ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കാന്‍സറിന് കാരണമാകുന്ന റോഡോമിൻ ഭക്ഷ്യവസ്തുക്കളിൽ ചേർക്കുന്നത് നിറത്തിനായി


 കഴിഞ്ഞ ദിവസം കൊല്ലത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ പഞ്ഞിമിഠായിയില്‍ കാന്‍സറിന് കാരണമായ റോഡമിന്‍ കണ്ടെത്തിയിരുന്നു. നിരോധിത നിറങ്ങള്‍ ചേര്‍ത്ത് പഞ്ഞിമിഠായി ഉണ്ടാക്കുന്ന കൊല്ലത്തെ കേന്ദ്രം ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ചു. കരുനാഗപ്പളളിയിലാണ് ഇത്തരത്തില്‍ മിഠായി ഉണ്ടാക്കുന്ന കെട്ടിടം പ്രവര്‍ത്തിച്ചിരുന്നത്. മിഠായി നിര്‍മ്മിക്കുന്ന പരിസരം വൃത്തിഹീനമാണെന്ന് കണ്ടെത്തി. വില്‍പ്പനയ്ക്കായി തയ്യാറാക്കിയിരുന്ന കവര്‍ മിഠായികള്‍ പിടിച്ചെടുത്തു. ഭക്ഷ്യവസ്തുക്കൾക്ക് നിറം ലഭിക്കാൻ വേണ്ടിയാണ് മാരക രാസവസ്തുവായ റോഡോമിൻ ചേർക്കുന്നത്. പഞ്ഞി മിഠായിയിൽ മാത്രമല്ല, മധുരക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികളിലും റോഡോമിൻ ചേർക്കാറുണ്ട്.

എന്താണ് റോഡാമിൻ?

കടലാസിനും മഷിയ്ക്കുമൊക്കെ നിറം നൽകാൻ വ്യാവസയാികയമായി ഉപയോഗിക്കുന്ന ഒരു തരം രാസവസ്തുവാണ് റോഡോമിൻ. എന്നാൽ തുണികൾക്ക് ചായം പൂശാൻ ഇത് ഉപയോഗിക്കാനാകില്ല. ഭക്ഷ്യവസ്തുക്കൾക്ക് നിറം നൽകാൻ അനധികൃതമായി റോഡോമിൻ ഉപയോഗിക്കുന്നുണ്ട്. വിഷാംശമുള്ളതിനാൽ ഒരു കാരണവശാലും ഇത് കഴിക്കാൻ പാടില്ലെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

എന്താണ് റോഡാമിൻ മായം ചേർക്കൽ?

കടലാസിനും മഷിക്കും നിറം നൽകാൻ റോഡോമിൻ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ലോകത്ത് ഒരിടത്തും ഭക്ഷണത്തിൽ ഇത് ചേർക്കാൻ അനുവാദമില്ല. ഇത് പൊടി രൂപത്തിൽ പച്ചയായി കാണപ്പെടുന്നുണ്ടെങ്കിലും, വെള്ളവുമായി സമ്പർക്കം പുലർത്തുമ്പോൾ വ്യക്തമായ ഫ്ലൂറസെന്റ് പിങ്ക് നിറമാകും. അനുവദനീയമായ ഫുഡ് കളർ അല്ലാത്തതിനാൽ ഒരു കാരണവശാലും ഇത് ഭക്ഷണത്തിൽ ചേർക്കാൻ പാടില്ല.

എങ്ങനെ കണ്ടെത്താം?

ഭക്ഷ്യവസ്തുക്കളിലും പച്ചക്കറികളിലും റോഡോമിൻ ചേർത്തിട്ടുണ്ടോയെന്ന് എങ്ങനെ കണ്ടെത്താമെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) വ്യക്തമാക്കിയിട്ടുണ്ട്.

-വെളളത്തിലോ സസ്യ എണ്ണയിലോ മുക്കിയ ഉരുട്ടിയ പഞ്ഞി കഷ്ണം എടുക്കുക
-ഒരു മധുരക്കിഴങ്ങ് എടുക്കുക
-ശേഷം മധുരക്കിഴങ്ങിന്റെ പുറംഭാഗം പഞ്ഞികഷ്ണം ഉപയോഗിച്ച് ഉരച്ചുനോക്കുക
-മായം കലരാത്ത മധുരക്കിഴങ്ങിൽ പുരട്ടുമ്പോൾ പഞ്ഞിയുടെ നിറം മാറുന്നില്ല
-റോഡോമിൻ കലർത്തിയ മധുരക്കിഴങ്ങ് ആണെങ്കിൽ പുരട്ടിയ പഞ്ഞി ചുവപ്പ് കലർന്ന വയലറ്റായി മാറുന്നു

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.