ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ചെർക്കളം അബ്ദുല്ല ജനഹൃദയങ്ങളിൽ ജീവിക്കുന്ന നേതാവ് :രമേശ് ചെന്നിത്തല

 












കാസർകോട്:

Uploading: 261299 of 261299 bytes uploaded.

കേരള രാഷ്ട്രീ യത്തിലെ മാന്യ തയുടെയും സൗ മ്യമായ പെരുമാറ്റ ത്തിന്റെയും പര്യായ മായിരുന്നു ചെർക്ക ളം അബ്ദുല്ലയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ രാഷ്ട്രീയ പ്രവർത്തകരുടെയും ആദരവും സ്നേഹവും നേടിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു വെന്നും അദ്ദേഹം പറഞ്ഞു.

മുസ് ലിം ലീഗ് ജില്ലാ കമ്മിറ്റി കാസർ കോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ സംഘടി പ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാ ടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി .

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി യായിരുന്ന കാലത്ത് ചെർക്കളം അബ്ദുല്ല നടപ്പിലാക്കിയ 

വികസന പ്രവർത്തനങ്ങളും ഭരണ പരമായ തീരുമാനങ്ങളും ചരിത്ര പരമായിരുന്നു

വെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. കുടുംബശ്രീ ഉൾപ്പെ ടെയുള്ള ജനക്ഷേമ പദ്ധതികളുടെ രൂപീകരണത്തിലും വളർച്ചയിലും അദ്ദേഹം നൽകിയ നേതൃത്വം സംസ്ഥാനത്തിന് വലിയ സംഭാവ നയായിരുന്നു.

കാസർകോട് ജില്ലയുടെ സമഗ്ര വികസനത്തിനായി ജീവിതം സമർപ്പിച്ച ജനനേതാവായിരുന്നു ചെർക്കളം അബ്ദുല്ല. മഞ്ചേശ്വരം മണ്ഡലത്തിന്റെ ജനകീയ പ്രശ്ന ങ്ങൾ നിയമ സഭയിൽ ശക്തമായി അവതരിപ്പിച്ച അദ്ദേഹം കാസർ കോടിന്റെ യാത്രാ പ്രശ്നങ്ങൾക്കും വികസന മുരടിപ്പുകൾക്കു മെതിരെ നിരന്തരം ഇടപെട്ടിരുന്നു.

അദ്ദേഹത്തിന് എപ്പോഴും ഒരു രാഷ്ട്രീയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് ഐക്യ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയമാണ്.ആ രാഷ്ട്രീയത്തിൽ ഒരിക്കലും വെള്ളം ചേർക്കാതെ യുഡിഎഫിനെ ഐക്യത്തോടെ നയിച്ച നേതാവാ യിരുന്നു ചെർക്കളം. ജില്ലയിൽ മുസ് ലിം ലീഗിന്റെ ഏറ്റവും നല്ല ശബ്ദമായിരുന്നു അദ്ദേഹം.അതുകൊണ്ടാണ് വളരെ നഷ്ടബോധത്തോടെ നമ്മൾ അദ്ദേഹത്തെ ഓർത്തു കൊണ്ടിരിക്കുന്നത്.

ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ചെർക്കളം അബ്ദുല്ലയെ പ്പോലുള്ള മൂല്യാധിഷ്ഠിത നേതാവിന്റെ അഭാവം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടമാ ണെന്നും, അദ്ദേഹത്തിന്റെ ജീവിതവും പൊതുപ്രവർത്തനവും വരും തലമുറയിലെ പൊതു പ്രവർത്തകർക്ക് എന്നും മാതൃക യായിരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി എം.എൽ. എ. അധ്യക്ഷത വഹിച്ചു.


ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ്‌മാൻ സ്വാഗതം പറഞ്ഞു

സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കുന്നും ങ്കൈ പ്രാർത്ഥന നടത്തി.

സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എൻ എ നെല്ലിക്കുന്ന് അനുസ്മരണ പ്രഭാഷണം നടത്തി.

രാജ് മോഹൻ ഉണ്ണിത്താൻ എം.പി.,

സി. ടി. അഹമ്മദലി ,എ.കെ.എം അഷറഫ് എം.എൽ എ , ബഷീർ വെള്ളിക്കോത്ത് , പി . എം. മുനീർ ഹാജി, പി.കെ. ഫൈസൽ , 

 കെ.ഇ. എ ബക്കർ , എ. എം കടവത്ത് , അഡ്വ എൻ.എ ഖാലിദ് , ടി. എ. മൂസ , അബ്ദുൽ റഹ്‌മാൻ വൺഫോർ , എ .ജി .സി ബഷീർ , എം അബ്ബാസ് , എ .ബി ശാഫി , അസീസ് മരിക്കെ , മാഹിൻ കേളോട്ട് , കല്ലട്ര അബ്ദുൽ ഖാദർ , പി.കെ. സി. റൗഫ് ഹാജി , എ. കെ. ആരിഫ് , ടി എം ഇഖ്‌ബാൽ , ബദ്റുദ്ദീൻ കെ.കെ. , സത്താർ വടക്കുമ്പാട് , അഷറഫ് എടനീർ , അസീസ് കളത്തൂർ , സഹീർ ആസിഫ് , അനസ് എതിർത്തോട് , ഇർഷാദ് മൊഗ്രാൽ , സയ്യിദ് സൈഫുദ്ദീൻ തങ്ങൾ , അൻസാഫ് കുന്നിൽ , കെ.പി. മുഹമ്മദ് അഷറഫ് , ഷരീഫ് കൊടവഞ്ചി , ബീഫാത്തിമ്മ ഇബ്രാഹിം , എ അഹമ്മദ് ഹാജി , മുത്തലിബ് പാറക്കെട്ട് , മുംതാസ് സമീറ , ഷാഹിന സലിം , രാജു കൃഷ്ണൻ , കാപ്പിൽ മുഹമ്മദ് പാഷ , എ .പി ഉമ്മർ , ഖാദർ ഹാജി ചെങ്കള ,സി മുഹമ്മദ് കുഞ്ഞി , സി. എ. അബ്ദുല്ല കുഞ്ഞി ഹാജി , ഇ അബൂബക്കർ ഹാജി , ഇബ്രാഹിം പാലാട്ട , അഡ്വ എം. ടി. പി. കരീം , അഡ്വ ഫൈസൽ , നാസർ ചെർക്കളം , കബീർ ചെർക്കളം , ജാസ്മീൻ പ്രസംഗിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് കോടതി സമുച്ചയത്തിന്റെ പൂട്ട് പൊളിച്ച് കവര്‍ച്ചക്കു ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് കോടതി സമുച്ചയത്തിന്റെ പൂട്ട് പൊളിച്ച് കവര്‍ച്ചക്കു ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. കോഴിക്കോട,് തൊട്ടില്‍പ്പാലം, വട്ടിപ്പാറ, നലോണക്കാട്ടില്‍ സനീഷ് ജോര്‍ജ് എന്ന സനലി(44)നെയാണ് ഡിവൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തതെന്ന് ജില്ലാ പൊലീസ് മേധാവി പി ബിജോയ് പറഞ്ഞു. പ്രതി നിലവില്‍ കണ്ണൂര്‍, ചൊക്ലി, പെരിങ്ങത്തൂര്‍, പടന്നക്കരയിലാണ് താമസം. ഈ മാസം മൂന്നിന് ആണ് കാസര്‍കോട് ജില്ലാ കോടതി സമുച്ചയത്തില്‍ കവര്‍ച്ചാശ്രമം നടന്നത്. പൂട്ടുപൊളിക്കുന്ന ശബ്ദം കേട്ട് കാവല്‍ക്കാരന്‍ ഉണര്‍ന്നപ്പോള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. സ്ഥലത്തു നിന്നു രക്ഷപ്പെട്ട മോഷ്ടാവ് അവിടെ നിന്നു നായന്മാര്‍മൂല സ്‌കൂളിലെത്തി പൂട്ടു പൊളിച്ചു. അവിടെ നിന്നു 500രൂപ മാത്രമാണ് കിട്ടിയത്. ഒരു വീട്ടുവളപ്പില്‍ കയറി സിറ്റൗട്ടില്‍ വച്ചിരുന്ന മഴക്കോട്ട് മോഷ്ടിച്ചു. അതും ധരിച്ചാണ് ചെങ്കളയിലെ മരമില്ലില്‍ കവര്‍ച്ചയ്ക്ക് എത്തിയത്. മില്ലിലെ ഓഫീസിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്ന് മേശവലുപ്പില്‍ സൂക്ഷിച്ചിരുന്ന 1.80 ലക്ഷം രൂപ കൈക്കലാക്കി. അതിനുശേഷം വസ്ത്രങ്ങള്‍ ഊരിമാറ്റി മറ്റൊരു വസ്ത്രം ധരി...

മൊഗ്രാല്‍പുത്തൂര്‍ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം; അഞ്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

  കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്് വണ്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു. പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളായ അഞ്ചു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ജൂണ്‍ മാസം 25 മുതല്‍ 27 വരെയുള്ള തിയ്യതികളില്‍ സ്‌കൂളിലും പുറത്തു വെച്ചും മര്‍ദ്ദിച്ചുവെന്നാണ് പരാതി. പ്ലസ്് വണ്‍ വിദ്യാര്‍ത്ഥികളായ മൂന്ന് പേരെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചത്. ഇക്കാര്യം വിദ്യാര്‍ത്ഥികള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കിയത്.