ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഉമ്മന്‍ചാണ്ടി മെമ്മോറിയല്‍ ട്രോഫി മൊഗ്രാലില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഇന്ന് തുടക്കമാവും

 

മൊഗ്രാല്‍.ഉമ്മന്‍ചാണ്ടി സാംസ്‌കാരിക സമിതി മൊഗ്രാല്‍ സംഘടിപ്പിക്കുന്ന ഉമ്മന്‍ചാണ്ടി മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടിയുള്ള ത്രിദിന ഫ്‌ലഡ് ലൈറ്റ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഇന്ന് മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് തുടക്കമാവും.ആറ് പതിറ്റാണ്ടുകള്‍ക്ക് ശേഷം സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പിലുള്ള ടീമില്‍ മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് താരമായ ദില്‍ഷാദ്(ചിച്ചു) ഇടം തേടിയതിലുള്ള ആവേശത്തിനിടെയാണ് ഫുട്‌ബോള്‍ മാമാങ്കമെന്നത് ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാ ക്കിയിട്ടുണ്ട്.ഉദ്ഘാടന ചടങ്ങില്‍ ഉമ്മന്‍ചാണ്ടിയുടെ പുത്രന്‍ ചാണ്ടി ഉമ്മനും, പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും ജനപ്രതിനിധികളും, കായിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിക്കുന്നുണ്ട്.8 ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റില്‍ പ്രഗല്‍ഭരായ താരങ്ങളെ അണിനിരത്തിയാവും ഓരോ ടീമും കളത്തിലിറങ്ങുക.


 പ്രിയദര്‍ശിനി ഒഴിഞ്ഞിവളപ്പ്,മൊഗ്രാല്‍ ബ്രദേഴ്‌സ്,സിറ്റിസണ്‍ ഉപ്പള,യങ് ചാലഞ്ചേഴ്‌സ് കുന്നില്‍,ഗ്രീന്‍ സ്റ്റാര്‍ കടങ്കോട്,വിഗാന്‍സ് മൊഗ്രാല്‍പുത്തൂര്‍,ടീം യൂണിക് ജാലിസ് മേല്‍പ്പറമ്പ്,ഡിഡിപി ഫ്രയ്റ്റ് അസ്ട്രലേഴ്സ് എഫ് സി എന്നീ ടീമുകളാണ് മാറ്റുരക്കുന്നത്.


 ഇന്ന് വൈകുന്നേരം ഏഴുമണിക്ക് ഉദ്ഘാടനം മത്സരത്തില്‍ പ്രിയദര്‍ശിനി ഒളിഞ്ഞിവളപ്പ്, മൊഗ്രാല്‍ ബ്രദേഴ്‌സിനെ നേരിടും.രാത്രി 8 മണിക്കുള്ള രണ്ടാം മത്സരത്തില്‍ സിറ്റിസണ്‍ ഉപ്പള,യങ് ചലഞ്ചേഴ്‌സ് കുന്നിലിനെ നേരിടും. ഇവരില്‍നിന്ന് വിജയിക്കുന്ന ടീമുകള്‍ രാത്രി 9 മണിക്ക് ആദ്യ സെമി ഫൈനലില്‍ ഏറ്റുമുട്ടും.


 രണ്ടാം ദിവസമായ നാളെ ഏഴുമണിക്ക് ഗ്രീന്‍ സ്റ്റാര്‍ കടങ്കോട്, വിഗാന്‍സ് മൊഗ്രാല്‍ പുത്തൂരിനെ നേരിടും. എട്ടു മണിക്കുള്ള രണ്ടാം മത്സരത്തില്‍ ടീം യൂണിക് ജാലിസ് മേല്‍പ്പറമ്പ്,ഡിഡിപി ഫ്രൈറ്റ് അസ്ട്രലേഴ്സ് എഫ്‌സിയെ നേരിടും. 24-ആം തീയതി രാത്രി എട്ടുമണിക്കാണ് ഫൈനല്‍ മത്സരം.


 ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഉമ്മന്‍ചാണ്ടി സാംസ്‌കാരിക സമിതി മൊഗ്രാല്‍ യൂണിറ്റ് ചെയര്‍മാന്‍ നാസര്‍ മൊഗ്രാല്‍,കണ്‍വീനര്‍ ഷക്കീല്‍-അബ്ദുള്ള, ട്രഷറര്‍ അന്‍വര്‍ അഹമ്മദ് എസ് എന്നിവര്‍ അറിയിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.