ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

25 വര്‍ഷം മുമ്പ് പൊലീസിനെ അക്രമിച്ച് രക്ഷപ്പെട്ട ഉപ്പള സ്വദേശി അറസ്റ്റില്‍



ഉപ്പള: 25 വര്‍ഷം മുമ്പ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുന്നതിനിടെ പൊലീസിനെ അക്രമിച്ച് രക്ഷപ്പെട്ട കേസിലെ പ്രതിയെ കണ്ണൂര്‍ ക്രൈംബ്രാ25 വര്‍ഷം മുമ്പ് പൊലീസിനെ അക്രമിച്ച് രക്ഷപ്പെട്ട ഉപ്പള സ്വദേശി അറസ്റ്റില്‍ഞ്ച് ഡി.വൈ.എസ്.പി ടി.പി. രഞ്ജിത്തിന്റെ നിര്‍ദ്ദേശപ്രകാരം മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പള മണിമുണ്ടയിലെ ഉസ്മാന്‍ പുഴക്കര (59) ആണ് അറസ്റ്റിലായത്. 25 വര്‍ഷം മുമ്പ് തളിപ്പറമ്പ് ടൗണില്‍ നടന്നു പോവുകയായിരുന്ന യുവതിയുടെ സ്വര്‍ണമാല കവര്‍ന്ന കേസിലെ പ്രതിയാണ് ഉസ്മാന്‍. അന്നത്തെ തളിപ്പറമ്പ് എസ്.ഐ സദാനന്ദനും സംഘവും പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുന്നതിനിടെ പൊലീസിനെ അക്രമിച്ച് രക്ഷപ്പെടുകയായിരുന്നു. ഉസ്മാന് വേണ്ടി തളിപ്പറമ്പ് പൊലീസ് കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലും കേരളത്തിന്റെ വിവിധ ജില്ലകളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ അന്വേഷണം നിലച്ചു. അതിനിടെ പിടികിട്ടാപ്പുള്ളികളുടെ രേഖകള്‍ പരിശോധിച്ച് കേസ് മരവിപ്പിക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കുന്നതിനിടെ കുമ്പള, മഞ്ചേശ്വരം എന്നീ സ്റ്റേഷനുകളില്‍ ജോലി ചെയ്ത് മുന്‍ പരിചയമുള്ള ടി.പി. രഞ്ജിത്ത് ഉസ്മാനെ കണ്ടെത്താന്‍ രഹസ്യാന്വേഷണം നടത്തിയത്. പ്രതി കിദമ്പാടിയിലെ വീട്ടിലുള്ളതായി വിവരം ലഭിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ മഞ്ചേശ്വരം പൊലീസിന് നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു. ഇത്രയും കാലം ഒളിവില്‍ കഴിഞ്ഞ പ്രതി കര്‍ണാടകയിലും കേരളത്തിലും പല സ്ഥലത്തായി ഹോട്ടല്‍ ജോലി ചെയ്ത് വരികയായിരുന്നു. എതാനു മാസം മുമ്പ് ഉപ്പള കൈക്കമ്പയിലെ ഹോട്ടലില്‍ ജോലി ചെയ്തതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മഞ്ചേശ്വരം പൊലീസ് തളിപ്പറമ്പ് പൊലീസിന് കൈമാറിയ പ്രതിയെ കോടതി റിമാണ്ട് ചെയ്തു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.