ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജനം പുനഃപരിശോധിക്കണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

  പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് മംഗളൂരുവിനെ ഒഴിവാക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി വി.ഡി സതീശന്റെ കത്ത്. കേരള സർക്കാരുമായി കൂടിയാലോചന നടത്താതെയാണ് റെയിൽവേ ബോർഡിന്റെ തീരുമാനമെന്ന് മുഖ്യമന്ത്രി കത്തിൽ പറയുന്നു.
ഈയിടെയുള്ള പോസ്റ്റുകൾ

ഷാർജയിൽ ഫ്ലാറ്റിൻ്റെ മൂന്നാം നിലയിൽ നിന്ന് വീണ് കാസർകോട് സ്വദേശിനിയായ ഏഴുവയസ്സുകാരി മരിച്ചു

  ഷാർജ: മലയാളി ബാലിക ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. കാസർകോട് മൊഗ്രാൽ സ്വദേശി മുബാറക് അലിയുടെ മകൾ സഫയാണ് മരിച്ചത്. 7 വയസായിരുന്നു. ഇന്ന് രാവിലെ ഷാർജ അൽ നബ്ബയിലാണ് അപകടം. കുട്ടിയുടെ മാതാവ് മുർഷിദ ജോലിക്ക് പോയിരുന്നതിനാൽ പിതാവ് മുബാറക് മാത്രമേ ഫ്ലാറ്റിലുണ്ടായിരുന്നുള്ളൂ. മുറിയിൽ കളിച്ചുകൊണ്ടിരുന്ന സഫ ജനാലവഴി കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് താഴേയ്ക്ക് പതിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ കുട്ടിയെ ഉടൻ അൽ ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പിതാവ് മുബാറക് ദുബൈ ആശുപത്രിയിൽ ലാബ് ടെക്നിഷ്യനാണ്. മുർഷിദ ഷാർജയിലെ റിയൽ എസ്റ്റേറ്റ് കമ്പനി ജീവനക്കാരിയാണ്. കുടുംബം വേലനവധിക്ക് നാട്ടിൽ പോയി തിരിച്ചു വന്നത് കഴിഞ്ഞദിവസമാണ്. എങ്കിലും പിതാവ് തിരികെ ജോലിയിൽ പ്രവേശിച്ചിരുന്നില്ല. മൃതദേഹം അൽ ഖാസിമി ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. കഴിഞ്ഞ 8 വർഷമായി ഷാർജയിൽ താമസിക്കുന്ന ദമ്പതികളുടെ ഏക മകളാണ് സഫ.

നിതിൻ രാജിന്റെ മരണം: ഡിവൈഎസ്പി സുധീർ കല്ലന് സസ്പെൻഷൻ

  കൊച്ചി: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിയായിരുന്ന നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി സുധീര്‍ കല്ലനെ സസ്പെൻഡ് ചെയ്തു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിർദേശപ്രകാരമാണ് നടപടി.

പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനിയുടെ കൊലപാതക കേസ്; സംസ്ഥാന സര്‍ക്കാരിന് സുപ്രിംകോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനിയുടെ കൊലപാതക കേസില്‍ കേരളത്തിന് സുപ്രിംകോടതിയുടെ നോട്ടീസ്. സംസ്ഥാനത്തെ ജയില്‍ ചട്ടം ചോദ്യം ചെയ്ത് പ്രതി അമീറുല്‍ ഇസ്‌ലാം നല്‍കിയ ഹരജിയിലാണ് നടപടി. നോട്ടീസില്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്കം മറുപടി നല്‍കണം. അസമിലെ ജയിലിലേക്ക് മാറ്റണമെന്നാണ് അമീറുല്‍ ഇസ്‌ലാമിന്റെ ആവശ്യം. സംസ്ഥാന ജയില്‍ ചട്ടം കേന്ദ്ര നിയമത്തിന് വിരുദ്ധമാണെന്നാണ് പ്രതിയുടെ വാദം. അതേസമയം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളെ ജയില്‍ മാറ്റാനാവില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

പ്രതിപക്ഷ ഉപനേതൃ പദവിയില്‍ പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം നേതാക്കള്‍ക്ക് നിര്‍ദേശം

  തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം നേതാക്കള്‍ക്ക് നിര്‍ദേശം. സിപിഐയെ കൂടുതല്‍ പ്രകോപിപ്പിക്കേണ്ടതില്ലെന്നാണ് സിപിഎം തീരുമാനം. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണത്തില്‍ മറുപടി പറയേണ്ടതില്ലെന്നാണ് സിപിഎമ്മിന്റെ തീരുമാനം. ബിനോയ് വിശ്വത്തിന്റെ പ്രതികരണത്തില്‍ സിപിഎമ്മിന് അതൃപ്തിയുണ്ട്. എന്നാല്‍ പാര്‍ട്ടി മറുപടി പറയേണ്ടതില്ലെന്നും എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പിണറായി വിജയന്‍ തന്നെ മറുപടി പറയട്ടെയെന്നുമാണ് സിപിഎം നിലപാട്. അനുനയ നീക്കത്തിലേക്കും സിപിഎം കടക്കില്ല. വിഷയം അടുത്ത സിപിഎം സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും. ഓണക്കാലമായതിനാല്‍ ചൊവ്വാഴ്ചത്തെ പതിവ് സെക്രട്ടറിയറ്റ് നാളെ ഉണ്ടാവില്ല. പ്രശ്‌ന പരിഹാരത്തിന് സമയമുണ്ടെന്നാണ് വിലയിരുത്തല്‍.

മുസ്ലിം യൂത്ത് ലീഗ് കാസർഗോഡ് ജില്ലാ സമ്മേളനം സെപ്റ്റംബർ 23 മുതൽ 25 വരെ

  കാസർഗോഡ്: “അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്” എന്ന പ്രമേയമുയർത്തി മുസ്ലിം യൂത്ത് ലീഗ് കാസർഗോഡ് ജില്ലാ സമ്മേളനം സെപ്റ്റംബർ 23, 24, 25 തീയതികളിൽ കാസർഗോഡിൽ നടക്കും. സമ്മേളനത്തിന്റെ പ്രഖ്യാപനം കാസർഗോഡ് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ മുൻമന്ത്രി സി.ടി അഹമ്മദലി നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സഹിറാസിഫ് സ്വാഗതം പറഞ്ഞു പുതിയ തലമുറയെ രാഷ്ട്രീയ ബോധമുള്ളവരാക്കി മാറ്റുന്നതിനും ലഹരി ഉൾപ്പെടെയുള്ള സാമൂഹിക തിന്മകളിൽ നിന്ന് യുവാക്കളെ പിന്തിരിപ്പിച്ച് അവരുടെ കഴിവുകളും സേവനങ്ങളും ക്രിയാത്മകമായി രാഷ്ട്രത്തിനും സമൂഹത്തിനും ഉപയോഗപ്പെടുത്തുന്നതിനുമുള്ള വിവിധ പദ്ധതികൾ സമ്മേളനത്തിന്റെ ഭാഗമായി ആവിഷ്കരിക്കും. സമ്മേളനത്തോടനുബന്ധിച്ച് വിവിധ വേദികളിൽ ആയി പ്രൊഫഷണൽ മീറ്റ്, ജെൻസി മീറ്റ് ലിറ്ററേച്ചർ ഫെസ്റ്റ് ലഹരിക്കെതിരെയുള്ള ക്യാമ്പയിൻ ജനപ്രതിനിധി സംഗമം ജില്ലാ നേരിടുന്ന ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ കാസർകോടിന്റെ ടൂറിസം സാധ്യതകൾ യുവസംരംഭക പ്രമോഷൻ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ചകളും സിമ്പോസിയങ്ങളും സെമിനാറുകളും നടക്കും      ...

സംസ്ഥാനത്ത് മഴ കനക്കുന്നു; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടതിനാല്‍ സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഇന്നുമുതല്‍ ഈമാസം 27 വരെയുള്ള ദിവസങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. നാളെ മൂന്ന് ജില്ലകളിലും യെല്ലോ അലേര്‍ട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നാളെ മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരളം, ലക്ഷദ്വീപ് തീരങ്ങളില്‍ മല്‍സ്യ ബന്ധനത്തിന് വിലക്കുണ്ട്. ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുകയാണ്.