ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂലൈ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഒസാമ ബിന്‍ ലാദന്റെ കുടുംബാംഗങ്ങളില്‍ നിന്ന് ചാള്‍സ് രാജകുമാരന്‍ പതിനാറ് ലക്ഷം ഡോളര്‍ വാങ്ങി; റിപ്പോര്‍ട്ട്

  ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബാംഗമായ ചാള്‍സ് രാജകുമാരന്‍ (The Prince of Wales) അല്‍ ഖ്വയിദ നേതാവായിരുന്ന ഒസാമ ബിന്‍ ലാദന്റെ കുടുംബാംഗങ്ങളില്‍ നിന്നും പണം സ്വീകരിച്ചിരുന്നതായി റിപ്പോര്‍ട്ട്. അന്നത്തെ വിനിമയ നിരക്കനുസരിച്ച് ഒസാമ ബിന്‍ ലാദന്റെ കുടുംബാംഗങ്ങളില്‍ നിന്നും ചാള്‍സ് രാജകുമാരന്‍ 10 ലക്ഷം പൗണ്ട് (16 ലക്ഷം ഡോളര്‍/ 1.6 മില്യണ്‍ ഡോളര്‍) സ്വീകരിച്ചതായി ബ്രിട്ടീഷ് ദിനപത്രമായ ദ സണ്‍ഡേ ടൈംസ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ശനിയാഴ്ചയായിരുന്നു റിപ്പോര്‍ട്ട് പുറത്തുവന്നത്. ഒസാമ ബിന്‍ ലാദന്റെ അര്‍ധ സഹോദരങ്ങളായ ബക്ര് ബിന്‍ ലാദന്‍ (Bakr bin Laden), അദ്ദേഹത്തിന്റെ സഹോദരന്‍ ഷഫിഖ് (Shafiq) എന്നിവരുടെ പക്കല്‍ നിന്നും ചാള്‍സ് രാജകുമാരന്‍ ചാരിറ്റിക്ക് വേണ്ടി പണം വാങ്ങിയതായാണ് റിപ്പോര്‍ട്ട്. ചാള്‍സ് രാജകുമാരന്‍ നടത്തുന്ന ചാരിറ്റബിള്‍ ട്രസ്റ്റായ പ്രിന്‍സ് ഓഫ് വെയ്ല്‍സ് ചാരിറ്റബിള്‍ ഫണ്ടിന് (Prince of Wales Charitable Fund) വേണ്ടിയാണ് അദ്ദേഹം പണം വാങ്ങിയത്. 2013 ഒക്ടോബര്‍ 30ന്, ചാള്‍സ് രാജകുമാരന്റെ സ്വകാര്യ വസതിയായ ലണ്ടനിലെ ക്ലാരന്‍സ് ഹൗസില്‍ വെച്ച് ബക്ര് ബിന്‍ ലാദനുമായി നടത്തിയ സ്വകാര്യ കൂടിക്കാഴ്

എസ്.എം.എ രോഗബാധിതയായിരുന്ന അഫ്ര അന്തരിച്ചു

  കോഴിക്കോട്: എസ്.എം.എ(സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി) രോഗബാധിതയായിരുന്ന മാട്ടൂല്‍ സെന്‍ട്രലിലെ അഫ്ര അന്തരിച്ചു. പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ച് ദിവസമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഫ്രയെ കഴിഞ്ഞ ദിവസമാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. എസ്.എം.എ രോഗബാധിതയായതിനെ തുടര്‍ന്ന് ആവശ്യമായ ചികിത്സ ലഭിക്കാത്തതിനാല്‍ വീല്‍ചെയറിലായിരുന്നു അഫ്രയുടെ ജീവിതം. മകള്‍ ആശുപത്രിയിലായതോടെ വിദേശത്ത് ജോലിക്ക് പോയ അഫ്രയുടെ പിതാവ് റഫീഖ് നാട്ടില്‍ എത്തിയിരുന്നു. തന്റെ സഹോദരന്‍ മുഹമ്മദിനും തന്റെ അതേ രോഗം പിടിപെട്ടപ്പോള്‍ ചികിത്സാസഹായം ആവശ്യപ്പെട്ട് അഫ്ര വീല്‍ചെയറില്‍ ഇരുന്നു നടത്തിയ അഭ്യര്‍ത്ഥന വലിയ വാര്‍ത്തയായിരുന്നു. 18 കോടി രൂപയുടെ മരുന്ന് ഇറക്കുമതി ചെയ്യാനാണ് അഫ്ര കുഞ്ഞനിയനുവേണ്ടി സഹായം ചോദിച്ചത്. തനിക്കുണ്ടായ വേദന സഹോദരനെങ്കിലും ഉണ്ടാവരുതെന്നായിരുന്നു അഫ്രയുടെ അഭ്യര്‍ത്ഥന. അഫ്ര സഹായമഭ്യര്‍ഥിച്ചപ്പോള്‍ 46 കോടി രൂപയാണ് അന്ന് സമാഹരിക്കാനായിരുന്നത്. പേശികളുടെ ശക്തി കുറഞ്ഞു വരുന്ന അപൂര്‍വ രോഗമാണ് സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി. കുട്ടികളി

സൂറത്കലിലെ ഫാസില്‍ കൊലപാതകക്കേസില്‍ കസ്റ്റഡിയിലായവര്‍ക്ക് തീവ്രഹിന്ദുത്വ സംഘടനകളുമായി ബന്ധം; പ്രതിഷേധവുമായി ബി.ജെ.പി എം.എല്‍.എ

  മംഗളൂരു: മംഗളൂരുവിലെ സൂറത്കലിലെ ഫാസില്‍ കൊലപാതകക്കേസില്‍ കസ്റ്റഡിയിലായവര്‍ക്ക് തീവ്രഹിന്ദുത്വ സംഘടനകളുമായി ബന്ധം. കേസുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതിനെതിരെ ബി.ജെ.പി എം.എല്‍.എ ഭരത്‌ഷെട്ടി നേരിട്ടെത്തി പ്രതിഷേധിച്ചു. നിരപരാധികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് എം.എല്‍.എ ആരോപിച്ചു. സംഭവത്തില്‍ ഹിന്ദുത്വ സംഘടനകള്‍ കര്‍ണാടകയില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധിച്ചു. അതിനിടെ ഫാസില്‍ കൊലപാതകത്തില്‍ അക്രമി സംഘം ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കാര്‍ പൊലീസ് കണ്ടെത്തി. കാര്‍ക്കള പടുബിദ്രിയില്‍ നിന്നാണ് വെള്ള നിറത്തിലുള്ള ഹ്യുണ്ടായ് ഇയോണ്‍ കാര്‍ പൊലീസ് കണ്ടെത്തിയത്. ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു കാര്‍. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഫാസിലിന്റെ കൊലപാതകത്തിന് ഉപയോഗിച്ച കാര്‍ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കാറിന്റെ പിന്‍സീറ്റില്‍ രക്തക്കറയും മൈക്രോ സിമ്മും വെള്ളക്കുപ്പിയും പണവും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. നാലംഗ സംഘമാണ് വെള്ളിയാഴ്ച രാത്രി ഫാസിലിനെ വെട്ടിക്കൊന്നത്. തലക്കും കഴുത്തിനും വെട്ടേറ്റതാണ് മരണ കാരണമെന്നാണ് പോസ്

കനത്ത മഴയിൽ മരണം 2, നാളെ മുതൽ മഴ ശക്തിപ്രാപിക്കും,ജില്ലകളിൽ കൺട്രോൾ റൂമുകൾ

  തിരുവനന്തപുരം:  സംസ്ഥാനത്ത് കനത്ത മഴയിൽ (heavy rain)രണ്ട് മരണം. കൊല്ലത്തും പത്തനംതിട്ടയിലുമാണ് മരണം(death) സംഭവിച്ചത്. കൊല്ലം കുംഭവുരുട്ടി വെളളച്ചാട്ടത്തിൽ മലവെളളപ്പാച്ചിൽ തലയ്ക്ക് പരിക്കേറ്റ തമിഴ്നാട് മധുര സ്വദേശി കുമരനാണ് മരിച്ചത്. ഈറോഡ് സ്വദേശി കിഷോർ പരിക്കുകളോടെ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്. ഇവർക്കൊപ്പമുണ്ടായിരുന്ന നാല് പേരെ രക്ഷപ്പെടുത്തി.പത്തനംതിട്ടയിൽ ഒഴുക്കിൽപെട്ട യുവാവ് മരിച്ചു. പത്തനംതിട്ട കൊല്ലമുള പലകക്കാവിൽ ആണ് സംഭവം. കൊല്ലമുള സ്വദേശി അദ്വൈതാണ് മരിച്ചത് അതിനിടെ സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മഴ കനക്കും.നാളെ മുതൽ മഴ കൂടുതൽ ശക്തമാകും. തീരദേശ മേഖലകളിലും മലയോരമേഖലകളിലും അതീവ ജാഗ്രതാനിർദേശം (high alert)നൽകിയിട്ടുണ്ട്.മലയോര മേഖലകളിലിപ്പോഴും മഴ തുടരുകയാണ്.മത്സ്യത്തൊഴിലാളികൾ അടുത്ത അഞ്ച് ദിവസത്തേക്ക് കടലിൽ പോകുന്നതിന് നിരോധനമുണ്ട്.കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ ഇക്കോടൂറിസം സെന്‍ററുകളും അടച്ചു.കനത്ത മഴയെ തുടർന്ന് എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.    കോട്ടയത്തെ കനത്ത മഴ കോട്ടയം മൂന്നിലവ് ടൗണിൽ വെളളം കയറി. മുണ്ടക്കയം എരുമേലി പാതയിൽ ഗതാഗതം തടസപ്പ

ഗായിക ഷക്കീറക്ക് എട്ട് വര്‍ഷം തടവുശിക്ഷ വിധിക്കണമെന്ന് സ്പാനിഷ് പ്രോസിക്യൂട്ടര്‍

  മാഡ്രിഡ്: കൊളംബിയന്‍ സൂപ്പര്‍ ഗായിക ഷക്കീറക്ക് (ഷക്കീറ ഇസബെല്‍ മെബാറക് റിപ്പോള്‍) എട്ട് വര്‍ഷം തടവുശിക്ഷ വിധിക്കണമെന്ന് സ്പാനിഷ് പ്രോസിക്യൂട്ടര്‍. 14.5 മില്യണ്‍ യൂറോയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന കേസിലാണ് ഷക്കീറക്ക് തടവുശിക്ഷ വിധിക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂട്ടര്‍ രംഗത്തെത്തിയത്. എട്ട് വര്‍ഷം തടവുശിക്ഷക്ക് പുറമെ ഷക്കീറക്ക് 23 മില്യണ്‍ യൂറോ (23.5 മില്യണ്‍ ഡോളര്‍) പിഴ വിധിക്കണമെന്നും പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെട്ടു. നേരത്തെ കേസ് ക്ലോസ് ചെയ്യുന്നതിന് വേണ്ടി പ്രോസിക്യൂട്ടറുടെ ഓഫീസില്‍ നിന്നുള്ള സെറ്റില്‍മെന്റ് ഓഫര്‍ ഷക്കീറ നിരാകരിച്ചിരുന്നു. എന്നാല്‍ ഈ സെറ്റില്‍മെന്റ് ഓഫര്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. 2012നും 2014നുമിടയില്‍ നികുതി അടച്ചില്ല എന്നതാണ് ഷക്കീറക്കെതിരെ നിലവിലുള്ള കേസ്. എന്നാല്‍ ഈ വര്‍ഷങ്ങളില്‍ താന്‍ സ്‌പെയിനില്‍ ഉണ്ടായിരുന്നില്ല എന്നാണ് ഷക്കീറയുടെ വാദം. പ്രോസിക്യൂട്ടര്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം 2012 -2014 വര്‍ഷങ്ങള്‍ക്കിടയില്‍ ഷക്കീറ സ്‌പെയിനില്‍ താമസിക്കുകയും 2012 മേയ് മാസത്തില്‍ ബാഴ്‌സലോണയില്‍ ഒരു വീട് വാങ്ങുകയും ചെയ്തു. 2013ല്‍

പാര്‍ഥ ചാറ്റര്‍ജിക്ക് പിന്നാലെ ബി.ജെ.പിയില്‍ നിന്നും ടി.എം.സിയിലെത്തിയ എം.എല്‍.എയ്ക്ക് ഇ.ഡി നോട്ടീസ്

  ന്യൂദല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന പാര്‍ഥ ചാറ്റര്‍ജിക്കെതിരായ ഇ.ഡി അന്വേഷണത്തിന് പിന്നാലെ വീണ്ടും വിവാദത്തിലായി ടി.എം.സി. ബി.ജെ.പിയില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് കൂറുമാറിയ എം.എല്‍.എ കൃഷ്ണ കല്യാണിക്ക് എതിരെയാണ് ഇ.ഡിയുടെ പുതിയ നടപടി. കൃഷ്ണ കല്യാണിയുടെ സോള്‍വെക്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും കൊല്‍ക്കത്തയിലെ രണ്ട് ടെലിവിഷന്‍ ചാനലുകളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുമായി സംബന്ധിച്ച സംശയങ്ങളെത്തുടര്‍ന്നാണ് നോട്ടീസെന്ന് ഇ.ഡി വ്യക്തമാക്കി. 2018 മുതല്‍ 2022 വരെയുള്ള കാലയളവിലെ കൊല്‍ക്കത്ത ടെലിവിഷന്‍, റോസ് ടി.വി തുടങ്ങിയ ചാനലുകളിലെ പരസ്യങ്ങളുമായി ബന്ധപ്പെട്ട് നടന്ന എല്ലാ രേഖകളും സമര്‍പ്പിക്കാനും ഇ.ഡി നിര്‍ദേശിച്ചിട്ടുണ്ട്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയായാണ് കല്യാണി മത്സരിച്ചത്. വിജയിച്ച ശേഷം നിയമസഭയിലെത്തിയ കല്യാണി രാജിവെക്കാതെ തന്നെ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് കൂറുമാറുകയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയാണ് കല്യാണി. 2002ലാണ് കല്യാണി സോള്‍വെക്സ് പ്രൈവറ്റ് ലിമിറ്റഡ് ആരംഭിക്കുന്നത്. ഭക്

ആദ്യ മങ്കി പോക്‌സ് രോഗി ഇന്ന് ആശുപത്രി വിടും

  തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി മങ്കി പോക്‌സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രി അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന 35 കാരനാണ് രോഗമുക്തി നേടിയത്. ഇയാളെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്നും വീണാ ജോര്‍ജ് പറഞ്ഞു. രാജ്യത്തെ ആദ്യത്തെ കേസായതിനാല്‍ പരിശോധനകള്‍ എന്‍.ഐ.വിയുടെ (NIV) നിര്‍ദേശപ്രകാരം മികച്ച രീതിയിലായിരുന്നു ചികിത്സ. 72 മണിക്കൂര്‍ ഇടവിട്ട് രണ്ട് പ്രാവശ്യം പരിശോധനകള്‍ നടത്തിയപ്പോഴും നെഗറ്റീവായിരുന്നു. രോഗി മാനസികമായും ശാരീരികമായും പൂര്‍ണ ആരോഗ്യവാനാണെന്നും മന്ത്രി പറഞ്ഞു. രോഗമുക്തി നേടിയ ആളുമായി പ്രഥമിക സമ്പര്‍ക്കമുള്ള കുടുംബാംഗങ്ങളുടെ ഫലവും നെഗറ്റീവാണ്. കഴിഞ്ഞ 12ാം തീയതിയാണ് യു.എ.ഇയില്‍ നിന്ന് വന്ന ഇയാള്‍ക്ക് മങ്കി പോക്‌സ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് രോഗ സംശയം വന്നപ്പോള്‍ തന്നെ മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു. വിമാനത്താവളങ്ങളിലടക്കം ആരോഗ്യവകുപ്പ് കനത്ത സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കുകയും പ്രത്യേക ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കുകയും ചെയ്തിരുന്നു. നിലവില്‍ മങ്കി പോക്‌സ

യു.ഡി.എഫ് പരിപാടിയില്‍ മുസ്‌ലിം ലീഗിന്റെ കൊടിക്ക് 'വിലക്ക്'; കൊണ്ടുപോയി പാകിസ്ഥാനില്‍ കെട്ടാന്‍ കോണ്‍ഗ്രസ് നേതാവ്

  തിരുവനന്തപുരം: യു.ഡി.എഫ് പരിപാടിയില്‍ മുസ്‌ലിം ലീഗിന്റെ കൊടി കെട്ടാന്‍ കോണ്‍ഗ്രസ് നേതാവ് അനുവദിച്ചില്ലെന്ന് പരാതി. കഴിഞ്ഞ ദിവസം കഴക്കൂട്ടം ആറ്റിപ്രയില്‍ വെച്ച് നടന്ന യു.ഡി.എഫിന്റെ സമര പരിപാടിയിലായിരുന്നു സംഭവം. കൊടി കെട്ടാനെത്തിയ ലീഗ് നേതാവിനോട് അത് പാകിസ്ഥാനില്‍ കൊണ്ടുപോയി കെട്ടാന്‍ കോണ്‍ഗ്രസ് കഴക്കൂട്ടം ബ്ലോക്ക് പ്രസിഡന്റ് ഗോപാലകൃഷ്ണന്‍ (സനല്‍ കുമാര്‍) ആവശ്യപ്പെട്ടതായാണ് പരാതി. മുസ്‌ലിം ലീഗിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായ വെമ്പായം നസീറാണ് കോണ്‍ഗ്രസ് നേതാവ് ഗോപാലകൃഷ്ണനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വിഷയത്തില്‍ നസീര്‍ കോണ്‍ഗ്രസിന് പരാതി നല്‍കിയിട്ടുണ്ട്. പരിപാടിയുടെ ഭാഗമായി ലീഗിന്റെ കൊടി കെട്ടാന്‍ താനും മൂന്ന് പ്രവര്‍ത്തകരും സ്ഥലത്തെത്തിയപ്പോള്‍, ‘ലീഗ് കൊടി ഇവിടെ കെട്ടാന്‍ പറ്റില്ല നിര്‍ബന്ധമുണ്ടെങ്കില്‍ പാകിസ്ഥാനില്‍ പോടാ’യെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞതായി വെമ്പായം നസീര്‍ ആരോപിച്ചു. സമരവേദിയില്‍ കെട്ടിയിരുന്ന ലീഗിന്റെ കൊടി കോണ്‍ഗ്രസ് നേതാവ് വലിച്ചെറിഞ്ഞതായും വെമ്പായം നസീര്‍ പറഞ്ഞു. ”യു.ഡി.എഫിന്റെ പരിപാടിയായതിനാലാണ് മുസ്‌ലിം ലീഗിന്റെ കൊടി അവിടെ സ്ഥാപിച്ചത്. ആര്‍.എ

ലുലു മാളിലെ നമസ്‌കാരം: അറസ്റ്റിലായവര്‍ക്ക് ജാമ്യമനുവദിച്ച് കോടതി

  ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ നിര്‍മിച്ച ലുലുമാളില്‍ നമസ്‌കരിച്ചെന്ന് ചൂണ്ടിക്കാട്ടി അറസ്റ്റ് ചെയ്തവര്‍ക്ക് ജാമ്യം അനുവദിച്ച് കോടതി. അറസ്റ്റിലായ ആറുപേര്‍ക്കാണ് നിലവില്‍ ജാമ്യം ലഭിച്ചത്. ലഖ്‌നൗ എസ്.ജി.എം കോടതിയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. അനുമതിയില്ലാതെ മാളില്‍ നമസ്‌കരിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. എപ്പോള്‍ വേണമെങ്കിലും കോടതിയില്‍ ഹാജരാകണം, 20,000 രൂപ പിഴയടക്കണം തുടങ്ങിയ ഉപാധികളോടെയാണ് ഇവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. തെളിവു നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും ഭീഷണിപ്പെടുത്തരുതെന്നും നിര്‍ദേശമുണ്ട്. ഇവരുടെ മൊബൈല്‍ നമ്പറുകള്‍ കോടതിയില്‍ ഹാജരാക്കാനും നിര്‍ദേശമുണ്ട്. ഹിന്ദുക്കളായ ഏതാനും പേര്‍ ചേര്‍ന്ന് സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നമുണ്ടാക്കാന്‍ വേണ്ടിയാണ് നമസ്‌കാരം നടത്തിയതെന്ന വസ്തുതകള്‍ നിലനില്‍ക്കെയായിരുന്നു കേസില്‍ പൊലീസ് അറസ്റ്റ് നടത്തിയിരുന്നത്. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു. ഇതിന്

ബിരിയാണി കിട്ടിയില്ലെന്ന് പറഞ്ഞ കുട്ടി ക്ലാസിലുണ്ടായിരുന്നുവെന്ന് അധ്യാപക കമ്മീഷന്‍

  പാലക്കാട്: പാലക്കാട് ജി.വി.എച്ച്.എസ്.എസ് പത്തിരിപ്പാലയിലെ വിദ്യാര്‍ത്ഥികളെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സമരത്തിന് കൊണ്ടുപോയതിനെ ചൊല്ലിയുള്ള വിവാദത്തില്‍ ട്വിസ്റ്റ്. ബിരിയാണി വാങ്ങിത്തരാമെന്ന് പറഞ്ഞ് കൊണ്ടുപോയിട്ടും ബിരിയാണി കിട്ടിയില്ല എന്ന് പരാതി പറഞ്ഞ കുട്ടി സംഭവ ദിവസം ക്ലാസിലുണ്ടായിരുന്നു എന്നാണ് അധ്യാപക കമ്മീഷന്റെ വിശദീകരണം. സംഭവം രാഷ്ട്രീയപ്രേരിതമാണെന്ന് എസ്.എഫ്.ഐ ആവര്‍ത്തിക്കുന്നതിനിടെയാണ് അധ്യാപക കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. രക്ഷിതാക്കളുടെ പരാതിയില്‍ പി.ടി.എ നിയോഗിച്ച അധ്യാപക കമ്മീഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബിരിയാണി വാഗ്ദാനം ചെയ്താണ് എസ്.എഫ്.ഐ വിദ്യാര്‍ത്ഥികളെ കൊണ്ടുപോയതെന്ന വാദം നേരത്തെ തന്നെ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ തള്ളിയിരുന്നു. സംഭവത്തിന് നേരെയുള്ള വിവാദങ്ങളെ തള്ളിക്കൊണ്ട് എസ്.എഫ്.ഐയും രംഗത്തെത്തിയിരുന്നു. എസ്.എഫ്.ഐ ഒരു വിദ്യാര്‍ത്ഥികളെയും പിടിച്ചുകൊണ്ടുപോകുന്നില്ല. പത്തിരിപ്പാല സ്‌കൂളില്‍ സംഘടനാപരമായി മുന്നില്‍ നില്‍ക്കുന്ന സംഘടന എസ്.എഫ്.ഐയാണ്. രണ്ട് ദിവസം സംഘടനാ പ്രതിനിധികള്‍ നടത്തിയ ഇടപെടലിന്റെ ഭാഗമായാണ് കളക്ടറേറ്റ് മാര്‍ച്ചില്‍ വിദ്യാര്‍ത്ഥികള

എഴുത്തുകാരൻ ഇബ്രാഹിം ചെർക്കളയുടെ നിര്യാണത്തിൽ ട്രെൻഡ് ന്യൂസ് 24 അനുശോചിച്ചു

 കാസർഗോഡ് : പ്രമുഖ എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ ഇബ്രാഹിം ചെർക്കളയുടെ നിര്യാണത്തിൽ ട്രെൻഡ് ന്യൂസ്24 അനുശോചിച്ചു. ചീഫ് എഡിറ്റർ മുനീർ മുനമ്പം മാനേജിംഗ് എഡിറ്റർ അസീസ് ട്രെൻഡ് ശിഹാബ് മുനമ്പം എന്നിവർ അദ്ദേഹത്തിന്റെ വസതിയിൽ ചെന്ന് മകൻ അബ്ദുൽ ലത്തീഫിനെ കണ്ടു അനുശോചനം അറിയിച്ചു.

എകെജി സെന്റർ രാത്രി ആക്രമണം നടന്നിട്ട് ഒരുമാസം; DIO യിൽ വന്ന പ്രതി ഇപ്പോഴും ഇരുട്ടിൽ

  തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്‍ററിന് നേരെ അജ്ഞാതന്‍ സ്ഫോടക വസ്തു എറിഞ്ഞ സംഭവം നടന്നിട്ട് ഒരു മാസം പിന്നിടുന്നു. ആക്രമണത്തിന് പിന്നാലെ വ്യാപക അന്വേഷണം നടത്തിയിട്ടും പ്രതിയെ കണ്ടെത്താനാകാതെ ഇരുട്ടില്‍ തപ്പുകയാണ് പോലീസ്. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടും കാര്യമായ പുരോഗതി ഇതുവരെ ഉണ്ടായിട്ടില്ല. പ്രത്യേക അന്വേഷണ സംഘത്തിൽനിന്ന് കേസ്  ഏറ്റെടുത്ത ക്രൈംബ്രാഞ്ച് നിലവിൽ ശേഖരിച്ച തെളിവുകളും മൊഴികളും പരിശോധിക്കുകയാണ്. പ്രതിയെ കുറിച്ച് യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ലെന്നു മാത്രമല്ല, അന്വേഷണം ആരംഭിച്ചിടത്തു തന്നെ നില്‍ക്കുകയാണ്. ജൂൺ 30ന് രാത്രി  സ്‌കൂട്ടറിലെത്തിയ അജ്ഞാതൻ എ.കെ.ജി സെന്ററിന്റെ ഗേറ്റിലേക്ക് സ്‌ഫോടകവസ്തു വലിച്ചെറിഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നു. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാഖറെയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം നടത്തിയെങ്കിലും നിർണായകമായ യാതൊരു വിവരവും ലഭിച്ചില്ല. പ്രതി സഞ്ചരിച്ച വാഹനം ഡിയോ ഡി.എൽ.എക്‌സ് സ്‌കൂട്ടറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ, നൂറോളം സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചെങ്കിലും പ്രതിയെ സംബന്ധിച്ച ഒരു സൂചനയും ലഭ

മാധ്യമപ്രവര്‍ത്തകരുടെ ട്വീറ്റ് ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ട രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യ; ട്വിറ്റര്‍ റിപ്പോര്‍ട്ട് പുറത്ത്

  ന്യൂദല്‍ഹി: അംഗീകൃത മാധ്യമപ്രവര്‍ത്തകരുടെയും മാധ്യമസ്ഥാപനങ്ങളുടെയും ട്വീറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെന്ന് ട്വിറ്റര്‍. 2021 ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. അമേരിക്ക, ഇന്ത്യ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളാണ് ഇത്തരത്തില്‍ പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്ന ആവശ്യവുമായി എത്തിയതെന്നാണ് ട്വിറ്റര്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. ലോകമെമ്പാടുമുള്ള അംഗീകൃത മാധ്യമപ്രവര്‍ത്തകരുടെ പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്ന് 326 തവണ നിയമപരമായ ആവശ്യം ലഭിച്ചതായി ട്വിറ്റര്‍ വ്യക്തമാക്കുന്നുണ്ട്. 349 അക്കൗണ്ടുകളിലെ ഉള്ളടക്കങ്ങള്‍ക്കെതിരെയാണ് നടപടി വന്നിരിക്കുന്നത്. 2021ലെ ആദ്യപകുതിയില്‍ തന്നെ ഈ കാര്യത്തില്‍ 103 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായാണ് റിപ്പോര്‍ട്ട്. ഇന്ത്യ സമാന ആവശ്യവുമായി 114 തവണയാണ് ട്വിറ്ററിനെ സമീപിച്ചിരിക്കുന്നത്. തുര്‍ക്കി 78, റഷ്യ 55, പാകിസ്ഥാന്‍ 48 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍. 2021 ജനുവരി-ജൂണ്‍ മാസങ്ങളിലും ഇന്ത്യ ഈ പട്ടികയില്‍ ഒന്നാമതെത്തിയിരുന്നു. 2021 ആദ്യപകുതിയില്‍ ആഗോളതലത്തില്‍ ട്വിറ്ററിന് ലഭിച്ചത് മൊത്തം 23

ആഫ്രിക്കക്ക് പുറത്തെ ആദ്യ മങ്കിപോക്‌സ് മരണം ബ്രസീലില്‍; സ്‌പെയിനിലും ഒരാള്‍ മരിച്ചു

  മാഡ്രിഡ്: ആഫ്രിക്കക്ക് പുറത്തെ ആദ്യത്തെ മങ്കിപോക്‌സ് മരണം സൗത്ത് അമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്തു. 41 വയസുള്ള പുരുഷനാണ് മരിച്ചത്. ബ്രസീലില്‍ ഇതുവരെ 1000നടുത്ത് മങ്കിപോക്‌സ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ബ്രസീലിന് പിന്നാലെ സ്‌പെയിനിലും മങ്കിപോക്‌സ് മൂലം ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ചയായിരുന്നു രാജ്യത്തെ ആദ്യ മങ്കിപോക്‌സ് മരണം റിപ്പോര്‍ട്ട് ചെയ്തത്. യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ മങ്കിപോക്‌സ് മരണം കൂടിയാണ് സ്‌പെയിനിലേതെന്നാണ് കരുതപ്പെടുന്നത്. മരിച്ചയാളുടെ കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. മങ്കിപോക്‌സ് പകര്‍ച്ച ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളിലൊന്നാണ് സ്‌പെയിന്‍. 4298 പേര്‍ക്കാണ് ഇതുവരെ ഇവിടെ വൈറസ് ബാധിച്ചിരിക്കുന്നതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു മങ്കിപോസ്‌കിനെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്. ഡബ്ല്യു.എച്ച്.ഒയുടെ കണക്കുകള്‍ പ്രകാരം മെയ് മാസം മുതല്‍ ആഫ്രിക്കക്ക് പുറത്ത് ഇതുവരെ 18,000ലധികം മങ്കിപോക്‌സ് കേസുകളാണ്

സ്മൃതി ഇറാനിക്കെതിരായ ട്വീറ്റുകള്‍ 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാക്കളോട് കോടതി

  കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരായ (Smriti Irani) സമൂഹമാധ്യമ പോസ്റ്റുകള്‍ 24 മണിക്കൂറിനകം പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കളോട് (Congress) ഡല്‍ഹി ഹൈക്കോടതി (Delhi High court) . സ്മൃതി ഇറാനിയുടെ മകള്‍ ഗോവയില്‍ അനധികൃതമായി ബാര്‍ നടത്തിയെന്ന് ആരോപിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയ കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശ്, പവന്‍ ഖേര, നെറ്റ ഡിസൂസ എന്നിവര്‍ക്കാണ് കോടതി നിര്‍‌ദേശം നല്‍‌കിയത്. സ്മൃതി ഇറാനി നൽകിയ മാനനഷ്ടക്കേസിലാണ് കോടതിയുടെ നടപടി. ഓഗസ്റ്റ് 18ന് കോടതിയിൽ ഹാജരാകാനും നേതാക്കളോട് ഹൈക്കോടതി ഉത്തരവിട്ടു. കോണ്‍ഗ്രസ് നേതാക്കള്‍ പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ തയാറാകാത്ത പക്ഷം ട്വിറ്ററും ഫേസ്ബുക്കും അടക്കമുള്ള സാമൂഹിക മാധ്യമ കമ്പനികള്‍ ഇത് നീക്കം ചെയ്യണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പ്രഥമ ദൃഷ്ട്യാ സ്മൃതി ഇറാനി നല്‍കിയ കേസ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് മിനി പുഷ്ഖര്‍ണയുടെ നടപടി. യഥാര്‍ത്ഥ വസ്തുതകള്‍ പരിശോധിക്കാതെയാണ് ഇറാനിക്കെതിരെ അപകീര്‍ത്തികരവും വ്യാജവുമായ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടതെന്ന് കോടതി പ്രഥമദൃഷ്ട്യാ വിലയിരുത്തി. അതേസമയം, കോടത

റഷ്യ- ഉക്രൈന്‍ സംഘര്‍ഷം: മടങ്ങിയെത്തിയ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് യോഗ്യതാ പരീക്ഷയെഴുതാന്‍ അനുമതി

  ന്യൂദല്‍ഹി: റഷ്യ ഉക്രൈന്‍ സംഘര്‍ഷം നിലനില്‍ക്കെ വിദേശത്തുനിന്നും മടങ്ങിയെത്തിയ അവസാന വർഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശന പരീക്ഷ നടത്താന്‍ അനുമതി. ദേശീയ മെഡിക്കല്‍ കമ്മീഷനാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ജൂണ്‍ മുപ്പതിനോ അതിന് മുമ്പോ കോഴ്സ് പൂര്‍ത്തിയാക്കി വിദേശ സര്‍വകലാശാലകളില്‍ നിന്നും എത്തിയ, സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ക്കാണ് പരീക്ഷ എഴുതാന്‍ അനുമതിയുണ്ടാകുക. ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കണമെന്ന നിബന്ധനയില്‍ ഇളവ് നല്‍കിയിട്ടുണ്ട്. ഇതിന് പകരമായി രാജ്യത്ത് രണ്ട് വര്‍ഷം നിര്‍ബന്ധിത ഇന്റേര്‍ണ്‍ഷിപ്പ് ചെയ്യേണ്ടതുണ്ട്. സുപ്രീംകോടതി ഉത്തരവ് പ്രകാരം ആണ് ദേശീയ മെഡിക്കല്‍ കമ്മീഷന്റെ നടപടി. തന്റെ മണ്ഡലമായ വയനാട്ടിലുള്‍പ്പടെ നിരവധി വിദ്യാര്‍ത്ഥികള്‍ ഭാവിയെ കുറിച്ചുള്ള ആശങ്ക നേരിട്ട് പങ്കുവെച്ചുവെന്നും ഉക്രൈനില്‍ നിന്നും മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനം സംബന്ധിച്ച വ്യക്തത വരുത്തണമെന്നുമാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യക്ക് കത്തയച്ചിരുന്നു. ഒന്ന്, രണ്ട് വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ആശങ്ക തിരിച്ചറിഞ്ഞ് മെഡിക്കല്‍ കോളജില്‍

യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകം: കേസ് എന്‍.ഐ.എക്ക് കൈമാറി

  ന്യൂദല്‍ഹി: കര്‍ണാടകയിലെ സുള്ള്യയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് എന്‍.ഐ.എക്ക് കൈമാറി കര്‍ണാടക സര്‍ക്കാര്‍. കേസില്‍ നേരത്തെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്. കേരള അതിര്‍ത്തിക്ക് സമീപം ബെള്ളാരയില്‍ നിന്നാണ് രണ്ട് പ്രതികളും പിടിയിലായത്. ബൈക്കില്‍ മാരകായുധങ്ങളുമായി എത്തിയവരാണ് യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരയെ കൊലപ്പെടുത്തിയത്. 29 കാരനായ സാക്കീര്‍, 27 കാരനായ മുഹമ്മദ് ഷെരീഫ് എന്നിവരാണ് അറസ്റ്റിലായത്. കേരള രജിസട്രേഷനിലുള്ള ബൈക്കിലാണ് ഇവര്‍ എത്തിയത്. ഈ പശ്ചാത്തലത്തില്‍ കേസന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസ് എന്‍.ഐ.എക്ക് വിട്ടുകൊണ്ടുള്ള നടപടി. എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 15 പേരെ ചോദ്യം ചെയ്ത് വരികയാണ്. പ്രതികള്‍ സഞ്ചരിച്ച കേരള രജിസ്‌ട്രേഷനിലുള്ള ബൈക്ക് കര്‍ണാടക പൊലീസിന്റെ കസ്റ്റഡിയിലാണ്. കാസര്‍കോടിലേക്കും കണ്ണൂരിലേക്കും അന്വേഷണം പൊലീസ് വ്യാപിപ്പിച്ചിട്ടുണ്ട്. അതേസമയം കൊലപാതകം ആസൂത്രിതമാണെന്നാണ് ബി.ജെ.പിയുടെ ആരോപണം. കനയ്യ ലാലിനെ പിന്തുണച്ച് നേരത്തെ കൊല്ലപ്പെട്ട

മധു വധക്കേസ്; 18ാം സാക്ഷിയും കൂറുമാറി

  പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ 18ാം സാക്ഷിയും കോടതിയില്‍ കൂറുമാറി. വനം വകുപ്പ് വാച്ചര്‍ കാളി മൂപ്പനാണ് കൂറുമാറിയത്. ഇതോടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം എട്ടായി. കേസിലെ സാക്ഷി വിസ്താരം ആരംഭിച്ചതിന് ശേഷം കോടതിയില്‍ ഹാജരായ 1 മുതല്‍ 17 വരെ സാക്ഷികളില്‍ 13ാം സാക്ഷി സുരേഷ് മാത്രമാണ് കേസിന് അനുകൂലമായി മൊഴി നല്‍കിയത്. കൂറുമാറിയവരെല്ലാം മുമ്പ് രഹസ്യ മൊഴി നല്‍കിയവരായിരുന്നു. രഹസ്യമൊഴി നല്‍കിയ 17ാം സാക്ഷി ജോളിയും രണ്ട് ദിവസം മുമ്പ് കൂറുമാറിയിരുന്നു. മധുവിനെ പ്രതികള്‍ കാട്ടില്‍ നിന്ന് പിടിച്ചു കൊണ്ടുവരുന്നത് കണ്ടെന്ന് മൊഴി നല്‍കിയ ജോളിയാണ് വിസ്താരത്തിനിടെ കുറുമാറിയത്. പൊലീസ് നിര്‍ബന്ധത്തിന് വഴങ്ങിയാണ് ആദ്യമൊഴി നല്‍കിയത് എന്നായിരുന്നു ജോളി തിരുത്തിയത്. കഴിഞ്ഞ ആഴ്ച കൂറുമാറിയ രണ്ട് വനം വകുപ്പ് വാച്ചര്‍മാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. സാക്ഷികളുടെ തുടര്‍ കൂറുമാറ്റം കേസില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. രാജേഷ് എം. മേനോന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. പ്രതിഭാഗം സാക്ഷികളെ സ്വാധീനിക്കുന്നുണ്ടെന്നും, സാക്ഷികള്‍ കൂറുമാറാതിരിക്കാന്‍ പണം ആവശ്യപ്പെടു

മംഗ്ലൂരു ഫാസിൽ കൊലക്കേസ്: വടക്കൻ കേരളത്തിൽ കടുത്ത ജാഗ്രതാ നിർദേശം, കൂടുതല്‍ പൊലീസിനെ വിന്യസിച്ചു

  മംഗളൂരു:  മംഗളൂരുവിലെ സൂറത്കലിൽ യുവാവിനെ നാലംഗ സംഘം വെട്ടിക്കൊന്ന സംഭവത്തിന് പിന്നാലെ വടക്കൻ കേരളത്തിൽ കടുത്ത ജാഗ്രതാ നിർദേശം. കൂടുതൽ പൊലീസിനെ കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ വിന്ന്യസിച്ചു. അതിർത്തി മേഖലകളിൽ കർശന പരിശോധന നടക്കുകയാണ്. മംഗളൂരുവിൽ തുണിക്കട നടത്തുന്ന  സൂറത്കൽ മംഗലപ്പെട്ട സ്വദേശി ഫാസിലാണ് ഇന്നലെ കൊല്ലപ്പെട്ടത്. കടയുടെ മുന്നിൽ വച്ചാണ് അക്രമികൾ ഫാസിലിനെ വെട്ടിക്കൊലപ്പെടുത്തിയത്. മങ്കി ക്യാംപ് ധരിച്ചെത്തിയവരാണ് കൊലപാതകം നടത്തിയത്. ഫാസിലിനെ വെട്ടിവീഴ്ത്തിയ സംഘം കടയും ആക്രമിച്ചു. ഈ സമയം കടയിലുണ്ടായിരുന്നവര്‍ പുറത്തേക്ക് ഇറങ്ങിയെങ്കിലും അക്രമിസംഘം ഇവരെ മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയ വാഹനത്തിൽ രക്ഷപ്പെട്ടുവെന്നാണ് വിവരം. അക്രമികൾ എത്തിയ കാറിന്റെ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഫാസിലിനെ വാഹനത്തിലെത്തി കൊലപ്പെടുത്തിയ നാലംഗ സംഘത്തെ ഇതുവരെയും തിരിച്ചറിയാനായിട്ടില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. പ്രതികളെത്തിയ കാറിനെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാണെന്നും എന്നാൽ നാലംഗ കൊലയാളി സംഘത്തെ തിരിച്ചറിയാനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത്

മന്ത്രി ആന്റണി രാജു തൊണ്ടി മാറ്റിയ കേസ്; വിചാരണ നീണ്ടുപോയതിൽ ഹൈക്കോടതി വിശദീകരണം തേടി

  കൊച്ചി: മന്ത്രി ആന്റണി രാജു (Minister Antony Raju) പ്രതിയായ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന കേസ് നീണ്ടുപോയതിൽ വിശദീകരണം തേടി ഹൈക്കോടതി. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയോടാണ് വിശദീകരണം തേടിയത്. രണ്ട് പതിറ്റാണ്ട് കഴി‌ഞ്ഞിട്ടും വിചാരണ തുടങ്ങാത്തതിനെതിരായ പൊതു താത്പര്യ ഹര്‍ജിയില്‍ വിചാരണകോടതിക്ക് നോട്ടീസയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഹര്‍ജി ഫയലില്‍ സ്വീകരിക്കണമോയെന്ന് തീരുമാനിക്കും. കേസില്‍ എന്തുകൊണ്ടാണ് ഇത്രയും കാലം തുടര്‍നടപടിയുണ്ടായില്ലെന്ന് ഹൈക്കോടതി ചോദിച്ചു. കേസ് നിലനിൽക്കില്ലെന്നായിരുന്നു സർക്കാർ അഭിഭാഷകന്റെ വാദം എന്നാൽ മജിസ്ട്രേറ്റ് കോടതിയുടെ വിശദീകരണം കിട്ടിയ ശേഷം പരിഗണിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. ആന്റണി രാജുവിന്‍റെ കേസ് മാത്രമല്ല അനേകം കേസ് കെട്ടിക്കിടപ്പുണ്ടെന്നു സർക്കാർ വ്യക്തമാക്കി. ഹർജിക്ക് പിന്നിൽ ഗൂഢാലോചന ഉണ്ട്. എന്നാല്‍ ഇത്തരം ഹർജികൾ വരുമ്പോൾ നോക്കി നിൽക്കണോ എന്ന് കോടതി ചോദിച്ചു. ഹർജി രണ്ടാഴ്ടയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. എന്നാല്‍ ഇതേ കുറിച്ച് പ്രതികരിക്കാന്‍ മന്ത്രി ആന്റണി രാജു തയ്യാറായില്ല. കോടതിയിലിരിക്കുന്ന കേസായിതിനാല്‍ പ്രതികരി

'കുറേ മുഖ്യമന്ത്രിമാരൊക്കെ വര്‍ഷങ്ങളോളം ജയിലില്‍ കഴിഞ്ഞിട്ടുണ്ട് കേട്ടോ'; മമത ബാനര്‍ജിയോട് ബി.ജെ.പി

  ന്യൂദല്‍ഹി: സ്‌കൂള്‍ അധ്യാപക നിയമന അഴിമതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടക്കുന്നതിനിടെ പശ്ചിമ ബംഗാല്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് സന്ദേശവുമായി ബി.ജെ.പി നേതാവ് അമിത് മാളവ്യ. കേസുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെയും സഹായി അര്‍പിത മുഖര്‍ജിയുടെയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പിയുടെ പരാമര്‍ശം. മുന്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ആയിരുന്ന ജഗ്ദീപ് ധന്‍കറിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു ബി.ജെ.പിയുടെ പരാമര്‍ശം. ചെറുതും വലുതുമായ അഴിമതികള്‍ക്ക് നിരവധി മുഖ്യമന്ത്രിമാര്‍ വര്‍ഷങ്ങളോളം ജയിലില്‍ കഴിഞ്ഞിട്ടുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഈ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ബി.ജെ.പി രംഗത്തെത്തിയിരിക്കുന്നത്. ‘എസ്.എസ്.സി അഴിമതിയുടെ സൂക്ഷ്മമായ വിശദാംശങ്ങള്‍ അറിയാവുന്ന മുന്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ അടുത്തിടെ ഒരു പരിപാടിയില്‍ പ്രധാന കാര്യം പറഞ്ഞിരുന്നു. സമാനമായതും എന്നാല്‍ വളരെ ചെറുതുമായ റിക്രൂട്ട്മെന്റ് തിരിമറികളുടെ പേരില്‍ പല മുഖ്യമന്ത്രിമാരും വര്‍ഷങ്ങളോളം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. അത് മമത ബാനര്‍ജിയെ ആശങ്കപ്പെടുത്തും,’

ലോക ചെസ് ഒളിമ്പ്യാഡില്‍ നിന്നും പിന്മാറി പാകിസ്ഥാന്‍; കായിക മത്സരത്തെ രാഷ്ട്രീയവല്‍കരിക്കാനുള്ള ശ്രമമെന്ന് ഇന്ത്യ

ന്യൂദല്‍ഹി: തമിഴ്‌നാട്ടിലെ ചെന്നൈയില്‍ വെച്ച് നടക്കുന്ന ചെസ് ഒളിമ്പ്യാഡില്‍ നിന്നും പാകിസ്ഥാന്‍ പിന്മാറി. വ്യാഴാഴ്ചയായിരുന്നു പാകിസ്ഥാന്റെ പിന്മാറ്റം. ഒളിമ്പ്യാഡിന്റെ ഭാഗമായുള്ള ടോര്‍ച് റിലേ പരിപാടി ജമ്മു കശ്മീരിലൂടെ കടന്നുപോകുന്നതിനെ ചൊല്ലിയായിരുന്നു പാകിസ്ഥാന്റെ പിന്മാറ്റം. എന്നാല്‍ പാകിസ്ഥാന്റെ നീക്കം കായിക മത്സരത്തെ രാഷ്ട്രീയവല്‍കരിക്കാനുള്ള ശ്രമമാണെന്ന് ഇന്ത്യ ആരോപിച്ചു. പാകിസ്ഥാന്‍ പിന്മാറ്റം ‘തീര്‍ത്തും നിര്‍ഭാഗ്യകരമാണെന്നും ഇത്രയും അഭിമാനകരമായ ഒരു അന്താരാഷ്ട്ര കായിക മത്സരത്തെ പാകിസ്ഥാന്‍ രാഷ്ട്രീയവല്‍കരിച്ചിരിക്കുകയാണെ’ന്നും ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചു. ”ഫിഡെ ചെസ് ഒളിമ്പ്യാഡില്‍ പങ്കെടുക്കേണ്ടെന്ന് പാകിസ്ഥാന്‍ പെട്ടെന്ന് തീരുമാനമെടുത്തത് ആശ്ചര്യകരമാണ്, പ്രത്യേകിച്ച് അവരുടെ ടീം ഇന്ത്യയിലെത്തിയതിന് ശേഷം. ഇത്തരം പ്രസ്താവനകള്‍ നടത്തുകയും തങ്ങളുടെ പങ്കാളിത്തം പിന്‍വലിക്കുകയും ചെയ്തതിലൂടെ അഭിമാനകരമായ ഒരു അന്താരാഷ്ട്ര കായിക പരിപാടിയെ പാകിസ്ഥാന്‍ രാഷ്ട്രീയവല്‍ക്കരിച്ചത് അത്യന്തം ദൗര്‍ഭാഗ്യകരമാണ്,” ബാഗ്ചി പറഞ്ഞു. ജമ്മു ആന്‍ഡ് കശ്മീര്‍, ലഡാക്ക് എന്

പരസ്യങ്ങളില്‍ പ്രധാനമന്ത്രിയുടേയും രാഷ്ട്രപതിയുടേയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണം; തമിഴ്‌നാട് സര്‍ക്കാരിനോട് കോടതി

  ചെന്നൈ: തമിഴ്‌നാട്ടില്‍ നടക്കുന്ന ചെസ് ഒളിമ്പ്യാഡ് 2022ലെ എല്ലാ പരസ്യങ്ങളിലും പ്രധാനമന്ത്രിയുടേയും രാഷ്ട്രപതിയുടേയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശവുമായി കോടതി. മദ്രാസ് ഹൈക്കോടതിയാണ് തമിഴ്‌നാട് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റേയും ചിത്രങ്ങള്‍ നശിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും കോടതി സര്‍ക്കാരിനോട് പറഞ്ഞു. ചെസ് ഒളിമ്പ്യാഡിന് പങ്കെടുക്കുന്നില്ലെങ്കിലും പ്രധാനമന്ത്രിയുടെ ചിത്രം പരസ്യത്തില്‍ ഉള്‍പ്പെടുത്താമായിരുന്നുവെന്നായിരുന്നു ഹരജി പരിഗണിച്ച മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് പറഞ്ഞത്. നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കായികതാരങ്ങള്‍ പങ്കെടുക്കുന്ന അന്തരീക്ഷത്തില്‍ രാഷ്ട്രീയമല്ല മറിച്ച് രാജ്യത്തെയാണ് ഉയര്‍ത്തിക്കാട്ടേണ്ടത് എന്നും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മുനീശ്വര്‍ നാഥ് ഭണ്ഡാരി പറഞ്ഞു. ജൂലൈ 28 മുതല്‍ ആഗസ്റ്റ് 10 വരെയായിരിക്കും ചെസ് ഒളിമ്പ്യാഡ് നടക്കുക. തമിഴ്‌നാട് ശിവഗംഗ സ്വദേശിയായ രാജേഷ് കുമാര്‍ നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. ജൂലൈ 28ന് ആരം