ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

റഹ്മാനിയ നഗർ തെക്കേമൂല അംഗൻവാടിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

  റഹ്മാനിയ നഗർ തെക്കേമൂല അംഗൻവാടിയിൽ സ്വാതന്ത്ര്യദിനാഘോഷവും ബാലസഭ വിദ്യാർത്ഥികളുടെ കലാപരിപാടികളും വിപുലമായി നടത്തി. രാവിലെ 9.45 ന് വാർഡ് മെമ്പർ മഹമൂദ് എരുതും കടവ് പതാക ഉയർത്തി തുടർന്ന് അംഗൻവാടി വിദ്യാർത്ഥികളുടെ കലാപ്രകടനം നടന്നു. സൂപ്പർവൈസർമാരായ കീർത്തന, പങ്കെടുത്തു.  ഉച്ചയ്ക്ക് രണ്ട് മണിമുതൽ വാർഡിൽ പുതുതായി രൂപീകരിച്ച അൽ അമീൻ ബാലസഭ കൂട്ടായ്മ ബാലസഭ എന്നിവയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ മികവുറ്റതായി. ബാലസഭ കലാപരിപാടികൾ ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ വസന്തൻ അജക്കോട് നിർവഹിച്ചു. ചടങ്ങിൽ ചെങ്കള പഞ്ചായത്ത് ബാലസഭ RP ഹസീന സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ മഹ്മൂദ് എരുതും കടവ് അധ്യക്ഷനായി. അംഗൻവാടി ടീച്ചർ സാഹിറ ബാനു, കുടുംബശ്രീ ചെയർ പേഴ്സൺ സക്കീന പി എ, വൈസ് ചെയർപേഴ്സൺ സക്കീനാബി,മെമ്പർ ശിഹാബ്, CDS മെമ്പർമാർ ഫരീദ, സുബൈദ, കമ്മിറ്റി അംഗങ്ങളായ ഷംസു കംഫാസ്,സിറാജ്, റൂംസീന, സംസീറ, താഹിറ,സുഫൈറ,റിയാസ് pk, വിവിധ കുടുംബ ശ്രീ അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു..
ഈയിടെയുള്ള പോസ്റ്റുകൾ

വന്ദേമാതരം പൂര്‍ണരൂപം: തുറന്നുകാട്ടുന്നത് കോണ്‍ഗ്രസിൻ്റെ മൃദുഹിന്ദുത്വ സമീപനം -പിണറായി വിജയന്‍

  തിരുവനന്തപുരം: വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും തുറന്നുകാട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എഐസിസി ആസ്ഥാനത്തും കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടക, ഹിമാചല്‍ പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെയും ഔദ്യോഗിക സ്വാതന്ത്ര്യദിന ചടങ്ങുകളില്‍ വന്ദേമാതരത്തിന്റെ പൂര്‍ണ്ണരൂപം ആലപിച്ചു. കേരളത്തില്‍ വനം വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിലും സമാനമായ സംഭവമുണ്ടായത് അതീവ ഗൗരവതരമാണ് -പിണറായി പറഞ്ഞു.

സംസ്ഥാനത്ത് കാലവര്‍ഷ മഴയില്‍ 22 ശതമാനം കുറവ്

  തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷ മഴയില്‍ 22ശതമാനം കുറവ്. ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 15 വരെയുള്ള കണക്കുകള്‍ കാലാവസ്ഥാ വകുപ്പ് പ്രസിദ്ധീകരിച്ചു. ജൂണ്‍ ഒന്ന് മുതല്‍ കണക്കാക്കുന്ന കാലവര്‍ഷ സീസണില്‍ സാധാരണ കിട്ടേണ്ടതിനേക്കാള്‍ 22 ശതമാനം കുറവ് മഴയാണ് ഇതുവരെ കിട്ടിയത്. 1213.1 മില്ലിമീറ്റര്‍ മഴയാണ് കേരളത്തിന് കാലവര്‍ഷത്തില്‍ ലഭിച്ചത്. 1556.2 മില്ലിമീറ്റര്‍ മഴയായിരുന്നു ലഭിക്കേണ്ടിയിരുന്നത്. ഏഴ് ജില്ലകളില്‍ മഴ കുറഞ്ഞു. ഏറ്റവും കൂടുതല്‍ കുറഞ്ഞത് വയനാടും ഇടുക്കിയിലുമാണ്.

സംസ്ഥാനത്തെ പോലിസ് സ്റ്റേഷനുകളുടെ ചുമതല ഇന്ന് മുതല്‍ എസ്‌ഐമാര്‍ക്ക്

  തിരുവനന്തപുരം: സംസ്ഥാനത്തെ പോലിസ് സ്റ്റേഷനുകളുടെ ഭരണച്ചുമതല ഇന്ന് മുതല്‍ എസ്‌ഐമാര്‍ക്ക്. ഇത് സംബന്ധിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. ഇനി മുതല്‍ ഭൂരിഭാഗം പോലിസ് സ്റ്റേഷനുകളുടെയും പൂര്‍ണ ചുമതല സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കായിരിക്കും(എസ്‌ഐ). പോലിസിനെ കൂടുതല്‍ ജനകീയമാക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ ആവിഷ്‌കരിച്ച 'എന്റെ പോലിസ് സ്റ്റേഷന്‍' പദ്ധതിയുടെ ഭാഗമായാണ് ഈ സുപ്രധാന മാറ്റം. സംസ്ഥാനത്ത് ഇന്ന് മുതല്‍ 419 പോലിസ് സ്റ്റേഷനുകളുടെ ചുമതല എസ്‌ഐമാര്‍ക്ക്. അതേസമയം, സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട 64 പോലിസ് സ്റ്റേഷനുകളില്‍ ഇന്‍സ്‌പെക്ടര്‍മാര്‍ തന്നെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായി (എസ്എച്ച്ഒ) തുടരും. മറ്റ് സ്റ്റേഷനുകളുടെ ഭരണം ഇന്നു മുതല്‍ എസ്‌ഐമാര്‍ ഏറ്റെടുക്കും.

രാജ്യം 80ാം സ്വാതന്ത്ര്യദിനാഘോഷത്തില്‍, ചെങ്കോട്ടയില്‍ പ്രധാനമന്ത്രി പതാക ഉയര്‍ത്തി

  ന്യൂഡല്‍ഹി: രാജ്യം 80ാം സ്വാതന്ത്ര്യദിനാഘോഷ നിറവില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. ചരിത്രത്തിലാദ്യമായി ചെങ്കോട്ടയില്‍ വന്ദേമാതരം ആലപിച്ചു. മൂന്ന് മിനിറ്റ് നീണ്ട് നില്‍ക്കുന്ന ഗാനം പതാക ഉയര്‍ത്തുന്നതിന് മുന്‍പ് പൂര്‍ണമായും ആലപിച്ചു. പിന്നാലെ വിവിധ സൈനിക വിഭാഗങ്ങളുടെയും വിദ്യാര്‍ഥികളുടേയും പരേഡ് നടന്നു. രാജ്ഘട്ടിലെ പുഷ്പാര്‍ച്ചനയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ എത്തിയത്. ധീരസ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരമെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച് തുടങ്ങിയത്. എല്ലാ മനസുകളിലും വന്ദേമാതരം മുഴങ്ങുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. പുത്തന്‍ പ്രതീക്ഷകളുമായി നാം മുന്നേറുകയാണ്. ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള യാത്രയിലാണ് നാം. ആ യാത്ര സഫലമാകും, സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകും. വികസിത ഭാരതം 2047ലേക്ക് ഇനിയും ഏറെ ലക്ഷ്യങ്ങളുണ്ട്. വലിയ നേട്ടങ്ങള്‍ സാക്ഷാത്കരിക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഡോ. ഡി സജിത് ബാബു കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറാകും

  തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി ഡി സജിത് ബാബുവിനെ നിയമിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകാരം നല്‍കിയതോടെയാണ് നിയമനം. സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്നു സജിത് ബാബു. കേരളം നല്‍കിയ മൂന്ന് പേരുടെ പട്ടികയില്‍ നിന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് സജിത് ബാബുവിന്റെ പേര് തിരഞ്ഞെടുത്തത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന രത്തന്‍ യു ഖേല്‍ക്കര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്‌പെഷ്യല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായതിനെ തുടര്‍ന്നാണ് ഈ ഒഴിവ് വന്നത്. എ കൗശികനെയാണ് നിലവില്‍ സിഇഒ ആയി നിയമിച്ചത്. കൗശികന്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോയതോടെയാണ് പുതിയ നിയമനം. കാസര്‍കോട് കലക്ടറായി പ്രവര്‍ത്തിച്ചിരുന്ന മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് സജിത് ബാബു.

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. നാളെ മുതല്‍ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. കേരളം, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മല്‍സ്യബന്ധനത്തിന് നിലവില്‍ വിലക്കില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റും മഴയും ഉണ്ടാകുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു