ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

13 സ്ത്രീകളുടെ മാല പൊട്ടിച്ച കള്ളനെ കിട്ടി, സ്വര്‍ണം നഷ്ടപ്പെട്ട വീട്ടമ്മമാര്‍ക്ക് ഓണക്കോടി നല്‍കി കാസര്‍കോട് പോലീസ്



കാസര്‍കോട്: മാല മോഷ്ടാവിനെ പിടികൂടിയ വിവരം അറിഞ്ഞ് പോലീസ് സ്‌റ്റേഷനിലെത്തിയ സ്വര്‍ണം നഷ്ടപ്പെട്ട വീട്ടമ്മമാരെ സമാശ്വസിപ്പിക്കാന്‍ ഓണക്കോടി നല്‍കി കാസര്‍കോട് പോലീസ്. തങ്ങളുടെ സങ്കടം പങ്കുവെച്ച ഇവരെ പൊലീസ് മേധാവി ഡോ.വൈഭവ് സക്‌സേന ആശ്വസിപ്പിച്ച് ഓണസമ്മാനമായി സെറ്റ് സാരി നല്‍കി തിരിച്ചയച്ചു. പ്രതി പിടിച്ചുപറിച്ച തൊണ്ടി മുതല്‍ കോടതിയുടെ അനുമതിയോടെ നിങ്ങളുടെ കയ്യില്‍ വൈകാതെ വന്നുചേരുമെന്നും ജില്ലാ പൊലീസ് മേധാവി അവരെ അറിയിച്ചു. ബേക്കല്‍ പോലീസ് സ്‌റ്റേഷനിലാണ് സ്വര്‍ണം നഷ്ടപ്പെട്ട വീട്ടമ്മമാര്‍ കൂട്ടത്തോടെ എത്തിയത്. പ്രതിയെ പിടികൂടിയ പൊലീസിന് അഭിനന്ദനം നല്‍കാനും അവര്‍ മറന്നില്ല. കീഴൂര്‍ ചെറിയപ്പള്ളിയിലെ ഷംനാസ് മന്‍സിലില്‍ മുഹമ്മദ്ഷംനാസ് (30) ആണ് രണ്ടാഴ്ച നീണ്ട പൊലീസിന്റെ ശ്രമകരമായ ദൗത്യത്തില്‍ പിടിയിലായത്. 13 സ്ത്രീകളുടെ മാല പൊട്ടിച്ച കേസിലെ പ്രതിയാണ് യുവാവ്. എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കള്‍ കടത്തിയതിനും ഉപയോഗിച്ചതിനും പ്രതി മുഹമ്മദ് ഷംനാസിനെതിരെ അഞ്ച് കേസുകളുണ്ട്. മേല്‍പറമ്പ് സ്റ്റേഷന്‍ പരിധിയില്‍ ആറുകേസും കാസര്‍കോട് റെയില്‍വേസ്റ്റേഷനടുത്ത് മാലപൊട്ടിച്ച കേസും പരിയാരം സ്റ്റേഷന്‍ അതിര്‍ത്തിയില്‍ മാല പൊട്ടിച്ചതും പ്രതി സമ്മതിച്ചിട്ടുണ്ട്.പൊട്ടിച്ച മാലകള്‍ മേല്‍പറമ്പ്, കാസര്‍കോട്, എറണാകുളം, സുള്ള്യ എന്നിവിടങ്ങളില്‍ വിറ്റ് കാശാക്കുകയാണ് പതിവ്. 40 അംഗ പൊലീസ് സ്‌ക്വാഡ് ആണ് മാലക്കള്ളനെ പിടികൂടാന്‍ നിയോഗിച്ചത്. മൂന്ന് മാസമായി രാവും പകലും അന്വേഷണം നടത്തിവരികയായിരുന്നു പോലീസുകാര്‍. ബേക്കല്‍ ഡിവൈഎസ്പി സികെ സുനില്‍ കുമാര്‍, ബേക്കല്‍ സിഐ യു പി വിപിന്‍, മേല്‍പറമ്പ് സിഐ ടി ഉത്തംദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സൈബര്‍ സെലിന്റെ സഹായവും പൊലീസിന് ലഭിച്ചിരുന്നു. നാട്ടുകാരും കേസ് അന്വേഷണത്തിന് സഹായിച്ചിരുന്നു.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.