ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജനുവരി, 2026 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വെടിയുണ്ട ഹൃദയവും ശ്വാസകോശവും തുളഞ്ഞുകയറി; സി. ജെ റോയിയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

  ബംഗളൂരു: സി. ജെ റോയിയുടെ മരണത്തിൽ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് . മരണകാരണം വെടിയുണ്ട ഹൃദയവും ശ്വാസകോശവും തുളഞ്ഞുകയറിയുണ്ടായ പരിക്ക്‌ മൂലമെന്ന് കണ്ടെത്തൽ. വെടിമരുന്നിന്‍റെയും ശരീരഭാഗങ്ങളുടെയും സാമ്പിൾ ഫോറൻസിക് ലാബിലേക്ക് അയച്ചെന്നും ബൌറിങ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് എം.എൻ അരുൺ പറഞ്ഞു. ഇന്നലെയാണ് ഇഡി റെയ്ഡിനിടെ റോയ് സ്വയം വെടിയുതിര്‍ത്തത്. മരണത്തിൽ സെൻട്രൽ പൊലീസ് കേസെടുത്തിട്ടുണ്ട്. വെടിയുതിര്‍ത്ത തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. റോയിയുടെ രണ്ട് മൊബൈല്‍ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ഉന്നതതല അന്വേഷണം നടത്തുമെന്നും സത്യാവസ്ഥ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ അറിയിച്ചു.

നാഷണൽ മാസ്റ്റേഴ്സ് ഗെയിംസ് വോളിബോൾ കേരള ടീമിന് സ്വീകരണം നൽകി

  കാസർകോട്: മഹാരാഷ്ട്രയിൽ വെച്ചു നടന്ന നാഷണൽ മാസ്റ്റേഴ്സ് ഗെയിംസിൽ വോളിബോളിൽ ചാമ്പ്യൻമാരായ കേരള ടീമിന് യുണൈറ്റഡ് കൊമ്പനടുക്കം ആർട്സ് & സ്പോർട്സ് ക്ലബ് കാസർകോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് സ്വീകരണം നൽകി. വോളിബോൾ ടീം അംഗങ്ങളോടൊപ്പം ക്ലബ് പ്രസിഡണ്ട്  ശരീഫ് കെ, സെക്രട്ടറി സലാം എൽ ടി, വൈസ് പ്രസിഡണ്ട് സാദിഖ് കെ.ടി, മെമ്പർമാരായ നവാസ് ആലിച്ചേരി, സുബൈർ കൊമ്പനടുക്കം, സഫറുദ്ധീൻ ചാമകടവ് എന്നിവർ സംബന്ധിച്ചു.

പരിശോധന നിയമപരം; സമ്മർദമില്ലെന്ന് റോയ് എഴുതി നൽകി'; വിശദീകരണവുമായി ആദായനികുതി വകുപ്പ്

  കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍  സി.ജെ റോയിയുടെ ആത്മഹത്യയില്‍ വിശദീകരണവുമായി ആദായനികുതിവകുപ്പ്. പരിശോധനയും നടപടികളും നിയമപരമാണ്. ഏത് അന്വേഷണമായും സഹകരിക്കും. വ്യാഴാഴ്ചയാണ് സി.ജെ റോയിയുടെ മൊഴി രേഖപ്പെടുത്തിയത്. സമ്മർദങ്ങളുണ്ടായിട്ടില്ലെന്ന് റോയ് എഴുതി നൽകിയിരുന്നു. ഇന്നലെ ചോദ്യം ചെയ്യുകയോ കാണുകയോ ചെയ്തിട്ടില്ല. മറ്റൊരു സാക്ഷിയുടെ സാന്നിധ്യത്തിലാണ്  മൊഴി രേഖപ്പെടുത്തിയത് എന്നും ആദായനികുതി വകുപ്പ് വിശദീകരിക്കുന്നു

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ റോയിയുടെ സംസ്‌കാരം ഇന്ന്; ആദായ നികുതി വകുപ്പിനെതിരേ ഗുരുതര ആരോപണവുമായി കുടുംബം; പോലീസ് അന്വേഷണം തുടങ്ങി

  C J Roy Funeral Today ഇഡി റെയ്ഡ്‌നിടെ ബെംഗളൂരുവില്‍ സ്വയം വെടിവച്ച് ജീവനൊടുക്കിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്‌കാരം ഇന്ന്. സഹോദരന്റെ വീട് സ്ഥിതി ചെയ്യുന്ന കോറമംഗലയിലെ ദേവാലയത്തില്‍ ആണ് സംസ്‌കാരം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം രാവിലെ 9 മണിയോടെ ബെംഗളൂരു ബോറിംഗ് ആശുപത്രിയില്‍ നിന്നും മൃതദേഹം കോറമംഗലയിലെത്തിക്കും

ഷൂട്ടർ ബി.അബ്ദുർ ഗഫൂറിന് വനം - വന്യജീവി വകുപ്പിന്റെ ആദരം

  കാസർഗോഡ് ജില്ലയിലെ ജനവാസ മേഖലകളിലും, കൃഷിയിടങ്ങളിലും നാശം വിതയ്ക്കുന്ന കാട്ട് പന്നികളെ നിർമ്മാർജ്ജനം ചെയ്യാൻ ജില്ലാ തലത്തിൽ നേത്യത്വം നല്കിയ സീനിയർ ഷൂട്ടർ ബി.അബദുൾ ഗഫൂറിന് വനം - വന്യജീവി വകുപ്പിന്റെയും ,തദേശ സ്വയം ഭരണ വകുപ്പിന്റെയും സ്നേഹാദരവ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. ബാലൻ സമ്മാനിച്ചു. ചടങ്ങിൽ മുളിയാർ ഗ്രാമ പഞ്ചായത്ത്പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ സി.വി വിനോദ്, ആർ.രാഹുൽ , എൻ.വി സത്യൻ, മുളിയാർ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാർ ഹനീഫ് പൈക്ക, വാർഡ് മെമ്പർ ജയകൃഷ്ണൻ മാസ്റ്റർ, വനം വകുപ്പ് ഉദ്യാഗസ്ഥർ എന്നിവർ സംബന്ധിച്ചു.

സംസ്ഥാനത്ത് ആശങ്കയായി അമീബിക് മസ്തിഷ്ക ജ്വരം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ആശങ്ക ഉയർത്തി അമീബിക് മസ്തിഷ്ക ജ്വരം. 29 ദിവസത്തിനിടെ 16 പേർക്ക് രോഗം ബാധിച്ചു. വേനൽ കാലത്ത് ചൂട് കൂടുമ്പോൾ രോഗവ്യാപനം അധികരിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് പ്രതിരോധ നടപടികൾ ഇല്ലെന്ന ആക്ഷേപവും ഉയരുന്നു. രോഗത്തിന്റെ ഉറവിട പഠനവും ഇഴഞ്ഞു നീങ്ങുകയാണ്. 2025ൽ മാത്രം 201 പേർക്കാണ് രോഗം ബാധിച്ചത്. രോഗബാധിതരുടെ എണ്ണം വർധിക്കുമ്പോഴും ഉറവിടം കണ്ടെത്താൻ കഴിയാത്തതാണ് ആരോഗ്യവകുപ്പിനെ പ്രതിസന്ധിയിലാക്കുന്നത്. 2024ൽ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക രോഗ ബാധിതരുടെ എണ്ണം 39 ആയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം 201 ആയി കുതിച്ചുയർന്നു. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലും വലിയ വർധനവുണ്ടായിട്ടുണ്ട്. 2024ൽ മരണസംഖ്യ ഒമ്പത് ആയിരുന്നെങ്കിൽ 2025ൽ അത് 47 ആയി ഉയർന്നു. പുതിയ വർഷത്തിലും ആശങ്ക തുടരുകയാണ്.

ഹൈജാക്ക് ഭീഷണി, കുവൈറ്റ്- ദില്ലി ഇൻഡിഗോ വിമാനം അടിയന്തരമായി വഴിതിരിച്ചുവിട്ടു

അഹമ്മദാബാദ്: ടിഷ്യൂ പേപ്പറിൽ ബോംബ് ഭീഷണി. കുവൈറ്റ് ദില്ലി വിമാനം വഴിതിരിച്ചുവിട്ടു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കുവൈറ്റിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനമാണ് തട്ടിക്കൊണ്ട് പോകുമെന്നും ബോംബ് ഭീഷണിയേ തുടർന്നും തിരിച്ച് വിട്ടത്. വിമാനത്തിനുള്ളിലാണ് ടിഷ്യൂ പേപ്പറിൽ ഭീഷണി സന്ദേശം ലഭിച്ചത്. വിമാനം വെള്ളിയാഴ്ച രാവിലെ അഹമ്മദാബാദിലെ സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തത്. ക്രൂ അംഗങ്ങൾ ഉൾപ്പെടെ 80 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ടിഷ്യൂ പേപ്പറിൽ അജ്ഞാതർ കൈ കൊണ്ട് എഴുതിയ നിലയിലാണ് ഭീഷണി സന്ദേശം കണ്ടെത്തിയത്. ഭീഷണിയേക്കുറിച്ച് അറിയിപ്പ് ലഭിച്ചതോടെയാണ് എയർ ട്രാഫിക് കൺട്രോൾ വിമാനം അഹമ്മദാബാദിലേക്ക് തിരിച്ച് വിട്ടത്. ലാൻഡിംഗിന് പിന്നാലെ എല്ലാ യാത്രക്കാരെയും സുരക്ഷിതമായി വിമാനത്തിൽ നിന്ന് ഇറക്കി. വിമാനത്തിലുണ്ടായിരുന്ന എല്ലാ ലഗേജുകളും സ്ക്രീൻ ചെയ്തു. എന്നാൽ സംശയകരമായ ഒന്നും തന്നെ കണ്ടെത്താനായില്ലെന്നാണ് വിമാനത്താവള അധികൃതർ വിശദമാക്കുന്നത്. സമീപ കാലത്ത് ഇൻഡിഗോ വിമാനങ്ങൾക്കെതിരെ ഇത്തരം ഭീഷണി സന്ദേശം വർദ്ധിച്ചിരുന്നു.

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി, ഐടി റെയ്ഡിനിടെയാണ് ആത്മഹത്യ

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ പ്രമുഖ ബിൽഡർമാരായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. സിജെ റോയ് ജീവനൊടുക്കി. 57 വയസായിരുന്നു. ബെംഗളൂരുവിലെ ലാംഫോർഡ് റോഡിലുള്ള റിച്ച്മണ്ട് സര്‍ക്കിളിന് സമീപം ഗ്രൂപ്പ് ഓഫീസിനുള്ളിലാണ് സംഭവം. ഐടി റെയ്ഡിനിടെ അദ്ദേഹം സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ഓഫീസിനുള്ളിലെ തന്റെ മുറിയിൽ വെച്ച് റോയി സ്വന്തം തോക്കുപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ എച്ച്.എസ്.ആർ ലേഔട്ടിലെ നാരായണ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് ഇന്ന് അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് വ്യാപകമായ പരിശോധന നടത്തിയിരുന്നു. കേരളത്തിനകത്തും പുറത്തും ഗൾഫിലുമായി നിരവധി സംരംഭങ്ങളുള്ള വ്യക്തിയാണ് സി ജെ റോയി. കൊച്ചിയിൽ നിന്നുള്ള ഇൻകം ടാക്സ് സംഘമാണ് റെയ്ഡിന് എത്തിയത്. രാവിലെ പത്ത് മണിക്ക് ശേഷമാണ് ഇൻകം ടാക്സ് ഉദ്യോഗസ്ഥർ റെയ്ഡ് ആരംഭിച്ചത്. പല തവണ ഇൻകം ടാക്സ് സ്ഥാപനത്തിൽ നടന്നതിനെതിരെ സി ജെ റോയി കോടതിയെ സമീപിച്ചിരുന്നു.  

അജിത് പവാറിന് പകരം ഭാര്യ; ഉപമുഖ്യമന്ത്രി പദത്തിലേക്ക് സുനേത്രയെ കൊണ്ടുവരണമെന്ന ആവശ്യം ശക്തം; എൻസിപി ലയനനീക്കവും തകൃതി

മുംബൈ: അജിത് പവാറിന്റെ മരണത്തിന് പിന്നാലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെത്തണമെന്ന് വ്യക്തമാക്കി എൻ‌സിപി. അജിത് പവാറിന്റെ വിയോ​ഗം സൃഷ്ടിച്ച അധികാര ശൂന്യത എത്രയും വേഗം നികത്താനാണ് നേതാക്കളുടെ നീക്കം. അജിത് പവാറിന്റെ അപ്രതീക്ഷിത വേർപ്പാടോടെ ഒഴിവുവന്ന ഉപമുഖ്യമന്ത്രിക്കസേരയിലേക്ക് അദ്ദേഹത്തിന്റെ ഭാര്യ സുനേത്രയെ എത്തിക്കണമെന്ന ആവശ്യവുമായി എൻസിപി മന്ത്രി നർഹാരി സിർവാൾ രം​ഗത്തെത്തി

നടിയെ ആക്രമിച്ച കേസിലെ ശിക്ഷ റദ്ദാക്കണം'; ഒന്നാം പ്രതി പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി. പൾസർ സുനി അടക്കം നാല് പ്രതികളാണ് ശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. 20 വർഷത്തെ കഠിന തടവാണ് പൾസർ സുനിക്ക് വിചാരണ കോടതി വിധിച്ചത്. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്കും 20 വർഷം തടവും 50,000 പിഴയുമാണ് ലഭിച്ചത്. ഒന്നാം പ്രതി പെരുമ്പാവൂര്‍ വേങ്ങൂര്‍ നടുവിലേക്കുടി വീട്ടില്‍ സുരേന്ദ്രന്‍ മകന്‍ സുനില്‍ എന്‍ എസ് എന്ന പള്‍സര്‍ സുനി, രണ്ടാം പ്രതി കൊരട്ടി തിരുമുടികുന്നുകര പുതുശേരി വീട്ടില്‍ ആന്‍റണി മകന്‍ മാര്‍ട്ടിന്‍ ആന്‍റണി, മൂന്നാം പ്രതി തമ്മനം മണപ്പാട്ടിപ്പറമ്പില്‍ ബാബു മകന്‍ ബി.മണികണ്ഠന്‍, നാലാം പ്രതി കണ്ണൂര്‍ കതിരൂര്‍ മംഗലശ്ശേരി വീട്ടില്‍ രാമകൃഷ്ണന്‍ മകന്‍ വി പി വിജീഷ്, അഞ്ചാം എറണാകുളം കുന്നുംപുറം പള്ളിക്കപ്പറമ്പില്‍ വീട്ടില്‍ ഹസ്സന്‍ മകന്‍ എച്ച് സലീം എന്ന വടിവാള്‍ സലിം, ആറാം പ്രതി തിരുവല്ല പെരിങ്ങറ പഴയനിലത്തില്‍ വീട്ടില്‍ ഉഷ ശ്രീഹരന്‍ മകന്‍ പ്രതീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്.

ശബരിമല സ്വര്‍ണക്കൊള്ള; നടന്‍ ജയറാമിനെ എസ്ഐടി ചോദ്യം ചെയ്തു

  കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രത്യേക അന്വേഷണസംഘം നടന്‍ ജയറാമിനേയും ചോദ്യം ചെയ്തു. ചെന്നെയിലെ വീട്ടിലെത്തിയാണ് ജയറാമിനെ എസ്ഐടി ചോദ്യം ചെയ്തത്. ഇന്നലെ രാത്രിയാണ് പ്രത്യേക അന്വേഷണസംഘം ജയറാമിന്റെ വീട്ടിലെത്തിയത്. മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ജയറാമിനുള്ള ബന്ധത്തെക്കുറിച്ചാണ് എസ്‌ഐടി വിശദമായി ചോദിച്ചത്. ശബരിമലയില്‍ നിന്നാണ് ബന്ധം തുടങ്ങിയതെന്ന് ജയറാം എസ്‌ഐടിക്ക് മുന്നില്‍ മൊഴി നല്‍കിയെന്നാണ് വിവരം.

എസ്ഐആർ; പേരു ചേര്‍ക്കാനും ഒഴിവാക്കാനും ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഇന്ന് തീരും

  തിരുവനന്തപുരം: എസ്ഐആറിൽ പേരു ചേര്‍ക്കാനും ഒഴിവാക്കാനും ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഇന്ന് തീരും. സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സമയം ഇന്നു വരെ നീട്ടിയത്. ആദ്യം ഈ മാസം 22 വരെയായിരുന്നു സമയപരിധി. 11 ലക്ഷത്തിലധികം പേരാണ് പേരു ചേര്‍ക്കാൻ അപേക്ഷിച്ചത്. അതേസമയം, ഹിയറിങ്ങും പരിശോധനയും ഫെബ്രുവരി പതിനാല് വരെ തുടരും. 37 ലക്ഷത്തോളം പേരാണ് രേഖകള്‍ ഹാജരാക്കേണ്ടത്. 2002ലെ വോട്ടര്‍ പട്ടികയിൽ പേരില്ലാത്തവരും പട്ടികയിൽ പേരിലെ അക്ഷരത്തെറ്റ് ഉള്‍പ്പെടെ സാങ്കേതിക പ്രശ്നങ്ങള്‍ ഉള്ളവരുമാണ് രേഖ നൽകേണ്ടത്. ഹിയറിങ്ങിനും പരിശോധനയ്ക്കും ശേഷം ഇന്നലെ വരെ 9,868 പേരാണ് പത്രികയിൽ നിന്ന് പുറത്തായത്.

രാഹുലിനെതിരായ പരാതി പ്രിവിലേജ് കമ്മിറ്റി ഫെബ്രുവരി രണ്ടിന് പരിഗണിക്കും

തിരുവനന്തപുരം: ബലാത്സംഗ കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതി നിയമസഭ പ്രവിലേജ് കമ്മിറ്റി ഫെബ്രുവരി രണ്ടിന് പരിഗണിക്കും. രാഹുലിനെതിരെയുള്ള ലെംഗികാരോപണങ്ങളും ക്രിമിനൽ കേസുകളും ചൂണ്ടിക്കാട്ടി ഡി.കെ മുരളി എംഎൽഎ നൽകിയ പരാതിയാണ് രണ്ടിന് പരിഗണിക്കുക. നിയമസഭ തുടങ്ങിയിട്ട് നാല് ദിവസത്തിലേറെയായി. ഇന്നലെയാണ് രാഹുൽ മാങ്കൂട്ടത്തലിന് ജാമ്യം ലഭിച്ചത്. തിങ്കളാഴ്ചയാണ് സഭ വീണ്ടും സമ്മേളിക്കുക. മുമ്പ് ഇത്തരത്തിലൊരു സംഭവം ഉണ്ടായിട്ടില്ലാത്തത് കൊണ്ട് നിയമസഭ സെക്രട്ടേറിയേറ്റ് നിയമോപദേശം തേടിയിരുന്നു. ഇനി തീരുമാനിക്കുക പ്രിവിലേജ് ആൻഡ് എത്തിക്‌സ് കമ്മിറ്റിയാണ് പരിഗണിക്കുക.

സിപിഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി തരൂർ; പാർട്ടിയുമായി ഒരു പ്രശ്നമില്ല

 ദില്ലി: സിപിഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി കോൺ​ഗ്രസിൻ്റെ മുതിർന്ന നേതാവ് ശശി തരൂർ. പാർട്ടിയുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്നും പാർട്ടിയുമായി ഒരു പ്രശ്നമില്ലെന്നും തരൂർ പറഞ്ഞു. രാഹുൽ ​ഗാന്ധിയുമായി നടത്തിയ ചർച്ചയിൽ പൂർണ്ണ തൃപ്തിയുണ്ട്. രണ്ടു മണിക്കൂർ പാർട്ടി അദ്ധ്യക്ഷനുമായും രാഹുൽ ഗാന്ധിയുമായും സംസാരിച്ചു. എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു. താനും പാർട്ടിയും ഒരേ ദിശയിലാണെന്നും തെരഞ്ഞെടുപ്പിൽ പ്രചാരണത്തിലുണ്ടാകുമെന്നും ശശി തരൂർ ദില്ലിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

ബജറ്റ്-2026: ക്ഷേമ പെന്‍ഷന് 14,500 കോടി; സ്ത്രീസുരക്ഷാ പെന്‍ഷന് 3,820 കോടി

  തിരുവനന്തപുരം: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്നു. ക്ഷേമപെന്‍ഷന് 14,500 കോടി രൂപയും സ്ത്രീ സുരക്ഷാ പെന്‍ഷന് 3820 കോടിയും മാറ്റിവയ്ക്കുന്നതായി മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ കണക്ട് സ്‌കോളര്‍ഷിപ്പിന് 400 കോടിയും നീക്കിവെച്ചു. മറ്റു സാമൂഹികസുരക്ഷാ പദ്ധതികളുടെ ഭാഗമല്ലാത്ത 35-60നും ഇടയില്‍ പ്രായമുള്ള ട്രാന്‍സ് വിമന്‍ അടക്കമുള്ള സ്ത്രീകള്‍ക്ക് ആയിരം രൂപ വീതം നല്‍കും. ഇത് 31 ലക്ഷം പേര്‍ക്ക് ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഇതിനാണ് 3,820 കോടി രൂപ മാറ്റിവച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ കണക്ട് സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ ഇതുവരെ 68,000 പേര്‍ രജിസ്റ്റര്‍ ചെയ്തു. ആദ്യമാസത്തെ സ്‌കോളര്‍ഷിപ്പ് നല്‍കി. കുടുംബ ശ്രീ എഡിഎസുകള്‍ക്ക് ആയിരം രൂപ വീതം കൂടുതല്‍ നല്‍കും. 19,470 എഡിഎസുകള്‍ക്ക് ഇത് ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന ബജറ്റ്; അതിവേഗ റെയിൽപാത പ്രാരംഭ ഘട്ടത്തിന് 100 കോടി

തിരുവനന്തപുരം: വമ്പൻ പ്രഖ്യാപനങ്ങളുമായി പിണറായി സർക്കാരിന്റെ അവസാന ബജറ്റ്. അതിവേഗ റെയിൽപാത പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിനായി 100 കോടി രൂപ വകയിരുത്തി. നാലു ഘട്ടങ്ങളിലായി ആർആർടിഎസ് അതിവേഗ പാത നടപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. നഗര മെട്രോകളെ ബന്ധിപ്പിക്കുമെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. കാരുണ്യ പദ്ധതിക്കായി 604.5 കോടി രൂപ ഇതുവരെ സർക്കാർ നൽകിയതായി ബജറ്റ് പ്രസംഗത്തിൽ മന്ത്രി വ്യക്തമാക്കി. സാധാരണ ജനങ്ങൾക്കാണ് മുൻഗണനയെന്നും മനുഷ്യപക്ഷത്താണ് തങ്ങളെന്നും മന്ത്രിയുടെ പ്രസംഗത്തിലുണ്ട്. തദ്ദേശ സ്ഥാപനങ്ങൾക്ക് അധികമായി 754.6 കോടി രൂപ കൂടി നൽകും. ലോക്കൽ ഫിനാൻസ് ബോർഡ് രൂപീകരിക്കും. മുൻസിപ്പൽ ബോണ്ടുകൾ പ്രഖ്യാപിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി കൊടുക്കുമെന്നും തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ ഓണറേറിയം വർധനവ് ഏപ്രിൽ മുതൽ നടപ്പിലാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്."

സംസ്ഥാന ബജറ്റ്; ആശാവർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും 1000 രൂപ വർധനവ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് അവതരണം തുടങ്ങി. ധനമന്ത്രി കെ.എൻ ബാലഗോപാലാണ് ബജറ്റ് അവതരിപ്പിക്കുന്നത്. അവസാന ബജറ്റായതിനാൽ ജനക്ഷേമ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ക്ഷേമ പെൻഷനായി 14,500 കോടി രൂപ വകയിരുത്തി. അങ്കണവാടി ജീവനക്കാർക്ക് 1000 രൂപയും ഹെൽപർമാർക്ക് 500 രൂപയും വർധിപ്പിച്ചു. ആശാവർക്കർമാർക്കുള്ള ഓണറേറിയം 1000 രൂപ വർധിപ്പിച്ചു. സ്‌കൂൾ പാചകത്തൊഴിലാളികളുടെ വേതനത്തിലും വർധനവുണ്ട്. ദിവസവേതനം 25 രൂപ വർധിപ്പിക്കും. സ്ത്രീ സുരക്ഷാ പദ്ധതിക്കായി 3720 കോടി രൂപ വകയിരുത്തി. സാക്ഷരത പ്രേരക്മാർക്ക് 1000 രൂപയും കൂട്ടി. നികുതിയേതര വരുമാനത്തിലും വർധനവുണ്ടായതായി മന്ത്രി വ്യക്തമാക്കി

റാപ്പിഡ് റെയിൽ ട്രാൻസിറ്റുമായി കേരളം; തിരുവനന്തപുരം - കാസർകോട് റൂട്ടിൽ ആർആർടി ലൈൻ, പദ്ധതിക്ക് മന്ത്രിസഭ അം​ഗീകാരം

  തിരുവനന്തപുരം: അതിവേ​ഗ റെയിൽപാതയുമായി കേരളം. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള റൂട്ടിൽ റാപ്പിഡ് റെയിൽ ട്രാൻസിറ്റ് പദ്ധതിക്ക് മന്ത്രിസഭ അം​ഗീകാരം നൽകി. 583 കിലോമീറ്റർ നീളത്തിലാണ് പദ്ധതി. നാലു ഘട്ടമായാണ് നടപ്പാക്കുക.

രാഹുൽ മാങ്കൂട്ടത്തില്‍ ജയില്‍ മോചിതന്‍; 18 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തേക്ക്, പ്രതിഷേധവുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍

  ആലപ്പുഴ: മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ജയില്‍ മോചിതനായി. അറസ്റ്റിലായി പതിനെട്ടാം ദിവസമാണ് പത്തനംതിട്ട സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. മാവേലിക്കര സബ് ജയിലിന് പുറത്ത് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പ്രവര്‍ത്തകരെ പൊലീസുകാര്‍ അറസ്റ്റ് ചെയ്ത് നീക്കി. ജയിലിന് മുന്നില്‍ പൊലീസുകാരും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഡിജിറ്റലൈസേഷന്‍; ഒരാഴ്ച്ചക്കകം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

  എറണാകുളം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഡിജിറ്റലൈസേഷനില്‍ ഒരാഴ്ച്ചക്കകം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. കെഐടിഎഫ്ആര്‍എ, കെഎസ്‌ഐടിഎല്‍, ഇന്‍ഫര്‍മേഷന്‍ കേരള ലിമിറ്റഡ് എന്നിവര്‍ക്കാണ് നിര്‍ദേശം. സോഫ്റ്റ്‌വെയര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോര്‍ട്ടാണ് ആവശ്യപ്പെട്ടത്. കെഐടിഎഫ്ആര്‍എ, കെഎസ്‌ഐടിഎല്‍, ഇന്‍ഫര്‍മേഷന്‍ കേരള ലിമിറ്റഡ് ഉദ്യോഗസ്ഥര്‍ ഓണ്‍ലൈനായി കോടതിയില്‍ ഹാജരായിരുന്നു. ദേവസ്വം ബോര്‍ഡ് കണക്കുകളില്‍ തുടര്‍ച്ചയായി വീഴ്ചകള്‍ കണ്ടെത്തിയ പശ്ചാത്തലത്തിലായിരുന്നു ഹൈക്കോടതി നിര്‍ദേശം.

അജിത്ത് പവാറിന്റെ മരണം: അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര പൊലീസ്, അന്ത്യകർമ്മങ്ങൾ ബാരാമതിയിൽ നടക്കുമെന്ന് സഹോദരൻ

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര പൊലീസ്. വിമാനാപകടത്തിൻ്റെ കാരണമെന്താണെന്ന് കണ്ടെത്താൻ ഡിജിസിഎയും അന്വേഷണം ആരംഭിച്ചു. രണ്ടാം തവണയും ലാൻ്റിം​ഗ് നടത്താനുള്ള ശ്രമത്തിലാണ് വിമാനം തകർന്നുവീണ് പൊട്ടിത്തെറിച്ചത്. സാങ്കേതിക പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് വിവരം.  അതേസമയം, അജിത് പവാറിൻ്റെ അന്ത്യകർമ്മങ്ങൾ ബാരാമതിയിൽ നടക്കുമെന്ന് സഹോദരൻ ശ്രീനിവാസ് പവാർ അറിയിച്ചു. നാളെയായിരിക്കും അന്ത്യകർമ്മങ്ങൾ നടക്കുക. നിലവിൽ ബാരാമതി മെഡിക്കൽ കോളേജിലാണ് പവാറിൻ്‍റെ മൃതദേഹമുള്ളത്. അതിനിടെ, അജിത്ത് പവാറിന്റെ വിയോഗത്തിന്റെ പശ്ചാത്തലത്തിൽ ശരത് പവാർ ബാരാമതിയിലേക്ക് തിരിച്ചു. ഇരുവരും തമ്മിൽ ​ദീർഘകാലമായി അകൽച്ചയിലായിരുന്നുവെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിലായിരുന്നു ഒരുമിച്ച് സഹകരിച്ചത്.

മൂന്നാം ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം

  പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം. പത്തനംതിട്ട സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. കേസിൽ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദം പൂർത്തിയായിരുന്നു. എന്നാൽ കേസ് ഡയറിയിലെ വിവരങ്ങൾ കൂടുതൽ പരിശോധിക്കാനുണ്ടെന്ന് നിരീക്ഷിച്ച കോടതി വിധി പറയുന്നത് മാറ്റുകയായിരുന്നു. പരാതിക്കാരിയുടേത് എന്ന നിലയിൽ പ്രതിഭാഗം ഹാജരാക്കിയ ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുരുന്നു. പരാതിക്കാരി പ്രതിയുടെ മൊബൈലിലേക്ക് മുമ്പ് അയച്ച വാട്‌സ്ആപ്പ് സന്ദേശമാണ് രാഹുലിന്റെ അഭിഭാഷകൻ കഴിഞ്ഞ ദിവസം ഹാജരാക്കിയത്.

ബരാമതിയിൽ വിമാനാപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു, മറ്റു 4 പേർക്കും ജീവൻ നഷ്ടമായി

  മുംബൈ: മഹാരാഷ്ട്രയിലെ ബരാമതിയിൽ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു. 66 വയസായിരുന്നു. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന നാല് പേർക്കും ജീവൻ നഷ്ടപ്പെട്ടു. അജിത് പവാറും സുരക്ഷാ ഉദ്യോഗസ്ഥനും സഹായിയും പൈലറ്റും ജീവനക്കാരനും ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മുംബൈയിൽ നിന്നും മഹാരാഷ്ട്രയിലെ ബരാമതിയിലേക്ക് പവാർ സ്വകാര്യ വിമാനത്തിൽ യാത്ര ചെയ്തത്. അപകടത്തിൽ പെട്ടതോടെ വിമാനം പൂർണ്ണമായും കത്തിനശിച്ചു. 

നയപ്രഖ്യാപന പ്രസംഗ വിവാദം; പോരിനുറച്ച് സ്പീക്കറും, ഗവര്‍ണറുടെ കത്തിന് മറുപടി നൽകില്ല

  തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗ വിവാദത്തിൽ ഗവര്‍ണറുമായി പോരിനുറച്ച് സ്പീക്കറും. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുശേഷം മുഖ്യമന്ത്രി പ്രസംഗിച്ചതിന്‍റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ഗവര്‍ണറുടെ കത്തിന് മറുപടി നൽകില്ലെന്ന് സ്പീക്കര്‍ എഎൻ ഷംസീര്‍ വ്യക്തമാക്കി. സാധാരണ നിലയിൽ ഗവർണർ കത്തയക്കുമ്പോൾ സ്പീക്കർക്കാണ് ആദ്യം നൽകേണ്ടത്. എന്നാൽ, മാധ്യമങ്ങൾക്ക് നൽകിയ ശേഷമാണ് തനിക്ക് കത്ത് കിട്ടിയതെന്നും എഎൻ ഷംസീര്‍ പറഞ്ഞു. അതീവ രഹസ്യസ്വഭാവമുള്ളതെന്നാണ് കത്തിന് പുറത്ത് എഴുതിയിട്ടുള്ളത്. എന്നാൽ, അത് തനിക്ക് കിട്ടുന്നതിന് മുമ്പ് തന്നെ മാധ്യമങ്ങളിലൂടെ വാര്‍ത്ത വന്നു. കത്തിന്‍റെ പകർപ്പാണോ സ്പീക്കർക്ക് നൽകേണ്ടതെന്നും ആദ്യം ഗവർണറുടെ ഓഫീസ് അത് പരിശോധിക്കട്ടെയെന്നും സ്പീക്കര്‍ എഎൻ ഷംസീര്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള; കുറ്റപത്രം നല്‍കാത്തതിനെതിരേ വിമര്‍ശനവുമായി ഹൈക്കോടതി

 " കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ കുറ്റപത്രം നല്‍കാത്തതിനെതിരേ വിമര്‍ശനവുമായി ഹൈക്കോടതി. പ്രതികള്‍ക്ക് എങ്ങനെ സ്വാഭാവിക ജാമ്യം ലഭിക്കുന്നുവെന്ന് ചോദിച്ച കോടതി വിഷയം ഗുരുതരമാമെന്നും കുറ്റപത്രം നല്‍കിയാല്‍ പ്രതികള്‍ സ്വാഭാവിക ജാമ്യത്തില്‍ പോകുന്നത് തടയാനാകുമെന്നും പറഞ്ഞു. കേസില്‍ പ്രതി ചേര്‍ത്തത് റദ്ദാക്കണം എന്ന പങ്കജ് ഭണ്ഡാരിയുടെ ഹരജിയിലെ വാദത്തിനിടെയാണ് സിംഗിള്‍ ബെഞ്ചിന്റെ വിമര്‍ശനം. അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്ഐടിയ്ക്ക് വീഴ്ചയെന്ന റിപോര്‍ട്ട് പുറത്തുവന്നിരുന്നു. സ്വര്‍ണം ചെമ്പാക്കിയ മിനുട്ട്സിന്റെ ശാസ്ത്രീയ പരിശോധന നടത്തിയില്ലെന്നാണ് ആരോപണം. ചെമ്പ് എന്ന് എഴുതിയത് പത്മകുമാറെന്ന് ഉറപ്പിക്കാന്‍ കയ്യക്ഷരം പരിശോധിക്കണം. ഇതിനായി സാംപിള്‍ ശേഖരിച്ചത് മൂന്ന് ദിവസം മുന്‍പാണ്. പത്മകുമാര്‍ അറസ്റ്റിലായി രണ്ട് മാസം കഴിഞ്ഞപ്പോളാണ് നടപടി. ഇതിന്റെ ഫലം ലഭിക്കാതെ കുറ്റപത്രം സമര്‍പ്പിക്കാനാവില്ല  

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം

  ഇന്തോനേഷ്യ: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. കടലിനടിയിലാണ് ഭൂചലനം ഉണ്ടായതെങ്കിലും വലിയ തിരമാലകള്‍ക്ക് സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. പസഫിക് സമുദ്രത്തിലെ 'റിംഗ് ഓഫ് ഫയര്‍' എന്നറിയപ്പെടുന്ന അതീവ ഭൂകമ്പ സാധ്യതയുള്ള മേഖലയിലാണ് ഇന്തോനേഷ്യ സ്ഥിതി ചെയ്യുന്നത്. അതിനാല്‍ തന്നെ ഇവിടെ ഭൂചലനങ്ങളും അഗ്‌നിപര്‍വ്വത സ്ഫോടനങ്ങളും പതിവാണ്.

ദീപക്കിന്റെ മരണം; ഷിംജിതയ്ക്ക് ജാമ്യമില്ല; ജയിലില്‍ തുടരും

  കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ജീവനൊടുക്കിയ കേസില്‍ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ . കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്‍‍ട്രേറ്റ് കോടതി തള്ളി. ബസില്‍ വച്ച് ലൈംഗികാതിക്രമം ഉണ്ടായെന്ന് ഷിംജിതയുടെ അഭിഭാഷകന്‍ കഴിഞ്ഞദിവസം കോടതിയില്‍ ആവര്‍ത്തിച്ചിരുന്നു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയതിന് പിന്നാലെ അറസ്റ്റിലായ ഷിംജിത നിലവില്‍ മഞ്ചേരി ജയിലിലാണ്. ലൈംഗികാതിക്രമം ആരോപിച്ച് ഷിംജിത ചിത്രീകരിച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ജീവനൊടുക്കിയത്.

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണ വിവരങ്ങള്‍ പങ്കുവെക്കാനാവില്ലെന്ന് മുഖ്യമന്ത്രി

  തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ അന്വേഷണ വിവരങ്ങള്‍ പങ്കുവെക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ എംഎല്‍എമാരുടെ ചോദ്യത്തിന് സഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്ത വിവരങ്ങളായിരുന്നു പ്രതിപക്ഷം ചോദിച്ചത്. എന്നാല്‍ ഹൈക്കോടതിയുടെ നിര്‍ദേശം സഭയില്‍ ഉദ്ധരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അടിയന്തര പ്രമേയം തള്ളിയ വിഷയത്തില്‍ എതിര്‍പ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തി. പിന്നാലെ ബഹളം വെച്ചാല്‍ പ്രതിപക്ഷ നേതാവിന് മൈക്ക് നല്‍കാനാവില്ലെന്ന് സ്പീക്കര്‍ പറയുകയും അങ്ങനെ പറയേണ്ട കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് മറുപടി നല്‍കുകയും ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ക്രൂരമായി പയ്യന്നൂരില്‍ മര്‍ദ്ദനമേറ്റെന്നും അടിയന്തര പ്രാധാന്യമുള്ള വിഷയം തന്നെയാണ് അതെന്നും വി ഡി സതീശന്‍ പറഞ്ഞു. തുടര്‍ന്ന് പ്രതിപക്ഷം സഭാ നടപടികള്‍ ബഹിഷ്‌കരിച്ചു.

നടൻ വിജയ്ക്ക് തിരിച്ചടി; 'ജനനായകൻ' റിലീസിന് അനുമതിയില്ല

ചെന്നൈ: നടൻ വിജയ് നായകനായ ചിത്രം ജനനായകന് തിരിച്ചടി. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസില്‍ പ്രദർശനാനുമതി നിഷേധിച്ച് മദ്രാസ് ഹൈക്കോടതി. സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ഇതോടെ ജനായകന്റെ റിലീസ് വീണ്ടും വൈകും. സെൻസർ ബോർഡ് അപ്പീലിലാണ് നടപടി. എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സിബിഎഫ്സിക്ക് സാവകാശം നൽകിയില്ലെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് ഉത്തരവ്. ചിത്രത്തിലെ ചില രാഷ്ട്രീയ സംഭാഷണങ്ങളും സൈനിക വിഭാഗത്തെ ചിത്രീകരിച്ചിരിക്കുന്ന രീതിയും രാജ്യസുരക്ഷയെ ബാധിക്കുമെന്നും മതവികാരം വ്രണപ്പെടുത്തുമെന്നുമാണ് സെൻസർ ബോർഡിന്റെ വാദം. ബോർഡിന്റെ ഈ നിലപാട് കണക്കിലെടുത്താണ് കോടതി നടപടി.

രക്തസാക്ഷി ഫണ്ട് തിരിമറി വെളിപ്പെടുത്തൽ; വി. കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കി

  കണ്ണൂർ: രക്തസാക്ഷി ഫണ്ട് തിരിമറി വിവാദം തലവേദനയായതോടെ ആരോപണം ഉന്നയിച്ച സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയം​ഗം വി. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. അച്ചടക്കനടപടി ചർച്ച ചെയ്യാൻ ചേർന്ന സിപിഎം കണ്ണൂർ ജില്ലാ കമ്മറ്റി യോഗത്തിലാണ് തീരുമാനം. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയ കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ജില്ലാ സെക്രട്ടേറിയേറ്റ് ഇന്നലെ തീരുമാനിച്ചിരുന്നു. കുഞ്ഞികൃഷ്ണനെതിരെ രൂക്ഷ വിമർശനമാണ് ജില്ലാകമ്മറ്റി യോ​ഗത്തിൽ ഉയർന്നത്. കുഞ്ഞികൃഷ്ണനെ ജില്ലാ കമ്മറ്റിയിൽ ഉൾപ്പെടുത്തിയതിൽ ഉൾപ്പെടെയുള്ള പാർട്ടി നിലപാടിൽ വിമർശനം ഉയർന്നു. കടുത്ത നടപടി നേരത്തെ എടുക്കേണ്ടിയിരുന്നു. വിഭാഗീയതയുടെ ഭാഗമായിരുന്ന കുഞ്ഞികൃഷ്ണനെ ജില്ലാ കമ്മറ്റിയിൽ എടുത്തത് ശരിയായില്ലെന്നും അംഗങ്ങൾ

ശശി തരൂര്‍–സിപിഎം ചര്‍ച്ച; പ്രചാരണം തള്ളി എം.വി.ഗോവിന്ദന്‍

  ശശി തരൂര്‍ സിപിഎം ചര്‍ച്ചയെന്ന  പ്രചാരണങ്ങളെ തള്ളി സിപിഎം. ശശി തരൂരുമായി ബന്ധപ്പെട്ടത് സാങ്കല്‍പികമായ ചോദ്യങ്ങളെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. സിപിഎമ്മിലേക്ക് എന്ന അഭ്യൂഹം ശശി തരൂര്‍ തന്നെ തള്ളിയിട്ടുണ്ടെന്ന് കെ.പി.സി സി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു.   ശശി തരൂരിനെ പോലെയുള്ള നേതാവ് മുങ്ങുന്ന കപ്പലില്‍ കയറുമെന്ന് ആരും കരുതില്ലെന്ന് കെ മുരളീധരന്‍ സിപിഎമ്മിനെ പരിഹസിച്ചു

മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം തള്ളാതെ കെ സുരേന്ദ്രൻ

 കാസർകോ‍ട്: നിയമസഭാ തെര‍‌ഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം തള്ളാതെ ബിജെപി നേതാവ് കെ സുരേന്ദ്രൻ. മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളുടെ ഏകോപന ചുമതലയാണ് പാർട്ടി നൽകിയിട്ടുള്ളതെന്നും ഇപ്പോൾ സ്ഥാനാർഥിത്വം സംബന്ധിച്ച് ഒന്നും പറയുന്നില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. വരും ദിവസങ്ങളിൽ അക്കാര്യം വ്യക്തമാകും. മഞ്ചേശ്വരത്തും കാസർകോടും ഉറച്ച വിജയ പ്രതീക്ഷയുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ദേഹാസ്വാസ്ഥ്യം, പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  കണ്ണൂർ: കണ്ണൂരിൽ റിപ്പബ്ളിക് ദിനാഘോഷത്തിൽ പ്രസം​ഗിക്കുന്നതിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ദേഹാസ്വാസ്ഥ്യം. പ്രസം​ഗിച്ചു കൊണ്ടിരിക്കവേ അദ്ദേഹം തളർന്നു വീണു. പരേഡിൽ പതാക ഉയർത്തിയതിന് ശേഷം പ്രസം​ഗിക്കുമ്പോളാണ് തലകറക്കം അനുഭവപ്പെട്ടത്. അദ്ദേഹം തളര്‍ന്ന് വീഴാൻ പോകവേ എല്ലാവരും താങ്ങിപ്പിടിച്ചു. കുഴപ്പമില്ലെന്ന് അദ്ദേഹം നേരിട്ട് മാധ്യമങ്ങളോട് അറിയിച്ചു. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുറച്ച് നേരം വിശ്രമിച്ചതിന് ശേഷം അദ്ദേഹം നടന്നാണ് വാഹനത്തിൽ കയറി ആശുപത്രിയിലേക്ക് പോയത്. 

എസ്ഐആറിൽ ആശങ്ക ഒഴിയുന്നില്ല; രേഖകൾ സമർപ്പിക്കേണ്ട 37 ലക്ഷം പേരിൽ പകുതി പേരുടെയും ഹിയറിങ് പൂർത്തിയായില്ല

  തിരുവനന്തപുരം: വോട്ടർപട്ടിക തീവ്ര പരിഷ്‌കരണത്തിൽ ഹിയറിങ് നടപടിയിൽ ആശങ്ക ഒഴിയുന്നില്ല. 37 ലക്ഷം പേർ രേഖകൾ സമർപ്പിക്കേണ്ടതിൽ ഹിയറിങ് പൂർത്തിയാക്കിയത് 13.5 ലക്ഷം പേർ മാത്രമാണ്. സമയം നീട്ടിനൽകിയില്ലെങ്കിൽ ലക്ഷങ്ങൾ പുറത്തുപോകാൻ സാധ്യത. ഫെബ്രുവരി 14 ആണ് ഹിയറിങിനുള്ള അവസാന സമയം. ലോജിക്കൽ ഡിസ്‌ക്രിപൻസി വിഭാഗത്തിലുള്ളവർ ഉൾപ്പെടെ 37 ലക്ഷം പേരാണ് ഹിയറിങ് നടപടിയുടെ ഭാഗമാകേണ്ടത്. ഹിയറിങ്ങിന് ഹാജരാകേണ്ടതിൽ കമ്മീഷൻ പ്രസിദ്ധീകരിച്ചത് 19.32 ലക്ഷം പേരാണ്. ബാക്കിയുള്ളവർ വോട്ടർപട്ടികയിൽ നിന്ന് പുറത്താകുമോ എന്ന ആശങ്കയുണ്ട്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം; രണ്ടാംഘട്ട നിർമാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

  തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രണ്ടാംഘട്ട വികസനത്തിൻ്റെ നിർമാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. അന്താരാഷ്ട്ര ഭൂപടത്തിൽ വിഴിഞ്ഞം ഏറ്റവും നിർണായകമായ തുറമുഖമായി മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2016ന് മുമ്പ് യുഡിഎഫ് കാലത്താണ് പദ്ധതിക്ക് തുടക്കം കുറിച്ചതെങ്കിലും അത് നടപ്പാക്കാനുള്ള ഉത്തരവാദിത്വം ഉണ്ടായത് എൽഡിഎഫ് സർക്കാരിനാണ്. അദ്ദേഹം കൂട്ടിച്ചേർത്തു..

പിടിമുറുക്കാൻ എംവിഡി; വർഷത്തിൽ അഞ്ച് ചലാനുകൾ ലഭിച്ചാൽ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കും

  തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രത്തിന്റെ മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്രത്തിന്റെ ഭേദഗതി ചെയ്ത നിയമം നടപ്പിലാക്കാൻ സംസ്ഥാനം തീരുമാനിച്ചു. പുതിയ ഭേദഗതി പ്രകാരം വർഷത്തിൽ അഞ്ച് ചലാനുകൾ ലഭിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും, പിഴ കുടിശ്ശികയുള്ള വാഹനങ്ങൾ ബ്ലാക്ക്‌ലിസ്റ്റിൽ ഉൾപ്പെടുത്തും, കുടിശ്ശികയുള്ള വാഹനങ്ങൾ തടഞ്ഞുവെക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടാകും, ആർസി ഉടമയായിരിക്കും എല്ലാ നിയമനടപടികളും നേരിടേണ്ടി വരിക.

സ്വർണക്കൊള്ള: പ്രതികൾക്ക് ജാമ്യം ലഭിച്ചുതുടങ്ങി; കുറ്റപത്രം വേഗത്തിൽ നൽകാൻ എസ്ഐടി

  ശബരിമല സ്വർണക്കൊള്ളയിൽ വേഗത്തിൽ കുറ്റപത്രം നൽകാൻ പ്രത്യേക സംഘം. അന്വേഷണം തുടങ്ങി മൂന്നുമാസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാത്തതോടെ പ്രതികൾക്ക് ജാമ്യം കിട്ടി തുടങ്ങിയതോടെയാണ് നടപടി വേഗത്തിൽ ആക്കുന്നത്. മുരാരി ബാബു ഇന്നലെ ജയിൽ മോചിതനായിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിക്കും ഒരു കേസിൽ ജാമ്യം ലഭിച്ചു.

അതിവേഗ റെയിൽ പദ്ധതി; ഡിപിആർ തയ്യാറാക്കാൻ ഡിഎംആര്‍സിയെ ചുമതലപ്പെടുത്തി

പാലക്കാട്: അതിവേഗ റെയിലിന്‍റെ ഡിപിആർ തയ്യാറാക്കാൻ ഡിഎംആർസിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ഇ.ശ്രീധരൻ. റെയിൽവെയുടെ നിർദേശപ്രകാരം മുന്നോട്ട് പോകുകയാണ്. മണിക്കൂറിൽ 200 കി.മീ ആയിരിക്കും വേഗത . 14 സ്റ്റേഷനുകളായിരുന്നു ആദ്യപ്ലാൻ. ഇപ്പോ 21 ആക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം , വർക്കല ,കൊല്ലം ,കൊട്ടാരക്കര, അടൂർ , ചെങ്ങന്നൂർ, കോട്ടയം. വൈക്കം, എറണാകുളം, ആലുവ, നെടുമ്പാശേരി, തൃശൂർ, കുന്നംകുളം, എടപ്പാൾ, തിരൂർ, മലപ്പുറം (കരിപ്പൂർ), കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂർ എന്നിവയാണ് സ്റ്റേഷനുകൾ. യാത്രക്കാര്‍ കുറവാണെന്ന് ആദ്യപഠനത്തിൽ കണ്ടെത്തിയതിനെ തുടര്‍ന്ന് കാസര്‍കോടിനെ ഒഴിവാക്കിയിട്ടുണ്ട്.

തടവുശിക്ഷ റദ്ദാക്കണം; തൊണ്ടിമുതൽ തിരിമറിക്കേസിൽ ആൻ്റണി രാജു നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും

  തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറിക്കേസിൽ ആൻ്റണി രാജു നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അപ്പീൽ പരിഗണിക്കുക. തൊണ്ടിമുതൽ കേസിൽ ലഭിച്ച മൂന്ന് വർഷത്തെ തടവുശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് അപ്പീൽ. കേസിൽ രണ്ട് വർഷത്തിന് മുകളിൽ ശിക്ഷ വിധിച്ചതിനാൽ‌ ആന്റണി രാജുവിന് എംഎൽഎ പദവി നഷ്ടമായിരുന്നു. കുറ്റപത്രം നൽകി 19 വർഷങ്ങള്‍ക്ക് ശേഷമാണ് എൽഡിഎഫ് നേതാവ് പ്രതിയായ കേസിൽ വിധി വരുന്നത്. അടിവസ്ത്രത്തിൽ ലഹരി വസ്തു ഒളിപ്പിച്ച് കേരളത്തിലെത്തിയപ്പോള്‍ പിടിക്കപ്പെട്ട ഓസ്ട്രേലിയൻ പൗരൻ സാൽവദോർ സാർലിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചതിനാണ് ആൻ്റണി രാജുവിനെയും കോടതി ക്ലർക്ക് ജോസിനെയും കോടതി ശിക്ഷിച്ചത്. 1990 ഏപ്രില്‍ 4നായിരുന്നു സാൽവദോർ സാർലി പിടിയിലായത്. നീതിന്യായ വ്യവസ്ഥയിലെ അത്യപൂർവ്വ കേസിന്‍റെ വിധിയാണ് 19 വർഷങ്ങള്‍ക്ക് ശേഷം നെടുമങ്ങാട് ഒന്നാം മജിസ്ട്രേറ്റ് കോടതിയിൽ നിന്നും ഉണ്ടായത്. 10 വർഷം ശിക്ഷിച്ച വിദേശ പൗരനെ രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രം അഭിഭാഷകനായ ആൻ്റണി രാജു ക്ലർക്കിന്‍റെ സഹായത്തോടെ കോടതിയിൽ നിന്ന് പുറത്തേക്കെടുത്ത് വെട്ടി ചെറുതാക്കി വീണ്ടും കോടതിയിൽ വയ്ക്കുക...

വിഴിഞ്ഞം: ചരിത്ര കുതിപ്പിന് ഇന്ന് തുടക്കം കുറിക്കുന്നു; രണ്ടാം ഘട്ട നിർമ്മാണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

 തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് ഇന്ന് ഔദ്യോഗിക തുടക്കമാകും. വൈകിട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും. തുറമുഖത്തിന്റെ സമ്പൂർണ വികസനമാണ് ഈ ഘട്ടത്തിൽ പൂർത്തിയാകുക. 2028ഓടെ നിർമാണം പൂർത്തിയായി വിഴിഞ്ഞം പൂർണ സജ്ജമാകും. 10,000 കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങളാണ് ഈ ഘട്ടത്തിൽ നടക്കുക. റെയിൽവേ യാർഡ്, മൾട്ടി പർപ്പസ് ബെർത്ത്, ലിക്വിഡ് ടെർമിനൽ, ടാങ്ക് ഫാം എന്നിവയും രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്നുണ്ട്. വിഴിഞ്ഞത്ത് ഇതിനകം 710 കപ്പലുകളിൽ നിന്നായി 15.19 ലക്ഷം കണ്ടെയ്നറുകളാണ് കൈകാര്യം ചെയ്തിട്ടുള്ളത്. 2028ൽ വിഴിഞ്ഞം പൂർണ സജ്ജമാകുന്നതോടെ തുറമുഖത്തിന്റെ ശേഷി അഞ്ചിരിട്ടയായി ഉയരും.

സെന്‍സസ് 2027; ആദ്യ ഘട്ടത്തിനായുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു

ന്യൂഡല്‍ഹി: 2027ലെ സെന്‍സസിന്റെ ഭാഗമായുളള കണക്കെടുപ്പ് കേരളത്തില്‍ ജൂലൈയില്‍ നടക്കും. ജൂലൈ ഒന്ന് മുതല്‍ 31വരെ സെന്‍സസ് നടക്കുമെന്ന് അറിയിച്ച് സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് 2021ല്‍ സെന്‍സസ് നടന്നിരുന്നില്ല. 2011ലാണ് അവസാനമായി രാജ്യവ്യാപകമായി സെന്‍സസ് നടത്തിയത്. 2027ലെ സെന്‍സസിന്റെ ആദ്യ ഘട്ടത്തിനായുള്ള വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചു. ഈ വര്‍ഷം സെന്‍സസിന്റെ ആദ്യ ഘട്ടം ആരംഭിക്കും. ഏപ്രില്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെ ഇത് നടക്കും. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സെന്‍സസ് നടത്തും. 2027ലെ സെന്‍സസില്‍ ജാതി സംബന്ധിയായ വിവരങ്ങള്‍ ഇലക്ട്രോണിക് രീതിയില്‍ ശേഖരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്

നിയമസഭാ തെരഞ്ഞെടുപ്പ്:ആദ്യഘട്ട കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഫെബ്രുവരിയിൽ; തിരക്കിട്ട നീക്കവുമായി ദേശീയ നേതൃത്വം

  ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഫെബ്രുവരി ആദ്യവാരം പുറത്തിറക്കാൻ തിരക്കിട്ട നീക്കവുമായി ദേശീയ നേതൃത്വം.മുന്നൊരുക്കത്തിൻ്റ ഭാഗമായി ഹൈക്കമാൻഡ് വിളിച്ചുചേർത്ത യോഗം ഡൽഹിയിൽ ഉച്ചയ്ക്ക് ശേഷം നടക്കും. സിറ്റിംഗ് സീറ്റിലേയും സംവരണ മണ്ഡലങ്ങളിലേയും സ്ഥാനാർഥികളെയാണ് ആദ്യം പ്രഖ്യാപിക്കുക. പാലക്കാട് ,തൃപ്പൂണിത്തുറ ഒഴികെയുള്ള സിറ്റിംഗ് സീറ്റുകളിൽ ആദ്യഘട്ട കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് നീക്കം.ഇനി തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിനില്ലെന്ന് തൃപ്പൂണിത്തുറ എംഎല്‍എ കെ. ബാബു നേതൃത്വതത്തെ അറിയിച്ചു.എൽദോസ് കുന്നപ്പിള്ളി പെരുമ്പാവൂരിൽ സീറ്റ് ഉറപ്പിച്ചു. ആരോഗ്യം മെച്ചപ്പെട്ടതോടെ ഉമാ തോമസ് തൃക്കാക്കരയിൽ മത്സരിച്ചേക്കും. ജയ സാധ്യത കണക്കിലെടുത്ത് ഘടകകക്ഷികളുമായി സീറ്റ് വെച്ചു മാറുന്ന കാര്യം സംസ്ഥാന നേതൃത്വം ഹൈക്കമാൻഡിനെ അറിയിക്കും.

ദക്ഷിണ റെയില്‍വേയില്‍ 109 ട്രെയിനുകള്‍ക്ക് പുതിയ സ്‌റ്റോപ്പ്; കേരളത്തില്‍ ഏഴ് സ്‌റ്റേഷനുകള്‍ക്ക് 13 ട്രെയിനുകള്‍ മാത്രം

കണ്ണൂര്‍: ദക്ഷിണ റെയില്‍വേ 109 ട്രെയിനുകള്‍ക്ക് പുതിയ സ്‌റ്റോപ്പുകള്‍ അനുവദിച്ചു. എന്നാല്‍ കേരളത്തിലെ ഏഴു സ്‌റ്റേഷനുകളിലായി 13 ട്രെയിനുകളുടെ സ്‌റ്റോപ്പ് മാത്രമാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ജനുവരി 26 മുതല്‍ ഫെബ്രുവരി രണ്ടു വരെയുള്ള തിയ്യതികളില്‍ വിവിധ സ്‌റ്റേഷനുകളില്‍ പുതിയ സ്‌റ്റോപ്പുകള്‍ പ്രാബല്യത്തില്‍ വരും. കോവിഡിന് ശേഷം നിര്‍ത്തലാക്കിയതും പിന്നീട് പുനസ്ഥാപിച്ചതുമായ സ്‌റ്റോപ്പുകള്‍ക്കും പുതുതായി അനുവദിച്ച സ്‌റ്റോപ്പുകള്‍ക്കും ചേര്‍ന്നതാണ് പുതുക്കിയ പട്ടിക. സ്‌റ്റേഷന്‍ വരുമാനത്തിന്റെ കണക്ക് അടിസ്ഥാനമാക്കി കോവിഡിന് ശേഷം നൂറോളം സ്‌റ്റോപ്പുകള്‍ ദക്ഷിണ റെയില്‍വേ കുറച്ചിരുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലെ 25ലധികം സ്‌റ്റേഷനുകളില്‍ ഇപ്പോഴും ട്രെയിനുകള്‍ നിര്‍ത്തുന്നില്ല. പ്രത്യേകിച്ച് രാത്രി 12 മുതല്‍ പുലര്‍ച്ചെ നാലു വരെയുള്ള സമയങ്ങളില്‍ ചെറുസ്‌റ്റേഷനുകളില്‍ ഉണ്ടായിരുന്ന സ്‌റ്റോപ്പുകളാണ് ഇതുവരെ പുനസ്ഥാപിക്കപ്പെടാത്തത്. ചില സ്‌റ്റേഷനുകളില്‍ ഒരേ തീവണ്ടി ഒരു ദിശയില്‍ നിര്‍ത്തുകയും തിരിച്ചുപോകുമ്പോള്‍ അതേ സ്‌റ്റേഷനില്‍ നിര്‍ത്താതിരിക്കുകയും ചെയ്യുന്ന സാഹചര്യവും തുടരുന്നതായി യാത്രക്കാര...

പ്രധാനമന്ത്രി കേരളത്തിൽ;നാല് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി. മൂന്ന് അമൃത് ഭാരത് ട്രൈനുകളുടെ ഫ്ലാഗ് ഓഫ്‌ അടക്കം വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു. കേരളത്തിലെ റെയിൽവെ സൗകര്യം ഇന്ന് മുതൽ കൂടുതൽ ശക്തമാകുമെന്ന് മോദി പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ട് അപ് കേന്ദ്രമായി തിരുവനന്തപുരത്തെ മാറ്റുന്നതിനുള്ള ആദ്യ ചുവടുവെപ്പ് ഇന്ന് വെക്കുകയാണ്. രാജ്യത്തെ ഉന്തുവണ്ടിക്കാര്‍,തട്ടുകടക്കാര്‍, വഴിയോരക്കച്ചവടക്കാര്‍ക്ക് ഗുണം ചെയ്യുന്ന ക്രൈഡിറ്റ് കാര്‍ഡ് പദ്ധതിക്കും ഇന്ന് തുടക്കമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

മിഷൻ വൈൽഡ് പിഗ് - 26 മുളിയാറിൽ രണ്ട് കാട്ട് പന്നികളെ വെടിവെച്ച് കൊന്നു

മുളിയാർ പഞ്ചായത്ത് വന്യജീവി സംരക്ഷണ നിയമം 4 (1) ബി പ്രകാരം വൈൽഡ് ലൈഫ് വാർഡന്റെ അധികാരമുള്ള പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി യുടെ നിർദ്ദേശപ്രകാരം ഏർപ്പെടുത്തിയ രാത്രികാല പരിശോധനയിൽ മൂലടുക്കം വാർഡിൽ ചാലിൽ പ്രദേശത്ത് നിന്ന് സീനിയർ ഷൂട്ടർ, ബി.അബ്ദുൾ ഗഫൂറിന്റെ നേതൃത്വത്തിലുള്ള പ്രത്യക ദൗത്യസംഘം ഇന്ന് പുലർച്ചെ വെടിവെച്ച് കൊന്നു. റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ , വിനോദ് കുമാർ , എൻ.വി സത്യൻ, എന്നിവരുടെയും മുളിയാർ പഞ്ചായത്തിന്റെയും സംയുക്തമായി നടത്തിയ നൈറ്റ് പട്രോളിംഗ് കർഷകർക്കും , പൊതുജനങ്ങൾക്കും ആശങ്ക അകറ്റി വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും പ്രസിഡണ്ട് കെ.ബി.മുഹമ്മദ് കുഞ്ഞി പറഞ്ഞു. പുതിയ ഭരണസമിതി വന്നതിന് ശേഷം ജില്ലയിലെ ആദ്യത്തെ കാട്ട് പന്നി നിർമ്മാർജ്ജനമാണ് മുളിയാറിൽ നിന്നും തുടക്കം കുറിച്ചത്. കർഷകർക്കും , രാത്രികാല സഞ്ചാരികൾക്കും ഭീഷണിയായി നിലകൊണ്ട കാട്ട് പന്നികളാണ് വെടിവെച്ച് വീഴ്ത്തിയതെന്ന് ഷൂട്ടർ ബി.അബ്ദുൾ ഗഫൂർ പറഞ്ഞു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബാബു, അബ്ദുല്ല കുഞ്ഞി കുളത്തൂർ, മണികണ്ടൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി പന്നികളുടെ ജഢങ്ങൾ ശാസ്ത്രീയമായി സംസ്കരിച്...

കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും

 ബെംഗളൂരു: കർണാടകത്തിൽ ഗവർണർ തവർചന്ദ് ഗെഹലോട്ടിനെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ. ഇന്നലെ വൈകിട്ട് ചേർന്ന പ്രത്യേക മന്ത്രിസഭായോഗം ഗവർണർക്കെതിരെ സ്വീകരിക്കാൻ ആകുന്ന നിയമനടപടികൾ ചർച്ച ചെയ്തു. മന്ത്രിസഭ തയാറാക്കി നൽകിയ നയപ്രഖ്യാപന പ്രസംഗം വായിക്കാതിരുന്ന ഗവർണറുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് സർക്കാർ. ഗവർണറെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത് അയക്കാനുള്ള സാധ്യതയും മന്ത്രിസഭായോഗം ചർച്ച ചെയ്തു.

ജമ്മുവിലെ ദോഡയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 10 സൈനികർക്ക് വീരമൃത്യു

ദില്ലി: ജമ്മുവിലെ ദോഡയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 10 സൈനികർക്ക് വീരമൃത്യു. 200 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് സൈനികർ സഞ്ചരിച്ച വാഹനം വീണത്. ദോഡയിലെ ഖനി എന്ന സ്ഥലത്താണ് അപകടമുണ്ടായത്. ഉയർന്ന പ്രദേശങ്ങളിലേക്ക് ഡ്യൂട്ടിക്ക് പോകുകയായിരുന്ന സൈനികരാണ് അപകടത്തിൽ പെട്ടത്. വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും 10 സൈനികരും വീരമൃത്യു വരിച്ചു. 

ഉമ്മന്‍ചാണ്ടി മെമ്മോറിയല്‍ ട്രോഫി മൊഗ്രാലില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഇന്ന് തുടക്കമാവും

  മൊഗ്രാല്‍.ഉമ്മന്‍ചാണ്ടി സാംസ്‌കാരിക സമിതി മൊഗ്രാല്‍ സംഘടിപ്പിക്കുന്ന ഉമ്മന്‍ചാണ്ടി മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടിയുള്ള ത്രിദിന ഫ്‌ലഡ് ലൈറ്റ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഇന്ന് മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് തുടക്കമാവും.ആറ് പതിറ്റാണ്ടുകള്‍ക്ക് ശേഷം സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പിലുള്ള ടീമില്‍ മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് താരമായ ദില്‍ഷാദ്(ചിച്ചു) ഇടം തേടിയതിലുള്ള ആവേശത്തിനിടെയാണ് ഫുട്‌ബോള്‍ മാമാങ്കമെന്നത് ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാ ക്കിയിട്ടുണ്ട്.ഉദ്ഘാടന ചടങ്ങില്‍ ഉമ്മന്‍ചാണ്ടിയുടെ പുത്രന്‍ ചാണ്ടി ഉമ്മനും, പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും ജനപ്രതിനിധികളും, കായിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിക്കുന്നുണ്ട്.8 ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റില്‍ പ്രഗല്‍ഭരായ താരങ്ങളെ അണിനിരത്തിയാവും ഓരോ ടീമും കളത്തിലിറങ്ങുക.  പ്രിയദര്‍ശിനി ഒഴിഞ്ഞിവളപ്പ്,മൊഗ്രാല്‍ ബ്രദേഴ്‌സ്,സിറ്റിസണ്‍ ഉപ്പള,യങ് ചാലഞ്ചേഴ്‌സ് കുന്നില്‍,ഗ്രീന്‍ സ്റ്റാര്‍ കടങ്കോട്,വിഗാന്‍സ് മൊഗ്രാല്‍പുത്തൂര്‍,ടീം യൂണിക് ജാലിസ് മേല്‍പ്പറമ്പ്,ഡിഡിപി ഫ്രയ്റ്റ് അസ്ട്രലേഴ്സ് എഫ് സി എന്നീ ടീമുക...

കണ്ണൂരിൽ ഒന്നര വയസുകാരനെ കടലിൽ എറിഞ്ഞ് കൊന്ന കേസ്; അമ്മ ശരണ്യക്ക് ജീവപരന്ത്യം

  കണ്ണൂർ: കണ്ണൂരിൽ ഒന്നര വയസുകാരനെ കടലിൽ എറിഞ്ഞ് കൊന്ന കേസിൽ അമ്മക്ക് ജീവപര്യന്തം. തയ്യിൽ കടപ്പുറത്തെ ശരണ്യയെയാണ് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. കുഞ്ഞിനെ കൊന്ന കേസിൽ അമ്മ കുറ്റക്കാരിയെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. വിധി പ്രസ്താവിക്കുന്നതിനിടെ ' Love You to the moon and Back ' വരികൾ ഉദ്ധരിച്ച് കോടതി. കുഞ്ഞുങ്ങളോടുള്ള അമ്മമാരുടെ സ്നേഹം അനന്തമാണ് നിർഭാഗ്യവശാൽ ഇവിടെ അമ്മ സ്വന്തം കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയെന്നും കോടതി പറഞ്ഞു

കുമ്പള ആരിക്കാടി ദേശീയപാതയിലെ ടോൾ പിരിവിൽ ബസ് യാത്രക്കാർക്ക് ഇരുട്ടടി; കർണാടക ട്രാൻസ്പോർട്ട് കോർപറേഷൻ യാത്രക്കാർക്കുള്ള ബസ് ചാർജ് ഒറ്റയടിക്കു 7 രൂപ മുതൽ 10 രൂപ വരെ വർധിപ്പിച്ചു

കാസർകോട് ∙ കുമ്പള ആരിക്കാടി ദേശീയപാതയിലെ ടോൾ പിരിവിൽ ബസ് യാത്രക്കാർക്ക് ഇരുട്ടടി. കർണാടക ട്രാൻസ്പോർട്ട് കോർപറേഷൻ യാത്രക്കാർക്കുള്ള ബസ് ചാർജ് ഒറ്റയടിക്കു 7 രൂപ മുതൽ 10 രൂപ വരെ വർധിപ്പിച്ചു. രാജഹംസം ബസിൽ 10 രൂപയാണ് വർധന നിലവിൽ വന്നത്. ഓർഡിനറി ബസിൽ 7 രൂപ വർധന. കർണാടകയുടെ 42 ബസ് ആണ് ആരിക്കാടി ടോൾ പ്ലാസ വഴി കടന്നുപോകുന്നത്. കാസർകോട് നിന്നു മംഗളൂരുവിലേക്ക് 81 രൂപയാണ് ബസ് ചാർജ്. അത് 88 രൂപയായി ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. കേരള ട്രാൻസ്പോർട്ട് കോർപറേഷൻ കാസർകോട് ഡിപ്പോയിൽ നിന്നുള്ള 32 ബസ് ഉൾപ്പെടെ കേരള ട്രാൻസ്പോർട്ട് കോർപറേഷന്റെ അൻപതോളം ബസ് സർവീസ് നടത്തുന്നുണ്ട്. അങ്ങോട്ടും ഇങ്ങോട്ടും യാത്രയ്ക്കു ടോൾ പ്ലാസയിൽനിന്ന് ഫാസ്റ്റ് ടാഗ് വഴി 450 രൂപയാണ് ഒരു ബസിനു പിടിക്കുന്നത്.

ശബരിമല സ്വർണക്കൊള്ള; നിയമസഭയിൽ ഭരണപക്ഷ-പ്രതിപക്ഷ പോര്; ഭരണപക്ഷവും പ്രതിപക്ഷവും മുദ്രാവാക്യം വിളികളുമായി സഭ വിട്ടു

  തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭയിൽ ഭരണപക്ഷ-പ്രതിപക്ഷ പോര്. സഭ ആരംഭിച്ചതിന് പിന്നാലെ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷരംഗത്തെത്തി. സഭ നടപടികളുമായി അം​ഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് പ്രതിപക്ഷം സഭ വിട്ടതിന് പിന്നാലെ മുദ്രാവാക്യം വിളികളുമായി ഭരണപക്ഷവും സഭവിട്ടു. ഭരണപക്ഷം അസാധാരണ നീക്കവുമായി രം​ഗത്തുവന്നതോടെ സഭ പിരിയുകയായിരുന്നു. ചൊവ്വാഴ്ച സഭ വീണ്ടും ചേരും. സഭ കൂടിയതിന് പിന്നാലെ പ്ലക്കാർഡുകളും ബാനറുമായി പ്രതിപക്ഷം രം​ഗത്തുവന്നു. സഭ ആരംഭിച്ചതിന് പിന്നാലെ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. പ്രത്യേക അന്വേഷണസംഘത്തിന് മേൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദമുണ്ടെന്നും സഭ നടപടികളുമായി സഹകരിക്കാൻ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെ രൂക്ഷമായ വാക്പോരായി.

സ്വാധീനശക്തിയുള്ളയാളായതിനാൽ അന്വേഷണത്തെ സ്വാധീനിക്കും': സ്വര്‍ണക്കൊള്ള കേസിൽ പത്മകുമാര്‍ ഉൾപ്പെടെ മൂന്നുപേരുടെ ജാമ്യം നിഷേധിച്ച് ഹൈക്കോടതി

  കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മൂന്ന് പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ച വിധിപ്പകര്‍പ്പ് പുറത്ത്. സാധാരണ കേസായി കാണാനാവില്ലെന്നും അതീവ ഗുരുതരമായ കുറ്റമാണെന്നും ഹൈക്കോടതി. എ. പത്മകുമാര്‍ മുന്‍ എംഎല്‍എയും ദേവസ്വം ബോര്‍ഡിന്റെ മുന്‍ പ്രസിഡന്റുമാണ്. സ്വാധീനശക്തിയുള്ളയാളായതിനാൽ അന്വേഷണത്തെ സ്വാധീനിക്കാെന്നും കോടതി. പത്മകുമാർ, മരാരി ബാബു, ​ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.

ശബരിമല സ്വർണക്കൊള്ള; ദ്വാരപാലക ശിൽപ കേസിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ജാമ്യം

  കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ജാമ്യം. ദ്വാരപാലക ശിൽപ കേസിലാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. കട്ടിളപാളി കേസിൽ റിമാൻഡിൽ തുടരുന്നതിനാൽ ജയിൽ മോചിതനാവില്ല. ഒൻപത് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്, മൂന്ന് ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യം, കേരളം വിട്ടുപോകരുത്, അന്വേഷണത്തെ ബാധിക്കുന്ന തരത്തിൽ ഇടപെടരുത്, പാസ്‌പോർട്ട് കോടതിയിൽ ഹാജരാക്കണം, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത് എന്നിവയാണ് ഉപാധികൾ. കുറ്റപത്രം സമർപ്പിക്കാത്തതാണ് ജാമ്യത്തിലേക്ക് വഴിവെച്ചതെന്നാണ് കോടതി ഉത്തരവ്.

നിർവാജ്യം ഖേദം പ്രകടിപ്പിക്കുന്നു; വർഗീയ പ്രസ്താവന പിൻവലിച്ച് സജി ചെറിയാൻ

  തിരുവനന്തപുരം: വർഗീയ പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. താൻ പറഞ്ഞത് വളച്ചൊടിച്ചു, അത് തന്നെ വല്ലാതെ വേദനിപ്പിച്ചു. തന്റെ മതനിരപേക്ഷ നിലപാടിനെ വ്രണപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ പ്രചാരണമെന്നും സംഭവത്തിൽ നിർവാജ്യം ഖേദം പ്രകടിപ്പിക്കുന്നുവെന്നും സജി ചെറിയാൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ജാതിമത വ്യത്യാസമില്ലാതെയാണ് ജനങ്ങളെ സ്‌നേഹിക്കുന്നത്. മതചിന്തകൾക്കതീതമായി എല്ലാ മനുഷ്യരെയും ഒരുപോലെ ജാതി, മത വ്യത്യാസമില്ലാതെ സ്‌നേഹിക്കുകയും അവർക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന തന്റെ പൊതുജീവിതത്തെ വർഗീയതയുടെ ചേരിയിൽ നിർത്തി ചോദ്യം ചെയ്യുന്നത് ഒരിക്കലും സഹിക്കാൻ കഴിയുന്ന കാര്യമല്ലെന്നും സജി ചെറിയാൻ പറഞ്ഞു.

കേരളത്തിൽ ഭരണവിരുദ്ധ വികാരം, പിണറായി വിജയനേക്കാൾ പിന്തുണ സതീശന്;എൻഡിടിവി സർവേ

തിരുവനന്തപുരം: കേരളത്തിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് എൻഡിടിവി വോട്ട് വൈബ് സർവേ. 50%-ൽ അധികം ജനങ്ങൾ ഭരണത്തിൽ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ടെന്നാണ് സർവ്വേ ഫലം. 40% ആളുകളാണ് ഭരണം നല്ലതെന്ന് അഭിപ്രായപ്പെടുന്നത്. 31% ആളുകൾ ഭരണം വളരെ മോശം എന്നാണ് പറയുന്നത്. 22% പേർ വി.ഡി സതീശന് പിന്തുണ നൽകുമ്പോൾ പിണറായി വിജയന് 18% പിന്തുണയും സിപിഎം നേതാവ് കെ.കെ ശൈലജക്ക് 16% പിന്തുണയും ലഭിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് 14.5% പേരുടെ പിന്തുണ രേഖപ്പെടുത്തിയിട്ടുണ്ട്. യുഡിഎഫ് 32%, എൽഡിഎഫ് 29%, ബിജെപി 19% വോട്ടും നേടുമെന്ന് സർവ്വേ ഫലത്തില്‍ പറയുന്നു.

ശബരിമല സ്വർണക്കൊള്ള: റെയ്ഡിൽ നിർണായക രേഖകൾ പിടിച്ചെടുത്തെന്ന് ഇഡി

  തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ഇഡി നടത്തിയ പരിശോധനയിൽ നിർണായക രേഖകൾ പിടിച്ചെടുത്തെന്ന് ഇഡി വൃത്തങ്ങൾ. ശബരിമലയിലെ സംഭാവനകളിൽ ഗുരുതര ക്രമക്കേട് കണ്ടെത്തി.'ഓപ്പറേഷൻ ഗോൾഡൻ ഷാഡോ'യെന്ന പേരിലാണ് പരിശോധന നടത്തിയത്.നെയ് വിതരണ ക്രമക്കേടിലും ഇഡി പരിശോധന നടത്തി.പരിശോധന പത്ത് മണിക്കൂർ പിന്നിട്ടു.തന്ത്രി ഒഴികെ എല്ലാ പ്രതികളുടെ വീട്ടിലും പരിശോധന തുടരുകയാണ്.

എഡിഎം നവീൻ ബാബുവിന്‍റെ മരണം;കുടുംബത്തിന്‍റെ ആരോപണം അടിസ്ഥാനരഹിതം, തുടരന്വേഷണം വേണമെന്ന ആവശ്യം എതിർത്ത് പൊലീസ്

കണ്ണൂർ: എഡിഎം നവീൻബാബുവിന്‍റെ മരണത്തിൽ തുടരന്വേഷണം വേണമെന്ന കുടുംബത്തിന്‍റെ ആവശ്യം എതിർത്ത് പൊലീസ്. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് അന്വേഷണം പൂർത്തിയാക്കിയതെന്ന് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കി. കുറ്റപത്രം നൽകുന്നതിന് മുൻപ് കരട് പരാതിക്കാരിയെ ബോധ്യപ്പെടുത്തിയിരുന്നു. കേസിൽ സിസിടിവി ദൃശ്യങ്ങളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. എഡിഎമ്മിന്‍റെ ഭാര്യ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കുടുംബത്തിന്റെ തുടരന്വേഷണാവശ്യത്തെ എതിർത്ത് പൊലീസ്.ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് അന്വേഷണം പൂർത്തിയാക്കിയതെന്ന് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കി.

നയപ്രഖ്യാപന പ്രസംഗം മുഴുവനും വായിച്ചില്ല'; ഗവര്‍ണറെ വിമര്‍ശിച്ച് മുഖ്യമന്ത്രി, സഭയില്‍ അസാധാരണ നീക്കം

  തിരുവനന്തപുരം: മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ചില തിരുത്തലുകള്‍ വരുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നയപ്രഖ്യാപനം മുഴുവനും ഗവര്‍ണര്‍ വായിച്ചില്ലെന്നും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ചില ഭാഗങ്ങള്‍ അവഗണിച്ചുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം ഗവര്‍ണറെ മുഖ്യമന്ത്രി യാത്രയാക്കിയതിന് ശേഷമാണ് സഭയില്‍ അസാധാരണ നീക്കം. ഖണ്ഡിക 12,15,16 എന്നിവയില്‍ മാറ്റത്തിരുത്തലുകള്‍ വന്നിട്ടുണ്ടെന്ന് ഒഴിവാക്കിയ ഭാഗങ്ങള്‍ വായിച്ചുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി."

സജി ചെറിയാന്‍റെ വിദ്വേഷ പ്രസംഗം; തിരുത്തൽ ആവശ്യപ്പെടാൻ സിപിഎം, മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം

  തിരുവനന്തപുരം: സജി ചെറിയാന്റെ വര്‍ഗീയ പ്രസ്താവനയില്‍ സിപിഎം തിരുത്തല്‍ ആവശ്യപ്പെട്ടേക്കും. മന്ത്രിയുടെ പ്രസംഗം പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. മുഖ്യമന്ത്രിയുടെ നിലപാടും ഇക്കാര്യത്തില്‍ നിര്‍ണായകമാകും. മന്ത്രിയെന്ന നിലയില്‍ സജി ചെറിയാന്‍ നടത്തിയ പ്രസ്താവന അങ്ങേയറ്റം ഗൗരവസ്വഭാവത്തില്‍ കാണേണ്ടതാണെന്നും തിരുത്തിപ്പറയേണ്ടത് അനിവാര്യമാണെന്നുമാണ് സിപിഎമ്മിന്റെ നിരീക്ഷണം. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരം പ്രസ്താവനകള്‍ നടത്തുകയും അതിനെ പിന്തുണക്കുകയും ചെയ്യുന്നത് പാര്‍ട്ടിക്ക് കൂടുതല്‍ ക്ഷീണം വരുത്തുമെന്നും പാര്‍ട്ടി വിലയിരുത്തി.

കേന്ദ്രവിഹിതം 60 ശതമാനമായി കുറഞ്ഞു, ന്യായീകരണങ്ങള്‍ ഇല്ലാതെയാണ് വെട്ടിക്കുറക്കല്‍; നയപ്രഖ്യാപനത്തില്‍ കേന്ദ്ര വിമര്‍ശനങ്ങള്‍ വായിച്ച് ഗവര്‍ണര്‍

  തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കം. പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ വായിച്ച് ഗവര്‍ണര്‍. 17000 കോടി രൂപയുടെ വെട്ടിക്കുറവ് കേന്ദ്രം വരുത്തി. കേരളത്തിനുള്ള കേന്ദ്രവിഹിതം 60 ശതമാനമായി കുറഞ്ഞു. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി അതേ രീതിയില്‍ തുടരണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും കേന്ദ്രവിഹിതത്തിലെ കുറവ് സംസ്ഥാനത്തെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. 'കേരളത്തിന്റെ തനത് വരുമാനം വർദ്ധിച്ചു. പൊതു കടം കുറഞ്ഞു. സാമ്പത്തിക ഞെരുക്കത്തിനിടയിലും ക്ഷേമ പ്രവർത്തനങ്ങൾക്ക് സംസ്ഥാനം പണം നീക്കി വെച്ചു. സാമ്പത്തിക സുസ്ഥിരതയ്ക്ക് നിയമപരവും ഭരണഘടനാപരവുമായ എല്ലാ വഴികളും തേടും. പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്തും. ഭൂരഹിത ഭവനരഹിത ലക്ഷ്യത്തിലേക്ക് കേരളം അടുക്കുന്നു. സംസ്ഥാനത്തെ കർമ്മ സമാധാനം സുരക്ഷിതമായ നിലയിലാണുള്ളത്. കേരളം സാമൂഹ്യസൗഹാർദ്ദത്തിന്റെ നാട്. മനുഷ്യ വന്യജീവി സംഘർഷത്തിൽ കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയെന്നത്...

യുണൈറ്റഡ് കൊമ്പനടുക്കം ആർട്സ് & സ്പോർട്സ് ക്ലബ് ദശ വാർഷികവും പുതിയ ലോഗോ പ്രകാശനവും സംഘടിപ്പിച്ചു

  ചെമ്മനാട് : യുണൈറ്റഡ് കൊമ്പനടുക്കം ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ദശ വാർഷികാഘോഷങ്ങളുടെ തുടക്കം കുറിച്ച് കൊണ്ട്, പുതിയ ലോഗോ പ്രകാശനവും ഒരു വർഷത്തെ പ്രവർത്തനങ്ങളുടെ മാർഗരേഖ അവതരണവും   കൊമ്പനടുക്കം ബൈത്തുൽ അഹ്‌മദ് കോമ്പൗണ്ടിൽ വെച്ച് സംഘടിപ്പിച്ചു. ദശ വാർഷിക പരിപാടി റിട്ട ഡി.വൈ.എസ്.പി. അബ്ദുൽ റഹിം സി എ ഉദ്ഘാടനം നിർവഹിച്ചു. ലോഗോ പ്രകാശനം ചെമ്മനാട് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സണും ഒന്നാം വാർഡ് മെമ്പറുമായ സക്കീന നജ്മുദീൻ, രണ്ടാം വാർഡ് മെമ്പർ   ഷാഹിദ മൻസൂർ കുരിക്കൾ എന്നിവർ ചേർന്ന് നിർവഹിച്ചു.    യു.കെ ക്ലബ്‌ പ്രസിഡന്റ്‌ ശരീഫ് കെ അധ്യക്ഷത വഹിച്ചു. ചെമ്മനാട് കൂട്ടായ്മ ജനറൽ കൺവീനർ അബ്ദുൽ ഖാദർ  ബി. ച്ച് , ചെമ്മനാട്ടിലെ മറ്റു ക്ലബ്‌ പ്രതിനിധികളായ മുനീർ എ.ബി, കെ.ടി.നിയാസ്, ഷഫീഖ് കുന്നരിയത്ത്, നൗഷാദ് കപ്പണടുക്കം, മുനീർ കോലത്തൊട്ടി എന്നിവർ പ്രസംഗിച്ചു. റിട്ട ഡിവൈഎസ്പി അബ്ദുൽ റഹിം സി.എ, യു കെ ക്ലബ്ബിന്റെ മുൻ രക്ഷാഷധികാരി മൻസൂർ കുരിക്കൾ, നാഷണൽ ലെവൽ പാരാ സ്വിമ്മിംഗ് പ്രതിഭ യായ സൈനുദ്ദീൻ കൊമ്പനടുക്കം, ജൂനിയർ വോളിബോൾ ജില്ലാ ടീമിലേക്...

മൂന്നാം ബലാല്‍സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യം തേടി പത്തനംതിട്ട ജില്ലാ കോടതിയില്‍; ഹര്‍ജി നാളെ പരിഗണിക്കും

  പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തില്‍ മൂന്നാം ബലാല്‍സംഗ കേസില്‍ ജാമ്യം തേടി പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കി. ഹരജി കോടതി നാളെ പരിഗണിക്കും. കഴിഞ്ഞദിവസം തിരുവല്ല മജിസ്‌ട്രേറ്റ് കോടതി രാഹുലിന്റെ ജാമ്യം നിഷേധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പത്തനംതിട്ട ജില്ലാ കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്

കരൂർ ദുരന്തം; വിജയിനെ സിബിഐ പ്രതി ചേർത്തേക്കും

  ചെന്നൈ: കരൂർ ദുരന്തത്തിൽ ടിവികെ അധ്യക്ഷൻ വിജയിനെ സിബിഐ പ്രതി ചേർത്തേക്കും. വിജയ്ക്കൊപ്പം തമിഴ്നാട് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരെയും പ്രതി ചേർക്കാൻ സാധ്യത. മനഃപൂർവമല്ലാത്ത നരഹത്യ ചുമത്തിയാകും കേസ്. റാലിയിൽ വലിയ ജനപങ്കാളിത്തം ഉണ്ടാകുമെന്ന് ടിവികെ അറിയിച്ചില്ലെന്ന് തമിഴ്നാട് പൊലീസ് സിബിഐയെ അറിയിച്ചു.പൊലീസ് ഉദ്യോഗസ്ഥർ നൽകിയ മൊഴി ആസ്പദമാക്കി നടനിൽ നിന്ന് വിവരങ്ങൾ തേടും. ഫെബ്രുവരി രണ്ടാമത്തെ ആഴ്ചയോടെ സിബിഐ കുറ്റപത്രം സമർപ്പിക്കും.

രാഹുല്‍ ഗാന്ധി ഇന്ന് കൊച്ചിയില്‍; കെപിസിസി സംഘടിപ്പിക്കുന്ന വിജയോത്സവം ഉദ്ഘാടനം ചെയ്യും

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി മത്സരിച്ച മുഴുവന്‍ പേരെയും ഉള്‍പ്പെടുത്തി കെപിസിസി സംഘടിപ്പിക്കുന്ന വിജയോത്സവം ഇന്ന് കൊച്ചിയില്‍ നടക്കും.മഹാപഞ്ചായത്ത് എന്ന പേരില്‍ മറൈന്‍ ഡ്രൈവില്‍ നടക്കുന്ന പരിപാടി ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് നടക്കുന്ന പരിപാടിയില്‍ പതിനയ്യായിരം പേര്‍ പങ്കെടുക്കും.നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒരുക്കുന്നതിന്റെ ഭാഗമായാണ് മഹാപഞ്ചായത്ത് സംഘടിപ്പിച്ചിട്ടുള്ളത്.

ശബരിമല സ്വര്‍ണക്കൊള്ള കേസ്; അന്വേഷണ പുരോഗതി റിപോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് എസ്‌ഐടി

  കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ അന്വേഷണ പുരോഗതി സംബന്ധിച്ച എസ്‌ഐടിയുടെ ഇടക്കാല റിപോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നതിന് മുന്നോടിയായാണ് റിപോര്‍ട്ട് കൈമാറിയത്. ദ്വാര പാലക ശില്‍പ്പങ്ങള്‍ അടക്കമുള്ള സ്വര്‍ണപ്പാളികളുടെ ശാസ്ത്രീയ പരിശോധന ഫലം റിപോര്‍ട്ടിനൊപ്പം ഹാജരാക്കി. അന്വേഷണ ഉദ്യോഗസ്ഥരായ എഡിജിപി എച്ച് വെങ്കിടേഷ്, എസ് ശശിധരന്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി. ഉണ്ണികൃഷ്ണന്‍ പോറ്റിയും സംഘവും സ്ഥാപിച്ചത് യഥാര്‍ത്ഥ പാളികളാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം റിപോര്‍ട്ടിലുണ്ടാകും. സ്വര്‍ണപ്പാളികളില്‍ നിന്ന് കൂടുതല്‍ സ്വര്‍ണം നഷ്ടമായി എന്നാണ് പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്. കൂടാതെ തന്ത്രി കണ്ഠരര് രാജീവര്, ശങ്കരദാസ് എന്നിവരുടെ അറസ്റ്റിനു ശേഷമുള്ള തുടര്‍ നടപടികളും എസ്‌ഐടി ഹൈക്കോടതിയെ അറിയിക്കും. വാജി വാഹനം, കൊടിമരം പുനഃസ്ഥാപിക്കല്‍ തുടങ്ങിയ കാര്യങ്ങളിലെ സംശയങ്ങളും കോടതിയെ അറിയിക്കും.