ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മാസപ്പടി കേസ്: ടി. വീണയ്ക്ക് സേവനം നൽകിയിട്ടില്ലെന്ന് സി.എം.ആർ.എൽ എം.ഡി; ഇ.ഡി രേഖകളിൽ നിർണായക വെളിപ്പെടുത്തലുകൾ

  കൊച്ചി: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയ്‌ക്കെതിരെ നിർണായക വെളിപ്പെടുത്തലുകളുമായി സി.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തയുടെ മൊഴി. എക്സാലോജിക് കമ്പനി സി.എം.ആർ.എല്ലിന് യാതൊരു സേവനവും നൽകിയിട്ടില്ലെന്നും, അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനുമായുള്ള വ്യക്തിബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് കമ്പനിക്ക് കരാർ നൽകിയതെന്നും കർത്ത ഇ.ഡിക്ക് മൊഴി നൽകിയെന്നാണ് അന്വേഷണ രേഖകൾ വ്യക്തമാക്കുന്നത്.

സമരം അവസാനിപ്പിച്ച് സിജെപി; പ്രതിഷേധക്കാർക്കെതിരായ കേസുകൾ പിൻവലിക്കുമെന്ന് കേന്ദ്രം, രേഖാമൂലമുള്ള ഉറപ്പ് ചൊവ്വാഴ്ചയ്ക്കകം

  ന്യൂഡൽഹി: കേന്ദ്രസർക്കാരുമായുള്ള അന്തിമ ചർച്ചയ്ക്ക് പിന്നാലെ സിജെപി സമരം പിൻവലിക്കുന്നതായി പ്രഖ്യാപിച്ചു. കേന്ദ്ര മന്ത്രിമാരും സിജെപി പ്രതിനിധികളും നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് തീരുമാനം അറിയിച്ചത്. ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ സംഘടനയുടെ പ്രധാന ആവശ്യം ലക്ഷ്യം കണ്ടതായി സിജെപി വക്താവ് സൗരവ് ദാസ് പറഞ്ഞു.

ഒടുവില്‍ കേന്ദ്രം വഴങ്ങി; വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

ന്യൂഡല്‍ഹി: ഒടുവില്‍ വിദ്യാര്‍ഥികളുടെ ആവശ്യത്തിന് വഴങ്ങി ബിജെപി സര്‍ക്കാര്‍. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു. ധര്‍മേന്ദ്ര പ്രധാന്‍ രാജവയ്ക്കാതെ പിന്നോട്ടില്ലെന്ന സിജെപിയുടെ ഉറച്ച നിലപാടിന് മുന്നില്‍ കേന്ദ്ര സര്‍ക്കാരിന് വഴങ്ങേണ്ടി വന്നു. രാജി ഒഴിവാക്കാന്‍ പ്രധാനമന്ത്രിയുടേയും കേന്ദ്ര മന്ത്രിമാരുടെ നേതൃത്വത്തില്‍ ശ്രമം നടത്തിയെങ്കിലും രാജി വച്ചില്ലെങ്കില്‍ രാജ്യ വ്യാപക പ്രക്ഷോഭത്തിന് തുടക്കം കുറിക്കുമെന്ന് സിജെപി വ്യക്തമാക്കി. നാളെ ദേശവ്യാപക പ്രക്ഷോഭത്തിന് സിജെപി ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ധര്‍മേന്ദ്ര പ്രധാന്‍ രാജി വച്ചത്.

കാസർകോട് സബൈൻ ആശുപത്രിയിൽ ലോക ഐവിഎഫ് ദിനം ആചരിച്ചു

  ചെർക്കള: കാസർകോട് സബൈൻ ആശുപത്രിയിൽ ലോക ഐവിഎഫ് ദിനം ആചരിച്ചു. നഗരസഭ അദ്ധ്യക്ഷ ഷാഹിന സലിം ഉദ്ഘാടനം ചെയ്തു. ഡോ: മൊയ്തീൻ ജാസിർ അലി അദ്ധ്യക്ഷം വഹിച്ചു. മുളിയാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. പ്രേമലത മുഖ്യാഥിതിയായിരുന്നു . പ്രതീക്ഷയേയും,ശാസ്ത്രത്തിൻ്റെ അത്‌ഭുതകരമായ നേട്ടങ്ങളേയും,മാതാപിതാക്കളാകാനുള്ള മനോഹരമായ യാത്രയേയും ആഘോഷിക്കുക എന്ന സന്ദേശത്തെ കുറിച്ച് ഗൈനക്കോളജിസ്റ്റുമാരായ ഡോ :ഹരിത പിള്ളയും,ഐവിഎഫ് ചികിത്സയെ കുറിച്ച്  ഡോ: ശീതളും ക്ലാസ്സെടുത്തു. ഫെസിലിറ്റി ഡയറക്ടർ ഡോ:സച്ചിൻ,ഡോ : അരുൺകുമാർ,ഡോ: നിവേദിത,ഡോ:ഷെഹസാദി,നഴ്‌സിംഗ് സൂപ്രണ്ട് റിട്ട:മേജർ സൂര്യ രാജ്എച്ച്ആർ ശില്‌പ,എന്നിവർ പ്രസംഗിച്ചു. പബ്ലിക്ക് റിലേഷൻ ഓഫീസർ ബി അഷ്റഫ് സ്വാഗതവും,അഡ്‌മിനിസ്ട്രേഷൻ മാനേജർ അബൂബക്കർ സിദ്ധീഖ് നന്ദിയും പറഞ്ഞു

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്; വീണ സിഎംആര്‍എലിന് സേവനം നല്‍കിയിട്ടില്ല, വീണയ്‌ക്കെതിരേ മൊഴി നല്‍കി ശശിധരന്‍ കര്‍ത്ത

  തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുകേസില്‍ വീണയ്‌ക്കെതിരേ മൊഴി നല്‍കി ശശിധരന്‍ കര്‍ത്ത. വീണയോ എക്സാലോജിക്കോ സിഎംആര്‍എലിന് സേവനങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും പിണറായിയുമായുള്ള വ്യക്തിപരമായ അടുപ്പത്തിന്റെ പേരിലാണ് വീണയ്ക്കും കമ്പനിക്കും പണംനല്‍കിയതെന്നും കര്‍ത്ത ഇഡിക്ക് മൊഴി നല്‍കി. വീണ എംഡിയായ എക്‌സാലോജിക് സൊല്യൂഷന്‍സ് സേവനമൊന്നും നല്‍കാതെ സിഎംആര്‍എലില്‍ നിന്ന് 2.78 കോടി രൂപ കൈപറ്റിയെന്നും ഇവരുടെ സഹോദര സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ നിന്ന് 50 ലക്ഷം രൂപ വായ്പയായി നേടിയെടുത്തുവെന്നുമാണ് ഇഡിയുടെ കേസ്.

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ ഉറച്ച് സിജെപി; കേന്ദ്ര നിലപാട് ഇന്ന്

  ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്രപ്രധാന്റെ രാജിക്കാര്യത്തില്‍ കേന്ദ്ര നിലപാട് ഇന്ന്. സിജെപി പ്രതിനിധികളുമായി സര്‍ക്കാരിന്റെ നിര്‍ണായക ചര്‍ച്ച ഇന്ന് ഉച്ചയ്ക്ക് നടക്കും. രാജിയില്ലെങ്കില്‍ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ് സിജെപി. പ്രതിഷേധങ്ങള്‍ കണക്കിലെടുക്കാതെ വീണ്ടും ധര്‍മ്മേന്ദ്ര പ്രധാനെ പാര്‍ട്ടിയും സര്‍ക്കാരും സംരക്ഷിക്കുമോ എന്നതാണ് പ്രധാനമായും രാജ്യം ഉറ്റുനോക്കുന്നത്. ഇന്നലെ കേന്ദ്രമന്ത്രിമാരായ ജെപി നദ്ദ, ജിതേന്ദ്ര സിങ് എന്നിവര്‍ സിജെപി വക്താക്കളായ സൗരഭ് ദാസ്, അഷുതോഷ് രന്‍ക എന്നിവരുമായി നടത്തിയ രണ്ട് മണിക്കൂര്‍ ചര്‍ച്ചയില്‍ പ്രക്ഷോഭകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണം, ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം അങ്ങനെ രണ്ട് പ്രധാന ആവശ്യങ്ങള്‍ അംഗീകരിച്ചിരുന്നു. ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന് പ്രഖ്യാപിച്ച സിജെപി, സര്‍ക്കാര്‍ അതിന് വഴങ്ങുന്നില്ലെങ്കില്‍ അടുത്ത ഉന്നം പ്രധാനമന്ത്രിയായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ചോദ്യപേപ്പര്‍ ചോര്‍ച്ച; എന്‍ടിഎയില്‍ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

  ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയിലെ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് കേന്ദ്ര സര്‍ക്കാര്‍. പുറത്താക്കപ്പെടുന്ന ചില ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയുടെ ഭാഗമായി നിയമ നടപടി സ്വീകരിക്കും. വ്യക്തികളെ മാറ്റുന്നതിനുപരി സംഘടനയുടെ ഘടനയില്‍ മാറ്റങ്ങള്‍ വരുത്താനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. സിജെപി സമരം ശക്തമാകുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ എന്‍ടിഐയില്‍ അഴിച്ചുപണിയെന്ന വാര്‍ത്ത വരുന്നത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയില്‍ സര്‍ക്കാര്‍ നിലപാട് നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് കൂട്ട പിരിച്ചുവിടല്‍.

മഴ മുന്നറിയിപ്പ്; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലേര്‍ട്ടുണ്ട്. മറ്റന്നാള്‍ വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്.

നിതിൻ രാജിന്റെ മരണം: ഡോ. എം.കെ. റാമിനെ കോടതിയിൽ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട്; കസ്റ്റഡി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്

  കണ്ണൂർ: കണ്ണൂർ അഞ്ഞാറക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി ആർ.എൽ. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയായ മുൻ വിഭാഗം മേധാവി ഡോ. എം.കെ. റാമിനെ കോടതിയിൽ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു. ഈ മാസം 27-ന് പ്രതിയെ കോടതിയിൽ ഹാജരാക്കാനാണ് നിർദേശം. അന്നേദിവസം തന്നെ പ്രതിയെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് അപേക്ഷ സമർപ്പിക്കും.

ഇൻഡിഗോ വിമാനത്തിൽ ഇ.പി ജയരാജൻ ആക്രമിച്ചെന്ന പരാതി; അന്വേഷണത്തിന് പുതിയ സംഘം

തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിനുള്ളിൽ സിപിഎം നേതാവ് ഇ.പി. ജയരാജൻ ആക്രമിച്ചെന്ന യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിന്റെ പരാതിയിൽ തുടരന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവുപ്രകാരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 10 അംഗ സംഘമാണ് കേസ് അന്വേഷിക്കുക

നീറ്റ് പരീക്ഷാ ക്രമക്കേട്: പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭ തിങ്കളാഴ്ച വരെ പിരിഞ്ഞു

  വരെ പിരിഞ്ഞു. വിദ്യാഭ്യാസമന്ത്രി രാജിവെക്കണമെന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. അതിവേഗ കോടതിയും പരീക്ഷ പേപ്പർ ചോർത്തുന്നവർക്ക് കഠിന ശിക്ഷയും ഉറപ്പ് വരുത്തുമെന്ന് സ്പീക്കർ അറിയിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭ തിങ്കളാഴ്ച വരെ പിരിഞ്ഞു. അതിനിടെ ചോദ്യപ്പേപ്പർ ചോർച്ചാ കേസുകൾ പരിഗണിക്കാൻ പ്രത്യേക ജഡ്ജിയെ ഡൽഹി ഹൈക്കോടതി നിയോഗിച്ചു. അതേസമയം, പരീക്ഷാ ക്രമക്കേടിൽ പാർലമെന്റിൽ സമഗ്രമായ ചർച്ച വേണമെന്ന കാര്യത്തിൽ എല്ലാവർക്കും ഒരേ അഭിപ്രായമാണെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു വ്യക്തമാക്കി. വിഷയത്തിൽ ചർച്ച നടത്താമെന്ന് പ്രധാനമന്ത്രി രാജ്യത്തിന് ഉറപ്പുനൽകിയിട്ടുണ്ട്.

ഗൺമാൻ മര്‍ദനക്കേസ് അട്ടിമറി: എം.ആർ അജിത് കുമാറിന്റെ സസ്പെൻഷൻ ഉത്തരവ് പുറത്തിറങ്ങി

  തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്ത് ഉത്തരവിറങ്ങി. ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തന’ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി നൽകിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി. അജിത്കുമാർ നടത്തിയ ഇടപെടൽ നിയമപരമല്ലെന്നാണ് കണ്ടെത്തൽ. ഇരകൾക്ക് അനീതി വരുത്താനും കുറ്റാരോപിതർക്ക് നിയമനടപടികളിൽ നിന്ന് സംരക്ഷണം ലഭിക്കാനും ഇടയാക്കിയെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ എം.ആർ അജിത് കുമാറിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും ആഭ്യന്തരവകുപ്പ് കണ്ടെത്തി. കേസ് ഡയറി തിരുത്താനും റഫർ റിപ്പോർട്ട് തയ്യാറാക്കാനും ഉദ്യോഗസ്ഥർക്ക് മേൽ അജിത്കുമാർ ഇടപെടൽ നടത്തിയെന്ന അന്വേഷണറിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവദിവസം താൻ വയനാട് ചൂരൽമലയിലെ രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായിരുന്നെന്ന അദ്ദേഹത്തിന്‍റെ വിശദീകരണം തള്ളിക്കൊണ്ടാണ് നടപടി.

കാസര്‍കോട്ടെ വ്യവസായ പാര്‍ക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയില്‍ വന്‍ തീപിടിത്തം

കാസര്‍കോട്: കാസര്‍കോട്ടെ വ്യവസായ പാര്‍ക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെ 5.30ഓടെയാണ് പ്ലാസ്റ്റിക് ഗ്രാന്യൂള്‍സ് നിര്‍മിക്കാന്‍ അസംസ്‌കൃത വസ്തുക്കള്‍ തരംതിരിക്കുന്ന ഫാക്ടറിയില്‍ തീപടര്‍ന്നത്. വിവരമറിഞ്ഞെത്തിയ കാസര്‍കോട്, കുറ്റിക്കോല്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെ അഗ്‌നിരക്ഷാസേനാ യൂണിറ്റുകള്‍ സംയുക്തമായി നടത്തിയ ശ്രമത്തിലൂടെ തീ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഫാക്ടറിക്കുള്ളിലൂടെ ഗെയില്‍ വാതക പൈപ്പ് ലൈന്‍ കടന്നുപോകുന്നതിനാല്‍ സ്ഥിതി അതീവ ഗുരുതരമായിരുന്നു. ഏകദേശം രണ്ടു മീറ്റര്‍ ആഴത്തില്‍ സ്ഥാപിച്ചിരിക്കുന്ന പൈപ്പ് ലൈനിലേക്ക് തീ പടരാതിരുന്നതോടെ വലിയൊരു ദുരന്തമാണ് ഒഴിവായത്. തീപിടിത്തം പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയ ശേഷം ഉദ്യോഗസ്ഥര്‍ ഗെയില്‍ വാതക പൈപ്പ് ലൈനിന് മുകളിലെ ഭാഗത്ത് പരിശോധന നടത്തി.

"ചോദ്യപേപ്പര്‍ ചോര്‍ച്ച: കര്‍ശന ശിക്ഷ ഉറപ്പാക്കുന്നതിനുള്ള കരട് നിയമം മന്ത്രിസഭ പരിഗണിക്കും; അര്‍ധ രാത്രിയില്‍ വീഡിയോ പങ്ക് വച്ച് നരേന്ദ്ര മോദി

  ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യം ശക്തമാക്കി വിദ്യാര്‍ഥികളും പ്രതിപക്ഷ എംപിമാരും പ്രതിഷേധം ശക്തമാക്കിയിരിക്കെ വിഷയത്തില്‍ ഗൗരവമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസുകളില്‍ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ രൂപീകരിക്കുന്നതിനും കര്‍ശന ശിക്ഷ ഉറപ്പാക്കുന്നതിനുമുള്ള കരട് നിയമം കേന്ദ്ര മന്ത്രിസഭ വെള്ളിയാഴ്ച പരിഗണിക്കുമെന്നാണ് നരേന്ദ്ര മോദി അറിയിച്ചിരിക്കുന്നത്. പാര്‍ലമെന്റിന്റെ നിലവിലെ മണ്‍സൂണ്‍ സമ്മേളനത്തില്‍ തന്നെ ബില്‍ എത്രയും വേഗം പാസാക്കാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമവും നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലൂടെ അര്‍ധരാത്രിയില്‍ പങ്കുവെച്ച ഏകദേശം മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും വലിയ മാനസിക വേദനയാണ് സൃഷ്ടിച്ചതെന്നും ഇത്തരം സംഭവങ്ങളെ കൂടുതല്‍ ഫലപ്രദമായി നേരിടാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും നരേന്ദ്ര മോദി വ്യക്തമ...

കോൺഗ്രസ് നേതാവും പ്രമുഖകോൺട്രാക് ടറുമായിരുന്ന പട്ടുവത്തിൽ മൊയ്തീൻകുട്ടി ഹാജിയുടെ വസതി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി എം എ സലാം സന്ദർശിച്ചു.

  കാസർകോട് : കോൺഗ്രസ് നേതാവും പ്രമുഖകോൺട്രാക് ടറുമായിരുന്ന പട്ടുവത്തിൽ മൊയ്തീൻകുട്ടി ഹാജിയുടെ വസതി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി എം എ സലാം സന്ദർശിച്ചു.  എൻ എ ഹാരിസ് എംഎൽഎ, എ മുസ്ലിം ലീഗ് ജില്ലാ ജനറൽ അബ്ദുൽ റഹ്മാൻ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എൻ എ നെല്ലിക്കുന്ന്, ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ട് കല്ലട്ര അബ്ദുൽ ഖാദർ, അബ്ദുല്ല കുഞ്ഞി കീഴൂർ, അബ്ദുൽ ഖാദർ കളനാട്എന്നിവരോടൊപ്പമാണ് സന്ദർശിച്ചത്.

ഡല്‍ഹി പൊലീസിന് ദേശീയ സുരക്ഷാ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ വയ്ക്കാനുള്ള അധികാരം നീട്ടിനല്‍കി

  ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ (സിജെപി) നേതൃത്വത്തില്‍ യുവാക്കള്‍ സമരം തുടരവേ, ദേശീയ സുരക്ഷാ നിയമപ്രകാരം (എന്‍എസ്എ) വ്യക്തികളെ കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് അധികാരം പുതുക്കി നല്‍കി സര്‍ക്കാര്‍. ഈ മാസം 19 മുതല്‍ ഒക്ടോബര്‍ 18 വരെയാണ് കരുതല്‍ തടങ്കലിനുള്ള അധികാരം പുതുക്കിയത്

ഗൺമാൻമാരുടെ മർദനക്കേസ് അട്ടിമറിക്കേസിൽ നടപടി; എം.ആർ അജിത്കുമാറിന് സസ്പെൻഷൻ

  തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസ് അട്ടിമറിച്ച സംഭവത്തിൽ എഡിജിപി എം.ആർ അജിത്കുമാറിന് സസ്പെൻഷൻ. സംഭവത്തിൽ കൂടുതൽ വിശദീകരണം നൽകാൻ അധികസമയം അനുവദിക്കണമെന്ന അജിത്കുമാറിന്‍റെ ആവശ്യം സംസ്ഥാന പൊലീസ് മേധാവി തള്ളിയിരുന്നു. പിന്നാലെയാണ് നടപടി. കേസ് ഡയറി തിരുത്താനും റഫർ റിപ്പോർട്ട് തയ്യാറാക്കാനും ഉദ്യോഗസ്ഥർക്ക് മേൽ അജിത്കുമാർ ഇടപെടൽ നടത്തിയെന്ന അന്വേഷണറിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവദിവസം താൻ വയനാട് ചൂരൽമലയിലെ രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായിരുന്നെന്ന അദ്ദേഹത്തിന്‍റെ വിശദീകരണം തള്ളിക്കൊണ്ടാണ് നടപടി

മഹാരാഷ്ട്രയില്‍ കനത്ത മഴ; കേരളത്തില്‍ നിന്നുള്ള രണ്ടു ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടു

ഘദൂര ട്രെയിനുകളുടെ സര്‍വീസ് വഴി തിരിച്ചുവിട്ടു. കൊച്ചുവേളി-അമൃത്‌സര്‍ എക്‌സ്പ്രസും തിരുവനന്തപുരം സെന്‍ട്രല്‍-ഹസ്രത് നിസാമുദ്ദീന്‍ എക്‌സ്പ്രസുമാണ് പനവേലില്‍ നിന്ന് സൂറത്ത് വഴി സര്‍വീസ് നടത്തുന്നത്. കനത്ത മഴയെ തുടര്‍ന്ന് റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറിയ സാഹചര്യത്തിലാണ് റെയില്‍വേയുടെ നടപടി. തെക്കന്‍ ഗുജറാത്ത്, ദാദര്‍ എന്നിവിടങ്ങളിലേക്കുള്ള നിരവധി ട്രെയിന്‍ സര്‍വീസുകളും ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.

നിതിന്‍ രാജിന്റെ മരണം: അറസ്റ്റ് നടപടികളിലെ വീഴ്ച; ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് നോട്ടിസ്

തലശേരി: ബിഡിഎസ് വിദ്യാര്‍ഥി ആര്‍ എല്‍ നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ. എം കെ റാമിനെ അറസ്റ്റ് ചെയ്തതിലെ നടപടിക്രമ വീഴ്ചകളില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് തലശേരി ജില്ലാ സെഷന്‍സ് കോടതി നോട്ടിസ് നല്‍കി. സുപ്രിംകോടതി നിര്‍ദേശിച്ച അറസ്റ്റ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതില്‍ വിശദീകരണം നല്‍കാനാണ് കോടതിയുടെ നിര്‍ദേശം 

ടി മുഹമ്മദ് കുഞ്ഞിയുടെ രണ്ടാം ഓർമ്മ ദിനം പ്രഭാതഭേരിയോടെ പതാക ഉയർത്തി അചരിച്ചു:

  പെരിയാട്ടടുക്കം: പള്ളിക്കര പഞ്ചായത്തിൽ കമ്യൂണിസ്റ്റ് കർഷക പ്രസ്ത്ഥാനത്തിന്റെ സമുന്നത നേതാവായിരുന്ന ബങ്ങാട്ടെ . സ: ടി.മുഹമ്മദ് കുഞ്ഞി യുടെ , രണ്ടാം ചരമ വാർഷികം ദിനം പ്രഭാതഭേരിയോടെ പതാക ഉയർത്തി അനുസ്മരിച്ചു , സി.പി.ഐ.എം ജില്ലാ കമ്മറ്റി അംഗം കെ. മണികണ്ഠൻ പതാക ഉയർത്തി , ലോക്കൽ കമ്മറ്റി അംഗം എ. ബാലകൃഷ്ണൻ അധ്യക്ഷനായി, ഏരിയ സെക്രട്ടറി, മധു മുതിയക്കാൻ , സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി പി. മണിമോഹൻ , ഏരിയ കമ്മറ്റി അംഗങ്ങളായ എം. ഗൗരി, അജയൻ പനയാൽ , ലോക്കൽ കമ്മറ്റി അംഗങ്ങളായ എ.എം അബ്ദുല്ല, കെ.ബാബു, എ.വിനോദ്കുമാർ , എ.സുരേന്ദ്രൻ , എ. കുഞ്ഞികണ്ണൻ, പി.ഗോപിനാഥൻ, കെ.നാരായണൻ എന്നിവർ സംസാരിച്ചു , ബ്രാഞ്ച് സെക്രട്ടറി മാരായ ടി. അനിൽകുമാർ , എ.എം അബൂബക്കർ , കെ.എം നൗഷാദ്, ആർ രാകേഷ് , എ.കെ.ധനേഷ്, ടി.മുഹമ്മദ് കുഞ്ഞി യുടെ ബന്ധുക്കളായ ടി. ഷെമീർ , ടി. ഷെഫീഖ്, റിയാസ്, സാജിദ് , പാർട്ടി ബന്ധുക്കൾ, അനുഭാവികൾ സംബന്ധിച്ചു ലോക്കൽ സെക്രട്ടറി ഒ. നാരായണൻ സ്വാഗതം പറഞ്ഞു വൈകിട്ട് 4.30 ന് , ബങ്ങാട് വെച്ച് നടക്കുന്ന അനുസ്മരണ പൊതുയോഗം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഡോ: വി.പി.പി മുസ്തഫ ഉൽഘാടനം ചെയ്യും ,...