഡിസംബർ 22 ന് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതിനെ തുടർന്ന് ധനമന്ത്രി ബാലഗോപാൽ രാജ്ഭവന് അധിക ഫണ്ടായി 5 ലക്ഷം രൂപ ഡിസംബർ 28 ന് അനുവദിച്ചു. ഇന്നലെ വൈകിട്ടാണ് രാജ്ഭവനിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. കടന്നപ്പള്ളി രാമചന്ദ്രനും കെബി ഗണേഷ് കുമാറുമാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. പരിപാടിയുടെ ചെലവായി രാജ്ഭവൻ ആവശ്യപ്പെട്ട തുക ടൂറിസം ഡയറക്ടർക്കാണ് ധനവകുപ്പ് അനുവദിച്ചത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം ചായ സൽക്കാരവും രാജ്ഭവൻ ഒരുക്കിയിരുന്നു. മരാമത്ത് വകുപ്പാണ് പന്തൽ തയ്യാറാക്കിയത്. പന്തലിന് ചെലവായ ബില്ലും ഇനി പാസാകേണ്ടതുണ്ട്.

പെട്രോൾ ഡീസൽ വില കുറച്ചേക്കുമെന്ന് റിപ്പോർട്ടുകൾ;നീക്കം തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ

  പുതുവർഷത്തിൽ പെട്രോള്‍, ഡീസല്‍ വില കേന്ദ്രസര്‍ക്കാര്‍ കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ലിറ്ററിന് പത്തുരൂപ വരെ കുറച്ചേക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ എണ്ണ കമ്പനികളുമായി ചര്‍ച്ച നടത്തിവരികയാണെന്നാണ് വിവരം. 2022 മെയ് മാസത്തിന് ശേഷം പെട്രോള്‍, ഡീസല്‍ വില കുറച്ചിട്ടില്ല. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കുമെന്ന തരത്തില്‍ വാര്‍ത്തകളും പ്രചരിച്ചിരുന്നു.നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 77 ഡോളറാണ്. എണ്ണ വില കുറഞ്ഞത് എണ്ണ വിതരണ കമ്പനികളുടെ നഷ്ടം കുറയാന്‍ ഇടയാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ എണ്ണ വില കുറയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കം എളുപ്പമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഗണേഷിന് 'സിനിമ' ഇല്ല, ഗതാഗത വകുപ്പ് മാത്രം; തീരുമാനിച്ച് സിപിഎം; സത്യപ്രതിജ്ഞ ഇന്ന്

തിരുവനന്തപുരം: നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാറിന് സിനിമ വകുപ്പ് നല്‍കേണ്ടതില്ലെന്ന് സിപിഎം തീരുമാനം. സിനിമ വകുപ്പ് കൂടി ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു.  നിലവില്‍ ഗതാഗത വകുപ്പ് മാത്രം ഗണേഷിന് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. കടന്നപ്പള്ളി രാമചന്ദ്രനും കെബി ഗണേഷ് കുമാറും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. ഗണേഷിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖവകുപ്പും തന്നെയാണ് നല്‍കുന്നത്. കെ എസ് ആർ ടി സി യിൽ പ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളികൾ പറയുന്നതിൽ കാര്യമുണ്ട്. എല്ലാവരും സഹകരിച്ചാൽ കെഎസ്ആര്‍ടിസിയെ വിജയിപ്പിക്കാം. ഗ്രാമീണ മേഖലയിൽ ബസുകൾ കൂടുതലായി ഇറക്കും. അത് വലിയ മാറ്റമാകും. കെ എസ് ആർ ടി സിയെ  സിസ്റ്റമാറ്റിക്ക് ആക്കി മാറ്റണം. തുടർച്ച ഉണ്ടാകണം. കോര്‍പറേഷനെ സ്വയം പര്യാപ്തതയിൽ എത്തിക്കുക എളുപ്പമല്ല. എന്നാൽ തൊഴിലാളി ദ്രോഹ നടപടികളൊന്നും ഉണ്ടാകില്ലെന്നും നിയുക്ത മന്ത്രി വ്യക്തമാക്കി. എന്തിനെയും എതിർക്കുക പ്രതിപക്ഷത്തിന്റെ ജോലിയെന്ന് ചിലർ ധരിച്ചു വച്ചിരിക്കുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചു. പ്രതിപക്ഷം ഉയർത്തുന്ന പല കാര്യങ്ങളും ആരോപണങ്ങൾ മാത്രവായി  അവസാനിക്കുന്നു. കഴമ്പുള്ള കാര്യ

എംഡിഎംഎ വിൽപ്പന; പൊലീസിനു വിവരം നല്‍കിയെന്ന് ആരോപിച്ച് യുവാവിനെ ആക്രമിച്ചു

കാസർകോട്: എംഡിഎംഎ കടത്തുകേസിലെ വാറന്റ് പ്രതിയെ കര്‍ണ്ണാടക പൊലീസ് അറസ്റ്റു ചെയ്തതിന്റെ വിരോധത്തിൽ യുവാവിനെ മാരകായുധങ്ങളുമായെത്തിയ ഒരു സംഘം ആള്‍ക്കാര്‍ ആക്രമിച്ചു. തലക്ക് മുറിവേറ്റ നിലയില്‍ ഉപ്പളഗൈറ്റ്, ഷാഫി നഗറിലെ ബഷീര്‍ അബ്ബാസി(35) നെ ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം വീട്ടിനു മുന്നില്‍ നില്‍ക്കുന്നതിനിടയിലായിരുന്നു സംഭവം. ഒരു ചടങ്ങില്‍ പോകാനായി ഒരുങ്ങി നില്‍ക്കുകയായിരുന്നു ബഷീര്‍ അബ്ബാസ്. ഇതിനിടയില്‍ കാറിലും ബൈക്കുകളിലുമായി എത്തിയ ഇരുപത്തിയഞ്ചോളം വരുന്ന സംഘം മാരകായുധങ്ങളുമായി എത്തി അക്രമിക്കുകയായിരുന്നുവെന്നു ബഷീര്‍ അബ്ബാസ് പറഞ്ഞു. ഏതാനും ദിവസം മുമ്പ് മയക്കുമരുന്നു കേസില്‍ വാറന്റ് പ്രതിയായ ഒരാളെ അടുത്തിടെ കര്‍ണ്ണാടക പൊലീസ് അറസ്റ്റു ചെയ്തു കൊണ്ടുപോയിരുന്നു. ഇതിനു പിന്നില്‍ ബഷീര്‍ അബ്ബാസ് വിവരം നല്‍കിയതിനാല്‍ ആണെന്നു ആരോപിച്ചാണ് ആക്രമമെന്നു പറയുന്നു. അടുത്തിടെ മറ്റൊരാളെയും മയക്കുമരുന്നുമായി പിടികൂടിയിരുന്നു. ഇതിന്റെ സാക്ഷി ഒപ്പിട്ടു കൊടുത്തത് ബഷീര്‍ അബ്ബാസ് ആണെന്നു പറയുന്നു. ഇതും അക്രമത്തിനു ഇടയാക്കിയതായി സംശയിക്കുന്നുണ്ട്.

52 കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശികള്‍ കോഴിക്കോട് പിടിയില്‍

കോഴിക്കോട്: കാറിനുള്ളിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച 52 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ കോഴിക്കോട് അറസ്റ്റില്‍.കാസര്‍ഗോഡ് സ്വദേശികളായ അബൂബക്കര്‍(39), മുഹമ്മദ് ഫൈസല്‍(36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. : വ്യാഴാഴ്ചയാണ് സംഭവം. ബംഗളൂരുവില്‍ നിന്ന് കാറില്‍ കടത്തിക്കൊണ്ടുവന്ന 51.9 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അര്‍ജുന്‍ പൈവാള്‍ ഐപിഎസിന് ഇതു സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചിരുന്നു. ചെറുകിട കച്ചവടക്കാര്‍ക്ക് കൈമാറാനാണ് ലഹരിവസ്തുക്കള്‍ എത്തിച്ചതെന്നായിരുന്നു വിവരം.തുടര്‍ന്ന്, നടക്കാവ് പൊലീസും ആന്റീ നാര്‍ക്കോട്ടിക് അസിസ്റ്റന്‍ഡ് കമ്മീഷണര്‍ പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള ഷാഡോ ടീമും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. വൈഎംസിഎ ക്രോസ് റോഡിലെ പേ പാര്‍ക്കിംഗില്‍ വാഹനത്തില്‍ ബാഗുകളിലാക്കി രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിവസ്തുക്കള്‍. പുതുവത്സരാഘോഷത്തിന്റെ മറവില്‍ വന്‍തോതില്‍ നഗരത്തില്‍ ലഹരി വില്‍പ്പന ലക്ഷ്യംവച്ചാണ് പ്രതികള്‍ കഞ്ചാവ് എത്തിച്ചത്. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു

അയോധ്യ പ്രതിഷ്ഠാ ചടങ്ങ്; സമ്മർദ്ദം ശക്തമായി, പിൻമാറി കോൺഗ്രസ്, പ്രധാന നേതാക്കൾ ചടങ്ങിന് പോകില്ല

ദില്ലി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിൽ കോൺഗ്രസ് പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ട്. ക്ഷണം കിട്ടിയ പ്രധാന നേതാക്കൾ പോകില്ലെന്നാണ് പുറത്തുവരുന്ന വിവരം. ചടങ്ങിലേക്ക് പ്രതിനിധികളെ അയക്കുന്ന കാര്യത്തിലും തീരുമാനമായില്ല. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന ഘടകങ്ങളോട് പരസ്യ പ്രസ്താവന വേണ്ടെന്നാണ് ഹൈക്കമാൻഡ് നിർദ്ദേശം. അയോധ്യ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുന്നതിൽ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിക്കും വിയോജിപ്പുണ്ടെന്ന് നേരത്തെ പുറത്തുവന്നിരുന്നു.  സോണിയ ഗാന്ധിക്കും ഖർഗെയ്ക്കും പുറമെ അധിർ രഞ്ജൻ ചൗധരിക്കാണ് കോൺഗ്രസിൽ നിന്ന് ക്ഷണം കിട്ടിയത്. എന്നാൽ പങ്കെടുക്കുന്നതിൽ വിയോജിപ്പുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം, ചടങ്ങിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് തീരുമാനമായില്ലെന്ന് ആം ആദ്മി പാർട്ടി വ്യക്തമാക്കി. കോൺഗ്രസ് പങ്കെടുക്കുന്നതിനെതിരെ വ്യാപകമായി വിമർശനം ഉയർന്നിരുന്നു. ബിജെപിയുടെ ഒരു കെണിയിലും കോൺഗ്രസ് വീഴില്ലെന്ന് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ ഇന്നലെ വ്യക്തമാക്കിയിരുന്നു. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു കെസി വേണുഗോപാലിന്റെ

കാസര്‍കോട് ബേഡകത്ത് ഭര്‍തൃ വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം;ഭര്‍ത്താവ് അറസ്റ്റില്‍

കാസര്‍കോട് ബേഡകത്ത് ഭര്‍തൃ വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അസ്‌കര്‍ അറസ്റ്റില്‍. ഗാര്‍ഹിക പീഡന വകുപ്പ് ചുമത്തിയാണ് അറസ്റ്റ് സ്ത്രീധനത്തിന്റെ പേരില്‍ അസ്‌കര്‍ പീഡിപ്പിച്ചിരിന്നുവെന്നായിരുന്നു മരിച്ച മുര്‍സീനയുടെ കുടുംബത്തിന്റെ പരാതി. ഡിസംബര്‍ അഞ്ചിനാണ് മുര്‍സീനയെ ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്

എൻഡോ സൾഫാൻ കുഴിച്ചു മൂടിയ സംഭവം; കേന്ദ്ര സംഘം ഇന്ന് കാസർകോട്

  കാസർകോട്:എൻഡോസള്‍ഫാൻ കുഴിച്ചുമൂടിയ സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനായി കേന്ദ്ര സംഘം ഇന്ന് കാസര്‍കോടെത്തും.ദേശീയ ഹരിത ട്രിബ്യൂണല്‍ പ്രതിനിധികളുടെ നേതൃത്തിലാണ് കേന്ദ്ര സംഘം കാസര്‍കോട് എത്തുന്നത്. കര്‍ണാടക ഉടുപ്പിയിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ ഡോ. രവീന്ദ്രനാഥ് ഷാൻഭോഗ് നല്‍കിയ പരാതിയിലാണ് അന്വേഷണം നടത്തുന്നത്. എൻഡോസള്‍ഫാൻ അശാസ്ത്രീയമായി കുഴിച്ചുമൂടിയതിനാല്‍ വര്‍ഷങ്ങള്‍ കഴിയുമ്പോൾ ഭൂഗര്‍ഭ ജലസ്രോതസുകളില്‍ മാരക വിഷാംശത്തിന്റെ സാന്നിധ്യം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. തുടര്‍ന്നാണ് അന്വേഷണം നടത്താൻ കേന്ദ്ര സംഘം തീരുമാനിച്ചത്. കാസര്‍കോട് മിഞ്ചിപദവിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് എൻഡോസള്‍ഫാൻ കുഴിച്ചുമൂടിയത്. 2013- ലാണ് വിവരം പുറത്തറിയുന്നത്. പ്ലാന്റേഷൻ കോര്‍പ്പറേഷൻ മുൻ തൊഴിലാളിയാണ് സംഭവം വെളിപ്പെടുത്തിയത്.

തമിഴ്നാടിന്റെ 'ക്യാപ്റ്റന്' വിട; വിജയകാന്ത് അന്തരിച്ചു, മരണം കൊവിഡ് ചികിത്സയില്‍ തുടരവെ

ചെന്നൈ: നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്ത് (71) അന്തരിച്ചു. കൊവിഡ് ബാധിതനായ അദ്ദേഹം ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.  ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഇക്കഴിഞ്ഞ നവംബര്‍ 20 ന് വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡിസംബര്‍ രണ്ടാം വാരമാണ് അദ്ദേഹം ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയത്. ചൊവ്വാഴ്ചയാണ് വിജയകാന്തിനെ ആരോഗ്യ പരിശോധനയ്ക്കായി വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഡിഎംഡികെ അറിയിച്ചത്. അദ്ദേഹം ആരോഗ്യവാനാണെന്നും പരിശോധനകള്‍ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തുമെന്നുമാണ് പാര്‍ട്ടി അറിയിച്ചിരുന്നത്.  എണ്‍പതുകളിലും തൊണ്ണൂറുകളിലും തമിഴ് സിനിമയില്‍ സൂപ്പര്‍താര പദവി കൈയൈളിയിരുന്ന വിജയകാന്തിനെ ക്യാപ്റ്റന്‍ എന്നാണ് ആരാധകര്‍ സംബോധന ചെയ്തത്. ഡിഎംഡികെ (ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴകം) എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാപക നേതാവായ അദ്ദേഹം രണ്ട് തവണ തമിഴ്നാട് നിയമസഭാംഗമായിരുന്നു. തമിഴ്നാട് നിയമസഭയില്‍ പ്രതിപക്ഷ നേതാവുമായിരുന്നു. 1952 ഓഗസ്റ്റ് 25 ന് മധുര

രാമക്ഷേത്ര ചടങ്ങ്; 'പിൻമാറണം', 'ഇന്ത്യ' സഖ്യത്തിൽ കോൺഗ്രസിന് കടുത്ത സമ്മർദ്ദം, ബഹിഷ്കരിക്കാൻ മറ്റു പാർട്ടികൾ

ദില്ലി: അയോധ്യ രാമ ക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിൽ പങ്കെടുക്കുന്ന കോൺഗ്രസിന് മേൽ കടുത്ത സമ്മർദ്ദം ചെലുത്തി ഇതര പാർട്ടികൾ. ചടങ്ങിൽ കോൺഗ്രസ് പ്രതിനിധികൾ പങ്കെടുക്കരുതെന്നാണ് ഇന്ത്യ സഖ്യത്തിലെ ഭൂരിഭാഗം പാർട്ടികളും ആവശ്യപ്പെടുന്നത്. കോൺഗ്രസിന്റെ ഈ നിലപാടിനോട് ചില സംസ്ഥാന ഘടകങ്ങൾക്കും കടുത്ത വിയോജിപ്പുണ്ടെന്നാണ് വിവരം. തൃണമൂൽ കോൺഗ്രസും, ആർജെഡിയും, ജെഡിയുവും ചടങ്ങ് ബഹിഷ്ക്കരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ചടങ്ങിലേക്ക് സോണിയാഗാന്ധിക്ക് ക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണം ലഭിച്ചിട്ടുണ്ട്. സോണിയ അല്ലെങ്കിൽ കോൺഗ്രസ് പ്രതിനിധികൾ ആരെങ്കിലും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം. അതിനിടെ, കോണ്‍ഗ്രസ് നിലപാടിൽ ഹൈക്കമാൻ്റിനെ സംസ്ഥാന നേതൃത്വം ആശങ്കയറിയിച്ചിട്ടുണ്ട്.  അതേസമയം, രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്ന കോൺഗ്രസിനെതിരെ വിമർശനമുന്നയിച്ച സമസ്ത മുഖപ്രസംഗത്തോടുള്ള ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ. രാഹുൽ ഗാന്ധിയുടെ രണ്ടാം ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ വിശദീകരിക്കുന്നതിനിടയിലാണ് സമസ്ത മുഖ്യപത്രവുമായി ബന്ധപ്പെട്ടുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യമുണ്ടായത്. എ

പത്തുവയസുകാരിയെ മദ്യം കുടിപ്പിച്ച് പുഴയിലെറിഞ്ഞ് കൊന്ന കേസില്‍ പ്രതിയായ അച്ഛന് ജീവപര്യന്തം

കൊച്ചി: പത്തുവയസുകാരി വൈഗയെ മദ്യം കുടിപ്പിച്ച് പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കൊച്ചി സ്വദേശി അച്ഛന്‍ സനുമോഹന് എറണാകുളം പ്രത്യേക കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും തെളിഞ്ഞുവെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. കൊലപാതകത്തിന് ജീവപര്യന്തം തടവും, തട്ടിക്കൊണ്ടുപോകല്‍, ലഹരി നല്‍കല്‍, തെളിവ് നശിപ്പിക്കല്‍ അടക്കം മറ്റ് അഞ്ച് വകുപ്പുകളില്‍ 28 വര്‍ഷം തടവും ശിക്ഷ വിധിച്ചു. 28 വര്‍ഷത്തെ തടവിന് ശേഷം ജീവപര്യന്തം അനുഭവിക്കണമെന്നാണ് കോടതി വിധി. 70 വയസുള്ള അമ്മയെ നോക്കാന്‍ ആളില്ലെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും സനു മോഹന്‍ കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും കോടതി വിലക്കെടുത്തില്ല. 11 മണി മുതല്‍ ശിക്ഷാ വിധിയില്‍ വാദം കേട്ടശേഷമാണ് ഉച്ചയ്ക്ക് ശേഷം വിധി പറഞ്ഞത്. അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായ കുറ്റകൃത്യമാണെന്നും വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. 2021 മാര്‍ച്ച് 21നാണ് പതിമൂന്ന് വയസുള്ള മകളെ മദ്യം നല്‍കി ശ്വാസംമുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം അച്ഛന്‍ പുഴയിലെറിഞ്ഞു കൊന്നത്. പിന്നീട് കടന്നുകളഞ്ഞ പ്രതിയെ ഒരു മാസത്തിന് ശേഷമാണ് കോയമ്പത്തൂര

കാസർകോട്ടെ എൻഡോസൾഫാൻ കുഴിച്ച് മൂടിയത് മാനദണ്ഡങ്ങൾ പാലിക്കാതെ;കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനും ഗ്രീൻ ട്രിബ്യൂണൽ നോട്ടീസ്

  ന്യൂഡൽഹി:കാസ‍ര്‍കോട്ട് എൻഡോസള്‍ഫാൻ കുഴിച്ചുമൂടിയത് അശാസ്ത്രിയ രീതിയിലെന്ന പരാതിയില്‍കേന്ദ്ര-സംസ്ഥാന മലിനീകരണ ബോര്‍ഡുകള്‍ക്ക് ദേശീയ ഹരിത ട്രിബ്യൂണലിന്റെ നോട്ടീസ്.വിദഗ്ധ സമിതി പഠനം നടത്തി ജനുവരി രണ്ടിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ നിര്‍ദേശം നല്‍കി. കേരളത്തിനും കര്‍ണാടകയ്ക്കുമാണ് നോട്ടീസ്. കേന്ദ്ര സംഘം നാളെ കാസര്‍കോട് എത്തും. കര്‍ണാടക ഉഡുപ്പിയിലെ മനുഷ്യാവകാശ പ്രവര്‍ത്തകൻ ഡോ.രവീന്ദ്രനാഥ് ഷാൻഭോഗ് നല്‍കിയ പരാതിയിലാണ് നടപടി. അശാസ്ത്രീയമായി കുഴിച്ച്‌ മൂടിയതിനാല്‍ കാലക്രമേണ ഭൂഗര്‍ഭ ജലത്തില്‍ എൻഡോസള്‍ഫാൻ സാന്നിധ്യം ഉണ്ടാകുമെന്നാണ് പരാതിയിലെ വാദം. കാസര്‍കോട് മിഞ്ചിപദവിലെ ഉപയോഗശൂന്യമായ കിണറ്റില്‍ എൻഡോസള്‍ഫാൻ കുഴിച്ചുമൂടിയെന്ന് 2013 ലാണ് പ്ലാന്റേഷൻ കോര്‍പ്പറേഷൻ മുൻ തൊഴിലാളി വെളിപ്പെടുത്തിയത്.ഇതിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരാതി.

ഉദ്ഘാടനം കഴിഞ്ഞ് 6 മാസം, സൗജന്യ കണക്ഷൻ മൂന്നിലൊന്ന് പോലും നല്‍കിയില്ല; ഇഴഞ്ഞുനീങ്ങി കെ ഫോൺ പദ്ധതി

  തിരുവനന്തപുരം:  കൊട്ടിഘോഷിച്ച് നടത്തിയ ഉദ്ഘാടനം കഴിഞ്ഞ് ആറ് മാസം പിന്നിടുമ്പോഴും കെ ഫോൺ സൗജന്യ കണക്ഷനിൽ കാര്യമായ പുരോഗതിയില്ല. സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നിൽക്കുന്നവര്‍ക്ക് ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ച സൗജന്യ കണക്ഷൻ മൂന്നിലൊന്ന് പോലും ഇതുവരെ കൊടുത്ത് തീര്‍ക്കാൻ ആയില്ലെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിക്കുന്നു. ദൈനംദിന പ്രവര്‍ത്തന ചെലവിന് പുറമെ കിഫ്ബിയിൽ നിന്ന് എടുത്ത വായ്പ തിരിച്ചടവ് കൂടി വരാനിരിക്കെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും കെ ഫോണിന് മുന്നിലുണ്ട്. ജൂൺ അഞ്ചിനായിരുന്നു കെ ഫോൺ പദ്ധതിയുടെ ഉദ്ഘാടനം. 20 ലക്ഷം പേര്‍ക്കാണ് സൗജന്യ ഇന്‍റര്‍നെറ്റ് കണക്ഷൻ ലക്ഷ്യമിട്ടത്. 14,000 പേരെ ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്തു. ഉദ്ഘാടന സമയത്ത് 2,105 വീടുകളിൽ കണക്ഷൻ എത്തിയെങ്കിൽ ഏഴ് മാസത്തിനിപ്പുറം സൗജന്യ കണക്ഷൻ ഉപയോഗിക്കുന്നത് 3,715 വീടുകളിൽ മാത്രമാണ്. 17,412 ഓഫീസുകളുടെ കണക്ക് ഏഴ് മാസത്തിന് മുൻപ് പറഞ്ഞ മുഖ്യമന്ത്രി ഇക്കഴിഞ്ഞ ദിവസം പറഞ്ഞ കണക്കനുസരിച്ച് അത് 18063 ആയതേ ഉള്ളു. ആദ്യഘട്ട സൗജന്യ കണക്ഷൻ ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസത്തിനകം എന്ന വാക്ക്, ഏഴ് മാസമായിട്ടും പാലിക്കാൻ കെ ഫോണിന് ഇതുവരെ കഴിഞ്ഞില്ല

നവകേരള ബസ് ഇനി വാടകയ്ക്ക്; വിവാഹം, വിനോദയാത്ര, തീര്‍ത്ഥാടനം തുടങ്ങിയവയ്ക്ക് നൽകാൻ ആലോചന

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് വാടകയ്ക്ക് നല്‍കാന്‍ ആലോചന. വിവാഹം, തീര്‍ത്ഥാടനം, വിനോദയാത്ര എന്നിങ്ങനെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ബസ് വിട്ടുനല്‍കാനാണ് തീരുമാനം. ബസിന്‍റെ ഭാവി റൂട്ട് സംബന്ധിച്ച് പുതിയ ഗതാഗതമന്ത്രിയായിരിക്കും അന്തിമ തീരുമാനം എടുക്കുക. വിമര്‍ശനങ്ങള്‍ ഏറെയേറ്റുവെങ്കിലും നവകേരള ബസിന് വൻ ജനപ്രീതിയുണ്ട്. കേരള ക്യാബിനറ്റ് ഒന്നടങ്കം യാത്ര ചെയ്ത ഈ ബസ് ഇനി ആര്‍ക്കും സഞ്ചരിക്കാവുന്ന റൂട്ടിലേക്കാണ് ഓടുന്നത്. 25 സീറ്റുകളേയുള്ളൂ എന്നതിനാല്‍ സര്‍വീസ് പ്രയാസകരമാണ്. എസിയാണെങ്കിലും സ്ലീപ്പര്‍ അല്ലാത്തതിനാല്‍ ദീര്‍ഘദൂര യാത്രയ്ക്കും അത്ര അനുയോജ്യമല്ല. അതിനാലാണ് സ്വകാര്യ ആവശ്യങ്ങള്‍ക്ക് നല്‍കാന്‍ ആലോചിക്കുന്നത്. വിവാഹപ്പാര്‍ട്ടികള്‍ക്കും തീര്‍ത്ഥാടക സംഘത്തിനും വിനോദയാത്ര പോകുന്നവര്‍ക്കും ഇനി മന്ത്രിമാര്‍ ഇരുന്ന സീറ്റിലിരുന്ന് പോകാം. എന്നാല്‍ മുഖ്യമന്ത്രി ഇരുന്ന ഒറ്റയ്ക്കുള്ള സീറ്റ് അങ്ങനെ തന്നെ നിലനിര്‍ത്തണോ, മാറ്റം വരുത്തണോ എന്ന കാര്യത്തില്‍ രണ്ടഭിപ്രായമുണ്ട്. നവകേരള സദസിനായുള്ള ഓട്ടത്തിനിടെ ഗ്ലാസില്‍ ചിലയിടങ്ങളില്‍ പോറല്‍ വന്നിട്ടുണ്ട്. കാനം രാജേന്ദ്രന്‍റ

സ്ത്രീയെ കബളിപ്പിച്ച് എട്ടരലക്ഷം രൂപ തട്ടിയതായി പരാതി; 5 പേര്‍ക്കെതിരെ കേസ്

  മേല്‍പ്പറമ്പ്: വിദ്യാഭ്യാസം ഇല്ലാത്ത വീട്ടമ്മയെ അയല്‍വാസിയായ സ്ത്രീകളും ബന്ധുക്കളും വീടുകെട്ടി നല്‍കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. ചട്ടഞ്ചാല്‍, കാവുംപള്ളത്തെ കെ.രമണി ജില്ലാ പൊലീസ് മേധാവിക്കു നല്‍കിയ പരാതി പ്രകാരം മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. ആയിഷ (60), ജമീല (55), ബല്‍ക്കീസ് (35), മുഹമ്മദ് സമാല്‍ (30), ഹമീദ് (50) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. വീട്കെട്ടി നല്‍കാമെന്നു പറഞ്ഞു ബാങ്കില്‍ നിന്നു വായ്പയെടുപ്പിച്ചും പഞ്ചായത്തില്‍ നിന്നു ലഭിച്ചതുമടക്കം എട്ടരലക്ഷം രൂപ ഗൂഢാലോചന നടത്തിയും ചതിയിലൂടെയും കൈക്കലാക്കിയെന്നു പരാതിയില്‍ പറഞ്ഞു. കേസില്‍ മേല്‍പറമ്പ് ഇന്‍സ്പെക്ടര്‍ ടി.ഉത്തംദാസിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.

വാളയാറിൽ തടഞ്ഞു, തമിഴ്നാട്ടിൽ പരിശോധിച്ചില്ല; സർവീസ് പൂർത്തിയാക്കി കോയമ്പത്തൂരെത്തി റോബിൻ ബസ്

പാലക്കാട്: ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് സർവീസ് തുടങ്ങിയ റോബിൻ ബസ് കോയമ്പത്തൂരിലെത്തി. വാളയാർ ചെക്ക് പോസ്റ്റിൽ കേരള മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയ്ക്കു ശേഷമാണ് റോബിനെ അതിർത്തി കടത്തിവിട്ടത്. എന്നാൽ തമിഴ്നാട്ടിൽ ബസ്സിന് പരിശോധനയുണ്ടായില്ല. പത്തനംതിട്ട കോയമ്പത്തൂർ റൂട്ടിലാണ് ബസ് സർവീസ് തുടങ്ങിയത്. കോടതി നിർദേശപ്രകാരം മോട്ടോർ വാഹന വകുപ്പ് ബസ് കഴിഞ്ഞ ദിവസം വിട്ട് നൽകിയിരുന്നു. ഇന്ന് സർവീസ് തുടങ്ങി ഒരു കിലോമീറ്റർ പിന്നിട്ടപ്പോൾ തന്നെ മൈലപ്രയിൽ വെച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് തടഞ്ഞ് പരിശോധിച്ചു. പരിശോധനയ്ക്ക് ശേഷം സർവീസ് തുടരാൻ അനുവദിക്കുകയായിരുന്നു. പെര്‍മിറ്റ് ലംഘനത്തിന്‍റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പുമായി നിയമയുദ്ധത്തിലായിരുന്ന റോബിന്‍ ബസിനെ കഴിഞ്ഞ മാസം 24 -ന് പുലർച്ചെയാണ് പിടിച്ചെടുത്തത്. ബസ് വിട്ടുകൊടുക്കാൻ ശനിയാഴ്ച പത്തനംതിട്ട ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് ഉടമ പൊലീസിനെ സമീപിച്ചെങ്കിലും മോട്ടോർ വാഹന വകുപ്പ് ബസ് വിട്ടുകൊടുത്തിരുന്നില്ല. കോടതി നിർദേശം പരിഗണിച്ച ശേഷം ഞായറാഴ്ചയാണ് ബസ് കൊടുത്തത്. നിയമലംഘനം കണ്ടാൽ കർശന നടപടി ഉണ്ടാകുമെന്ന് എംവിഡി

നവകേരള സദസ്; സർക്കാരിന് മുന്നിലേക്കെത്തിയത് 6,12,167 പരാതികൾ, പരിഹരിക്കാന്‍ സ്പെഷ്യൽ ഓഫീസർമാരെ നിയമിച്ചേക്കും

തിരുവനന്തപുരം: നവകേരള സദസിൽ ഇതുവരെയുള്ള കണക്കനുസരിച്ച് ആകെ കിട്ടിയത് 6,21,167 പരാതികൾ. ലഭിച്ച പരാതികളില്‍ എത്രയെണ്ണം തീർപ്പാക്കി എന്ന വിവരം ഔദ്യോഗികമായി സർക്കാർ പ്രസിദ്ധീകരിച്ചിട്ടില്ല. അതേസമയം, പരാതികൾ തീർക്കാൻ ജില്ലകളിൽ സ്പെഷ്യൽ ഓഫീസർമാരെ നിയമിക്കുന്നത് സർക്കാർ പരിഗണനയിലുണ്ട്. മന്ത്രിസഭ കേരളത്തിലുടനീളം സഞ്ചരിച്ച 36 ദിവസത്തിനുള്ളില്‍ സർക്കാരിന് മുന്നിലേക്കെത്തിയത് പരാതികളുടെ കൂമ്പാരമാണ്. ഇതുവരെയുള്ള കണക്ക് അനുസരിച്ച് 6,21,167 പരാതികളാണ്. ഏറ്റവും അധികം പരാതികള്‍ മലപ്പുറം ജില്ലയില്‍ നിന്നാണ്. 81354 പരാതികള്‍ മലപ്പുറം ജില്ലയില്‍ നിന്ന് ലഭിച്ചത്. പാലക്കാട് നിന്ന് 61234, കൊല്ലത്ത് നിന്ന് 50938, പത്തനംതിട്ടയില്‍ നിന്ന് 23610, ആലപ്പുഴയില്‍ നിന്ന് 53044,  തൃശൂരില്‍ നിന്ന് 54260, കോട്ടയത്ത് നിന്ന് 42656, ഇടുക്കിയില്‍ നിന്ന് 42234, കോഴിക്കോട് നിന്ന് 45897, കണ്ണൂരില്‍ നിന്ന് 28803, കാസർഗോഡ് നിന്ന് 14704 , വയനാട് നിന്ന് 20388 എന്നിങ്ങനെയാണ് സർക്കാരിന് മുന്നിലെത്തിയ പരാതികളുടെ കണക്ക്. ഇതില്‍ എത്രത്തോളം പരാതികള്‍ പരിഹരിച്ചു എന്ന കാര്യം ഔദ്യോഗികമായി ഇതുവരെ സർക്കാർ പുറത്തുവിട്ടിട്ടില്ല.  പല ജില്ലകളില

സപ്ലൈകോ സബ്‌സിഡി സാധനങ്ങളുടെ വില ഉടന്‍ കൂട്ടും; സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

സപ്ലൈകോയിലെ 13 ഇനം സബ്‌സിഡി സാധനങ്ങളുടെ വില ഉടന്‍ കൂട്ടും. വില കൂട്ടുന്നതടക്കം സപ്ലൈകോ പുനഃസംഘടനയെ കുറിച്ചുള്ള പ്രത്യേക സമിതി റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് വിലകൂട്ടാന്‍ എല്‍ഡിഎഫ് നേരത്തെ അനുമതി നല്‍കിയെങ്കിലും നവകേരള സദസ് തീരാന്‍ കാത്തിരിക്കുകയായിരുന്നു. 2016 മെയ് മുതല്‍ 13 ഇനം അവശ്യസാധനങ്ങള്‍ക്ക് സപ്ലൈകോയില്‍ ഒരേ വിലയാണ്. പിണറായി സര്‍ക്കാര്‍ പ്രധാന നേട്ടമായി എണ്ണിയിരുന്ന അവശ്യസാധന സബ്‌സിഡിയില്‍ കാലോചിതമായ മാറ്റമില്ലാതെ പറ്റില്ലെന്നായിരുന്നു സപ്ലൈകോയുടെ നിലപാട്. ഒന്നുകില്‍ നഷ്ടം നികത്താന്‍ പണം അല്ലെങ്കില്‍ വിലകൂട്ടാന്‍ അനുമതി എന്ന കടുംപിടുത്തത്തില്‍ വില കൂട്ടാന്‍ ഇടത് മുന്നണി കൈകൊടുക്കുകയായിരുന്നു. കടം കയറി കുടിശിക പെരുകി കരാറുകാര്‍ പിന്‍മാറിയതോടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായ സപ്ലൈകോയെ കരകയറ്റാനാണ് വിലവര്‍ദ്ധനയ്ല്ലാതെ കുറുക്കുവഴികളില്ലെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതിയുടേയും വിലയിരുത്തല്‍. പല ഉത്പന്നങ്ങള്‍ക്കും നിലവില്‍ അമ്പത് ശതമാനത്തില്‍ അധികം ഉള്ള സബ്‌സിഡി കുത്തനെ കുറക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ക്കാണ് മുന്‍ഗണനയെ

സുമ്മാ വിടമാട്ടെ... 'റോബിനെ' വിടാതെ പിടിച്ച് അധികൃതര്‍; ബസ് മൂവാറ്റുപുഴയിൽ വെച്ച് ആർടിഒ തടഞ്ഞു

കൊച്ചി: ഒരു മാസത്തെസുമ്മാ വിടമാട്ടെ... 'റോബിനെ' വിടാതെ പിടിച്ച് അധികൃതര്‍; ബസ് മൂവാറ്റുപുഴയിൽ വെച്ച് ആർടിഒ തടഞ്ഞു ഇടവേളയ്ക്ക് ശേഷം നിരത്തിലിറങ്ങിയ റോബിൻ ബസിനെ വിടാതെ പിടികൂടി അധികൃതര്‍. മൂവാറ്റുപുഴയിൽ വെച്ച് റോബിൻ ബസിനെ ആർടിഒ തടഞ്ഞു. മൂവാറ്റുപുഴ ആനിക്കാട് വെച്ചാണ് ബസ് തടഞ്ഞത്. ബസ് പരിശോധിച്ച ശേഷം വിട്ട് നൽകി. ഇന്ന് രണ്ടാം തവണയാണ് റോബിൻ ബസ് അധികൃതര്‍ തടയുന്നത്. പെര്‍മിറ്റ് ലംഘനത്തിന്‍റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പുമായി നിയമയുദ്ധത്തിലായിരുന്ന റോബിന്‍ ബസ് ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് രാവിലെ വീണ്ടും സര്‍വീസിനിറങ്ങിയത്. പത്തനംതിട്ടയില്‍ നിന്ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് ബസ് യാത്ര ആരംഭിച്ചത്. എന്നാല്‍,  ഒരു കിലോമീറ്റർ പിന്നിട്ടപ്പോൾ തന്നെ മൈലപ്രയിൽ വെച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് തടഞ്ഞ് പരിശോധന നടത്തി. യാത്രക്കാരുടെ ലിസ്റ്റ് പരിശോധിച്ച ശേഷം മോട്ടോര്‍വാഹന വകുപ്പ് സർവീസ് തുടരാൻ അനുവദിച്ചു.  അതേസമയം, നിയമലംഘനം കണ്ടാൽ കർശന നടപടി ഉണ്ടാകുമെന്ന് എംവിഡി ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. കോൺട്രാക്ട് ക്യാരേജ് പെർമിറ്റ് ഉള്ള ബസ്, സ്റ്റേജ് ക്യാരേജ് ആയി ഓടുന്നത് നിയമവിരുദ്ധ

അധികാരമോഹം കൊണ്ട് തന്നെ മന്ത്രി പദവിയിൽ നിന്നും പുറത്താക്കാൻ പാർട്ടിയിലെ ചിലർ ശ്രമിച്ചു'; അഹമ്മദ് ദേവർ കോവിൽ

കോഴിക്കോട്: നവകേരള സദസില്‍ തനിക്കെതിരെ വന്ന പരാതിയെക്കുറിച്ച് അറിയില്ലെന്ന് മുന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. മാധ്യമങ്ങള്‍ക്ക് ഈ വിവരം കൊടുത്തത് ആരാണെന്ന് അറിയില്ല. ഐഎന്‍എല്ലില്‍ നിന്നും പുറത്താക്കപ്പെട്ടവരുമായി ചര്‍ച്ചയില്ല. പുറത്താക്കപ്പെട്ടവര്‍ ഒഴികെയുള്ളവര്‍ക്ക് ഏതു സമയവും പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്നും അഹമ്മദ് ദേവര്‍കോവില്‍ കോഴിക്കോട് പ്രതികരിച്ചു. മന്ത്രി പദവി ഒഴിഞ്ഞതിന് ശേഷം കോഴിക്കോട് തിരിച്ചെത്തിയ അഹമ്മദ് ദേവർ കോവിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.    അധികാരമോഹം കൊണ്ട് തന്നെ മന്ത്രി പദവിയിൽ നിന്നും പുറത്താക്കാൻ പാർട്ടിയിലെ ചിലർ ശ്രമിച്ചെന്ന് അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. അവരെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. പുറത്താക്കപ്പെട്ടവർക്ക് ഒഴികെയുള്ളവർക്ക് പാർട്ടിയിലേക്ക് തിരിച്ചു വരാം. എന്നാൽ പാർട്ടിയുടെ അച്ചടക്കം, ഭരണഘടന എന്നിവ അംഗീകരിക്കണം. പുറത്താക്കിയവരുമായി ചർച്ചയില്ലെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.  മന്ത്രിസഭ പുനഃസംഘടനയ്ക്ക് മുന്നോടിയായി മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും ഇന്നലെയാണ് മന്ത്രി സ്ഥാനം രാജിവച്ചത്. തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ്

ബേക്കൽ ബീച്ച് ഫെസ്റ്റിന് പുത്തൻ ഉണർവേകി ചിത്രയുടെ വരവ് !

  കഴിഞ്ഞ വർഷത്തെ ബേക്കൽ ബീച്ച് ഫെസ്റ്റിവൽ ജന സാന്നിദ്യം കൊണ്ട് മഹാ ചരിത്രമായിരുന്നു.ആ ചരിത്ര വിജയം ഇക്കുറി തുടക്കത്തിൽ നേടി എടുക്കാൻ ബേക്കൽ ബീച്ച് ഫെസ്റ്റിന് സാധിക്കാത്തത് ഏറെ ആശങ്ക പടർത്തിയിരുന്നു.ആ രണ്ട് ദിനങ്ങളിൽ ജനങളുടെ ഒഴുക്ക് മന്ദഗതിയിലായിരുന്നു.കാസർഗോഡ് ജില്ലയിലെ തിരക്കേറിയ കല്യാണ സീസണുകൾ ആയിരിക്കാം ആദ്യ രണ്ട് ദിനങ്ങളിൽ ജനങ്ങളെ ഫെസ്റ്റിൽ നിന്നും അകറ്റിയത് എന്ന് ജനങ്ങൾക്കിടയിൽ ചർച്ചയായിട്ടുണ്ട്.കഴിഞ്ഞ വർഷത്തെ പാർക്കിങ് സൗകര്യമില്ലായ്മ കൊണ്ട് സംഘാടകർ ഏറെ വിമർശനം ഏറ്റിട്ടുണ്ട്‌.ഇക്കുറി പാർക്കിങ് സ്ഥല പരിമിതി സംഘാടകർ വർദ്ദിപ്പിച്ചിട്ടുണ്ട്.കൂടാതെ കുട്ടികൾക്കും ,സ്ത്രീകൾക്കും,മുതിർന്നവർക്കും ഒരു പോലെ ആസ്വദിക്കാനുള്ള വിനോദങ്ങളും മറ്റു സംവിധാനങ്ങളും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിപുലീകരിച്ചിട്ടുണ്ട് .ടിക്കറ്റ് നിരക്ക് വർദ്ദിപ്പിച്ചത് ആദ്യ ദിനങ്ങളിൽ ജനങ്ങളെ ബേക്കൽ ബീച്ച് ഫെസ്റ്റിവലിൽ നിന്ന് അകറ്റി എന്നത് ഒരു യാഥാർഥ്യമാണ്.പിന്നീട് സംഘാടകർ തീരുമാനത്തിൽ മാറ്റം വരുത്തി 50 രൂപ നിരക്ക് ആക്കിയത് ജനങ്ങൾക്ക് ആശ്വാസകരമായിട്ടുണ്ട് .അതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം പ്രശസ്ത ഗായിക ചിത്രയുടെ പരിപാടി

ക്രിസ്മസ് 'അടിച്ച്' പൊളിച്ച് മലയാളികള്‍; ബെവ്‌കോയില്‍ വിറ്റത് 154.77 കോടിയുടെ മദ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസ് ആഘോഷവേളയില്‍ റെക്കോഡ് മദ്യവില്‍പ്പന. മൂന്ന് ദിവസം കൊണ്ട് വെയർ ഹൗസ് വിൽപ്പന ഉൾപ്പെടെ മൊത്തം 230. 47 കോടി രൂപയുടെ മാത്രമാണ് സംസ്ഥാനത്ത് വിറ്റത്. കഴിഞ്ഞ വർഷം 210. 35 കോടി രൂപയുടെ മദ്യമാണ് ഈ ദിവങ്ങളില്‍ വിറ്റത്. ബെവ്‌കോ ഔട്ട്‌ലെറ്റ് വഴി മാത്രം  154.77 കോടിയുടെ മദ്യമാണ് ഇത്തവണ വിറ്റത്. ക്രിസ്മസ് തലേന്നായ ഞായറാഴ്ച ഔട്ട്‌ലെറ്റ് വഴി മാത്രം 70.73 കോടി രൂപയുടെ മദ്യവില്‍പ്പന നടന്നു. കഴിഞ്ഞ വര്‍ഷം ക്രിസ്മസ് തലേന്ന് 69.55 കോടിയുടെ മദ്യമാണ് വിറ്റിരുന്നത്. 22 മുതൽ 24 വരെ മദ്യ വിൽപ്പന കണക്കിലും ഇത്തവണ വര്‍ദ്ധനയുണ്ട്. ഡിസംബര്‍ 22 ന് 75.70 കോടി രൂപയുടെ മദ്യവില്‍പ്പനയാണ് ഈ വര്‍ഷം നടന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22 ന് 65.39 കോടി രൂപയുടെ മദ്യമാണ് വിറ്റിരുന്നത്. ഡിസംബർ 23 ന് ഈ വര്‍ഷം 84.04 കോടി രൂപ മദ്യവില്‍പ്പന നടന്നു. കഴിഞ്ഞ വർഷം ഇതേ ദിവസം 75.41 കോടി രൂപ മദ്യവില്‍പ്പനയാണ് നടന്നത്. ക്രിസ്മസ് തലേന്ന് റെക്കോർഡ് വിൽപ്പന ചാലക്കുടിയിലാണ്. 63.85 ലക്ഷം രൂപയുടെ മദ്യമാണ് ചാലക്കുടിയില്‍ വിറ്റത്. ചങ്ങനാശ്ശേരി ബെവ്‌കോ ഔട്ട്‌ലെറ്റാണ് മദ്യവില്‍പ്പനയില്‍ രണ്ടാം സ്ഥാനത്തെത്തിയത്. 62.87

ഹിജാബില്‍ ഒരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ല, ആഴത്തില്‍ പരിശോധിച്ച് തീരുമാനമെടുക്കും: കര്‍ണാടക ആഭ്യന്തരമന്ത്രി

ബംഗളൂരു: ഹിജാബ് വിലക്ക് നീക്കിക്കൊണ്ടുള്ള ഉത്തരവ് കര്‍ണാടക സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര. വിഷയം വിശദമായി പരിശോധിച്ച ശേഷം സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു. 'ഞങ്ങള്‍ ഹിജാബ് സംബന്ധിച്ച് ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. ഇക്കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ പറഞ്ഞിട്ടുണ്ട്. ആഴത്തില്‍ പരിശോധിച്ച ശേഷം സര്‍ക്കാര്‍ തീരുമാനമെടുക്കും'- ജി പരമേശ്വര വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. സിദ്ധരാമയ്യ സര്‍ക്കാര്‍ ഇതുവരെ ഹിജാബ് നിരോധനം നീക്കിയിട്ടില്ലെന്നും അവര്‍ ഇപ്പോഴും ആലോചിക്കുകയാണെന്നും ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) നേതാവ് കെ ടി രാമറാവു വിമര്‍ശിച്ചു. അധികാരത്തില്‍ വരുന്നതിന് മുമ്പ് കോണ്‍ഗ്രസ് പറയുന്നതും അധികാരം കിട്ടിയതിന് ശേഷം അവര്‍ എങ്ങനെ മാറുന്നുവെന്നും ജനങ്ങള്‍ കാണുന്നുണ്ടെന്നും കെടിആര്‍ പറഞ്ഞു. ബിജെപി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഹിജാബ് നിരോധനം തന്റെ സര്‍ക്കാര്‍ പിന്‍വലിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഒരു പൊതുയോഗത്തില്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹിജാബ് വിഷയം വീണ്ടും ചര്‍ച്ചയായത്. കര്

ധനസഹായം കൈമാറി ചാരിറ്റി കൂട്ടായ്മ ചൗക്കി

  ചൗക്കി:സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ക്യാൻസർ രോഗിയുടെ കുടുംബത്തിന്റെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് മോട്ടർ, അതിനോട് അനുബന്ധിച്ചുള്ള പൈപ്പും,മറ്റും വാങ്ങാൻ സ്വരൂപിച്ച 30,500/-  ഉറുപ്പിക  ഫാമിലി സൂപ്പർമാർക്കറ്റ് ഉടമ ദിൽഷാദ് കല്ലങ്കൈ   ദേശീയ അവാർഡ് ജേതാവും ജിവ കാരുണ്യ സാമുഹൃസേവന പ്രവർത്തകനും സന്ദേശം സംഘടന സെക്രട്ടറി സലീം സന്ദേശത്തിന് കൈമാറി.  ചൗക്കീ സലഫി മസ്ജിദ്  കോമ്പോണ്ടിൽ നടന്ന ചടങ്ങിൽ മസ്ജിദ് കൺവീനർ  കാദർ മെഡിക്കൽ പൊതുപ്രവർത്തകൻ സവാദ് കല്ലങ്കൈ, റിയാസ് ചൗകി , ഗഫൂർ സിപിസിആർഐ  എന്നിവർ സംബന്ധിച്ചു.

നവകേരള സദസ്, ക്രമസമാധനം ഉറപ്പുവരുത്തിയ പൊലീസുകാർക്ക് 'ഗുഡ് സര്‍വീസ് എന്‍ട്രി'

തിരുവനന്തപുരം: നവകേരള സദസുമായി ബന്ധപ്പെട്ട് ക്രമസമാധനം ഉറപ്പുവരുത്തിയ പൊലീസുകാർക്ക് ഗുഡ് സര്‍വീസ് എന്‍ട്രി. സ്തുത്യർഹർ സേവനം നടത്തിയവർക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നൽകാനാണ് എസ് പിമാർക്കും ഡിഐജിമാർക്കും നിർദ്ദേശം നല്‍കിയിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് ഇത് സംബന്ധിച്ച് നിർദ്ദേശം നല്‍കിയത്. പൊലീസ് നടത്തിയത് മികച്ച പ്രകടനമെന്ന് എഡിജിപി അഭിപ്രായപ്പെട്ടു

കണ്ണൂരില്‍ ആക്രി സാധനങ്ങൾ തരം തിരിക്കുന്നതിനിടെ സ്ഫോടനം; 2 കുട്ടികൾ അടക്കം മൂന്ന് പേര്‍ക്ക് പരിക്ക്

കണ്ണൂർ: കണ്ണൂർ പാട്യത്ത് ആക്രി സാധനങ്ങൾ വേർതിരിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. അസം സ്വദേശി ഷഹീദ് അലിക്കും മക്കൾക്കുമാണ് പരിക്കേറ്റത്. സ്റ്റീൽ ബോംബാണ് പൊട്ടിയതെന്നാണ് നിഗമനം. രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. പാട്യം മൂഴിവയലിൽ പഴയ വീട് വാടകയ്ക്കെടുത്ത് ആക്രി കച്ചവടം നടത്തുകയാണ് അസമിൽ നിന്നുള്ള കുടുംബങ്ങൾ. ഇരുപതോളം പേർ രണ്ട് മാസമായി ഇവിടെയാണ് താമസം. ശേഖരിച്ച ആക്രി സാധനങ്ങൾ വീടിനോട് ചേർന്ന് തരംതിരിക്കുമ്പോഴാണ് പൊട്ടിത്തെറി. അസം സ്വദേശിയായ നാൽപ്പത്തഞ്ചുകാരൻ ഷഹീദ് അലിയുടെ കൈക്ക് ഗുരുതര പരിക്കേറ്റു. അടുത്തുണ്ടായിരുന്ന പത്തും എട്ടും വയസ്സുളള കുട്ടികൾക്കും പരിക്കേറ്റു. വലിയ ശബ്ദം കേട്ടാണ് അടുത്തുള്ളവർ ഓടിയെത്തിയത്. പരിക്കേറ്റവരെ ആദ്യം കൂത്തുപറമ്പിലെ ആശുപത്രിയിലെത്തിച്ചു. ഷഹീദ് അലിയുടെ പരിക്ക് ഗുരുതരമായതിനാൽ പരിയാരം ഗവ.മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല.പാത്രത്തിൽ ഒളിപ്പിച്ച സ്റ്റീൽ ബോംബാണ് പൊട്ടിയതെന്നാണ് നിഗമനം. തലശ്ശേരി എസിപി ഉൾപ്പെടെ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കതിരൂർ പൊലീസ് അന്വേഷണം തുടങ്ങി.

പിന്തുണക്ക് നന്ദി, കെഎസ്ആർടിസി ശമ്പള കുടിശ്ശിക തീർത്തതിൽ സന്തോഷം'; മന്ത്രി ആന്റണി രാജു രാജിക്കത്ത് നൽകി

തിരുവനന്തപുരം: മന്ത്രിസഭ പുനസംഘടനയുടെ ഭാഗമായി ഗതാഗത വകുപ്പ് മന്ത്രി ആൻണി രാജു രാജി വെച്ചു. മുഖ്യമന്ത്രിയെ കണ്ട് രാജിക്കത്ത് നൽകി. സന്തോഷത്തോടെയാണ് പടിയിറങ്ങുന്നതെന്ന് ആന്റണി രാജു പ്രതികരിച്ചു. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പള കുടിശിക ഇല്ലാതെ മടങ്ങാൻ കഴിഞ്ഞതിൽ സന്തോഷമെന്നും കെഎസ്ആർടിസിയെ മെച്ചപ്പെട്ട നിലയിലേക്ക് എത്തിക്കാൻ ശ്രമിച്ചതായും അദ്ദേഹം വ്യക്തമാക്കി.  ഉയർന്നു വന്ന വിമർശനങ്ങൾ എല്ലാം താനിരുന്ന കസേരയോട് ആയിരുന്നെന്ന് മനസിലാക്കുന്നെന്നും ഒന്നും വ്യക്തിപരമായി എടുക്കുന്നില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ കാണാൻ കുടുംബസമേതമാണ് ആന്റണി രാജു എത്തിയത്. 

ബൈക്കില്‍ ടോറസ് ലോറിയിടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു; സുഹൃത്തിന് ഗുരുതരം

കാസര്‍കോട്: ദേശീയപാതയിലെ ബേവിഞ്ച വളവില്‍ ബൈക്കില്‍ ടോറസ് ലോറിയിടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു. സുഹൃത്തായ വിദ്യാര്‍ഥിക്ക് ഗുരുതരമായി പരിക്കേറ്റു. ബൈക്കിന്റെ പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന നായന്മാര്‍മൂല ടി.ഐ.എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി ആലമ്പാടി ഏരിയപ്പാടിയിലെ ശിഹാബാ(17)ണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന മംഗളൂരു പി.എ കോളജ് ഒന്നാം വര്‍ഷ ബിബിഎ ലോജസ്റ്റിക് വിദ്യാര്‍ഥി ഏരിയപ്പാടിയിലെ ആദിലി (18) നാണ് പരിക്കേറ്റത്. ചെര്‍ക്കള-ബേവിഞ്ച ഹെയര്‍ പിന്‍ വളവിലാണ് അപകടം. ബൈക്ക് നിയന്ത്രണം വിട്ട് ലോറിക്കിടയിലേക്ക് നിരങ്ങി വീണാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ശിഹാബിനെ മംഗളൂരു ആസ്പത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം. പിതാവ്: അബ്ദുല്ല. മാതാവ്: സൈനബ. സഹോദരങ്ങള്‍: ഷാനിബ, ശബീബ. വിദ്യാനഗര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

കെഎസ്ആര്‍ടിസിക്ക് 20 കോടി രൂപ കൂടി അനുവദിച്ചു; ഈ മാസം ഇതുവരെ 121 കോടി രൂപ നൽകിയെന്നും ധനമന്ത്രി

തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക്‌ സംസ്ഥാന സർക്കാർ 20 കോടി രൂപ കൂടി സഹായമായി അനുവദിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. പെൻഷൻ വിതരണത്തിന്‌ കഴിഞ്ഞ ആഴ്‌ചയിൽ 71 കോടി രൂപ അനുവദിച്ചിരുന്നു. മാസാദ്യം സഹായമായി 30 കോടി രൂപയും നൽകി. ഇതിന് പുറമെയാണ് 20 കോടി രൂപ കൂടി സഹായമായി അനുവദിച്ചത്. ഇതോടെ ഈ മാസം ഇതുവരെ 121 കോടി രൂപയാണ്‌ കോർപറേഷന്‌ സംസ്ഥാന സർക്കാർ നൽകിയത്‌. ഒമ്പത്‌ മാസത്തിനുള്ളിൽ 1350 കോടിയാണ് സര്‍ക്കാര്‍ കോര്‍പറേഷന് നൽകിയത്.  ഈ വർഷത്തെ ബജറ്റിൽ 900 കോടി രൂപയാണ്‌ വകയിരുത്തിയത്. രണ്ടാം പിണറായി സർക്കാർ 5054 കോടി രൂപ കെഎസ്‌ആർടിസിക്കായി നീക്കിവച്ചിരുന്നു. ഒന്നാം പിണറായി സർക്കാർ 4936 കോടി നൽകി. രണ്ട്‌ എൽഡിഎഫ്‌ സർക്കാരുകൾ ഏഴര വർഷത്തിനുള്ളിൽ കെഎസ്ആര്‍ടിസിക്ക് 9990 കോടി രൂപ നൽകിയെന്നും പറഞ്ഞ ധനമന്ത്രി, യുഡിഎഫ്‌ സർക്കാരിന്റെ അഞ്ചുവർഷത്തെ ആകെ സഹായം 1543 കോടി രൂപയായിരുന്നുവെന്നും ചൂണ്ടിക്കാട്ടി.

ഭാര്യയുടെ പേരിലെ സാമ്പത്തിക ഇടപാട് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ മറച്ചുവെച്ചു; ഗണേഷ്‌ കുമാറിനെതിരെ പരാതി

കൊല്ലം: പത്തനാപുരം എംഎൽഎ കെ ബി ഗണേഷ്‌ കുമാറിന്റെ ഭാര്യ ബിന്ദുവിന്റെ പേരിലുള്ള സാമ്പത്തിക ഇടപാട് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നിന്ന് മറച്ചുവെച്ചതായി പരാതി. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് എം ജെ യദുകൃഷ്ണൻ നൽകിയ ഹർജി പത്തനാപുരം കോടതി ഫയലിൽ സ്വീകരിച്ചു. പരാതിക്കാരന്റെ മൊഴിയെടുത്ത കോടതി കേസെടുക്കണമോയെന്ന് പിന്നീട് തീരുമാനിക്കും. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകുന്നതിൽ അന്തിമ തീരുമാനം നാളെ വരാനിരിക്കെയാണ് പരാതി ഉയരുന്നത്. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകുന്നത് സംബന്ധിച്ച് ഇടത് മുന്നണി യോഗത്തിൽ പ്രഖ്യാപനമുണ്ടായേക്കും എന്നാണ് പുറത്ത് വരുന്ന വിവരം. സത്യപ്രതിജ്ഞ 29ന് നടക്കും. ഗണേഷിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പുമാണ് ലഭിക്കുക. നവകേരള സദസ്സിന് ശേഷം ഡിസംബർ അവസാനം മന്ത്രിസഭാ പുനഃസംഘടന നടക്കുമെന്ന് ഇടത് മുന്നണി കൺവീനർ ഇ പി ജയരാജൻ അറിയിച്ചിരുന്നു.  രണ്ടാം പിണറായി മന്ത്രിസഭയുടെ പുനഃസംഘടന വേഗത്തിൽ വേണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (ബി) എൽഡിഎഫ് മുന്നണി നേതൃത്വത്തിന് നേരത്തെ കത്ത് നൽകിയിരുന്നു. നവകേരള സദസിന് മുൻപ് പുനഃസംഘടന വേണമെന്നായിരുന്നു ആവശ്യ

കോഹിന്നൂര്‍ സ്കൂളില്‍ ജീവന്‍രക്ഷാ പരിശീലനം സംഘടിപ്പിച്ചു

  കുമ്പള:കോഹിന്നൂര്‍ പബ്ലിക് ഇംഗ്ലീഷ്  സ്കൂള്‍ വിദ്യാര്‍ത്ഥിക്കായി ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങളുടെ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.അത്യാവശ്യഘട്ടങ്ങളില്‍ അപകടങ്ങള്‍ ഉണ്ടായാല്‍ തരണം ചെയ്യാന്‍ കുട്ടികളെ പ്രാപ്തരാക്കുക, അപകട സാധ്യതകള്‍ ഒഴിവാക്കുന്നതിനുള്ള മുന്‍കരുതലുകള്‍ എടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലാസ് സംഘടിപ്പിച്ചത്. കേരള ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍ സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരായ വിഷ്ണു, ആരാഥ് കുമാര്‍,പ്രദീപ്, അബ്ദുൽ ലത്തീഫ് എന്നിവര്‍ ക്ലാസ് അവതരിപ്പിച്ചു. അഡ്മിനിസ്ട്രേറ്റ് ഡയറക്ടർ അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. പുഷ്പ പി (വൈസ് പ്രിൻസിപ്പൽ),സരിത ആർ ഷെട്ടി (സ്റ്റാഫ് സെക്രട്ടറി), ഓഫീസ്  സ്റ്റാഫ് ശഷിത  ആർ,കെ,ശഷികള അധ്യാപകരായ ജുനൈദ് ജി എം,ഉവൈസ്,ദന്യ റൈ,നസീമ,ലബീബ,സഹ്റ സകരിയ,ശ്റുതി,റുബീന,നസീമ,അനുഷ,സൌമ്യ,സുപ്രിയ,സജ്ന കെ വി, എന്നിവർ സംബന്ധിച്ചു.   സ്കൂള്‍ പ്രിന്‍സിപ്പാള്‍ ബിജു തോമസ് സ്വാഗതവും ഹസീബ നന്ദിയും പറഞ്ഞു.

പ്രതിഷേധങ്ങള്‍ക്കിടെ നവകേരള സദസ്സിന് ഇന്ന് സമാപനം; ഡിജിപി ഓഫീസിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്, നഗരത്തില്‍ കനത്ത സുരക്ഷ

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസ്സിന് ഇന്ന് സമാപനം. കാസർഗോ‍ഡ് മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് കഴിഞ്ഞ മാസം 18ന് ആരംഭിച്ച യാത്ര 35 ദിവസം പിന്നിട്ടാണ് ഇന്ന് സമാപിക്കുന്നത്. ഔദ്യോഗിക സമാപന ദിവസമായ ഇന്ന് 5 മണ്ഡലങ്ങളിൽ നവകേരള സദസ്സ് നടക്കും. കോവളം, നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലാണ് നവകേരള സദസ്സ് നടക്കുക. വട്ടിയൂർക്കാവ് പോളിടെക്നിക്ക് ഗ്രൗണ്ടിലാണ് സമാപന സമ്മേളനം. സമാന ദിവസമായ ഇന്നും തലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധനങ്ങള്‍ ഉണ്ടായേക്കും.  യുവമോർച്ച പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് മാ‍ർച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് നഗരത്തിലുള്ളത്. കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്നാണ് എറണാകുളം ജില്ലയിലെ നാല് മണ്ഡലങ്ങളിലെ പര്യടനം മാറ്റിവച്ചിരുന്നു. അടുത്ത മാസം 1, 2 തീയതികളില്‍ മാറ്റിവച്ച പര്യടനം പൂർത്തിയാക്കും.  അതേസമയം, മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് നേരെയുള്ള പൊലീസ് അതിക്രമത്തിനെതിരെ കോണ്‍ഗ്രസിന്‍റെ ഡിജിപി ഓഫീസ് മാര്‍ച്ച് ഇന്ന് നടക്കും. പത്തരയ്ക്ക് കെപിസിസി ആസ്ഥാനത്ത് നിന്നാണ് മാര്‍ച്ച് തുട

രണ്ട് ചക്രവാതച്ചുഴികള്‍: 5 ദിവസം കേരളത്തില്‍ മഴ സാധ്യത, പുതിയ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യത ഉള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അറബിക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും ആയി രണ്ട് ചക്രവാതച്ചുഴികൾ സ്ഥിതി ചെയ്യുന്നുണ്ട്. അഞ്ച് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിനും തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മുകളിലായാണ് ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നത്. ഭൂമധ്യ രേഖയ്ക്ക് സമീപം ഇന്ത്യൻ മാഹസമുദ്രത്തിനും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇന്ന് തൃശൂർ, പാലക്കാട്. മലപ്പുറം ജില്ലകളൊഴികെ മറ്റ് ജില്ലകളിൽ മതിമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു

ഡോ. ഷഹനയുടെ മരണം; റിമാന്‍ഡിലുള്ള പ്രതി ഡോ. റുവൈസിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

  കൊച്ചി: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിനി ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത കേസിൽ റിമാൻഡിലുള്ള പ്രതി ഡോക്ടർ റുവൈസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളാടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സസ്പെന്‍ഷന്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ച് അച്ചടക്ക സമിതിക്ക് തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇന്ന് ജാമ്യ ഹര്‍ജി പരിഗണിച്ചപ്പോള്‍ റുവൈസിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍, പഠനം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ഏത് വ്യവസ്ഥകളും അംഗീകരിക്കാമെന്നും റുവൈസ് കോടതിയെ അറിയിച്ചു.  ഇക്കഴിഞ്ഞ 20ന് ജാമ്യ ഹര്‍ജി പരിഗണിച്ചപ്പോഴും റുവൈസ് ഇക്കാര്യങ്ങള്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഷഹനയുടെ ആത്മഹത്യാക്കുറിപ്പ് വായിക്കുമ്പോള്‍ രണ്ട് കാര്യങ്ങളാണ് മനസിലാക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ചുകൊണ്ട് ഹൈക്കോടതി നിരീക്ഷിച്ചിരുന്നത്. ഷഹനയുടെ സാമ്പത്തികാവസ്ഥയെക്കുറിച്ച് റുവൈസിന് അറിയാമായിരുന്നുവെന്നും ഷഹനയുടെ വീട്ടിൽ റുവൈസിൻ്റെ കുടുംബം എത്തിയപ്പോൾ സാമ്പത്തിക കാര്യങ്ങൾ ചർച്ച നടന്നതിന് സാക

ഉഡുപ്പിയില്‍ മത്സ്യബന്ധനബോട്ട് ആഴക്കടലില്‍ മുങ്ങി; എട്ട് മത്സ്യതൊഴിലാളികളെ സാഹസികമായി രക്ഷപ്പെടുത്തി

ഉഡുപ്പി: ഉഡുപ്പിയില്‍ മല്‍സ്യബന്ധനബോട്ട് ആഴക്കടലില്‍ മുങ്ങി. ഈ ബോട്ടിലുണ്ടായിരുന്ന എട്ട് മല്‍സ്യതൊഴിലാളികളെ മറ്റൊരു ബോട്ടിലുണ്ടായിരുന്ന മല്‍സ്യതൊഴിലാളികള്‍ സാഹസികമായി രക്ഷപ്പെടുത്തി. കടേക്കരു രക്ഷയുടെ ഉടമസ്ഥതയിലുള്ള ശ്രീ നാരായണ-സെക്കന്റ് എന്ന മത്സ്യബന്ധന ബോട്ട് കഴിഞ്ഞ ദിവസം മാല്‍പെ മത്സ്യബന്ധന തുറമുഖത്ത് നിന്ന് 26 നോട്ടിക്കല്‍ മൈല്‍ അകലെ ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ അപകടത്തില്‍പെടുകയായിരുന്നു. ആഴക്കടലില്‍ മല്‍സ്യബന്ധനം നടത്തുന്നതിനിടെ ബോട്ട് അതിരാവിലെ ഒരു വസ്തുവില്‍ ഇടിച്ചു. ഈ ആഘാതത്തില്‍ ബോട്ടിന് തകരാര്‍ സംഭവിക്കുകയും വെള്ളം അകത്തുകയറുകയും ചെയ്തു. ബോട്ടിന്റെ ക്യാപ്റ്റന്‍ ഉടന്‍ തന്നെ സ്ഥിതിഗതികളെ കുറിച്ച് അടുത്തുള്ള മത്സ്യബന്ധന ബോട്ടുകളിലുണ്ടായിരുന്നവരെ അറിയിച്ചു. ശ്രീ മൂകാംബിക അനുഗ്രഹ എന്ന ബോട്ട് ഉടന്‍ തന്നെ എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ബോട്ടിലുണ്ടായിരുന്ന എട്ടുപേരെയും രക്ഷപ്പെടുത്തി. എന്നാല്‍ ബോട്ട് പൂര്‍ണ്ണമായും കടലില്‍ മുങ്ങി. 18 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 265 പേർക്ക് കൂടി കൊവിഡ്; ഒരു മരണമെന്ന് റിപ്പോർട്ട്

 തിരുവനന്തപുരം: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 265 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. കൊവിഡ് ബാധിച്ച് ഒരു മരണം റിപ്പോർട്ട് ചെയ്തു. നിലവിൽ 2606 ആണ് ആക്ടീവ് കേസുകൾ. രാജ്യത്താകെ 24 മണിക്കൂറിനിടെ 328 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2997 ആണ് രാജ്യത്തെ ആക്ടീവ് കേസുകൾ. സംസ്ഥാനത്ത് ഇന്നലെ 300 പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ആക്ടീവ് കേസുകൾ 2341 ആയിരുന്നു. മൂന്ന് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു. ‌ കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത കർശനമാക്കിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൂടുതൽ സംസ്ഥാനങ്ങളിൽ മുൻകരുതൽ നടപടികൾ ഇന്ന് മുതൽ ശക്തമാക്കും. കൂടുതൽ പരിശോധന നടത്താൻ ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിൽ സംസ്ഥാനങ്ങളോട് കേന്ദ്രമന്ത്രി നിർദേശിച്ചിരുന്നു. വരും ദിവസങ്ങളിലെ രോഗവ്യാപനം കൂടി പരിഗണിച്ചാകും കേന്ദ്ര സര്‍ക്കാരിന്റെ തുടർ നടപടികൾ ഉണ്ടാവുക. ഇതുവരെ 21 പേരിൽ ജെഎൻ 1 കൊവിഡ് ഉപ വകഭേദം രാജ്യത്ത് കണ്ടെത്തിയിട്ടുണ്ട്. 

ക്രിസ്മസ്-പുതുവത്സര ലഹരിയൊഴുക്ക്; നടപടികൾ കർശനമാക്കുന്നു

കാസര്‍കോട്: ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾക്കായുള്ള ലഹരിയൊഴുക്കു തടയാൻ കർശന നടപടികൾക്ക് തുടക്കം. ജില്ലയിൽ വിവിധ ഭാഗങ്ങളിലാണ് എക്‌സൈസ് പരിശോധനയിൽ കഞ്ചാവ് കൃഷി ഉൾപ്പെടെ കണ്ടെത്തി. ചട്ടഞ്ചാല്‍-ദേളി റോഡില്‍ ചട്ടഞ്ചാലിൽ ഞായർ രാത്രി നടത്തിയ പരിശോധനയില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 33.57 ലിറ്റര്‍ കര്‍ണാടക നിർമിത മദ്യം പിടികൂടി. സംഭവത്തില്‍ ചെര്‍ക്കള കെ.കെ. പുറത്തെ കെ.ജി. ഹരിപ്രസാദിനെ(45) അറസ്റ്റുചെയ്തു. എക്‌സൈസ് കാസര്‍കോട് റേഞ്ച് അസി. ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫും സംഘവുമാണ് പരിശോധന നടത്തിയത്. മറ്റൊരിടത്ത്, 180 മില്ലിയുടെ 50 കുപ്പി ഗോവന്‍ നിർമിത മദ്യവുമായി യുവാവിനെ അറസ്റ്റുചെയ്തു. പട്‌ള കൊല്യയിലെ കെ.സി. സന്ദീപിനെയാണ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫും സംഘവും അറസ്റ്റുചെയ്തത്. വില്‍പനക്കായി സൂക്ഷിച്ച മദ്യമാണ് പിടിച്ചത്. 180 മില്ലിയുടെ 82 ടെട്രാ പാക്കറ്റ് കര്‍ണാടക മ

ഇന്നും യുദ്ധക്കളമായി തലസ്ഥാനം; കെഎസ്‍യു ഡിജിപി ഓഫീസ് മാര്‍ച്ചിൽ സംഘര്‍ഷം, പ്രവർത്തകരെ വളഞ്ഞിട്ട് തല്ലി പൊലീസ്

തിരുവനന്തപുരം:കെഎസ്‍യു പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് ഡിജിപി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് കെഎസ്‍യു പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തിചാര്‍ജ് നടത്തി. സംഘര്‍ഷത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.മാര്‍ച്ചിനിടെ നവകേരള സദസിന്‍റെ പ്രചരണ ബോർഡുകളും പ്രവര്‍ത്തകര്‍ അടിച്ചു തകർത്തു. പ്രവര്‍ത്തകര്‍ പൊലീസിനുനേരെ മുളകുപൊടി പ്രയോഗിച്ചു. പ്രതിഷേധം തുടരുന്നതിനിടെ പ്രവര്‍ത്തകരെ പൊലീസ് വളഞ്ഞിട്ട് തല്ലുകയായിരുന്നു. നിരവധിപേര്‍ക്ക് പരിക്കേറ്റു. നിലത്തുവീണ പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ചാണ് പൊലീസ് വാഹനത്തിലേക്ക് കൊണ്ടുപോയത്. പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പൊലീസ് നടപടിയില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കും കെഎസ്‍‍യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിനും ഉള്‍പ്പെടെ പരിക്കേറ്റു. വനിത പ്രവര്‍ത്തകര്‍ക്കുനേരെയും പൊലീസ് ലാത്തിവീശി. പ്രതിഷേധത്തിനിടെ ചാനല്‍ ക്യാമറാമാനെയും പൊലീസ് ലാത്തിവീശി. ക്യാമറാമാനാണെ

വില വര്‍ദ്ധനവില്‍ ഉരുകി വിപണി; വിശ്രമിച്ച് സ്വര്‍ണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്നലെ പവന്‍ 280 രൂപ വര്‍ദ്ധിച്ചിരിന്നു. ഡിസംബര്‍ 4 ന് 47,080 എന്ന റെക്കോര്‍ഡ് വിലയിലേക്കെത്തിയ സ്വര്‍ണവില പിന്നീട് കൂടിയും കുറഞ്ഞും ചാഞ്ചാടുകയാണ്. ഇന്നലെ വില ഉയര്‍ന്നതോടെ 46000 ത്തിനു മുകളിലേക്ക് എത്തിയിരിക്കുകയാണ് വീണ്ടും സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,200 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്നലെ 35 രൂപ ഉയര്‍ന്നു. വിപണി വില 5775 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 30 രൂപ ഉയര്‍ന്നു.വിപണി വില 4785 രൂപയുമാണ്. വെള്ളിയുടെ വിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്

സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുന്നു; ആരോഗ്യപ്രവര്‍ത്തകരുടെ കുറവ് വൻ പ്രതിസന്ധി, തൊഴിൽ സമ്മര്‍ദ്ദമെന്ന് കെജിഎംഒഎ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണം ഉയരുകയും ചെയ്യുമ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളിൽ ആരോഗ്യ പ്രവര്‍ത്തകരുടെ കുറവ് വൻ പ്രതിസന്ധി സൃഷ്ടിക്കുന്നു. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ഡോക്ടര്‍മാരും നഴ്സുമാരുമില്ലാത്തത് കടുത്ത തൊഴില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതായി കെജിഎംഒഎ പറയുന്നു. രോഗികള്‍ക്ക് മികച്ച സേവനം നല്‍കുന്നതിനും ആള്‍ക്ഷാമം തടസമാകുന്നുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുകയും സായാഹ്ന ഒപി തുടങ്ങുകയും പ്രധാന ആശുപത്രികളിലെല്ലാം സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനം തുടങ്ങുകയും ചെയ്തത് സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവര്‍ക്കെല്ലാം വലിയ പ്രതീക്ഷ നല്‍കിയിരുന്നു. രോഗികളുടെ എണ്ണത്തിനും പുതിയ സേവനങ്ങള്‍ക്കും ആനുപാതികമായി ആരോഗ്യപ്രവര്‍ത്തകരില്ലാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധി. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, നഴ്സിംഗ് അസിസ്റ്റന്‍റുമാര്‍ എന്നിവരുടെയെല്ലാം എണ്ണക്കുറവ് ജോലി ചെയ്യുന്നവരെ കടുത്ത തൊഴില്‍ സമ്മര്‍ദ്ദത്തിലേക്ക് തള്ളി വിടുന്ന പ്രശ്നം സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ ഏറെ നാളുകളായി ഉന്നയിക