ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം; സംസ്ഥാന പോലിസ് മേധാവിമാര്‍ക്ക് അമിത് ഷായുടെ നിര്‍ദേശം

  ന്യൂഡല്‍ഹി: രാജ്യത്തെ ആഭ്യന്തര സുരക്ഷയ്ക്ക് അനധികൃത കുടിയേറ്റം ഭീഷണിയാകുന്ന സാഹചര്യത്തില്‍ നടപടി ശക്തമാക്കാന്‍ കേന്ദ്ര നിര്‍ദേശം. അനധികൃതമായി രാജ്യത്ത് കഴിയുന്നവരെ കണ്ടെത്തി രേഖകള്‍ പരിശോധിച്ച് നിയമാനുസൃത നടപടികളിലൂടെ നാടുകടത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാന പോലിസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുന്നതിനും അവരുടെ രേഖകള്‍ പരിശോധിക്കുന്നതിനും സംസ്ഥാന പോലിസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്.

മുനമ്പത്ത് മീലാദ് റാലി വർണ്ണാഭമായി; ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നബിദിനാഘോഷം

  മുനമ്പം: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മുനമ്പം ഹിദായത്തുൽ ഇസ്ലാം മദ്രസയുടെ ആഭിമുഖ്യത്തിൽ വർണ്ണാഭമായ നബിദിന റാലി സംഘടിപ്പിച്ചു. ഭക്തിയും ആവേശവും വാനോളമുയർന്ന അന്തരീക്ഷത്തിൽ പ്രദേശത്തെ വിശ്വാസി സമൂഹം ഒന്നടങ്കം റാലിയിൽ അണിനിരന്നു. മദ്രസ അങ്കണത്തിൽ നിന്ന് ആരംഭിച്ച തിരുനബി സ്നേഹ റാലി കുമ്പളം പാറ റിഫാഹി മസ്ജിദ് വരെ പര്യടനം നടത്തി തിരികെ മദ്രസയിൽ സമാപിച്ചു. വിദ്യാർത്ഥികളുടെ മനോഹരവും ആവേശഭരിതവുമായ ദഫ് മുട്ടിന്റെ അകമ്പടിയോടെയാണ് ജാഥ തെരുവുകളിലൂടെ നീങ്ങിയത്. തക്ബീർ ധ്വനികളും പ്രവാചക കീർത്തനങ്ങളും മുഴങ്ങിപ്പാർത്ത അന്തരീക്ഷം ഗ്രാമത്തിന് വലിയ ഉത്സവപ്രതീതി പകർന്നു. മദ്രസാ ഉസ്താദുമാർ, വിദ്യാർത്ഥികൾ, പ്രദേശവാസികളായ നൂറുകണക്കിന് നാട്ടുകാർ എന്നിവർ പൂർണ്ണ അച്ചടക്കത്തോടും ഭക്തിനിർഭരമായ അന്തരീക്ഷത്തിലും ജാഥയുടെ ഭാഗമായി.

വാര്‍ത്തകള്‍ പിന്‍വലിച്ചതില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല; മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി

  തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. ഒരു സമ്മര്‍ദ ശക്തിക്ക് മുന്നിലും സര്‍ക്കാര്‍ കീഴടങ്ങില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങള്‍ക്ക് നല്‍കിയ ലേഖനത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഇടപെട്ട് സമൂഹമാധ്യമങ്ങളില്‍ നിന്ന് മാധ്യമവാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണമാണ്. വാര്‍ത്ത പിന്‍വലിച്ചതില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടേയില്ലെന്നാണ് മെറ്റ ഔദ്യോഗികമായി നല്‍കിയ വിശദീകരണം. ഇനി വ്യാജപ്രചാരകര്‍ക്ക് എന്താണ് പറയാനുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു.

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ: പരിശോധന ശക്തമാക്കും; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ പരിശോധന ശക്തമാക്കും. വാഹനങ്ങളിൽ കണ്ടെത്തുന്ന ഓരോ അനധികൃത മോഡിഫിക്കേഷനും പിഴ ചുമത്തും. പിഴ ഈടാക്കിയാൽ മോഡിഫിക്കേഷൻ മാറ്റി വീണ്ടും വാഹനം ഹാജരാക്കേണ്ടതുണ്ട്. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പ് നടപടി കടുപ്പിച്ചത്.

പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജനം പുനഃപരിശോധിക്കണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

  പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് മംഗളൂരുവിനെ ഒഴിവാക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി വി.ഡി സതീശന്റെ കത്ത്. കേരള സർക്കാരുമായി കൂടിയാലോചന നടത്താതെയാണ് റെയിൽവേ ബോർഡിന്റെ തീരുമാനമെന്ന് മുഖ്യമന്ത്രി കത്തിൽ പറയുന്നു.

ഷാർജയിൽ ഫ്ലാറ്റിൻ്റെ മൂന്നാം നിലയിൽ നിന്ന് വീണ് കാസർകോട് സ്വദേശിനിയായ ഏഴുവയസ്സുകാരി മരിച്ചു

  ഷാർജ: മലയാളി ബാലിക ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. കാസർകോട് മൊഗ്രാൽ സ്വദേശി മുബാറക് അലിയുടെ മകൾ സഫയാണ് മരിച്ചത്. 7 വയസായിരുന്നു. ഇന്ന് രാവിലെ ഷാർജ അൽ നബ്ബയിലാണ് അപകടം. കുട്ടിയുടെ മാതാവ് മുർഷിദ ജോലിക്ക് പോയിരുന്നതിനാൽ പിതാവ് മുബാറക് മാത്രമേ ഫ്ലാറ്റിലുണ്ടായിരുന്നുള്ളൂ. മുറിയിൽ കളിച്ചുകൊണ്ടിരുന്ന സഫ ജനാലവഴി കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് താഴേയ്ക്ക് പതിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ കുട്ടിയെ ഉടൻ അൽ ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പിതാവ് മുബാറക് ദുബൈ ആശുപത്രിയിൽ ലാബ് ടെക്നിഷ്യനാണ്. മുർഷിദ ഷാർജയിലെ റിയൽ എസ്റ്റേറ്റ് കമ്പനി ജീവനക്കാരിയാണ്. കുടുംബം വേലനവധിക്ക് നാട്ടിൽ പോയി തിരിച്ചു വന്നത് കഴിഞ്ഞദിവസമാണ്. എങ്കിലും പിതാവ് തിരികെ ജോലിയിൽ പ്രവേശിച്ചിരുന്നില്ല. മൃതദേഹം അൽ ഖാസിമി ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. കഴിഞ്ഞ 8 വർഷമായി ഷാർജയിൽ താമസിക്കുന്ന ദമ്പതികളുടെ ഏക മകളാണ് സഫ.

നിതിൻ രാജിന്റെ മരണം: ഡിവൈഎസ്പി സുധീർ കല്ലന് സസ്പെൻഷൻ

  കൊച്ചി: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിയായിരുന്ന നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി സുധീര്‍ കല്ലനെ സസ്പെൻഡ് ചെയ്തു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിർദേശപ്രകാരമാണ് നടപടി.