ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

തിരുവനന്തപുരത്ത് സ്‌കൂള്‍ കെട്ടിടത്തിൻ്റെ മേല്‍ക്കൂര തകര്‍ന്നുവീണു; ഒഴിവായത് വന്‍ അപകടം

  തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്‌കൂള്‍ കെട്ടിടത്തിൻ്റെ മേല്‍ക്കൂര തകര്‍ന്നുവീണു. അട്ടക്കുളങ്ങര ഗവ. സെന്‍ട്രല്‍ ഹൈസ്‌കൂള്‍ വളപ്പിലെ സമഗ്ര ശിക്ഷാ കേരളയുടെ ഓഫീസ് മുറിയാണ് തകര്‍ന്നത്. കുട്ടികളും അധ്യാപകരും ഇറങ്ങിയശേഷം വൈകീട്ട് ആറുമണിയോടെയാണ് അപകടം. അതിനാല്‍ ആളപായമുണ്ടായില്ല. സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി റിപ്പോര്‍ട്ട് തേടി. എസ്എസ്എയുടെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് ഇതെന്ന് അധികൃതര്‍ പറയുന്നു. കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണമായും ഇളകി മേല്‍ക്കൂര തകര്‍ന്ന് വീണ നിലയിലാണ്. നഗരസഭാ അധികൃതരും ഫയര്‍ഫോഴ്‌സും ഉള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്.
ഈയിടെയുള്ള പോസ്റ്റുകൾ

മഴ മുന്നറിയിപ്പ്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് നിലവില്‍ മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അടുത്ത അഞ്ചു ദിവസങ്ങളില്‍ സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ മൂന്നിന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജൂണ്‍ നാലിനു തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള എട്ടു ജില്ലകളിലും ശക്തമായ മഴ സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് തുടരുന്നതാണ്. ജൂണ്‍ അഞ്ചിന് ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

റഹ്മാനിയ നഗർ തെക്കേമൂല അംഗൻവാടിയിൽ പ്രവേശനോത്സവവും ബാലാമണി ടീച്ചർക്ക് യാത്രയയപ്പും നൽകി

റഹ്മാനിയ നഗർ : തെക്കേ മൂല അംഗൻവാടിയിൽ ഈ വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോട് കൂടി വിപുലമായി നടത്തി. ചടങ്ങിൽ ടീച്ചർ സാഹിറ ബാനു സ്വാഗതം പറഞ്ഞു. പി കെ റിയാസ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മഹമൂദ് എരുതും കടവ് ഉദ്ഘാടനം ചെയ്തു. അബു മുബാറക്ക്, ഷംസു കംപാസ്, സിദ്ദീഖ് ദാറുൽ ഫലാഹ്, ശിഹാബ് വാർഡ് മെമ്പർ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. ഏഴ് വർഷക്കാലം ഈ അംഗൻവാടിയിൽ ടീച്ചറായി സേവനം ചെയ്തു സ്ഥലം മാറി പോകുന്ന ബാലാമണി ടീച്ചർക്ക് ഉജ്ജ്വല യാത്രയപ്പ് നൽകി.അംഗൻവാടിയിൽ നിന്ന് സ്കൂളിലേക്ക് പോകുന്ന കുട്ടികൾക്ക് മൊമെന്റോ നൽകി.പുതിയ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.ചടങ്ങിൽ നൂറു കണക്കിന് ആളുകൾ സംബന്ധിച്ചു.

അടിയന്തര സ്റ്റേ ഇല്ല; മാസപ്പടിക്കേസിൽ ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

  കൊച്ചി: മാസപ്പടിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണത്തിന് സ്റ്റേ ഇല്ല. ഇഡി അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. കേസിൽ അടിയന്തരമായി ഇടപെടാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, അന്വേഷണവുമായി ഇഡിക്ക് മുന്നോട്ട് പോകാമെന്നും ഉത്തരവിട്ടു. ഇതോടെ സിഎംആർഎൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതുൾപ്പെടെയുള്ള തുടർനടപടികളിലേക്ക് വേഗത്തിൽ കടക്കാൻ അന്വേഷണ ഏജൻസിക്ക് വഴിയൊരുങ്ങിയിരിക്കുകയാണ്.

ബങ്ങാട് അങ്കണവാടി പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു

പെരിയാട്ടടുക്കം: ബങ്ങാട് അങ്കണവാടി പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു അങ്കണവാടിയിൽ പുതുതായി ചേർന്ന കുട്ടികൾക്ക് പള്ളിക്കര ഗ്രാമ പഞ്ചായത്ത് അംഗം അഷിതയും, സ്കൂളിലേക്ക് പോകുന്ന കുട്ടികൾക്ക് മുൻ പനയാൽ ബേങ്ക് പ്രസിഡണ്ട് എ.എം അബ്ദുല്ലയും സമ്മാനം നൽകി , എ.കെ.ജി കലാ കായിക വേദി, എ.എം മുഹമ്മദ് സ്മാരക ഗ്രന്ഥാലയം ബങ്ങാട് എന്നിവരാണ് സമ്മാനം സ്പോൺസർ ചെയ്തത് , കസ്തുരി ടിച്ചർ, എ.കെ.ജി, കലാ കായിക വേദി പ്രസിഡണ്ട് , കെ. പ്രശാന്ത്, പി. മണികണ്ഠൻ എന്നിവർ സംസാരിച്ചു

വാണിജ്യ സിലിണ്ടറിന് വീണ്ടും വിലകൂട്ടി

  ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും വര്‍ധിപ്പിച്ചു. 19 കിലോ തൂക്കം വരുന്ന വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്കാണ് ഇന്ന് മുതല്‍ വില വര്‍ധനവ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. ഡല്‍ഹിയില്‍ 19 കിലോ സിലിണ്ടറിന് 42 രൂപയാണ് വര്‍ധിപ്പിച്ചത്. കൊല്‍ക്കത്തയില്‍ 53.50 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തി. ഇതോടെ ഇവിടെ ഒരു വാണിജ്യ സിലിണ്ടറിന്റെ പുതുക്കിയ വില 3,255.50 രൂപയായി മാറി. രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലും ഇതിന് ആനുപാതികമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. തിരുവനന്തപുരത്ത് ഒരു സിലിണ്ടറിന് 3152 രൂപയാണ് വില.

എക്‌സാലോജിക്-സിഎംആര്‍എല്‍ കേസ്: ഇഡി അന്വേഷണം തടയണമെന്ന അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

  തിരുവനന്തപുരം: എക്‌സാലോജിക്-സിഎംആര്‍എല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. മുന്‍ മുഖ്യമന്ത്രി പിണറായി വിയന്റെ മകള്‍ ടി വീണയ്ക്കും ഈ കേസിന്റെ ഇന്നത്തെ കോടതി നടപടികള്‍ നിര്‍ണായകമാണ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണങ്ങളും നല്‍കിയ സമന്‍സുകളും ചോദ്യം ചെയ്താണ് സിഎംആര്‍എല്‍ പുതിയ ഹരജിയുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്.