തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ആശങ്ക ഉയർത്തി അമീബിക് മസ്തിഷ്ക ജ്വരം. 29 ദിവസത്തിനിടെ 16 പേർക്ക് രോഗം ബാധിച്ചു. വേനൽ കാലത്ത് ചൂട് കൂടുമ്പോൾ രോഗവ്യാപനം അധികരിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് പ്രതിരോധ നടപടികൾ ഇല്ലെന്ന ആക്ഷേപവും ഉയരുന്നു. രോഗത്തിന്റെ ഉറവിട പഠനവും ഇഴഞ്ഞു നീങ്ങുകയാണ്.
2025ൽ മാത്രം 201 പേർക്കാണ് രോഗം ബാധിച്ചത്. രോഗബാധിതരുടെ എണ്ണം വർധിക്കുമ്പോഴും ഉറവിടം കണ്ടെത്താൻ കഴിയാത്തതാണ് ആരോഗ്യവകുപ്പിനെ പ്രതിസന്ധിയിലാക്കുന്നത്. 2024ൽ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക രോഗ ബാധിതരുടെ എണ്ണം 39 ആയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം 201 ആയി കുതിച്ചുയർന്നു. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലും വലിയ വർധനവുണ്ടായിട്ടുണ്ട്. 2024ൽ മരണസംഖ്യ ഒമ്പത് ആയിരുന്നെങ്കിൽ 2025ൽ അത് 47 ആയി ഉയർന്നു. പുതിയ വർഷത്തിലും ആശങ്ക തുടരുകയാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ