ദില്ലി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന രൂക്ഷമായ സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ബ്രിക്സ് (BRICS) ഉച്ചകോടി. അന്താരാഷ്ട്ര തർക്കങ്ങൾ യുദ്ധത്തിലൂടെയല്ല, മറിച്ച് ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കണമെന്ന് ഉച്ചകോടി ആഹ്വാനം ചെയ്തു. സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാതെ എല്ലാ കക്ഷികളും പരമാവധി സംയമനം പാലിക്കണമെന്നും, രാജ്യങ്ങളുടെ പരമാധികാരവും ഭൗമ അഖണ്ഡതയും സംരക്ഷിക്കപ്പെടണമെന്നും ഉച്ചകോടി വ്യക്തമാക്കി. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും സൈനികേതര ആണവ നിലയങ്ങൾക്കും നേരെ നടക്കുന്ന ആക്രമണങ്ങളെ ഉച്ചകോടി അപലപിച്ചു. ഗാസയിൽ അടിയന്തരമായി മാനുഷിക സഹായം ഉറപ്പാക്കണമെന്നും പലസ്തീൻ വിഷയത്തിന് ദ്വിരാഷ്ട്ര പരിഹാരം മാത്രമാണ് ശാശ്വത പോംവഴിയെന്നും ആവർത്തിച്ചു.
ന്യൂഡല്‍ഹി: ബ്രിക്സ് ഉച്ചകോടിക്ക് എത്തിയ വിദേശ നേതാക്കളുടെ കണ്ണില്‍ നിന്നും ചേരികള്‍ തുണി കൊണ്ട് മറച്ച് കേന്ദ്ര സര്‍ക്കാര്‍. ഡല്‍ഹിയിലെ ചേരികളെയാണ് തുണി കൊണ്ട് മറച്ചു വച്ചത്. 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഡല്‍ഹിയില്‍ തുടക്കം കുറിക്കവെയാണ് കേന്ദ്രത്തിന്റെ നടപടി. വലിയ പ്രതിഷേധമാണ് കേന്ദ്രത്തിന്റെ നടപടിക്കെതിരെ നടന്നുകൊണ്ടിരിക്കുന്നത്. കേന്ദ്രത്തിന്റെ നടപടിക്കെതിരേ ആംആദ്മി പാര്‍ട്ടി രൂക്ഷ വിമര്‍ശനമുന്നയിച്ചു. ചേരികള്‍ തുണികള്‍ മറച്ച് വെക്കുന്നത് കൊണ്ട് മാത്രം അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങള്‍ മാറില്ലെന്നും എ.എ.പി പറഞ്ഞു. 'ചേരികള്‍ മറച്ചുവെക്കുന്നത് കൊണ്ട് അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങള്‍ മാറില്ല ഇത് '2.6% ജി.ഡി.പി വളര്‍ച്ചയെ 7.8% എന്ന് വിളിക്കുന്നത് പോലെയാണ്,' പാര്‍ട്ടി പരിഹസിച്ചു.