ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വൈദ്യുതിയില്ല, ഇന്ധനമില്ല, ഭക്ഷ്യസാധനങ്ങള്‍ക്ക് ഇരട്ടിവില; സാമ്ബത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങി ശ്രീലങ്കന്‍ ജനത

  സാ മ്ബത്തിക പ്രതിസന്ധിയില്‍ അടിതെറ്റി ശ്രീലങ്കന്‍ ജനത. സര്‍വ മേഖലയേയും പ്രതിസന്ധി സാരമായി ബാധിച്ചിട്ടുണ്ട്. ഭക്ഷണ സാധനങ്ങളുടെ ക്ഷാമവും ഇന്ധനക്ഷാമവും രൂക്ഷമായി. ഏഴ് പതിറ്റാണ്ടിനിടെ ശ്രീലങ്ക കണ്ട ഏറ്റവും രൂക്ഷമായ സാമ്ബത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നുപോകുന്നത്. 1948ല്‍ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്ബത്തിക പ്രതിസന്ധി. വൈദ്യുതിയോ പാചകവാകമോ രാജ്യത്ത് കിട്ടാനില്ല. ഇന്ധനത്തിനായി പെട്രോള്‍ പമ്ബുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവാണ് ദൃശ്യമാകുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ പെട്രോള്‍ പമ്ബുകളില്‍ സൈനികരെ വിന്യസിച്ചിരിക്കുകയാണ്. ഇന്ധന വിതരണം കാര്യക്ഷമമാക്കാനാണ് പട്ടാളത്തെ നിയോഗിച്ചതെന്ന് മന്ത്രി ജെമിനി ലോകുഗ പറഞ്ഞു. പുതിയ സാഹചര്യത്തില്‍ കരിഞ്ചന്തയും വ്യാപകമാണ്. കാനുകളില്‍ ഇന്ധനം നിറച്ച്‌ ഇരട്ടിവിലയ്ക്ക് വില്‍ക്കുന്നവരുമുണ്ട്. ഇന്ധനത്തിന് വേണ്ടി വരിനില്‍ക്കുന്നതിനിടെ ഏതാനും പേര്‍ മരിച്ചതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വൈദ്യുതനിലയങ്ങള്‍ അടച്ചുപൂട്ടിയതോടെ അഞ്ചുമണിക്കൂര്‍ പവര്‍കട്ടും കാര്യങ്ങള്‍ വിഷളാക്കിയിട്ടുണ്ട്. വൈദ്യുതി ഇല്ലാത്തതിനാല്‍ ജനറേറ്ററ...

കൃത്യസമയത്ത് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് നടത്തി ബിജെപി ജയിച്ചാല്‍ ആംആദ്മി പാര്‍ട്ടി രാഷ്ട്രീയം വിടും: അരവിന്ദ് കേജ്‌രിവാള്‍

  കൃത്യസമയത്ത് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് നടത്തി ബിജെപി ജയിച്ചാല്‍ ആംആദ്മി പാര്‍ട്ടി രാഷ്ട്രീയം വിടുമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാള്‍. ഡല്‍ഹിയിലെ നോര്‍ത്ത്, ഈസ്റ്റ്, സൗത്ത് തദ്ദേശീയ ബോഡികള്‍ ഏകീകരിച്ച്‌ കേന്ദ്രമന്ത്രിസഭ ബില്‍ പാസാക്കുകയും മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് നീട്ടി വെക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേജ്‌രിവാളിന്റെ പ്രസ്താവന. ‘മുന്‍സിപ്പില്‍ കോര്‍പറേഷന്‍ ഓഫ് ഡല്‍ഹി(എംസിഡി) തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്തി ബിജെപി വിജയിച്ചാല്‍ നമ്മള്‍ രാഷ്ട്രീയം വിടും’ ഡല്‍ഹി അസംബ്ലിക്ക് പുറത്തു വെച്ചു മാധ്യമങ്ങളെ കണ്ടപ്പോള്‍ അദ്ദേഹം വ്യക്തമാക്കി.

പിഡിപി കാസർകോട് ജില്ലാ സ്പെഷ്യൽ കൺവെൻഷൻ മാർച്ച് 25ന് സിറ്റി ടവറിൽ

  കാസർകോട് : പിഡിപി സംസ്ഥാന തലങ്ങളിൽ സംഘടിപ്പിച്ചു വരുന്ന ജില്ലാതല യോഗങ്ങളുടെ ഭാഗമായി കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ സ്പെഷ്യൽ ജനറൽ കൺവെൻഷൻ ചേരുവാൻ പിഡിപി കാസർകോട് ജില്ലാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. മാർച്ച് 25ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് കാസർകോട് സിറ്റി ടവറിൽ നടക്കും  പി ഡി പി സംസ്ഥാന നേതാക്കളായ നിസാർ മേത്തർ, അജിത് കുമാർ ആസാദ്, ബഷീർ കുഞ്ചത്തൂർ, സുബൈർ പടുപ്പ്, ഗോപി കുതിരക്കൽ തുടങ്ങിയ നേതാക്കൾ വിവിധ വിഷയങ്ങളിൽ സംസാരിക്കും.  പിഡിപി സംസ്ഥാന തലത്തിൽ സംഘടിപ്പിച്ചു വരുന്ന കാലത്തിന്റെ വിളിയൊച്ച കേട്ട് പതറാത്ത ചുവടുകളോടെ ചടുലതയോടെയും കരുതലോടെയും പ്രവർത്തിക്കുന്നതിന് വേണ്ടി നടത്തിവരുന്ന ജില്ലാ സ്പെഷ്യൽ കൺവെൻഷനുകൾ കാസർകോട് ജില്ലയിൽ വിജയിപ്പിക്കുവാൻ നേതാക്കളും പ്രവർത്തകരും പോഷക സംഘടന ഭാരവാഹികളും ഒരുമിച്ച് നിന്ന് കൺവെൻഷന്റെ വിജയത്തിന് വേണ്ടി പ്രവർത്തിക്കണമെന്ന് കാസർകോട് പീപ്പിൾസ് സെന്ററിൽ നടന്ന പിഡിപി ജില്ലാ ഭാരവാഹികളുടെ യോഗം ആഹ്വാനം ചെയ്തു. പരിപാടിയുടെ വിജയത്തിന് യൂനുസ് തളങ്കരയെ പ്രചാരണ കൺവീനറായി ചുമതലപ്പെടുത്തി. യോഗത്തിൽ കെ പി മുഹമ്മദ് അധ്യക്ഷത വഹിച്ചു....

പാണക്കാട് ഹൈദറലി ശിഹാബ് തങ്ങൾ സമുദായ ഐക്യത്തിനു വേണ്ടി നിലകൊണ്ട നേതാവ്: കെ ഇ എ ബക്കർ

  ചട്ടഞ്ചാൽ: സമുദായ ഐക്യത്തിനും മതസൗഹാർദത്തിന് വേണ്ടി നിലകൊണ്ട നേതാവായിരുന്നു സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ അദ്ധേഹത്തിന്റെ ജീവിത സന്ദേശങ്ങൾ പുതിയ തലമുറ പകർത്താൻ തയ്യാറാകണമെന്ന് മുസ്ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് കെ ഇ എ ബക്കർ ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് ചട്ടഞ്ചാൽ ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. ദിക്ക്റ് ദുആ മജ്ലിസിന് സയ്യിദ് ഹുസൈൻ തങ്ങൾ മാസ്തിക്കുണ്ട് നേതൃത്വം നൽകി. മുസ്ലിം ലീഗ് ഉദുമ മണ്ഡലം വൈസ് പ്രസിഡണ്ട് ഹുസൈനാർ തെക്കിൽ അദ്ധ്യക്ഷത വഹിച്ചു. കാസറഗോഡ് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അബ്ദുല്ല ചെർക്കള അനുസ്മരണ പ്രഭാഷണം നടത്തി.മുസ്ലിം ലീഗ് ചെമനാട് പഞ്ചായത് ജനറൽ സെക്രട്ടറി അബ്ദുല്ല കുഞ്ഞി കീഴൂർ,മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ടി ഡി കബീർ,ഉദുമ മണ്ഡലം പ്രസിഡണ്ട് റഊഫ് ബായിക്കര, എസ്ടിയു ജില്ലാ സെക്രട്ടറി അബുബക്കർ കണ്ടത്തിൽ,എം എസ് എഫ് മണ്ഡലം പ്രസിഡണ്ട് അർഷാദ് എയ്യള,ബി യു അബ്ദു റഹ്മാൻ ഹാജി,കാസ്മി അബ്ദുല്ല,ശരീഫ് മഠത്തിൽ, എന്നിവർ പ്രസംഗിച്ചു.ജനറൽ സെക്രട്ടറി സുലൈമാൻ കെഎം സ്വാഗതവും ട്രഷറർ സലാം ബാഡൂർ നന്ദിയും പറഞ്ഞു.

ഹൈദരാബാദില്‍ ഗോഡൗണിന് തീപിടിച്ച്‌ 11 പേര്‍ മരിച്ചു

ഹൈദരാബാദ്: ഹൈദരാബാദില്‍ ഗോഡൗണിന് തീപിടിച്ച്‌ 11 പേര്‍ മരിച്ചു. ബോയ്ഗുഡയില്‍ ആക്രിസാധനങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് ബുധനാഴ്ച പുലര്‍ച്ചെ തീപ്പിടിത്തമുണ്ടായത്. മരിച്ചവരെല്ലാം ഗോഡൗണിലെ തൊഴിലാളികളാണ്. ഇവരില്‍ പത്തുപേര്‍ ബിഹാറിലെ അസംപുര സ്വദേശികളാണ്. ഒരാള്‍ മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ സെക്കന്ദരാബാദിലെ ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഒട്ടേറെ ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയ ശേഷമാണ് തീ അണയ്ക്കാനായത്. തുടര്‍ന്നാണ് ഗോഡൗണില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ 11 മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മരിച്ചവരെ തിരിച്ചറിയാനായി ഡി.എന്‍.എ. പരിശോധന നടത്തുമെന്ന് മധ്യമേഖല പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. കണ്ടെടുത്ത മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. ഒന്നരവര്‍ഷം മുമ്ബാണ് ബിഹാര്‍ സ്വദേശികള്‍ ഇവിടെ ജോലിക്കെത്തിയതെന്നും അദ്ദേഹം പറഞ്ഞു. തീപ്പിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. മൃതദ...

റഷ്യന്‍ സൈന്യം ഞങ്ങളുടെ രാജ്യത്ത് നിന്നും പോകണം; യുദ്ധത്തില്‍ നിന്ന് പിന്മാറിയാല്‍ നാറ്റോ ‍അംഗത്വ നീക്കം ഉപേക്ഷിക്കാം; ഉറച്ച തീരുമാനവുമായി സെലന്‍സ്‌കി

  കീവ്:  റഷ്യ യുദ്ധത്തില്‍ നിന്നും പിന്മാറുകയാണെങ്കില്‍ പകരം നാറ്റോ അംഗത്വ നീക്കം ഉപേക്ഷിക്കുമെന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമീര്‍ സെലന്‍സ്‌കി. പുടിനുമായി നേരിട്ട് ചര്‍ച്ചയ്ക്ക് തയ്യാറാണ്. റഷ്യന്‍ സൈന്യം ഞങ്ങളുടെ രാജ്യത്ത് നിന്നും പിന്മാറണം. യുദ്ധം ഒഴിവാക്കണം, ആക്രമണം തുടരില്ലെന്ന് ഉറപ്പു നല്കുകയാണെങ്കില്‍ നാറ്റോ സഖ്യത്തില്‍ ചേരുന്ന തീരുമാനത്തില്‍ നിന്നും പിന്മാറാമെന്നും സെലന്‍സ്‌കി പറഞ്ഞു. ഉക്രൈനിലെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു സെലന്‍സ്‌കിയുടെ പ്രതികരണം. താനുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് പുടിന്‍ തയ്യാറാവുന്നില്ല. അതിനാല്‍ തന്നെ യുദ്ധം അവസാനിപ്പിക്കാന്‍ അവര്‍ തീരുമാനിച്ചിട്ടില്ലെന്നു തന്നെയാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കനത്ത പോരാട്ടങ്ങള്‍ക്കൊടുവില്‍ റഷ്യയുടെ സൈന്യത്തെ കീവിലെ മകാരിവില്‍ നിന്ന് ഒഴിപ്പിച്ചതായി ഉക്രൈന്‍ അവകാശപ്പെട്ടു. മരിയൂപോളില്‍ കീഴടങ്ങാന്‍ ഉക്രൈനോട് റഷ്യ ആവശ്യപ്പെട്ടെങ്കിലും ഉക്രൈന്‍ അത് നിരസിക്കുകയായിരുന്നു. അതേസമയം റഷ്യയുടെ ആക്രമണം ഉക്രൈനില്‍ ശക്തമാകുകയാണ്. ഇന്നലെ മാത്രം 700 ലധികം പേര്‍ ഉക്രൈനില്‍ കൊല്ലപ്പെട്ടതായാണ് ...

ഇനി മാസ്ക് വേണ്ട, കേസെടുക്കരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം; ദുരന്ത നിവാരണ നിയമപ്രകാരമുള്ള നിയന്ത്രണം ഒഴിവാക്കും

  ന്യൂഡല്‍ഹി: മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി മുതല്‍ കേസില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടികള്‍ പിന്‍വലിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഇതനുസരിച്ച്‌ സംസ്ഥാനങ്ങള്‍ പുതിയ ഉത്തരവിറക്കും. ആള്‍ക്കൂട്ടം, കൊവിഡ് നിയന്ത്രണ ലംഘനം എന്നിവയ്ക്കും ഇനി കേസെടുക്കരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ആരോഗ്യമന്ത്രാലയം നല്‍കിയ നിര്‍ദേശങ്ങള്‍ തുടരണമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ ഏഴ് ആഴ്ചകളായി രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിലും താഴെയാണ്. ഈ സാഹചര്യത്തിലാണ് ദുരന്ത നിവാരണ നിയമപ്രകാരം കൊണ്ടുവന്ന നിയമങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് ഒഴിവാക്കാം എന്ന് കേന്ദ്രം നിര്‍ദേശം നല്‍കിയത്. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നത് നിലവില്‍ പിഴ ലഭിക്കുന്ന കുറ്റമാണ്.