ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

റഷ്യന്‍ സൈന്യം ഞങ്ങളുടെ രാജ്യത്ത് നിന്നും പോകണം; യുദ്ധത്തില്‍ നിന്ന് പിന്മാറിയാല്‍ നാറ്റോ ‍അംഗത്വ നീക്കം ഉപേക്ഷിക്കാം; ഉറച്ച തീരുമാനവുമായി സെലന്‍സ്‌കി

 


കീവ്: റഷ്യ യുദ്ധത്തില്‍ നിന്നും പിന്മാറുകയാണെങ്കില്‍ പകരം നാറ്റോ അംഗത്വ നീക്കം ഉപേക്ഷിക്കുമെന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമീര്‍ സെലന്‍സ്‌കി.പുടിനുമായി നേരിട്ട് ചര്‍ച്ചയ്ക്ക് തയ്യാറാണ്. റഷ്യന്‍ സൈന്യം ഞങ്ങളുടെ രാജ്യത്ത് നിന്നും പിന്മാറണം. യുദ്ധം ഒഴിവാക്കണം, ആക്രമണം തുടരില്ലെന്ന് ഉറപ്പു നല്കുകയാണെങ്കില്‍ നാറ്റോ സഖ്യത്തില്‍ ചേരുന്ന തീരുമാനത്തില്‍ നിന്നും പിന്മാറാമെന്നും സെലന്‍സ്‌കി പറഞ്ഞു. ഉക്രൈനിലെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു സെലന്‍സ്‌കിയുടെ പ്രതികരണം.


താനുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് പുടിന്‍ തയ്യാറാവുന്നില്ല. അതിനാല്‍ തന്നെ യുദ്ധം അവസാനിപ്പിക്കാന്‍ അവര്‍ തീരുമാനിച്ചിട്ടില്ലെന്നു തന്നെയാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കനത്ത പോരാട്ടങ്ങള്‍ക്കൊടുവില്‍ റഷ്യയുടെ സൈന്യത്തെ കീവിലെ മകാരിവില്‍ നിന്ന് ഒഴിപ്പിച്ചതായി ഉക്രൈന്‍ അവകാശപ്പെട്ടു. മരിയൂപോളില്‍ കീഴടങ്ങാന്‍ ഉക്രൈനോട് റഷ്യ ആവശ്യപ്പെട്ടെങ്കിലും ഉക്രൈന്‍ അത് നിരസിക്കുകയായിരുന്നു.

അതേസമയം റഷ്യയുടെ ആക്രമണം ഉക്രൈനില്‍ ശക്തമാകുകയാണ്. ഇന്നലെ മാത്രം 700 ലധികം പേര്‍ ഉക്രൈനില്‍ കൊല്ലപ്പെട്ടതായാണ് വിവരം. മരിയൂപോള്‍, കീവ് എന്നിവിടങ്ങളില്‍ കടുത്ത ആക്രമണമാണ് റഷ്യ നടത്തുന്നത്. ജനവാസ കേന്ദങ്ങളിലുള്‍പ്പെടെ ഉക്രൈന്‍ സ്‌ഫോടനങ്ങള്‍ നടത്തി.

ഉക്രൈന്റെ കൂടുതല്‍ നഗരങ്ങളിലേയ്ക്ക് കൂടി റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. 400 പേര്‍ അഭയം തേടിയിരുന്ന അസോവ് പോര്‍ട്ട് സിറ്റിയിലെ സ്‌കൂള്‍ ബോംബ് വച്ച്‌ റഷ്യ തകര്‍ത്തു. കുട്ടികളുള്‍പ്പെടെയുള്ള സാധാരണക്കാരാണ് ഇവിടെ കൊല്ലപ്പെട്ടത്.
റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ ഇതുവരെ 10,000 റഷ്യന്‍ സൈനികരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ 15,000 റഷ്യന്‍ സൈനികരെ തങ്ങള്‍ കൊലപ്പെടുത്തിയെന്നാണ് ഉക്രൈന്റെ വാദം. 20,000ത്തിലധികം സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഉക്രൈന്‍ പ്രതിനിധികള്‍ പറയുന്നു.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.