ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കേരള കോൺഗ്രസ് (എം) മലയോര ജാഥ ശ്രദ്ധേയമായി





ബന്തടുക്ക: കേന്ദ്ര വന നിയമം പൊളിച്ചെഴുതണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡണ്ട് സജി സെബാസ്റ്റ്യൻ നയിച്ച മലയോരജാഥ ബന്തടുക്കയിൽ സംസ്ഥാന ജനറൽ സെക്രട്ടറി കുര്യാക്കോസ് പ്ലാപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. കുറ്റിക്കോൽ മണ്ഡലം പ്രസിഡന്റ് സണ്ണി പതിനെട്ടിൽ അധ്യക്ഷത വഹിച്ചു.

'IMG-20250320-WA0011.jpg' failed to upload.



1972 കേന്ദ്ര വനനിയമം ഭേദഗതി ചെയ്യുക വന്യമൃഗങ്ങൾക്ക് കാട്ടിൽ തന്നെ കഴിയുന്നതിനുള്ള നടപടികൾ സ്വീകരിക്കുക,കൃഷിയിടങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും ഇറങ്ങുന്ന ആക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലുന്നതിനുള്ള നടപടികൾ സ്വീകരിക്കുക കൃഷികൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഉചിതമായ നഷ്ടപരിഹാരം നൽകുക മനുഷ്യ ജീവനുണ്ടാകുന്ന മരണങ്ങൾക്ക് ഇപ്പോൾ നൽകുന്ന നഷ്ടപരിഹാരതുക വർദ്ധിപ്പിക്കുക നാട്ടിൽ ഇറങ്ങുന്ന മൃഗങ്ങളെ നിയന്ത്രിക്കുന്നത് കിടങ്ങുകളും സോളാർവേ ലികളും സ്ഥാപിക്കുക. പ്രജനനം മൂലം വർദ്ധിക്കുന്ന മൃഗങ്ങളെ പ്രത്യേകമായി സംരക്ഷിക്കുകയോ അല്ലാത്ത പക്ഷം നശിപ്പിക്കുന്നതിനുള്ള നിയമം കൊണ്ടുവരുക മനുഷ്യജീവൻ രക്ഷിക്കുന്നതിനും സ്വയരക്ഷക്ക് ആക്രമണകാരികളായ മൃഗങ്ങളെ കൊല്ലുന്നതിന് അനുവാദം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് മലയോര ജാഥ നടത്തിയത്.. ജില്ലാ വൈസ് പ്രസിഡണ്ട് ജോയ് മൈക്കിൾ, ജില്ലാ സെക്രട്ടറിമാരായ ഷിനോജ് ചാക്കോ, ബിജു തൂളിശ്ശേരി, ജോസ് കാക്കക്കൂട്ടുങ്കൽ, ബാബു നടിയകാല, സിജി കട്ടക്കയം, ടിമ്മി എലിപുലിക്കാട്ട്, രാഘവ ചേരാൽ ജോസ് ചെന്നക്കാട്ട് കുന്നേൽ, ചാക്കോ ആനക്കലിൽ,ടോമി ഈഴേറേറ്റ്, ജെയിംസ് മാരൂർ, മാത്യു കാഞ്ഞിരത്തിങ്കൽ, ഷാജി വെള്ളംകുന്നേൽ, സാജു പാമ്പക്കൻ, ടോമി മണിയൻ തോട്ടം, തങ്കച്ചൻ വടക്കേമുറി, ടോമി വാഴപ്പള്ളി, ജോയി തടത്തിൽ, ബേബി പന്തല്ലൂർ, പുഷ്പമേ ബേബി, ചെറിയാൻ മടുക്കാങ്കൽ, സിദ്ധിക്ക് ചേരങ്കൈ തുടങ്ങിയവർ സംസാരിച്ചു..




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.