ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഓഗസ്റ്റ്, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

എൻ.എ നെല്ലിക്കുന്ന് എം.എൽ.എയുടെ പി.എ അന്തരിച്ചു

  കാസർകോട്: എൻ.എ നെല്ലിക്കുന്ന് എം.എൽ.എ യുടെ അഡീഷണൽ പി.എ മനു ടി (32) അന്തരിച്ചു.ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു മരണം. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയാണ്. മനുവിന്‍റെ വിയോഗ വാർത്ത എൻ.എ നെല്ലിക്കുന്ന് എം.എൽ.എ തന്നെയാണ് ഫേസ് ബുക്കിലൂടെ അറിയിച്ചത്. തന്‍റെ അഡീഷണൽ പി.എ ആയിരുന്ന മനുവിന്‍റെ വിയോഗം താങ്ങാൻ കഴിയുന്നതിനപ്പുറം ആണെന്നാണ് നെല്ലിക്കുന്ന് ഫേസ് ബുക്കിൽ കുറിച്ചത്. എം.എൽ.എയുടെ ഫോസ് ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം വായിക്കാം.  10 വർഷത്തോളമായി എന്റെ അഡീഷണൽ പി.എ ആയി തുടരുന്ന മനു ടി ഓർമ്മയായി. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ 32-കാരനായ ഈ ചെറുപ്പക്കാരൻ സൽസ്വഭാവിയും സൗമ്യനുമായിരുന്നു. കാസർകോടിൽ നിന്നും തിരുവനന്തപുരത്ത് എത്തുന്ന എന്റെ മണ്ഡലത്തിലെയും മറ്റു മണ്ഡലങ്ങളിലെയും ആളുകൾക്ക് ഒരു വ്യത്യാസവുമില്ലാതെ ആവശ്യമായ സേവനങ്ങൾ ചെയ്തു കൊടുക്കുന്നതിൽ മനു കാണിച്ച താത്പര്യം എടുത്തു പറയേണ്ടതാണ്. തിരുവനന്തപുരമായി ബന്ധപ്പെടുന്ന കാസർകോട്ടെ എല്ലാ പൊതുപ്രവർത്തകർക്കും മനുവിനെ അറിയാം. അവർ എന്ത് ആവശ്യപ്പെട്ടാലും ഈ ചെറുപ്പക്കാരന് No പറയാൻ അറിയുമായിരുന്നില്ല. എല്ലാവരെയും ഏത് നേരത്തും സഹായിക്കുമായിരുന്

വാണിജ്യ എൽപിജി വിലയും കുറച്ചു; സിലിണ്ടർ വില 158 രൂപ കുറയും, വിലക്കുറവ് പ്രാബല്യത്തില്‍

ദില്ലി: ​​ഗാർഹിക ഉപയോ​ഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചതിന് പിന്നാലെ വാണിജ്യ ആവശ്യത്തിനുള്ള എൽപിജി സിലിണ്ടര്‍ വിലയും കുറച്ചു. 19 കിലോ സിലിണ്ടറിന് 158 രൂപ കുറയും. തിരുവനന്തപുരത്തെ പുതിയവില 1558 രൂപയായിരിക്കും. വിലക്കുറവ് രാജ്യത്ത് പ്രാബല്യത്തിലായി. കഴിഞ്ഞ മാസം 29 ന് ചേർന്ന മന്ത്രിസഭാ യോ​ഗത്തിലാണ് ഗാർഹിക ഉപയോ​ഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വില 200 രൂപ കുറയ്ക്കാൻ തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്.  ആ​ഗസ്റ്റ് 30 മുതൽ പാചകവാതക വിലക്കുറവ് പ്രാബല്യത്തിൽ എത്തിയിരുന്നു. നിലവിൽ ദില്ലിയിൽ 14.2 കിലോ സിലിണ്ടറിന് 1103 രൂപയാണ് വില. ഇത് 903 രൂപയായി കുറയും. പ്രധാന മന്ത്രി ഉജ്വൽ യോജന പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് നിലവിൽ ഒരു സിലിണ്ടറിന് 200 രൂപ ഇളവ് ലഭിക്കുന്നുണ്ട്. ഇതിനു പുറമേ പ്രഖ്യാപിച്ച ഇളവും ലഭിക്കും. ഇതോടെ ബിപിഎൽ കുടുംബങ്ങൾക്ക് 703 രൂപയ്ക്ക് സിലിണ്ടർ ലഭിക്കും. കൊവിഡ് കാലത്ത് പാചക വാതക സബ്സിഡ് സർക്കാർ ആരെയും അറിയിക്കാതെ എടുത്തു കളഞ്ഞിരുന്നു. അറുന്നൂറ് രൂപയ്ക്ക് കിട്ടിയിരുന്ന സിലിണ്ടറിന്റെ വില ഇതോടെ ആയിരത്തിനു മു

നെല്ലിക്കുന്ന് വീട്ടുകാർ വിവാഹത്തിന് പോയ സമയത്ത് പുത്തൻ വീടിന് തീപിടിച്ചു ; ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് തീയണച്ചു

നെല്ലിക്കുന്ന്: നെല്ലിക്കുന്ന് വീട്ടുകാർ വിവാഹത്തിന് പോയ സമയത്ത് പുത്തൻ വീടിന് തീപിടിച്ചു .ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് തീയണച്ചു. നെല്ലിക്കുന്ന് സ്കൂളിന് സമീപത്തെ ശിഹാബ് എന്നയാളുടെ കോൺക്രീറ്റ് വീടിനാണ് തീപിടിച്ചത്. വീട്ടിൽ നിന്നും തീയും പുകയും വരുന്നത് കണ്ട സമീപവാസികളാണ് ഫയർഫോഴ്സിനെയും പോലീസിനെയും വിവരമറിയിച്ചത്. തുടർന്ന് മൂന്നു യൂണിറ്റ് ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർനാണ് തീ അണച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1:30 മണിയോടെയാണ് സംഭവം. വീടിന്റെ താഴത്തെനിഴയിലെ കിടപ്പുമുറിയിലാണ് തീപിടുത്തം ഉണ്ടായത്. വീടിന്റെ വാതിൽ തകർത്ത് അകത്ത് കടന്നാണ് ഫയർഫോഴ്സ് വെള്ളം ചീറ്റി തീയണച്ചത്. വീടിന്റെ ഇന്റീരിയർ,ഇലക്ട്രോണിക് സാധനങ്ങൾ ഉൾപ്പെടെ നശിച്ചിട്ടുണ്ട്. സംഭവം നടക്കുമ്പോൾ വീടിനകത്ത് ആരുമില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം. ഇന്ന് (31.08.2023), പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും, നാളെ (01.09.2023) ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലുമാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.  ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതേസമയം രണ്ട്, മൂന്ന്, നാല് തിയതികളിൽ ഒരു ജില്ലയിലും മുന്നറിയിപ്പുകളില്ലെന്നും അറിയിപ്പ് പറയുന്നു.  മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം കേരള -കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു പ്രത്യേക ജാഗ്രതാ നിർദേശം 02.09.2023: തെക്കൻ ശ്രീലങ്കൻ തീരത്തിന്റെ തെക്കു- പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. തെക്കു- പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിന

മംഗളൂരുവിൽ ഹോട്ടലിൽ മട്ടന് പകരം വിളമ്പിയത് ബീഫ്; ഉടമകൾ അറസ്റ്റിൽ

മംഗളൂരു: കർണാടകയിലെ ചിക് മംഗളൂരുവിൽ മട്ടന് പകരം ബീഫ് വിളമ്പിയ ഹോട്ടലുകൾക്കെതിരെ കേസ്സെടുത്ത് ഉടമകളെ അറസ്റ്റ് ചെയ്തു. ചിക് മംഗളൂരുവിലെ എവറസ്റ്റ് ഹോട്ടൽ ഉടമ ലത്തീഫ്, ബംഗളൂരു ഹോട്ടൽ ഉടമ ശിവരാജ് എന്നിവരെയാണ് കർണാടക പൊലീസ് അറസ്റ്റ് ചെയ്തത്. മട്ടൻ വിഭവങ്ങൾ എന്ന പേരിൽ നിരവധി വിഭവങ്ങൾ ബീഫ് ഉപയോഗിച്ച് തയ്യാറാക്കി വിറ്റിരുന്നതായി പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. മറ്റൊരു സംഭവത്തിൽ ചിക്മംഗളൂരുവിലെ ഹോട്ടലിൽ അനധികൃതമായി സൂക്ഷിച്ച 20 കിലോ ബീഫും പൊലീസ് പിടികൂടി. ഹോട്ടൽ ഉടമ ഇ‍ർഷാദ് അഹമ്മദിനെ അറസ്റ്റു ചെയ്തതായി പൊലീസ് അറിയിച്ചു. മട്ടനെന്ന പേരിൽ വ്യാപകമായി ബീഫ് വിൽക്കുന്നുവെന്ന് പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് ചിക്മംഗളൂരു പൊലീസ് വ്യക്തമാക്കി.

കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ച സംഭവം; ആരോപണവിധേയനായ എസ് ഐയുടെ കുടുംബത്തിന് നേരെ വധഭീഷണി; സിസിടിവി ദൃശ്യം പുറത്ത്

കാസര്‍കോട്: പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ആരോപണവിധേയനായ എസ് ഐയുടെ കുടുംബത്തിന് നേരെ വധഭീഷണി. കുമ്പള എസ്.എച്ച് ഒ രഞ്ജിത്തിന്റെ കുടുംബത്തിന് നേരെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ഭീഷണി മുഴക്കിയത്. ബൈക്കിലെത്തിയ രണ്ടംഗ സംഘം വീടിന്ന് മുന്നിലെത്തി ഭീഷണി മുഴക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്. രഞ്ജിത്തിന്റെ പിതാവ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഘം വീടിന് സമീപം എത്തുമ്പോള്‍ രഞ്ജിത്ത് വീട്ടില്‍ ഇല്ലായിരുന്നു. സമാധാനത്തോടെ ഇവിടെ താമസിക്കാന്‍ അനുവദിക്കില്ലെന്നും മകനെ കൊലപ്പെടുത്തുമെന്നും രണ്ടംഗ സംഘം ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്. കുമ്പളയിലെ ഒരു വാടക ക്വാട്ടേഴ്‌സിലാണ് രഞ്ജിത്തും കുടുംബവും താമസിച്ചുവരുന്നത്. 25 നു സ്‌കൂളില്‍ നടന്ന ഓണ പരിപാടി കഴിഞ്ഞ് വരുമ്പോഴാണ് പ്ലസ് ടു വിദ്യാര്‍ത്ഥി ഫര്‍ഹാസിന്റെ കാര്‍ മറിഞ്ഞ് അപകടം ഉണ്ടായത്. പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ത്ഥി ഓണ ദിവസം ആണ് ചികിത്സയിലിരിക്കെ മരിച്ചത്. വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിന്റെ പിറ്റേന്നാണ് ഭീഷണിയുമായി രണ്ടംഗ സംഘം വീട

ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന; പത്തുദിവസത്തിനിടേ വിറ്റഴിച്ചത് 757 കോടിയുടെ മദ്യം

തിരുവനന്തപുരം: ഓണക്കാലത്ത് മുന്‍വര്‍ഷങ്ങളെ തള്ളി ഇക്കുറി റെക്കോര്‍ഡ് മദ്യവില്‍പ്പന. അവിട്ടം വരെ കഴിഞ്ഞ പത്ത് ദിവസം കൊണ്ട് 757 കോടിയുടെ മദ്യം. കഴിഞ്ഞ വര്‍ഷം 700 കോടിയുടെ മദ്യമാണ് ഇക്കാലയളവില്‍ ബെവ്കോ ഔട്ട്‌ലെറ്റുകളില്‍ നിന്നും വിറ്റഴിച്ചത്. അവിട്ടം ദിനമായ ഇന്നലെ ബെവ്‌കോ വിറ്റത് 91 കോടി രൂപയുടെ മദ്യമാണ്. മലപ്പുറം തിരൂരിലെ ഔട്ട്ലെറ്റില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്. പത്ത് ദിവസത്തിനിടെ ഇവിടെ 7 കോടിയുടെ മദ്യം വിറ്റിട്ടുണ്ട്. ഓണക്കാലത്തെ മദ്യവില്‍പ്പനയിലൂടെ സര്‍ക്കാരിലേക്കെത്തിയത് 675 കോടിയുടെ വരുമാനമാണ്. ഉത്രാട ദിനം വരെ എട്ട് ദിവസം കൊണ്ട് 665 കോടി രൂപയുടെ മദ്യമാണ് വിറ്റത്. 21.8.23 മുതല്‍ ഉത്രാടം 28.8.23 വരെയുള്ള ഓണക്കാലത്തെ മൊത്തം വില്‍പ്പനയുടെ കണക്കാണിത്. ഇത്തവണ 41കോടി രൂപയുടെ അധിക വില്‍പനയാണ് ഉത്രാടം വരെ നടന്നത്. കഴിഞ്ഞ വര്‍ഷം 31.8.22 മുതല്‍ 7.9.22 വരെ 624 കോടി രൂപയുടെ മദ്യമാണ് വിറ്റിരുന്നത്. കഴിഞ്ഞ വര്‍ഷം 9.9.22 വരെയുള്ള മൊത്തം ഓണക്കാലത്തെ വില്‍പ്പന 700.6 കോടിയായിരുന്നു.

ആരാകും കൺവീനർ? പ്രധാനമന്ത്രി സ്ഥാനാർത്ഥിയിലും തർക്കം! മുംബൈയിൽ 'ഇന്ത്യ'യുടെ നി‍ർണായക യോഗം; തീരുമാനം എന്താകും

ദില്ലി: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയെ നേരിടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂപീകരിച്ച സഖ്യമായ ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ) യുടെ നിർണായക യോഗം ഇന്ന് മുംബൈയിൽതുടങ്ങും. വൈകീട്ടോടെ നേതാക്കളെല്ലാം മുംബൈയിലെത്തും. വൈകീട്ട് ആറരയോടെ അനൗദ്യോഗിക കൂടക്കാഴ്ചകൾക്ക് തുടക്കമാവും. രാത്രി ഉദ്ദവ് താക്കറെ നേതാക്കൾക്ക് അത്താഴ വിരുന്നൊരുക്കും. നാളെയാണ് മുന്നണിയുടെ ലോഗോ പ്രകാശനം. 'ഇന്ത്യ'യുടെ മുംബൈ യോഗത്തിൽ നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഡിസംബറില്‍ ലോക്സഭ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുമ്പോള്‍, തെരഞ്ഞെടുപ്പ് ഒരുക്കം തന്നെയാകും മുഖ്യ അജണ്ട. ഇതിനൊപ്പം തന്നെ 'ഇന്ത്യ'യുടെ പ്രധാനമന്ത്രി സ്ഥാനാർഥി ആരാകണം എന്നതിലും കൺവീനർ സ്ഥാനം ആർക്ക് എന്നതിലും ചർച്ചകൾ ഉണ്ടാകും. പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വം സംബന്ധിച്ച് വിവിധ പാർട്ടികൾ ഇതിനകം അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്. മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്നത് സംബന്ധിച്ച യോഗത്തിൽ ചര്‍ച്ചകള്‍ നടക്കുമെന്നുറപ്പാണ്. രാഹുല്‍ ഗാന്ധിയാകും പ്രതിപക്ഷ സഖ്യത്തിന്‍റെ പ്രധാനമന്ത്രി

മലബാർ കലാസാംസ്കാരിക വേദി സർഗ്ഗപ്രതിഭ അവാർഡ് വിതരണം ആവേശമായി, സിനിമാനടി അനഘ നാരായണൻ ഉദ്ഘാടനം ചെയ്തു

 കാസർകോട്: മലബാർ കലാസാംസ്കാരിക വേദി കാസർഗോഡ് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ 2023-അവാർഡ് നൈറ്റ് മെഗാ ഷോ പരിപാടി ശ്രദ്ധേയമായി, മൂസ എരിഞ്ഞോളി, ടി.ഉബൈദ്, ജോൺസൺ മാഷ്, എ.വി മുഹമ്മദ്, ഇബ്രാഹിം ബീരിച്ചേരി എന്നിവരുടെ നാമധേയത്താൽ ഏർപ്പെടുത്തിയ അവാർഡുകൾ യഥാക്രമം അഷ്റഫ് പയ്യന്നൂർ, ഇസ്മയിൽ തളങ്കര, രതീഷ് കണ്ടെടുക്കം, ആദിൽ അത്തു, യൂസഫ് മേൽപ്പറമ്പ എന്നിവർക്ക് വിതരണം ചെയ്തു. സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനരംഗത്ത് കഴിവ് തെളിയിച്ച ഷാഫി നാലപ്പാട്, അസ്ലം മുനമ്പം, ശരീഫ് കാപ്പിൽ, സലീം ചൗക്കി, എന്നിവരെ ഉപഹാരം നൽകി ആദരിച്ചു.  പരിപാടി തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലെ നായിക അനഘ നാരായണൻ ഉദ്ഘാടനം ചെയ്തു, സംഘാടകസമിതി വർക്കിംഗ് കമ്മിറ്റി ചെയർമാൻ നൗഷാദ് ബായ്ക്കര അധ്യക്ഷനായി, ഫിറോസ് പടിഞ്ഞാർ സ്വാഗതം ആശംസിച്ചു,   നഗരസഭ കൗൺസിലർ സിദ്ധീഖ് ചക്കര, വിവിധ സംഘടന ഭാരവാഹികളായ മുഹമ്മദ് കോളിയടുക്കം, സ്കാനിയ ബെദിര, ഫാറൂഖ് ഖാസിമി, സമീർ, സുബൈർ, മൂസ ബാസിത്, സുബൈർ പുലിക്കുന്ന്, എൻ എ മുഹമ്മദ് സംഘാടകസമിതി ഭാരവാഹികളായ ഷബീർ ഉറുമി, റിയാസ് നായ്മാർമൂല, പ്രസീത പനയാൽ, ജാഫർ പേരാൽ, ഹനീഫ് കടപ്പുറം, ഹമീദ് മുണ്ടോൾ, മസൂദ് ബോവിക്കാനം, ഷമീമ, അമീർ പോ

മംഗളൂരുവിൽ ഓടുന്ന ബസില്‍ നിന്ന് തെറിച്ചു വീണ് കണ്ടക്ടര്‍ മരിച്ചു

  മംഗളൂരു: ഓടുന്ന ബസില്‍ നിന്ന് തെറിച്ചുവീണ് സ്വകാര്യ ബസ് കണ്ടക്ടര്‍ മരിച്ചു. സൂറത്ത്കല്‍ തടമ്പയല്‍ സ്വദേശി ഗുരു (23) ആണ് മരിച്ചത്. മംഗളാദേവിയില്‍ നിന്ന് കാട്ടിപ്പള്ളയിലേക്കുള്ള റൂട്ട് നമ്പര്‍ 15 ബസിലെ കണ്ടക്ടറായിരുന്നു. ബുധനാഴ്ച രാവിലെ നന്തൂര്‍ സര്‍ക്കിളില്‍ ബസ് എത്തിയപ്പോഴാണ് അപകടം. ബസിന്റെ വാതില്‍ പടിയില്‍ നില്‍ക്കുകയായിരുന്ന ഗുരു അബദ്ധത്തില്‍ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. തെറിച്ചുവീഴുന്ന ദൃശ്യം പിറകെ വന്ന കാറിന്റെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽമഴ മുന്നറിയിപ്പ്, 4 ജില്ലകളിൽ ജാഗ്രത നിർദേശം; 2 ജില്ലകളിൽ യെല്ലോ അലർട്ട്,

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴ മുന്നറിയിപ്പ്. ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവോണ ദിനമായ ഇന്നലെ കേരളത്തിലെ 13 ജില്ലകളിൽ മഴ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ് ലഭിച്ചിരുന്നു. തെക്കൻ കേരളത്തിൽ ഇന്നലെ വൈകുന്നേരവും രാത്രിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിച്ചു. ഇന്നലെ 3 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലായിരുന്നു യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നത്. മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം നൽകി.  കേരള - കർണാടക - ലക്ഷദ്വീപ് തീരത്ത്‌ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പ്രത്യേക ജാഗ്രതാ നിർദേശം 30 - 08 - 2023: തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 45 കിലോ

ഓണാഘോഷങ്ങൾക്ക് പാതി ഷട്ടറിട്ട് വീണ്ടും പോരാട്ടച്ചൂടിലേക്ക്; കളം പിടിക്കാൻ മുഖ്യമന്ത്രി പുതുപ്പള്ളിയിലേക്ക്

 കോട്ടയം: ഓണാഘോഷങ്ങൾക്ക് ശേഷം പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് മുതൽ വീണ്ടും ശക്തമാകും. ഇടത് മുന്നണിക്കായി മുഖ്യമന്ത്രി ഇന്ന് വീണ്ടും മണ്ഡലത്തിൽ എത്തും. മൂന്ന് പഞ്ചായത്തുകളിലാണ് വൈകിട്ട് പിണറായി വിജയന്‍റെ തെരഞ്ഞെടുപ്പ് പൊതുയോഗം. യുഡിഎഫിന് വേണ്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇന്ന് മണ്ഡലത്തിൽ തിരിച്ചെത്തും. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ എൻഡിഎ സ്ഥാനാർത്ഥിക്കായി വോട്ട് ചോദിച്ച് ഇന്നിറങ്ങും. എ കെ ആന്‍റണി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും പ്രചാരണത്തിനായി അവസാന ലാപ്പിൽ എത്തുന്നുണ്ട്. അതേസമയം, അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട സെക്രട്ടേറിയേറ്റിലെ മുൻ ഇടത് നേതാവ് നന്ദകുമാറിനെതിരെ കേസെടുത്തു. സ്ത്രീത്വ അപമാനിച്ച് പോസ്റ്റ് ഇട്ടതിനാണ് കേസ്. ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരമാണ് കേസ്. പൂജപ്പുര പൊലീസാണ് കേസെടുത്തത്. അച്ചു ഉമ്മൻ ഡിജിപിക്ക് നൽകിയ പരാതിയിലാണ് കേസ്. അതിനിടെ, അച്ചു ഉമ്മനെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിൽ നന്ദകുമാർ ക്ഷമാപണം നടത്തിയിരുന്നു. മുൻ അഡീഷണൽ സെക്രട്ടറിയും ഇടത് സംഘടനാ നേതാവുമായ നന്ദകുമാർ കൊളത്താപ്പിള്ളിയാണ് ഫ

കുമ്പളയില്‍ വിദ്യാര്‍ഥി മരണപ്പെട്ട സംഭവം; എസ്‌ഐ ഉള്‍പ്പെടെ മൂന്നു പേരെ സ്ഥലംമാറ്റി

കാസര്‍കോട്: കുമ്പളയില്‍ കാര്‍ അപകടത്തില്‍പ്പെട്ട് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ എസ്‌ഐ ഉള്‍പ്പെടെ മൂന്നു പേരെ സ്ഥലംമാറ്റി. എസ്‌ഐ രജിത്, സിപിഒ ദീപു, രഞ്ജിത് എന്നിവരെയാണ് സ്ഥലം മാറ്റിയത്. ജില്ലാപൊലിസ് ചീഫിന്റെ ഉത്തരവില്‍ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. അതേസമയം പൊലീസുകാരെ സസ്‌പെന്റ് ചെയ്യണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്. പൊലീസിനെ കണ്ട് ഓടിച്ചുപോയ കാര്‍ തലകീഴായി മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ അംഗടിമുഗര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി ഫര്‍ഹാസ് (17) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. പൊലീസ് പിന്തുടര്‍ന്നതാണ് അപകട കാരണമായതെന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പൊലിസുകാര്‍ക്കെതിരേ നടപടി. ഈ മാസം 25ന് സ്‌കൂളില്‍ ഓണ പരിപാടി നടന്ന ദിവസം ഉച്ചയ്ക്കാണ് അപകടം സംഭവിച്ചത്. കാര്‍ നിര്‍ത്തി അതിനകത്ത് ഉണ്ടായിരുന്ന സഹപാഠികളുമായി സംസാരിക്കുന്നതിനിടെയാണു പൊലീസ് എത്തിയത്. കാറിന്റെ പിന്നില്‍ നിര്‍ത്തിയ ജീപ്പില്‍ നിന്നു പൊലീസുകാര്‍ ഇറങ്ങി അടുത്തേക്ക് പോകുന്നതിനിടെ കാര്‍ പിന്നോട്ട് എടുക്കുകയും ജീപ്പിലിടിച്ചിരുന്നു. തുടര്‍ന്നു കാര്‍ ഓടിച്ചു മുന്നോട്ടു പോവുകയും പിന്നീട് കാര്‍മറിയു

ചെമ്മനാട് ഹൈസ്കൂൾ അധ്യാപകരുടെ ബൈക്കുകൾ കത്തിച്ച സംഭവത്തിൽ 58കാരൻ അറസ്റ്റിൽ

കാസർകോട്: ചെമ്മനാട് ഹൈസ്കൂൾ അധ്യാപകരുടെ ബൈക്കുകൾ കത്തിച്ച സംഭവത്തിൽ 58കാരൻ അറസ്റ്റിൽ. മലപ്പുറം വളാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ വി പി സൈതലവി (58) ആണ് പിടിയിലായത്. ചിട്ടി നടത്തിപ്പിലൂടെ വി പി സൈതലവിക്ക് അരക്കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചിരുന്നതായും അതിന്റെ വിഷമത്തിൽ ആയിരുന്നു ഇയാളെന്നും അതിനെ തുടർന്നാണ് ബൈക്കുകൾക്ക് തീവച്ചതെന്നും പൊലീസ് പറയുന്നു. അതേസമയം അധ്യാപകരുമായി വി പി സൈതലവിക്ക് ബന്ധമൊന്നും ഉണ്ടായിരുന്നില്ലെന്നും മൂന്ന് ദിവസം മുമ്പാണ് ഇയാൾ കാസർകോട് വന്നതെന്നും പൊലീസ് വ്യക്തമാക്കി. തിങ്കളാഴ്ച പുലർച്ചെയാണ് തളങ്കര പള്ളിക്കാലിലെ അമലു സ്വാലിഹിയ്യ മസ്ജിദ് വളപ്പിൽ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകൾ കത്തിച്ചത്. മസ്ജിദിന്റെ വാടക ക്വാർട്ടെഴ്സിൽ താമസിക്കുന്ന മലപ്പുറം പുളിക്കൽ കൊടികുത്തിപ്പറമ്പ് സ്വദേശിയും ചെമ്മനാട് ജമാഅത് ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകനുമായ യു നജ്‌മുദ്ദീന്റെ പൾസർ ബൈക്കും മേൽപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകനായ മലപ്പുറം വലിയോറ ആശാരിപ്പടിയിലെ മുഹമ്മദ് സാജിദിന്റെ ഹീറോ ഹോൻഡ ബൈക്കുമാണ് കത്തിനശിച്ചത്. ഓണാവധിക്ക് അധ്യാപകർ നാട്ടിൽ പോയ സമയത്താണ് സംഭവം നടന്നത്. മസ്ജിദ് സെ

അച്ചു ഉമ്മനെ അധിക്ഷേപിച്ച് ഫെയ്സ് ബുക്ക് പോസ്റ്റിട്ട സെക്രട്ടേറിയേറ്റിലെ മുൻ ജീവനക്കാരനെതിരെ കേസ്

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട സെക്രട്ടേറിയേറ്റിലെ മുൻ ഇടത് നേതാവ് നന്ദകുമാറിനെതിരെ കേസെടുത്തു. സ്ത്രീത്വ അപമാനിച്ച് പോസ്റ്റ് ഇട്ടതിനാണ് കേസ്. ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരമാണ് കേസ്. പൂജപ്പുര പൊലീസാണ് കേസെടുത്തത്. അച്ചു ഉമ്മൻ ഡിജിപിക്ക് നൽകിയ പരാതിയിലാണ് കേസ്. അതിനിടെ, അച്ചു ഉമ്മനെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിൽ നന്ദകുമാർ ക്ഷമാപണം നടത്തിയിരുന്നു. മുൻ അഡീഷണൽ സെക്രട്ടറിയും ഇടത് സംഘടനാ നേതാവുമായ നന്ദകുമാർ കൊളത്താപ്പിള്ളിയാണ് ഫേസ്ബുക്കിലൂടെ ക്ഷമാപണം നടത്തിയത്. അച്ചു ഉമ്മൻ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് ക്ഷമാപണം.  'ഏതെങ്കിലും വ്യക്തിയെ വ്യക്തിപരമായി അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. ഞാൻ ഇട്ട കമന്റ് ഉമ്മൻ ചാണ്ടിയുടെ മകൾക്ക് അപമാനമായി പോയതിൽ ഖേദിക്കുന്നുവെന്നു. സ്ത്രീത്വത്തെ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. അറിയാതെ സംഭവിച്ച് പോയ തെറ്റിന് നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്നാണ്' ഫേസ്ബുക്ക് പോസ്റ്റ്.  'അഭിമാനത്തോടും ആദരവോടും ഞാൻ കൂടെയുണ്ട്'; അച്ചു ഉമ്മന് പിന്തുണയുമായി ഭർത്താവിന്‍റെ കുറിപ്പ്

കുമ്പളയിൽ പോലീസ് പിന്തുടർന്ന കാർ മറിഞ്ഞ് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു

  കുമ്പള: നാടിന്റെയും നാട്ടുകാരുടേയുമൊക്കെ പ്രാർത്ഥനകൾ വിഫലമാക്കി ഫർഹാസ്‌ മരണപ്പെട്ടു മൂന്ന് ദിവസം മുൻപ് പോലീസ് പിന്തുടരുന്നതിനിടെ കാർ അപകടത്തിൽ പെട്ട് മംഗലാപുരത്തെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന പേരാൽ കണ്ണൂരിലെ പരേതനായ അബ്ദുല്ലയുടെ മകനും അംഗഡിമുഗർ ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിയുമായ ഫർഹാസ്‌ ‌ ഇന്ന് രാവിലെയാണ് മരണപ്പെട്ടത് വിദ്യാർത്ഥികൾ അപകടത്തിൽപ്പെട്ടതുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്ന് സിപിഎമ്മും ലീഗും നേരത്തെ ആവശ്യപ്പെട്ടിരുന്നു സ്കൂൾ വിദ്യാർത്ഥിയുടെ മരണത്തിന് ഉത്തരവാദികളായ പോലീസുകാർക്കെതിരെ കേസെടുക്കണം:യൂത്ത് കോൺഗ്രസ് മഞ്ചേശ്വരം: വിദ്യാർഥിയുടെ മരണത്തിന് കാരണക്കാരായ പോലീസുകാർക്കെതിരെ സമഗ്രാന്വേഷണം ഉടൻ നടത്തി കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാർഥികൾ സഞ്ചരിച്ച കാർ അകാരണമായി പിന്തുടർന്നതാണ് അപകടത്തിന് കാരണമായത് .       കണ്ണൂർ കുന്നിൽ സ്വദേശി പരേതനായ അബ്ദുല്ലയുടെ മകൻ പുത്തിഗെ അംഗടിമൊഗർ സ്‌കൂളിലെ +2 വിദ്യാർത്ഥി ഫർഹാസിന്റെ (17) മരണത്തിന് ഉത്തരവാദികളായ പോലീസുകാർക്കെതിരെ നടപടികൈക്കൊള്ളണമെന്നാണ് ആവശ്യം.   പോലിസിനെ സസ്പെൻ്

ആഘോഷപ്പുലരി, പൊന്നിൻ തിരുവോണത്തെ വരവേറ്റ് മലയാളികൾ

പൊന്നിൻ തിരുവോണത്തെ വരവേറ്റ് ലോകമെമ്പാടുമുള്ള മലയാളികൾ. ഗൃഹാതുരത്വത്തിന്റെ ഓർമ്മകളും പൂക്കളവും പുത്തരിയും പുത്തനുടുപ്പുമായി സമൃദ്ധിയുടേതാണ് ഓണം. നാടും നഗരവും മറുനാടൻ മലയാളികളും ആഘോഷ ലഹരിയിലാണ്. കാലം മാറിയാലും ആഘോഷത്തിന്‍റെ തനിമയ്ക്ക് മാറ്റമില്ല. പ്രതിസന്ധികളും ഇല്ലായ്മകളുമെല്ലാം മറന്നാണ് മലയാളികൾ ഓണദിനം ആഘോഷിക്കുന്നത്. പൊന്നോണ പൂവട്ടവുമായി പൂമുഖവും സദ്യവട്ടങ്ങളുമായി അടുക്കളയും തിരുവോണ നാളില്‍ ഒരുങ്ങി കഴിഞ്ഞു.  തിരുവോണ ദിനമായ ഇന്ന് കേരളത്തിലെ ഏക വാമനമൂർത്തി ക്ഷേത്രമായ തൃക്കാക്കര ക്ഷേത്രത്തിൽ തിരുവോണ മഹോത്സവം നടക്കും. രാവിലെ ഏഴരക്കാണ് മഹാബലി എതിരേൽപ്പ് ചടങ്ങ് നടക്കുക. തൃക്കാക്കരയിൽ വച്ചാണ് മഹാബലിക്ക് വാമനൻ മോക്ഷം നൽകിയതെന്നാണ് വിശ്വാസം. ശ്രീബലിക്ക് ശേഷം പത്തരയോടെയാണ് നഗരസഭയുടെ നേതൃത്ത്വത്തിൽ തിരുവോണ സദ്യ നടക്കുക. ഇരുപതിനായിരത്തോളം പേർ സദ്യക്ക് എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

യുപി മുസ്ലിം വിദ്യാർത്ഥിയുടെ മുഖത്തടിച്ച സംഭവം: ദൃശ്യങ്ങൾ പുറത്ത് വിട്ട ഓൾട്ട് ന്യൂസ് സ്ഥാപകനെതിരെ കേസ്

  ലക്നൌ : ഉത്തർപ്രദേശിലെ മുസഫർനഗറിലെ നേഹ പബ്ലിക് സ്കൂളിൽ സഹപാഠികളെ കൊണ്ട് അധ്യാപിക വിദ്യാര്‍ത്ഥിയെ തല്ലിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ട ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ കേസ്. കുട്ടിയെ തിരിച്ചറിയും വിധം ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നാണ് എഫ്ഐആറിലെ പരാമർശം.  ഏറെ നടുക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം മുസാഫിർ നഗറിൽ നിന്നും പുറത്ത് വന്നത്. അധ്യാപികയുടെ നിര്‍ദ്ദേശ പ്രകാരം മുസ്ലിം വിദ്യാർത്ഥിയെ സഹപാഠികൾ തല്ലുന്നതായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്. ഒപ്പം പഠിക്കുന്ന കുട്ടികളുടെ മർദ്ദനമേറ്റ് കരയുന്ന കുട്ടിയുടെ ദൃശ്യങ്ങൾ ഞെട്ടലോടെയാണ് രാജ്യം കണ്ടെത്. ഈ ദൃശ്യം പുറത്ത് വിട്ടതിനാണ് ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ കേസെടുത്തത്. കുട്ടിയെ തിരിച്ചറിയുന്ന വീഡിയോ പ്രചരിപ്പിച്ചെന്നാണ് എഫ്ഐഐറിലുള്ളതെന്നതും ശ്രദ്ധേയമാണ്.  യോഗി ആദിത്യനാഥിന് മന്ത്രി ശിവൻകുട്ടിയുടെ കത്ത്, സഹപാഠികളെ കൊണ്ട് കുട്ടിയെ തല്ലിച്ച അധ്യാപികക്കെതിരെ നടപടി വേണം അധ്യാപികയുടെ നിര്‍ദ്ദേശ പ്രകാരം ഒരു മണിക്കൂര്‍ സഹപാഠികള്‍ തല്ലിയെന്നാണ് മര്‍ദ്ദനമേറ്റ കുട്ടിയുടെ മൊഴി. അധ്യാപിക ഭീഷണിപ്പെടുത്തി

ബേക്കല്‍ കോട്ടക്കുന്നില്‍ യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

ബേക്കല്‍ കോട്ടക്കുന്നില്‍ ഇതരസംസ്ഥാന തൊഴിലാളിയായ യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവിനോടൊപ്പം താമസിച്ച് വരികയായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശിനിയെയാണ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. 20 വയസുകാരിയായ യുവതിക്ക് അഞ്ച് മാസം പ്രായമായ പിഞ്ച് കുഞ്ഞടക്കം രണ്ട് മക്കളുണ്ട്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത ബേക്കല്‍ പൊലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

ഉത്രാടപ്പാച്ചിലിനൊപ്പം ചൂടും, 6 ജില്ലകളിൽ മുന്നറിയിപ്പ് ! താപനില ഉയരും

തിരുവനന്തപുരം : സംസ്ഥാനം കനത്ത ചൂടിലേക്ക്. ഉത്രാട ദിനത്തിലും താപനില ഉയരും. ഇന്ന് ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കൊല്ലം, കോട്ടയം, ആലപ്പുഴ, കണ്ണൂർ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ താപനില ഉയരുമെന്നാണ് മുന്നറിയിപ്പുള്ളത്. 2 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. കൊല്ലം ജില്ലയിൽ ഉയർന്ന താപനില 36°C വരെയും, കോട്ടയം ജില്ലയിൽ 35°C വരെയും ആലപ്പുഴ, കണ്ണൂർ, പത്തനംതിട്ട ജില്ലകളിൽ 34°C വരെയും, തിരുവനന്തപുരം ജില്ലയിൽ 33°C വരെയും (സാധാരണയെക്കാൾ 2°C-5°C കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സംഭവമല്ല, 7 വയസുള്ള കുഞ്ഞിനെ മതം മുൻനിർത്തി ശിക്ഷിച്ച അധ്യാപിക വർഗീയവിഷം ഗ്രഹിച്ചവർ: മുഖ്യമന്ത്രി നിർദ്ദേശങ്ങൾ പാലിക്കുക പൊതുജനങ്ങള്‍ പകൽ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. * ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും

സ്വര്‍ണവിലയില്‍ അഞ്ചാം ദിനവും മാറ്റമില്ല; ഉത്രാട ദിനത്തിലെ നിരക്കുകള്‍ അറിയാം

സംസ്ഥാനത്തെ സ്വര്‍ണവില തുടര്‍ച്ചയായ അഞ്ചാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5450 രൂപ എന്ന നിരക്കില്‍ തന്നെ തുടരുകയാണ്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 43600 രൂപ തന്നെ നല്‍കേണ്ടി വരും. 24 കാരറ്റ് സ്വര്‍ണം പവന് 59450 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.  അന്താരാഷ്ട്ര സ്വര്‍ണ്ണവില 2011 ല്‍ 1917 ഡോളര്‍ വരെ ഉയര്‍ന്നതിന് ശേഷം 201213 കാലഘട്ടത്തില്‍ 1200 ഡോളറിലേക്കും, പിന്നീട് 1050 ഡോളര്‍ വരെയും കുറഞ്ഞിരുന്നു. അന്ന് 24000 പവന്‍ വിലയും ഗ്രാമിന് 3000 രൂപയുമായിരുന്നു. ഇന്ത്യയില്‍ സ്വര്‍ണ്ണ വില കുറയാതിരുന്നതിന് കാരണം, ഇന്ത്യന്‍ രൂപ 46 ല്‍ നിന്നും 60 ലേക്ക് ദുര്‍ബ്ബലമായതാണ്. ഇന്ത്യന്‍ രൂപ ദുര്‍ബലമാകുന്തോറും സ്വര്‍ണ്ണവില ഉയരുകയാണ് ചെയ്യുന്നത്. 2013 ഓഗസ്റ്റ് 15ന് അന്താരാഷ്ട്ര സ്വര്‍ണവില 1366 ഡോളറും, ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 67ലുമായിരുന്നു. സ്വര്‍ണ്ണവില ഗ്രാമിന് 2775 രൂപയും പവന്‍ വില 22200 രൂപയുമായിരുന്നു. 100% വിലവര്‍ധനവാണ് ഇപ്പോള്‍ സ്വര്‍ണത്തിന് അനുഭവപ്പെടുന്നത്. 12 വര്‍ഷത്തിനു ശേഷവും അന്താരാഷ്ട്ര സ്വര്‍ണ്ണവിലയില്‍ 10 ഡോളറിന്റെ കുറവ് മാത്രമേ

മിന്നൽ വേഗത്തിൽ കിറ്റ് വിതരണം, മൂന്നരലക്ഷം കിറ്റുകൾ വിതരണം ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിസന്ധിയിലായ ഓണക്കിറ്റ് വിതരണം ഇന്ന് ധ്രുതഗതിയിൽ പുരോഗമിക്കുന്നു. 3,30,468 പേർക്കാണ് ഇതുവരെ കിറ്റ് നൽകിയത്. ഇനി 2,57,223 പേർക്കാണ് കിറ്റ് ലഭിക്കാനുളളത്. എല്ലായിടങ്ങളിലും കിറ്റ് എത്തിയതായി റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ അറിയിച്ചു. റേഷൻ കട പകൽ മുഴുവൻ തുറന്ന് പ്രവർത്തിക്കും. വൈകിട്ടോടെ മുഴുവൻ പേർക്കും കിറ്റുകൾ ലഭിക്കുന്ന രീതിയിലുള്ള സജീകരണങ്ങളൊരുക്കിയതായി അധികൃതർ അറിയിച്ചു.  ഓണത്തിരക്കിനിടെ സംസ്ഥാനത്ത് ഇ-പോസ് പണിമുടക്കി; സ്പെഷ്യൽ അരിയും കിറ്റ് വിതരണവും ആശങ്കയില്‍ ഓണം കണക്കിലെടുത്ത് റേഷൻ കടകൾ രാവിലെ 8 മണിമുതല്‍ രാത്രി 8 മണിവരെ ഇടവേളകളില്ലാതെ പ്രവര്‍ത്തിക്കും. ക്ഷേമ സ്ഥാപനങ്ങളിലെയും ആദിവാസി ഊരുകളിലെയും കിറ്റ് വിതരണം പൂർത്തിയായെന്നാണ് സർക്കാർ അറിയിപ്പ്. 

സാധാരണക്കാർക്ക് കിട്ടാത്ത കിറ്റ് ഞങ്ങൾക്കും വേണ്ട; എംഎൽഎമാർക്കുള്ള സൗജന്യ കിറ്റ് വേണ്ടെന്ന് യുഡിഎഫ്

തിരുവനന്തപുരം: എംഎൽഎമാർക്കുള്ള സർക്കാരിന്റെ സൗജന്യ കിറ്റ് വേണ്ടെന്നു വെച്ച് യുഡിഎഫ്. യുഡിഎഫ് എംഎൽഎമാർ കിറ്റ് വാങ്ങില്ലെന്നാണ് പുറത്തുവരുന്ന വിവരം. സാധാരണക്കാർക്ക് കിട്ടാത്ത കിറ്റ് യുഡിഎഫിനും വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ജനപ്രതിനിധികൾക്ക് കിറ്റ് നൽകാൻ ഭക്ഷ്യ വകുപ്പ് തീരുമാനിച്ചിരുന്നു. ഈ തീരുമാനമാണ് യുഡിഎഫ് വേണ്ടെന്ന് വെച്ചിരിക്കുന്നത്. അതേസമയം, ഓണക്കിറ്റ് വിതരണത്തിനുള്ള സമയപരിധി ഇന്ന് തീരാനിരിക്കെ പകുതിയിലേറെ പേർക്കും ഓണക്കിറ്റ് ലഭിച്ചില്ല. മൂന്നരലക്ഷത്തോളം പേർക്കാണ് ഇനിയും ഓണക്കിറ്റ് കിട്ടാനുള്ളത്. ഇന്ന് തന്നെ കിറ്റ് വിതരണം പൂർത്തിയാകുമെന്നാണ് സർക്കാർ വാദം. ഇത്തവണ ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിലാണ്. ഇന്നലെ രാത്രി വരെയുള്ള കണക്ക് പ്രകാരം 2,59,944 കിറ്റുകളാണ് ആകെ വിതരണം ചെയ്‌തത്‌. ഇനിയും 3,27,737 പേർക്ക് കൂടി കിറ്റ് നൽകാൻ ഉണ്ട്. മുഴുവന്‍ റേഷന്‍കടകളിലും കിറ്റ് എത്തിച്ചിട്ടുണ്ടെന്നും ഇന്ന് തന്നെ വിതരണം പൂർത്തിയാകുമെന്നാണ് സർക്കാർ അറിയിക്കുന്നത്. ഓണം കണക്കിലെടുത്ത് റേഷൻ കടകൾ രാവിലെ 8 മണിമുതല്‍ രാത്രി 8 മണിവരെ ഇടവേളകളില്ലാതെ പ്രവര്‍ത്തിക്കും. ക്ഷേമ സ്ഥാപനങ്ങളിലെയും ആദിവാസി

ടിപ്പര്‍ ലോറി സ്‌കൂട്ടിയിലിടിച്ച് പത്താംക്ലാസുകാരന് ദാരുണാന്ത്യം

മംഗളൂരു: ടിപ്പര്‍ ലോറി സ്‌കൂട്ടിയിലിടിച്ച് പത്താംക്ലാസുകാരന് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിക്ക് ഗുരുതര പരിക്കേറ്റു. അഡയാര്‍ പടവ് സ്വദേശി ഷറഫുദ്ദീന്‍ (16) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം സവാരിക്കിറങ്ങിയതായിരുന്നു ഷറഫുദ്ദീനും സുഹൃത്തും. വീടിന് സമീപത്തെ റോഡില്‍ എതിര്‍ദിശയില്‍ അമിത വേഗതയിലെത്തിയ ടിപ്പര്‍ ലോറി സ്‌കൂട്ടിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഷറഫുദ്ദീന്‍ രക്തംവാര്‍ന്ന് സംഭവ സ്ഥലത്തുവച്ചുതന്നെ മരണപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിക്ക് നിസാര പരിക്കേറ്റു. ഇയാള്‍ അപകടനില തരണം ചെയ്തതായാണ് വിവരം. നഗരത്തിലെ മിലാഗ്രിസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു ഷറഫുദ്ദീന്‍.

തിരുവനന്തപുരത്ത് നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച‌ നിലയിൽ കണ്ടെത്തി

   തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അരുവിക്കര സ്വദേശി രേഷ്മയാണ് മരിച്ചത്. 23 വയസ്സായിരുന്നു. രാവിലെ മുറി തുറക്കാത്തത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ നോക്കിയപ്പോഴാണ് മരണ വിവരം അറിയുന്നത്. രാവിലെ മൂന്ന് മണിയോടെയാണ് സംഭവം. സംഭവ സമയത്ത് ഭർത്താവ് അക്ഷയ് രാജ് വീട്ടിലുണ്ടായിരുന്നില്ല.  ജൂൺ 12നാണ് അക്ഷയ് രാജുമായുള്ള വിവാ​ഹം നടന്നത്. രണ്ടു മാസം തികയുന്നതിന് മുമ്പാണ് രേഷ്മ ആത്മഹത്യ ചെയ്യുന്നത്. സംഭവ സമയത്ത് അക്ഷയ് രാജ് വീട്ടിലുണ്ടായിരുന്നില്ല. ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. ഉടൻ തന്നെ പൊലീസിൽ അറിയിച്ചുവെന്ന് വീട്ടുകാർ പറയുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റും. ഭർത്താവ് അക്ഷയ് രാജ് മറ്റൊരു സ്ത്രീയെ ഫോണിൽ വിളിക്കുന്നുവെന്ന സംശയം രേഷ്മയ്ക്കുണ്ടായിരുന്നതായി ആരോപണം ഉയരുന്നുണ്ട്. ഇതിന്റെ മനോവിഷമത്തിലാണ് മരണമെന്നാണ് കുടുംബക്കാർ പറയുന്നത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. മരണവിവരം അറിഞ്ഞ് രേഷ്മയുടെ കുടുംബം ഭർത്താവിന്റെ വീട്ടിലെത്തിയിട്ടുണ്ട്. സംഭവ സ്ഥലത്ത് പൊലീസ് എത്തി. കുടുംബത്തിന്റെ മൊഴി രേ

ഓപ്പറേഷന്‍ ട്രഷര്‍ ഹണ്ട്’: സംസ്ഥാനത്തെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിൽ മിന്നല്‍ പരിശോധന

സംസ്ഥാനത്തെ അതിർത്തി ചെക്ക് പോസ്റ്റുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഓണക്കാലത്തോടനുബന്ധിച്ച് 9 അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും എക്സൈസ് വകുപ്പിന്റെ 39 അതിർത്തി ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിന്റെ 19 കന്നുകാലി ചെക്ക് പോസ്റ്റിലും മോട്ടോര്‍ വാഹന വകുപ്പിന്റെ 12 ചെക്ക് പോസ്റ്റുകളിലുമാണ് പരിശോധന. ‘ഓപ്പറേഷൻ ട്രഷർ ഹണ്ട്’ എന്ന പേരിൽ പുലർച്ചെ 5.30നാണ് പരിശോധന ആരംഭിച്ചത്. ഓണക്കാലത്ത് യാതൊരു പരിശോധനയും കൂടാതെ, കൈക്കൂലി വാങ്ങിച്ച് വാഹനങ്ങള്‍ കടത്തിവിടുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. പാറശാല ആര്‍ടിഒ ചെക്ക് പോസ്റ്റില്‍ നിന്നും 11,900 രൂപ പിടിച്ചെടുത്തിട്ടുണ്ട്. തൊട്ടടുത്ത ടയർ കടയില്‍ സൂക്ഷിച്ചിരുന്ന പണമാണ് വിജിലന്‍സ് പിടിച്ചെടുത്തത്. ടയറിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.

സ്പീക്കറുടെ സദ്യ: കരാറുകാരൻ ‘സ്വിച്ച്ഡ് ഓഫ്’; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിയമസഭാ സെക്രട്ടറിക്ക് നിർദേശം

തിരുവനന്തപുരം∙ സ്പീക്കർ എ.എൻ.ഷംസീർ നിയമസഭയിൽ നടത്തിയ സദ്യ അലങ്കോലപ്പെട്ടതിനു ശേഷവും കരാറുകാരനെ കണ്ടെത്താനോ വിശദീകരണം തേടാനോ നിയമസഭാ അധികൃതർക്ക് ഇതുവരെ സാധിച്ചില്ല. കാട്ടാക്കട സ്വദേശിയായ കരാറുകാരൻ ഫോൺ ഓഫ് ചെയ്തു മുങ്ങിയിരിക്കുകയാണെന്നു നിയമസഭാ അധികൃതർ പറയുന്നു. ഇതേക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ നിയമസഭാ സെക്രട്ടറിയെ സ്പീക്കർ ചുമതലപ്പെടുത്തിയിട്ടുണ്ട്. 1300 പേർക്ക് സദ്യ ഒരുക്കണം എന്നാണ് കരാറുകാരനോടു പറഞ്ഞിരുന്നത്. പുറത്തു പാചകം ചെയ്തു നിയമസഭയിൽ എത്തിച്ച ഭക്ഷണ സാധനങ്ങൾ കഷ്ടിച്ച് 800 പേർക്കു നൽകാനേ തികഞ്ഞുള്ളൂ.  സദ്യ പകുതിയോളം പേർക്കു വിളമ്പിയപ്പോൾ തീർന്നിരുന്നു. സദ്യയുണ്ണാൻ എത്തിയ സ്പീക്കറും പഴ്സനൽ സ്റ്റാഫും 20 മിനിറ്റോളം കാത്തിരുന്നിട്ടും ഉൗണ് കിട്ടിയില്ല. ഒടുവിൽ പായസവും പഴവും മാത്രം കഴിച്ച് സ്പീക്കറും സംഘവും മടങ്ങി. മുൻപ് ജീവനക്കാർ പിരിവെടുത്താണു നിയമസഭയിൽ ഓണാഘോഷം സംഘടിപ്പിച്ചിരുന്നത്. എന്നാൽ, ഇത്തവണ ഓണസദ്യ സർക്കാർ ചെലവിൽ നടത്താൻ സ്പീക്കർ തീരുമാനിക്കുകയായിരുന്നു.  1,300 പേർക്ക് ഓണസദ്യ നൽകാനായാണ് ക്വട്ടേഷൻ വിളിച്ചത്. കാട്ടാക്കട മുതിയാവിളയിലെ കേറ്ററിങ് ഏജൻസി ഏറ്റവും കുറഞ്ഞ തു

കാസർകോട് നടുറോഡിൽ മാരകായുധങ്ങള്‍ വീശി പ്രകോപനമുണ്ടാക്കിയ സംഭവം ; രണ്ട് യുവാക്കൾക്കെതിരെ കേസ്

കാസര്‍കോട്‌: നടുറോഡിൽ മാരകായുധങ്ങള്‍ വീശി പ്രകോപനവും സംഘര്‍ഷവും സൃഷ്‌ടിച്ച യുവാക്കളെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. യുവാക്കള്‍ക്കെതിരെ പൊലീസ്‌ നരഹത്യാ ശ്രമത്തിനു കേസെടുത്ത്‌ അറസ്റ്റു ചെയ്‌തു. കാസർകോട് ചൗക്കി ആസാദ്‌ നഗര്‍ സ്വദേശികളായ നിയാസ്‌, അന്‍സാര്‍ എന്നിവരാണ്‌ അറസ്റ്റിലായത്‌. ഇരുവരും മയക്കുമരുന്നു മാഫിയാ സംഘത്തിൽപ്പെടുന്നവരാണെന്നാണ് നാട്ടുകാരുടെ ആരോപണം. അടുത്തിടെ കണ്ണൂരില്‍ ഉണ്ടായ ബൈക്കപകടത്തില്‍ ചൗക്കി സ്വദേശികളായ രണ്ടുപേര്‍ മരിച്ചിരുന്നു.ഇവരുടെ മരണത്തിനു കാരണം ഇപ്പോള്‍ പിടിയിലായവരുമായുള്ള ബന്ധമാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. യുവാക്കളുടെ മരണത്തോടെ മയക്കുമരുന്നു സംഘത്തിനെതിരെ നാട്ടുകാര്‍ കര്‍ശന നിലപാട്‌ സ്വീകരിച്ചതാണ്‌ യുവാക്കളെ പ്രകോപിതരാക്കിയതെന്നു പൊലീസ്‌ പറഞ്ഞു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പ്ലസ്ടു വിദ്യാര്‍ഥി ഓടിച്ച കാര്‍ പൊലീസ് പിന്തുടര്‍ന്നു, കാര്‍ തലകീഴായി മറിഞ്ഞ് വിദ്യാര്‍ത്ഥിക്ക് പരിക്ക്, പൊലീസിനെതിരേ പരാതിയില്‍ അന്വേഷണം

കാസര്‍കോട്: വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ തലകീഴായി മറിഞ്ഞ് ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. പേരാല്‍ കണ്ണൂരിലെ മുഹമ്മദ് ഫറാസി (17)നാണ് പരിക്കേറ്റത്. വിദ്യാര്‍ഥിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച കളത്തൂര്‍ പള്ളത്തിനടുത്താണ് അപകടം ഉണ്ടായത്. പൊലീസ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടര്‍ന്നതാണ് അപകടത്തിനു കാരണമെന്നു നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍ അപകടകരമായ ഡ്രൈവിംഗാണ് കാര്‍ മറിയാന്‍ കാരണമെന്നാണ് പൊലീസിന്റെ നിലപാട്. വിദ്യാര്‍ത്ഥിക്ക് പരിക്കേല്‍ക്കാന്‍ ഇടയാക്കിയ അപകടം സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം രഹസ്യാന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മാസപ്പടി: മുഖ്യമന്ത്രി പിണറായിക്കും മകൾ വീണാ വിജയനുമെതിരെ വിജിലൻസ് അന്വേഷണമില്ല, ഹർജി തളളി

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും എതിരായ സിഎംആർഎൽ മാസപ്പടി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി. തെളിവുകളുടെ അഭാവത്തിൽ അന്വേഷണം നടത്താൻ ഉത്തരവിടാൻ ആവില്ലെന്ന് കോടതി വ്യക്തമാക്കി. കുറ്റകൃത്യം നടന്നുവന്ന തെളിയിക്കാനുള്ള രേഖകളില്ല. പത്രവാർത്തകളുടെ പേരിൽ കേസെടുത്ത് അന്വേഷണം നടത്താനാവില്ലെന്നും കോടതി വ്യക്തമാക്കി. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ ഹർജിയിലാണ് കോടതി നടപടി. പിണറായി വിജയന്റെ മകൾ വീണ വിജയനടക്കം കരിമണൽ കമ്പനിയോട് വാങ്ങിയത് മാസിപ്പടിയാണെന്നും അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ആയിരുന്നു ആവശ്യം.

വ്യാജരേഖ കേസ്: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ അറസ്റ്റിൽ

  കൊച്ചി: വ്യാജരേഖ കേസിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കാക്കര പൊലീസ് ആണ് ഷാജനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ബിഎസ്എൻഎൽ ബിൽ വ്യാജമായി നിർമ്മിച്ചു എന്നാണ് പരാതി. നിലമ്പൂരിൽ ചോദ്യം ചെയ്യൽ കഴിഞ്ഞു പുറത്തു ഇറങ്ങിയപ്പോൾ ആണ് കസ്റ്റഡിയിലെടുത്തത്. ഷാജൻ സ്കറിയയെ കൊച്ചിയിൽ എത്തിക്കുമെന്നും പൊലീസ് അറിയിച്ചു. ദില്ലിയിൽ താമസിക്കുന്ന രാധാകൃഷ്ണൻ എന്നയാൾ മുഖ്യമന്ത്രിയ്ക്ക് ഇ മെയിൽ വഴി നൽകിയ പരാതിയിൽ ആണ് നടപടി എടുത്തിരിക്കുന്നത്.  മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന കേസില്‍ ഷാജൻ സ്കറിയ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി ഇന്നലെ നിർദ്ദേശിച്ചിരുന്നു. രാവിലെ നിലമ്പൂർ എസ്എച്ച്ഒയ്ക്ക് മുന്നിൽ ഹാജരാകണം എന്നാണ് കോടതി നിര്‍ദ്ദേശിച്ചിരുന്നത്. വീഴ്ച വരുത്തിയാൽ മുൻകൂർ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി അറിയിച്ചിരുന്നു. ഈ മാസം 17 ന് ഹാജരാകാൻ ആയിരുന്നു ഷാജൻ സ്കറിയയോട് കോടതി നേരത്തെ ആവശ്യപ്പെട്ടത്. നിലമ്പൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്‌കറിയ നൽകിയ പരാതിയിൽ ആയിരുന്നു ഷാജൻ സ്കറിയക്കെതിരെ പൊലീസ് കേസെടുത്തത്. കേസിലെ ചോദ്യം ചെയ്യലിന് ഹാജര

സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡിം​ഗ് ഇല്ല; സെപ്തംബർ 4 വരെ പുറത്തുനിന്ന് വൈദ്യുതി വാങ്ങും

 തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ നാലുവരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗമാണ് തീരുമാനമെടുത്തത്. പുറത്തുനിന്നും വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കുന്നത് തുടരും. സെപ്റ്റംബർ നാലിനാണ് അടുത്ത അവലോകനയോഗം. അന്നാണ് കെഎസ്ഇബിയുടെ ഹ്രസ്വകാല കരാറിനുള്ള ടെണ്ടർ തുറക്കുന്നത്. സ്മാർട്ട് മീറ്റർ പദ്ധതിക്കായുള്ള ടോട്ടക്സ് പദ്ധതി ഉപേക്ഷിക്കും. സിപിഎം എടുത്ത രാഷ്ട്രീയതീരുമാന പ്രകാരമാണിത്. പകരം ബദൽ സ്മാർട്ട് മീറ്റർ പദ്ധതി സ്വന്തം നിലക്ക് നടപ്പാക്കാൻ മുഖ്യമന്ത്രി കെഎസ്ഇബിക്ക് നിർദ്ദേശം നൽകി അടുത്ത മാസവും വൈദ്യുതിക്ക് സർ ചാർജ് ഈടാക്കും. യൂണിറ്റിനു ആകെ 19 പൈസ സർ ചാർജ് ഈടാക്കും. കെഎസ്ഇബി നിശ്ചയിച്ച സർചാർജ് 10 പൈസയും റെഗുലേറ്ററി കമ്മീഷൻ നവംബർ വരെ നിശ്ചയിച്ച ഒമ്പത് പൈസയും ചേർത്താണ് 19 പൈസ ഈടാക്കുക. അതേസമയം സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി പ്രതിസന്ധിക്കിടെ നിരക്ക് വർധനവടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കൂടിയാലോചന നടത്തിയത്.  വൈദ്യുതി ലഭ്യതയിൽ വൻ കുറവുണ്ട്; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി കെഎസ്ഇബി! വൈദ്യുതി നിയന്ത

കാസർകോട് കേന്ദ്ര സർവ്വകലാശാല വിസി നിയമനം റദ്ദാക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി

 ദില്ലി: കാസർകോട് കേന്ദ്ര സർവ്വകലാശാല വിസി എച്ച്‌. വെങ്കിടേശ്വർലുവിന്‍റെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. വെങ്കിടേശ്വർലുവിന് നിയമനം ലഭിച്ച് മൂന്ന് വർഷം കഴിഞ്ഞെന്നും ഇനി രണ്ട് വർഷം മാത്രം അവശേഷിക്കുമ്പോൾ നിയമനം റദ്ദാക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്.വെങ്കിടേശ്വർലുവിന്‍റെ നിയമനം ചട്ടം ലംഘിച്ചെന്നായിരുന്നുവെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ പി. വി. ദിനേശ് വാദിച്ചു. എന്നാൽ നിയമനചട്ടങ്ങളിൽ രണ്ട് വ്യാഖ്യാനങ്ങൾ സാധ്യമാകുവെന്ന് കോടതി നീരീക്ഷിച്ചു. കേരള സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലരുടെ നിയമനം വിരമിക്കാൻ മൂന്ന് മാസം മാത്രമുള്ളപ്പോൾ സുപ്രീം കോടതി റദ്ദാക്കിയതെന്നകാര്യം വാദത്തിനിടെ അഭിഭാഷകൻ ഉന്നയിച്ചു. എന്നാൽ നിയമനനടപടിക്രമം തന്നെ കെടിയു വിസിയുടെ കാര്യത്തിൽ തെറ്റായിരുന്നുവെന്ന് കോടതി പറഞ്ഞു. തുടർന്ന് ഹർജി സുപ്രീം കോടതി തള്ളി. കേസിൽ ഹർജിക്കാരനായ ഡോ. നവീൻ പ്രകാശ് നൗട്യാലിനായി അഭിഭാഷകൻ അബ്ദുള്ള നസീഹും ഹാജരായി

വയനാട് തലപ്പുഴയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം 9 പേർ മരിച്ചു; ജീപ്പിലുണ്ടായിരുന്നത് തോട്ടം തൊഴിലാളികൾ

മാനന്തവാടി : വയനാട് മാനന്തവാടിക്കടുത്ത തലപ്പുഴയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 പേർ മരിച്ചു. 2 പേരുടെ നില ഗുരുതരമാണ്. 12 പേരാണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് 3.30 ഓടെയാണ് അപകടമുണ്ടായത്. തലപ്പുഴക്കടുത്ത തവിഞ്ഞാൽ കണ്ണോത്ത്മലയിൽ. തേയില തോട്ടത്തിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. തോട്ടം തൊഴിലാളികളായ റാണി, ശാന്തി, ചിന്നമ്മ, ലീല തുടങ്ങിയവരെയാണ് മരിച്ചവരിൽ തിരിച്ചറിഞ്ഞത്. മറ്റുള്ളവരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കാനുണ്ട്. നാല് പേരുടെ നില അതീവ ഗുരുതരമാണ്. തോട്ടത്തിൽ തേയില നുള്ളുന്ന ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ഇറക്കമിറങ്ങുന്നതിനിടെ 30 മീറ്ററിലധികം താഴ്ചയുള്ള കൊക്കയിലേക്ക് ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരുടെ മൃതദേഹങ്ങളും മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണുള്ളത്.4 മണിയോടെയാണ് രക്ഷാ പ്രവർത്തനം ആരംഭിച്ചത്.മരിച്ചവരെല്ലാം വയനാട് സ്വദേശികളാണ്. എൽ 11 ബി 5655 നമ്പർ ജിപ്പാണ് അപകടത്തിൽ പെട്ടത്.

കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച അരക്കോടിയുടെ സ്വർണ്ണവുമായി കാസർകോട് സ്വദേശി പിടിയിൽ

  കണ്ണൂർ : കണ്ണൂർ വിമാനതാവളത്തിൽ വൻ സ്വർണ്ണവേട്ട.ഒരു കിലോയിൽ അധികം സ്വർണ്ണവുമായി കാസർകോട് സ്വദേശി എയർ കസ്റ്റംസിന്‍റെ പിടിയിലായി. വിദേശത്ത് നിന്ന് എത്തിയ കാസ‍ർകോട് സ്വദേശി ഷഫീക്കിൽ നിന്നാണ് സ്വ‍ർണ്ണം പിടികൂടിയത്.1041 ഗ്രാം സ്വർണ്ണമാണ് ഷഫീക്കിൽ നിന്നും പിടികൂടിയത്. ക്യാപ്സ്യൂളുകളിലായി ദേശത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണ്ണമാണ് എയർ കസ്റ്റംസ് പിടികൂടിയത്. പിടികൂടിയ സ്വ‍ർണ്ണത്തിന് 62 ലക്ഷം രൂപ വില മതിക്കുമെന്ന് കസ്റ്റംസ് അറിയിച്ചു. ഷഫീക്കിനെ എയർ പോർട്ട് പൊലീസിന് കൈമാറി.ഓണകാലത്ത് നാട്ടിലേക്ക് എത്തുന്ന യാത്രക്കാരുടെ തിരക്ക് കൂടിയ സാഹചര്യത്തിൽ സ്വർണ്ണക്കടത്ത് കൂടാൻ സാധ്യത ഉണ്ടെന്ന നിഗമനത്തിലാണ് കസ്റ്റംസ്. പരിശോധന ശക്തമാക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.

വാനിടിച്ച്‌ പതിനാറുകാരന്‍ മരിച്ച കേസ്‌; പിടികിട്ടാപ്പുള്ളി 27 വർഷത്തിന് ശേഷം അറസ്റ്റിൽ

കാസർകോട്: കാസര്‍കോട്‌ ടൗൺ പൊലീസ്‌ സ്റ്റേഷനിലെ നരഹത്യാ കേസിലും ബെല്‍ത്തങ്ങാടി പൊലീസ്‌ സ്റ്റേഷനിലെ ചന്ദനകടത്ത്‌ കേസിലും പ്രതിയായ വൊര്‍ക്കാടി സ്വദേശി 27 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍. വൊര്‍ക്കാടി, കുണ്ടാപ്പുവിലെ എസ്‌.എ അഷ്‌റഫിനെയാണ്‌ മഞ്ചേശ്വരം പൊലീസിന്റെ സഹായത്തോടെ ബെല്‍ത്തങ്ങാടി പൊലീസ്‌ അറസ്റ്റു ചെയ്‌തത്‌. 27 വര്‍ഷം മുമ്പാണ്‌ അഷ്‌റഫിനെ ബെല്‍ത്തങ്ങാടി പൊലീസ്‌ ചന്ദന കേസില്‍ അറസ്റ്റു ചെയ്‌തത്‌. പിന്നീട്‌ ജാമ്യത്തിലിറങ്ങി മുങ്ങി. പിന്നീട്‌ മുംബൈയിലും വിദേശ രാജ്യങ്ങളിലും ഒളിവില്‍ കഴിഞ്ഞ ശേഷമാണ്‌ നാട്ടില്‍ തിരികെ എത്തിയതെന്നു പൊലീസ്‌ പറഞ്ഞു.കാസര്‍കോട്‌ ടൗണ്‍ പൊലീസ്‌ രജിസ്റ്റര്‍ ചെയ്‌ത അപകട മരണ കേസിലും അഷ്‌റഫ്‌ പ്രതിയാണ്‌ 2004ല്‍ ചൗക്കിക്ക്‌ സമീപത്ത്‌ അബ്‌ദുല്‍ സമദ്‌ (16) അപകടത്തില്‍ മരിച്ച കേസിലാണ്‌ അഷ്‌റഫ്‌ പ്രതിയായത്‌. ഇയാള്‍ ഓടിച്ചിരുന്ന ഓംനി വാന്‍ ഇടിച്ചായിരുന്നു അപകടം. ഈ കേസില്‍ കോടതിയില്‍ ഹാജരാകാതിരുന്ന അഷ്‌റഫിനെ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചിരുന്നു.

13 സ്ത്രീകളുടെ മാല പൊട്ടിച്ച കള്ളനെ കിട്ടി, സ്വര്‍ണം നഷ്ടപ്പെട്ട വീട്ടമ്മമാര്‍ക്ക് ഓണക്കോടി നല്‍കി കാസര്‍കോട് പോലീസ്

കാസര്‍കോട്: മാല മോഷ്ടാവിനെ പിടികൂടിയ വിവരം അറിഞ്ഞ് പോലീസ് സ്‌റ്റേഷനിലെത്തിയ സ്വര്‍ണം നഷ്ടപ്പെട്ട വീട്ടമ്മമാരെ സമാശ്വസിപ്പിക്കാന്‍ ഓണക്കോടി നല്‍കി കാസര്‍കോട് പോലീസ്. തങ്ങളുടെ സങ്കടം പങ്കുവെച്ച ഇവരെ പൊലീസ് മേധാവി ഡോ.വൈഭവ് സക്‌സേന ആശ്വസിപ്പിച്ച് ഓണസമ്മാനമായി സെറ്റ് സാരി നല്‍കി തിരിച്ചയച്ചു. പ്രതി പിടിച്ചുപറിച്ച തൊണ്ടി മുതല്‍ കോടതിയുടെ അനുമതിയോടെ നിങ്ങളുടെ കയ്യില്‍ വൈകാതെ വന്നുചേരുമെന്നും ജില്ലാ പൊലീസ് മേധാവി അവരെ അറിയിച്ചു. ബേക്കല്‍ പോലീസ് സ്‌റ്റേഷനിലാണ് സ്വര്‍ണം നഷ്ടപ്പെട്ട വീട്ടമ്മമാര്‍ കൂട്ടത്തോടെ എത്തിയത്. പ്രതിയെ പിടികൂടിയ പൊലീസിന് അഭിനന്ദനം നല്‍കാനും അവര്‍ മറന്നില്ല. കീഴൂര്‍ ചെറിയപ്പള്ളിയിലെ ഷംനാസ് മന്‍സിലില്‍ മുഹമ്മദ്ഷംനാസ് (30) ആണ് രണ്ടാഴ്ച നീണ്ട പൊലീസിന്റെ ശ്രമകരമായ ദൗത്യത്തില്‍ പിടിയിലായത്. 13 സ്ത്രീകളുടെ മാല പൊട്ടിച്ച കേസിലെ പ്രതിയാണ് യുവാവ്. എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കള്‍ കടത്തിയതിനും ഉപയോഗിച്ചതിനും പ്രതി മുഹമ്മദ് ഷംനാസിനെതിരെ അഞ്ച് കേസുകളുണ്ട്. മേല്‍പറമ്പ് സ്റ്റേഷന്‍ പരിധിയില്‍ ആറുകേസും കാസര്‍കോട് റെയില്‍വേസ്റ്റേഷനടുത്ത് മാലപൊട്ടിച്ച കേസും പരിയാരം സ്റ്റേഷന്‍ അതിര്‍ത്തിയി

മന്ത്രി അഹ്‌മദ്‌ ദേവർകോവിലിന് എരിയപ്പാടി കാർഷിക ഗ്രാമത്തിൽ ഊഷ്മള സ്വീകരണം

  ആലംപാടി: എരിയപ്പാടി മധുവാഹിനിപ്പുഴ സന്ദർശിക്കാനെത്തിയ മന്ത്രി അഹമദ് ദേവർ കോവിലിന് എരിയപ്പാടി ബദർ   ജമാഅത്ത് കമ്മിറ്റി ഊഷ്മളമായ സ്വികരണം നൽകി. എരിയപ്പാടി ചണ്ണന്തല മധുവാഹിനി പുഴയ്ക്ക് പാലം എന്ന നാട്ടുകാരുടെ ചിരകാല സ്വപ്നത്തിന് ഐ.എൻ.എൽ എരിയപ്പാടി ശാഖ കമ്മിറ്റി ജില്ലയുടെ ചുമതലയുള്ള മന്ത്രി അഹ്‌മദ്‌ ദേവർകോവികിന് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ പി ഡബ്യു.ടി (pwd) പാലം വിഭാഗം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും തുടർന്ന് മണ്ണ് പരിശോധന നടത്തുകയും പാലത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാകുന്നതിന് വേണ്ടി ഡിസൈൻ വിഭാഗം ഉദ്യോഗസ്ഥർ ഏരിയപ്പാടി പാടി ചണ്ണന്തല മധുവാഹിനി പുഴ സന്ദർശിച്ചു അതിന്റെ തുടർനടപടികൾ നടന്നു കൊണ്ടിരിക്കുന്നു പാലം ആവശ്യമായ പ്രദേശം മന്ത്രി നേരിട്ട് സന്ദർശകണമെന്ന് ഐ•എൻ•എൽ എരിയപ്പാടി ശാഖ കമ്മിറ്റി ആവശ്യപെടുകയും അതിന്റെ അടിസ്ഥാനത്തിൽ ഈ പ്രദേശം മന്ത്രി സന്ദർശിക്കുകയും ചെയ്തു മന്ത്രിയുടെ സന്ദർശന സമയത്ത് ഇത് വരെ ഉള്ള കാര്യങ്ങൾ അവതാരിപ്പിക്കുന്നതിന് ഉദ്യോഗസ്ഥമ്മാർ അവിടെ എത്തിയിരുന്നു തുടർനടപടി വേഗത്തിൽ ആകാൻ വേണ്ടിയുള്ള നടപടി ശ്രമങ്ങൾ നടത്തുമെന്ന് മന്ത്രി നാട്ടുകാർക്ക് ഉറപ്പ് നൽകി. മന്ത്രിയുടെ

ഹെല്‍മെറ്റ് ധരിച്ചെത്തി മാലപ്പൊട്ടിക്കല്‍; നിരവധി കവർച്ചാ കേസുകളില്‍ പ്രതിയായ യുവാവ് കാസർഗോഡ് അറസ്റ്റില്‍

കാസര്‍കോട്: വഴിയാത്രക്കാരായ സ്ത്രീകളുടെ കഴുത്തില്‍ നിന്നു മാലപ്പൊട്ടിക്കല്‍ പരമ്പര നടത്തിയ യുവാവ് അറസ്റ്റില്‍. മേല്‍പ്പറമ്പ്, കൂവത്തൊട്ടിയിലെ മുഹമ്മദ് ഷംനാസ്(33)നെയാണ് ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. ബേക്കല്‍ മേല്‍പറമ്പ്, വിദ്യാനഗര്‍, ബേഡഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിക്കുള്ളില്‍ നിന്നു ഏഴുമാസത്തിനുള്ളില്‍ പത്തിലേറെ മാലപ്പൊട്ടിക്കല്‍ സംഭവങ്ങളാണ് ഉണ്ടായത്. ഇതു സംബന്ധിച്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെങ്കിലും അക്രമിയെ കണ്ടെത്താനായില്ല. സംഭവം തുടര്‍ന്നതോടെ പൊലീസ് മൈക്ക് അനൗണ്‍സ്മെന്റ് ഉള്‍പ്പെടെ നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് ഷംനാസ്‌കുടുങ്ങിയത്. സംഭവ പരമ്പരകള്‍ക്കു പിന്നില്‍ ഇയാളാണെന്നു മനസ്സിലാക്കിയ പൊലീസ് സംഘം വേഷം മാറി രഹസ്യമായി നിരീക്ഷിച്ചാണ് പ്രതിയെ വലയിലാക്കിയത്. കുറ്റകൃത്യങ്ങള്‍ക്കു ഉപയോഗിച്ചതെന്നു കരുതുന്ന രണ്ടു ഇരുചക്ര വാഹനങ്ങളും ഇയാളില്‍ നിന്നു കണ്ടെടുത്തതായാണ് സൂചന. വഴിയാത്രക്കാരായ സ്ത്രീകളുടെ മാലപ്പൊട്ടിക്കല്‍ സംഭവത്തെ തുടര്‍ന്ന് പൊതു സമൂഹത്തില്‍ ചര്‍ച്

കോടികളുടെ ബിനാമി ലോൺ, ഉടമകളറിയാതെ ഭൂമി പണയപ്പെടുത്തി: എസി മൊയ്തീനെതിരെ കുരുക്ക് മുറുക്കി ഇഡി

  കോട്ടയം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എസി മൊയ്തീനെതിരെ കുരുക്ക് മുറുക്കി ഇഡി. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട കോടികളുടെ ബിനാമി ലോണുകൾക്ക് പിന്നിൽ എസി മൊയ്തീനാണെന്ന് എൻഫോഴ്സ്മെന്റ് സംഘം കുറ്റപ്പെടുത്തുന്നു. ബാങ്ക് അംഗങ്ങൾ അല്ലാത്തവർക്കാണ് ലോൺ അനുവദിച്ചത്. പാവപ്പെട്ടവരുടെ ഭൂമി അവരെ അറിയാതെ ബാങ്കിൽ പണയപ്പെടുത്തിയെന്നും അന്വേഷണ സംഘം ഇന്ന് പുറത്ത് വിട്ട വാർത്താക്കുറിപ്പിലുണ്ട്. പാവപ്പെട്ടവരുടെ ഭൂമി അവരറിയാതെ പണയപ്പെടുത്തിയാണ് ലോൺ നേടിയത്. എസി മൊയ്തീൻ അടക്കമുള്ളവർക്കെതിരെ കൂടുതൽ അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ദിവസത്തെ റെയിഡിൽ 36 ഇടങ്ങളിലെ സ്വത്ത്‌ കണ്ടെത്തി. ഈ സ്വത്തുക്കൾക്ക് 15 കോടി രൂപയുടെ മൂല്യം ഈ സ്വത്തുക്കൾക്ക് ഉണ്ട്. ഇഡി റിപ്പോർട്ടിൽ പറയുന്നു. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് മതിയായ ഈടില്ലാതെയാണ് വലിയ തുകകൾ വായ്പയായി അനുവദിച്ചത്. ബാങ്ക് സാമ്പത്തികമായി തകർന്നതോടെ നിക്ഷേപം നടത്തിയ നിരവധി സാധുക്കൾ പ്രതിസന്ധിയിലായി. പലരുടെ വീടുകൾ ലോണെടുക്കാതെ ബാങ്കിൽ ഈട് വെച്ചതിൽ ജപ്തി നോട്ടീസും നൽകിയിരുന്നു. ഇതേ തുടർന്ന് ആത്മഹത്യകളടക്കം ഉണ്ടായി. ഈ സംഭവത്തെ കേന്ദ്രീകരിച്ചാണ് എൻഫോഴ്സ്മെന്റ് അന്വേഷണം

ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്: നായാട്ട് , മിന്നൽ മുരളി , മേപ്പടിയാൻ ചിത്രങ്ങൾ പരിഗണനയിൽ

  69 മത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്. ഡൽഹിയിൽ വൈകീട്ട് അഞ്ച് മണിയോടെയാണ് പ്രഖ്യാപനം നടക്കുക. വിവിധ വിഭാഗത്തില്‍ നിന്നായി നായാട്ട് , മിന്നൽ മുരളി , മേപ്പടിയാൻ തുടങ്ങിയ മലയാള ചിത്രങ്ങൾ വിവിധ വിഭാഗങ്ങളിൽ അവാർഡിന് പരിഗണനയിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം.മലയാളത്തില്‍ നിന്നും ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളിക്കും ചില അവാര്‍ഡുകള്‍ക്ക് സാധ്യതയുണ്ട്. മികച്ച മലയാള ചിത്ര എന്ന അവാര്‍ഡിന്‍റെ അവസാന പട്ടികയില്‍ ഹോം, ആവാസ വ്യൂഹം, ചവിട്ട്, മേപ്പടിയാന്‍ എന്നീ ചിത്രങ്ങളാണ് ഇടം പിടിച്ചിരിക്കുന്നത് എന്നാണ് വിവരം. നായാട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ജോജു ജോര്‍ജ് മികച്ച നടനുള്ള സാധ്യത പട്ടികയില്‍ ഉണ്ടെന്നാണ് വിവരം. മികച്ച നടിക്ക് വേണ്ടിയുള്ള മത്സരത്തില്‍ ആലിയ ഭട്ടും, കങ്കണ റണൌട്ടും തമ്മിലാണ് മത്സരം എന്നാണ് സൂചന ഗംഗുഭായ് കത്തിയവാഡി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ആലിയയ്ക്ക് സാധ്യത. തലൈവി എന്ന ചിത്രത്തിലെ പ്രകടനമാണ് കങ്കണ റണൌട്ടിന് സാധ്യത നല്‍കുന്നത്. ആര്‍ മാധവന്‍ സംവിധാനം ചെയ്ത് അഭിനയിച്ച റോക്കട്രി മികച്ച നടന്‍ അടക്കം വിവിധ വിഭാഗങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. സ്എസ് രാജമൌ

മദ്യപാനത്തിനിടെ തർക്കം സുഹൃത്തിനെ വിറക് കൊണ്ട് അടിച്ച് കൊന്ന് ഗ്രേഡ് എസ്.ഐ; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കണ്ണൂർ : കണ്ണൂർ മയ്യിലിൽ പോലീസ് ഉദ്യോഗസ്ഥൻ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മയ്യിൽ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ദിനേശനാണ് സുഹൃത്ത് സജീവനെ വിറകു കൊള്ളി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയത്. ദിനേശൻറെ കൊളച്ചേരി പറമ്പിലുള്ള വീട്ടിൽ വെച്ച് ഒരുമിച്ചിരുന്ന് മദ്യപിക്കുകയും തുടർന്നുണ്ടായ കലഹത്തിൽ ദിനേശൻ വിറകു കൊള്ളി കൊണ്ട് സജീവൻറെ തലക്ക് അടിക്കുകയുമായിരുന്നു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ സജീവൻ സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. പിന്നാലെ പൊലീസ് സ്ഥലത്തെത്തി. പ്രതി പോലീസ് കസ്റ്റഡിയിലാണ്.പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ഒരുമിച്ച് മദ്യപിക്കുന്നതിനിടെ പഴയ പണമിടപാടിന്റെ കാര്യം പറഞ്ഞ് തമ്മിൽ തർക്കിക്കുകയായിരുന്നു.

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ കമ്പനിയുടെ സ്വത്തുക്കള്‍ കണ്ട് കെട്ടി സര്‍ക്കാര്‍ ഉത്തരവ്

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പു കേസ്സില്‍ കമ്പനിയുടെ എം.ഡി. പൂക്കോയ തങ്ങള്‍, ചെയര്‍മാന്‍ എം സി കമറുദ്ദിന്‍ തുടങ്ങിയവരുടെ പേരിലുള്ള സ്വത്തു വകകളാണ് കണ്ടു കെട്ടിയത് അനിയന്ത്രിത നിക്ഷേപ പദ്ധതി നിരോധന നിയമ പ്രകാരം കോംപീറ്റന്റ് അതോറിറ്റിയായ സംസ്ഥാന ഫിനാന്‍സ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത് ക്രൈം ബ്രാഞ്ച് എസ്.പി പി.പി സദാനന്ദന്റെ റിപ്പോര്‍ട്ടിന്‍ മേലാണ് നടപടി

ചരിത്രം; ചന്ദ്രനെ തൊട്ട് ചന്ദ്രയാൻ, അഭിമാനത്തോടെ രാജ്യം

ദില്ലി : ചരിത്ര നിമിഷത്തിൽ രാജ്യം. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങി. ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്. വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ 19 മിനുട്ടുകൾ കൊണ്ടാണ് പൂർത്തിയാക്കിയത്. ചന്ദ്രനിൽ സോഫ്റ്റ്‍ലാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതിയും ചരിത്രനേട്ടവുമാണ് ഇതോടെ ഇന്ത്യ സ്വന്തമാക്കിയത്. ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി & ട്രാക്കിംഗ് കമാൻഡ് നെറ്റ് വ‍ര്‍ക്കിലെ മിഷൻ ഓപ്പറേഷൻസ് കോപ്ലക്സ് വഴിയാണ് പേടകവുമായുള്ള ആശയവിനിമയം. ചന്ദ്രയാൻ രണ്ട് ഓർബിറ്റർ വഴിയാണ് ഭൂമിയിൽ നിന്നുള്ള സിഗ്നലുകൾ ലാൻഡറിലേക്ക് എത്തുന്നത്.  ലാൻഡിങ്ങ് പ്രക്രിയ തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് തന്നെ അവസാന ഘട്ട കമാൻഡുകൾ പേടകത്തിലേക്ക് അയച്ചിരുന്നു. അതിന് ശേഷം പേടകത്തിലെ സോഫ്റ്റ്‍വെയറാണ് നിയന്ത്രണമേറ്റെടുത്തത്. മണിക്കൂറിൽ ആറായിരത്തിലേറെ കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന പേടകത്തിന്‍റെ വേഗം കുറച്ച് സെക്കൻഡിൽ രണ്ട് മീറ്റർ എന

വീടിനു സമീപത്തെ ഷെഡില്‍ സൂക്ഷിച്ച 11,733 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഉപ്പള സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: വീടിനു സമീപത്തെ ഷെഡില്‍ സൂക്ഷിച്ച 11,733 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാള്‍ അറസ്റ്റില്‍. ഉപ്പള, പത്വാടി റോഡിലെ കൊണ്ടയൂരിലെ വാടക വീട്ടില്‍ താമസിക്കുന്ന കെ.മുഹമ്മദാ(49)ണ് പിടിയിലായത്. വിവിധ സ്ഥലങ്ങളില്‍ വിതരണം ചെയ്യാനാണ് ഇവ സൂക്ഷിച്ചിരുന്നതെന്നു സംശയിക്കുന്നു. മഞ്ചേശ്വരം പൊലീസ് ഇന്‍സ്പെക്ടര്‍ പി.പി.രജീഷ്, എസ്.ഐമാരായ അന്‍സാര്‍, നിഖില്‍, ഇന്റലിജന്‍സ് ഓഫീസര്‍ പ്രദീഷ് ഗോപാല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇന്ന് ശമ്പളം വിതരണം ചെയ്യും, 2750 രൂപയും ഉത്സവബത്തയും ഇന്ന് നല്‍കും

തിരുവനന്തപുരം: കെ എസ് ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം ഇന്ന് നല്‍കും. തൊഴിലാളി സംഘടനാ നേതാക്കള്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റുമായി ഇന്നലെ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ശമ്പളത്തോടൊപ്പം 2,750 രൂപ ഓണം അലവന്‍സും കൂടി നല്‍കും. ഇതോടെ 26-ാം തീയതി മുതല്‍ നടത്താനിരുന്ന സമരം തൊഴിലാളി യൂനിയനുകള്‍ പിന്‍വലിച്ചിട്ടുണ്ട്. താത്കാലിക ജീവനക്കാര്‍ക്കും സ്വിഫ്റ്റിലെ കരാര്‍ ജീവനക്കാര്‍ക്കും ആയിരം രൂപ വീതം ഉത്സവ ബത്ത നല്‍കാനും തീരുമാനമായി. ശമ്പളം ഗഡുക്കളായി നല്‍കുന്ന രീതി വരും മാസങ്ങളിലും അംഗീകരിക്കാനാകില്ലെന്ന നിലപാട് യൂണിയന്‍ നേതാക്കള്‍ എംഡിയെ ധരിപ്പിച്ചിട്ടുണ്ട്.

കാസർഗോഡ് ബസില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ഇറങ്ങിയോടിയ യുവാവിനെ ഓടിച്ചിട്ടു പിടികൂടി

കാസര്‍കോട്: കാസര്‍കോട്ട് വീണ്ടും ബസില്‍ ലൈഗികാതിക്രമം. ഡോക്ടറെ കണ്ട് മടങ്ങുകയായിരുന്ന പതിനേഴുകാരിയെ ഓടുന്ന ബസില്‍ വച്ച് ശല്യം ചെയ്ത യുവാവിനെ യാത്രക്കാര്‍ പിടികൂടി. പെര്‍ഡാല, ചുള്ളിക്കാന സ്വദേശി സുദര്‍ശന(34)യാണ് കേസില്‍ അറസ്റ്റിലായത്. കാസര്‍കോട് നിന്നു ബദിയഡുക്കയിലേയ്ക്കു വരികയായിരുന്ന ബസിലെ യാത്രക്കാരിയാണ് പെണ്‍കുട്ടി. ബസിലെ സീറ്റിന് പിറകിലിരുന്ന യുവാവ് ദേഹോപദ്രവം ഏല്‍പ്പിക്കുകയായിരുന്നുവെന്നു പറയുന്നു. പെണ്‍കുട്ടി ഒച്ചവച്ചതോടെ മറ്റുള്ളയാത്രക്കാര്‍ യുവാവിനെ തടഞ്ഞുവച്ചു. യാത്രക്കാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് പിന്നീട് ബസ് ബദിയടുക്ക പോലീസ് സ്‌റ്റേഷനിലേക്കു വിടുകയായിരുന്നു. ബസ് ഇടക്ക് നിര്‍ത്തിയപ്പോള്‍ പ്രതി ആളുകളെ വെട്ടിച്ച് ഇറങ്ങിയോടി. തൊട്ടു പിന്നാലെ തന്നെ വിവരമറിഞ്ഞെത്തിയ പൊലീസ് പ്രതിയെ ഒരു കിലോമീറ്ററോളം പിന്തുടര്‍ന്ന് മൂകംപാറ ചര്‍ച്ചിനു സമീപത്തു വച്ചു പിടികൂടി. പെണ്‍കുട്ടി പരാതിയില്‍ ഉറച്ചു നിന്നതോടെ സുദര്‍ശനയ്ക്കെതിരെ പോക്സോ പ്രകാരം കേസെടുത്തു. ബദിയഡുക്ക എസ്.ഐ പി.കെ വിനോദ് കുമാര്‍, എസ്.ഐ റുമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റുചെയ്തു. കാസര്‍കോട് കോടതിയില്‍ ഹാജരാക്കിയ

എസി മൊയ്തീനെ ഉടൻ ചോദ്യം ചെയ്യും, 2 അക്കൗണ്ടുകൾ മരവിപ്പിച്ചു; കൂടുതൽ നടപടികളുമായി ഇഡി

തൃശൂർ: സിപിഎം നേതാവും എംഎൽഎയുമായ എസി മൊയ്തീനെതിരെ കൂടുതൽ നടപടികളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. രണ്ട് ബാങ്കുകളിൽ ഉള്ള സ്ഥിര നിക്ഷേപം ഇഡി മരവിപ്പിച്ചതായാണ് റിപ്പോർട്ട്. മച്ചാട് സർവീസ് സഹകരണ ബാങ്ക്, യൂണിയൻ ബാങ്ക് എന്നിവയിലെ സ്ഥിരം നിക്ഷേപമായ 31 ലക്ഷം രൂപയാണ് മരവിപ്പിച്ചത്. അതേസമയം, എസി മൊയ്തീനിനെ ഉടൻ ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. ചോദ്യം ചെയ്യലിനായി സമൻസ് അയക്കുന്നതിൽ ഇന്ന് തീരുമാനം എടുക്കും.  കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ഇഡി സംഘം വീട്ടിൽ എത്തിയതെന്ന് എസി മൊയ്തീൻ സ്ഥിരീകരിച്ചിരുന്നു. തന്റെയും ഭാര്യയുടെയും മകളുടെയും ബാങ്ക് അക്കൗണ്ട് രേഖകൾ പരിശോധിച്ചുവെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. തന്നെ സംശയത്തിന്റെ നിഴലിൽ നിർത്താൻ ആയിരുന്നു ഇഡി സംഘത്തിന്റെ പരിശോധനയെന്ന നിലയിലായിരുന്നു എസി മൊയ്തീന്റെ പ്രതികരണം. 22 മണിക്കൂർ മാധ്യമങ്ങൾ തന്റെ വീടിനു മുന്നിൽ കാത്തു നിന്നില്ലേ, അതായിരുന്നു അജണ്ട എന്ന് അദ്ദേഹം പ്രതികരിച്ചു. കരുവന്നൂർ ബാങ്കിൽ നിന്നും താൻ ആർക്കോ വായ്പ ലഭിക്കാൻ സഹായം ചെയ്തു എന്ന് ആരുടെയോ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന ന