അഹമ്മദാബാദ്: ടിഷ്യൂ പേപ്പറിൽ ബോംബ് ഭീഷണി. കുവൈറ്റ് ദില്ലി വിമാനം വഴിതിരിച്ചുവിട്ടു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കുവൈറ്റിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനമാണ് തട്ടിക്കൊണ്ട് പോകുമെന്നും ബോംബ് ഭീഷണിയേ തുടർന്നും തിരിച്ച് വിട്ടത്. വിമാനത്തിനുള്ളിലാണ് ടിഷ്യൂ പേപ്പറിൽ ഭീഷണി സന്ദേശം ലഭിച്ചത്. വിമാനം വെള്ളിയാഴ്ച രാവിലെ അഹമ്മദാബാദിലെ സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തത്. ക്രൂ അംഗങ്ങൾ ഉൾപ്പെടെ 80 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ടിഷ്യൂ പേപ്പറിൽ അജ്ഞാതർ കൈ കൊണ്ട് എഴുതിയ നിലയിലാണ് ഭീഷണി സന്ദേശം കണ്ടെത്തിയത്. ഭീഷണിയേക്കുറിച്ച് അറിയിപ്പ് ലഭിച്ചതോടെയാണ് എയർ ട്രാഫിക് കൺട്രോൾ വിമാനം അഹമ്മദാബാദിലേക്ക് തിരിച്ച് വിട്ടത്. ലാൻഡിംഗിന് പിന്നാലെ എല്ലാ യാത്രക്കാരെയും സുരക്ഷിതമായി വിമാനത്തിൽ നിന്ന് ഇറക്കി. വിമാനത്തിലുണ്ടായിരുന്ന എല്ലാ ലഗേജുകളും സ്ക്രീൻ ചെയ്തു. എന്നാൽ സംശയകരമായ ഒന്നും തന്നെ കണ്ടെത്താനായില്ലെന്നാണ് വിമാനത്താവള അധികൃതർ വിശദമാക്കുന്നത്. സമീപ കാലത്ത് ഇൻഡിഗോ വിമാനങ്ങൾക്കെതിരെ ഇത്തരം ഭീഷണി സന്ദേശം വർദ്ധിച്ചിരുന്നു.
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍
കാസര്‍കോട്: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട് പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക് പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട് സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്.ഐ എം.വി.ശ്രീദാസ് ആണ് ഇയാളെ അറസ്റ്റു ചെയ്‌തത് പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് ഉബൈദിനെ അറസ്റ്റു ചെയ്‌തത്. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ് കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക് റിമാന്റു ചെയ്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ