ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂൺ, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ശബരി റെയില്‍ യാഥാര്‍ഥ്യമാകും; ഭൂമി ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ടു പോകാൻ കേന്ദ്രത്തിന്റെ അംഗീകാരം

  ന്യൂഡൽഹി: അങ്കമാലി ശബരി റെയിൽപാതക്ക് ഭൂമി ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ടു പോകാൻ കേന്ദ്രത്തിന്റെ അംഗീകാരം. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. കേരളത്തിലെ റെയിൽ വികസനത്തിന് പാത ഇരട്ടിപ്പിക്കലാണ് വേണ്ടതെന്ന് അശ്വിനി വൈഷ്ണവ് എക്സില്‍ കുറിച്ചു.

കപ്പല്‍ അപകടം; മല്‍സ്യത്തൊഴിലാളികള്‍ക്ക് 10 കോടി 55 ലക്ഷം സഹായം; ഉത്തരവിറങ്ങി

  അറബിക്കടലില്‍ അപകടത്തില്‍പ്പെട്ട് ലൈബീരിയന്‍ ചരക്കുകപ്പല്‍ മുങ്ങിയതിനെ തുടര്‍ന്ന് ദുരിതത്തിലായ മല്‍സ്യത്തൊഴിലാളികള്‍ക്ക് സഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ആയിരം രൂപയും ആറുകിലോ അരിയും വീതമാണ് കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുക. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ മല്‍സ്യത്തൊഴിലാളികള്‍ക്കാണ് സഹായം. ഇതിനായി 10 കോടി 55 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു.  പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് ചരക്കുകകപ്പലായ എംഎന്‍സി എല്‍സ –3 അറബിക്കടലില്‍ മുങ്ങിയത്.  കപ്പലിലുണ്ടായിരുന്ന 640 കണ്ടെയ്നറുകളില്‍ 13 എണ്ണത്തില്‍ അപകടകരമായ വസ്തുക്കളാണെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.കപ്പല്‍ പൂര്‍ണമായി മുങ്ങിയതോടെ കണ്ടെയ്നറുകള്‍ സംസ്ഥാനത്തിന്‍റെ തെക്കന്‍ തീരങ്ങളില്‍ പലയിടത്തായി അടിഞ്ഞിരുന്നു. കപ്പലിലുണ്ടായിരുന്നവരെയെല്ലാം സുരക്ഷിതമായി കരയില്‍ എത്തിച്ചിരുന്നു. 

കെ റെയിലിന് ബദലായി ഇ ശ്രീധരൻ സമര്‍പ്പിച്ച പദ്ധതി പരിഗണനയില്‍, നിലപാട് കേരളത്തെ അറിയിക്കാമെന്ന് കേന്ദ്രം

  ദില്ലി: സില്‍വര്‍ലൈന് ബദലായി ഇ ശ്രീധരൻ നിര്‍ദേശിച്ച പദ്ധതി പരിഗണനയിലെന്ന് കേന്ദ്ര സർക്കാർ. ദില്ലിയിലെത്തി കേന്ദ്ര റെയില്‍വേ മന്ത്രിയെ കണ്ട മുഖ്യമന്ത്രിയെ അദ്ദേഹം അറിയിച്ചതാണ് ഇക്കാര്യം. കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് ഇ ശ്രീധരന്‍ പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിച്ചത്. ബദൽ പാത സംബന്ധിച്ച് കേന്ദ്രത്തിന്‍റെ നിലപാട് അറിയിക്കാൻ കേരളം ആവശ്യപ്പെട്ടു ഇ ശ്രീധരൻ ദില്ലിയിൽ എത്തി കേന്ദ്രമന്ത്രിയെ കാണും , അതിന് ശേഷം കേന്ദ്രംകേരളത്തെ കേന്ദ്രം നിലപാട് അറിയിക്കും. അങ്കമാലി ശബരി റെയിൽപ്പാത യാഥാർഥ്യമാക്കാനും തീരുമാനമായി.കേന്ദ്ര വിദഗ്ദ സംഘം ഇതിനായി കേരളത്തിൽ എത്തും

സംസ്ഥാനത്ത് മഴ കുറയുമെന്ന് കാലാവസ്ഥ വകുപ്പ്; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

  സംസ്ഥാനത്ത് മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് നിലവിലുള്ളത്. 10 ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ് ഇല്ല. വടക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം. (Kerala rains yellow alert in 4 districts) ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തിന്റെ ശക്തി കുറഞ്ഞതും പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി കുറഞ്ഞതുമാണ് മഴ കുറയാനുള്ള കാരണമായി പറയുന്നത്. കാലവര്‍ഷത്തിന്റെ ആദ്യഘട്ടത്തില്‍ പെയ്ത മഴയുടെ തീവ്രത വരും ദിവസങ്ങളില്‍ ഉണ്ടാകില്ലെന്നും സൂചനയുണ്ട്. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

ടിഎംസി സ്ഥാനാർഥിയായുള്ള പി.വി.അൻവറിന്‍റെ പത്രിക തള്ളി

  ടിഎംസി സ്ഥാനാർത്ഥിയായി പി.വി. അൻവർ സമർപ്പിച്ച പത്രിക തള്ളി. നോമിനേഷനിൽ പത്ത് പേർ ഒപ്പിടണമായിരുന്നു, ഇതു ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. വിശദീകരണം നൽകാൻ അൻവർ നേരിട്ടെത നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുകയാണ്. നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന സമയം ഇന്നലെ പൂർത്തിയായപ്പോൾ 19 പേരാണ് രംഗത്തുള്ളത്. ആകെ 25 പത്രികകള്‍ ലഭിച്ചു. കോൺഗ്രസ് സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തും സിപിഎം സ്ഥാനാർഥിയായി എം.സ്വരാജും ബിജെപി സ്ഥാനാർഥിയായി മോഹൻ ജോർജും തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി പി.വി.അൻവറുമാണ് രാഷ്ട്രീയ പാർട്ടികളുടെ പേരിൽ പത്രിക സമർപ്പിച്ചത്.

കോവിഡ് വ്യാപനവും കാല വർഷക്കെടുതിയും സംസ്ഥാനത്ത് സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാനുള്ള തീരുമാനം പുന പരിശോധിക്കണമെന്ന് കേരള കോൺഗ്രസ്‌ (എം )

  കാസറഗോഡ്: കാല വർഷകെടുതിയുടെയും വർദ്ദിച്ചു വരുന്ന കോവിഡ് വ്യാപനത്തിന്റെയും പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാനുള്ള തീരുമാനം പുന പരിശോദിക്കണമെന്നും സാംക്രമിക രോഗങ്ങളോടൊപ്പം കോവിഡ് വ്യാപനം കൂടാനുള്ള സാധ്യതയും കണക്കിലെടുത്ത് അനുയോജ്യമായ തീരുമാന മുണ്ടാകണെമെന്ന് കേരള കോൺഗ്രസ്‌ എം ജില്ലാ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ പറഞ്ഞു  ജില്ലാ സെക്രട്ടറി ബിജു തുലിശേരി, വൈസ് പ്രസി :ജോയ് മൈക്കിൾ  സംസ്ഥാന കമ്മിറ്റി അംഗം യുസുഫ് ടി പി മുനീർ ഫ്ലാഷ്  നിയോജക മണ്ഡലം പ്രസിഡന്റ് ചാക്കോ ആനക്കൽ  മണ്ഡലം പ്രസിഡന്റ് സിദ്ദിഖ് ചേരങ്കൈ അൻവർ മാങ്ങാടൻ,അബ്ദുൽ കാദർ കേളോട്ട് തുടങ്ങിയവർ സംസാരിച്ചു

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; നടപടിയുമായി ആരോഗ്യവകുപ്പ്

   തിരുവനന്തപുരം: സംസ്ഥാനത്ത് ചെറിയ തോതില്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികളുമായി ആരോഗ്യവകുപ്പ്. കൊവിഡ് കേസുകള്‍ വര്‍ധിക്കാതിരിക്കുന്നതിനായി പ്രത്യേക മാര്‍ഗനിര്‍ദേശം ആരോഗ്യവകുപ്പ് പുറത്തിറക്കി.പനിയുമായി ചികിത്സ തേടുന്നവര്‍ക്ക് കൊവിഡ് ലക്ഷണങ്ങളുണ്ടെയെന്ന് പരിശോധിക്കണമെന്നും രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണെന്നും ആരോഗ്യവകുപ്പിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ലക്ഷണങ്ങളോടെ ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് ചെയ്യണം. ഫലം നെഗറ്റീവാണെങ്കില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. കൊവിഡ് രോഗികളെ ആശുപത്രികളില്‍ പ്രത്യേക വാര്‍ഡില്‍ പാര്‍പ്പിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഇതിനിടെ, രാജ്യത്താകെയുള്ള കൊവിഡ് കേസുകള്‍ നാലായിരം കടന്നു. രാജ്യത്താകെ കേസുകള്‍ 4026 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 65 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് കോവിഡ് മരണവും സ്ഥിരീകരിച്ചു. കേരളത്തില്‍ 19 പേര്‍ രോ?ഗമുക്തരായി. ആക്ടീവ് കേസുകള്‍ 1416 ആയി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ കൊവിഡ് ബാധിച്ച് ഒരാളാണ് മരിച്ചത്.?ഗുര...

യുവ അഭിഭാഷകയെ മര്‍ദിച്ച കേസിൽ പ്രതിയായ ബെയിലിൻ ദാസിന് തിരിച്ചടി; ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിയുള്ള ഹര്‍ജി തള്ളി

  തിരുവനന്തപുരം: യുവ അഭിഭാഷകയെ മർദിച്ച കേസിലെ പ്രതിയായ ബെയിലിൻ ദാസിന് തിരിച്ചടി. വഞ്ചിയൂർ പൊലീസ് പരിധിയിൽ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ബെയിലിങ് നൽകിയ ഹർജി കോടതി തള്ളി. ജില്ലാ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുള്ളതുകൊണ്ടാണ് നിബന്ധനകളോടെ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.

കാസർകോട്- കണ്ണൂർ ദേശീയപാതയിൽ വിള്ളൽ; ടാറും കോൺക്രീറ്റും ഉപയോഗിച്ച് അടയ്ക്കാൻ കമ്പനി ശ്രമം

കാസർകോട് :കാസർകോട് -കണ്ണൂർ ദേശീയപാതയിൽ നീലേശ്വരം പടുവളം ഭാഗത്ത് വിള്ളൽ. നാട്ടുകാരാണ് വിള്ളൽ കണ്ടത്. പിന്നാലെ നിർമ്മാണ കമ്പനിയായ മേഘയുടെ തൊഴിലാളികൾ ടാറും കോൺക്രീറ്റും ഉപയോഗിച്ച് വിള്ളൽ അടക്കാൻ ശ്രമിച്ചതായി നാട്ടുകാർ ആരോപിച്ചു. പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രം സ്റ്റോപ്പിലെ പാലം മുതൽ പടുവളം വരെ റോഡിൻ്റെ പടിഞ്ഞാറും കിഴക്കും ഭാഗത്താണ് വിള്ളൽ കണ്ടെത്തിയത്. 10 മീറ്ററിലധികം ഉയരത്തിൽ കെട്ടിപ്പൊക്കിയാണ് ഇവിടെ ദേശീയ പാത നിർമ്മിച്ചത്.‌ ഇതുവഴി വാഹനം കടത്തി വിട്ടിട്ടില്ല. നിലവിൽ സർവീസ് റോഡ് വഴിയാണ് വാഹനങ്ങൾ കടന്ന് പോകുന്നത്. ഈ വിളളൽ വലിയ അപകടത്തിന് കാരണമാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക.

രാജ്യത്ത് കോവിഡ് കൂടുന്നു; കേരളത്തില്‍ ഒരു മരണം; ആകെ രോഗികള്‍ 3,961

  രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം നാലായിരത്തിലേക്ക്. 24 മണിക്കൂറിനിടെ 203 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതില്‍ 35 പേര്‍ കേരളത്തിലാണ്. രാജ്യത്ത് നാലുമരണം സ്ഥിരീകരിച്ചപ്പോള്‍ കേരളത്തില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. ഒമിക്രോണിന്‍റെ ഉപവകഭേദമാണ് രാജ്യത്ത് വ്യാപിക്കുന്നത്. 

കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി 93.73 കോടി രൂപകൂടി അനുവദിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി 93.73 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിനായി 73.73 കോടി രൂപയും, മറ്റു കാര്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായമായി 20 കോടി രൂപയുമാണ് അനുവദിച്ചത്. ഈ സര്‍ക്കാരിന്റെ കാലത്ത് 6401 കോടിയോളം രൂപയാണ് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി ലഭിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബജറ്റില്‍ അനുവദിച്ചിരുന്ന 900 കോടി രൂപയ്ക്കുപുറമെ 676 കോടി രൂപ അധികമായി ലഭിച്ചിരുന്നു. ഈവര്‍ഷം ഇതിനകം 343 കോടി രൂപ സര്‍ക്കാര്‍ സഹായമായി കോര്‍പറേഷന് ലഭിച്ചുവെന്നും ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

  നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.ഉപവരാണധികാരിയായ നിലമ്പൂർ തഹസിൽദാർ എം.പി. സിന്ധു മുമ്പാകെയാണ് നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ,സിപിഐ സംസ്ഥാന അസി.സെക്രട്ടറി പി.പി സുനീർ എം.പി,പി.കെ സൈനബ, മന്ത്രി വി അബ്ദുറഹ്മാൻ എന്നിവർക്കൊപ്പം എത്തിയാണ് പത്രിക നൽകിയത്. എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ പ്രകടനമായെത്തിയായിരുന്നു പത്രികാ സമര്‍പ്പണം.

മഴക്കുളിരിൽ കുരുന്നുകളിനി വിദ്യാലയങ്ങളിലേക്ക്; പ്രവേശനോത്സവം ഉദ്ഘാടനംചെയ്ത് മുഖ്യമന്ത്രി

  ആലപ്പുഴ: വേനലവധിക്കുശേഷം കുടയും ബാഗുമായി സ്‌കൂളുകളിലേക്ക് തിരികെയെത്തി കുരുന്നുകള്‍. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ആലപ്പുഴ കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിർവഹിച്ചു.

രാജ്യത്ത് കോവിഡ് കേസുകള്‍ 3700 കടന്നു; ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം

  ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക. നിലവിലെ സാഹചര്യം വിലയിരുത്താന്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. നിലവില്‍ 3700ല്‍ അധികം കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചിട്ടുള്ളത്. കേരളത്തിലാണ് ഏറ്റവും അധികം കോവിഡ് രോഗികള്‍ ഉള്ളത്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജാഗ്രത പാലിക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി.