ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

തിരുവനന്തപുരം നഗരത്തിൽ വൻ തീപിടിത്തം; തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.


 തിരുവനന്തപുരം നഗരത്തിൽ വൻ തീപിടിത്തം. വഴുതക്കാട് MP അപ്പൻ റോഡിൽ ഡി.പി.ഐ ജംഗ്‌ഷനിൽ അലങ്കാര മത്സ്യ ടാങ്ക് ഗോഡൗണിലാണ് തീ പടർന്നു പിടിച്ചത്. നിലവിൽ തിരുവനന്തപുരം ജില്ലയിലെ പല സ്ഥലങ്ങളിൽ നിന്നുള്ള ഫയർ സ്റ്റേഷനുകളിൽ നിന്നായി ആറ് യൂണിറ്റുകളാണ് തീയണക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. എന്നാൽ സ്ഥാപനത്തിലേക്ക് പ്രവേശിക്കാനുള്ള വഴികൾ ഇടുങ്ങിയത് ഫയർ എൻജിനുകൾക്ക് സ്ഥാപനത്തിന് സമീപത്തേക്ക് എത്താൻ തടസ്സമാകുന്നുണ്ട് . തീ കത്തി പടരുന്ന അലങ്കാര മത്സ്യ ടാങ്ക് ഗോഡൗണിന്റെ പല ദിക്കുകളിൽ നിന്ന് ഈ ഫയർ എൻജിനുകൾ തീയണയ്ക്കാൻ നിരന്തരമായ ശ്രമം നടത്തുന്നുണ്ട്.

മത്സ്യ ടാങ്കുകൾ പൊതിയാൻ വേണ്ടി സൂക്ഷിച്ചിരിക്കുന്ന വൈക്കോലിനും കാർഡ് ബോർഡുകൾക്കും തീ പിടിച്ചതാണ് സ്ഥിതി വഷളാക്കിയത്. അന്തരീക്ഷത്തിൽ പുകപടലങ്ങൾ നടത്തുന്നത് രക്ഷാപ്രവർത്തകരുടെ ശ്രമത്തെ ബാധിക്കുന്നുണ്ട്. ജനങ്ങളുടെ സഹായം രക്ഷാപ്രവർത്തനത്തെ ദ്രുതഗതിയിലാക്കുന്നുണ്ട്. പ്രാഥമിക വിവരങ്ങൾ അനുസരിച്ച് ഇതുവരെ ആളപായമില്ല. തൊട്ടടുത്ത സ്ഥിതി ചെയ്യുന്ന വെൽഡിങ് വർക്ക് ഷോപ്പിൽ നിന്നുള്ള തീപ്പൊരിയാണ് തീ പടരാൻ കാരണമെന്നാണ് ആദ്യ ഘട്ടത്തിലെ നിരീക്ഷണം. ടിൻ ഷീറ്റുകൾ കൊണ്ട് മൂടിയ കെട്ടിടത്തിന്റെ മുകൾ ഭാഗം തകർത്ത് അതിലൂടെ വെള്ളം എത്തിക്കാനാണ് സേനയുടെ ശ്രമം. കൂടാതെ ഒരു വശത്തുള്ള ഭിത്തിയും തകർത്ത് ഉദ്യോഗസ്ഥർ കെട്ടിടത്തിന് ഉള്ളിലേക്കും കടന്നിട്ടുണ്ട്.

ധാരാളം കെട്ടിടങ്ങൾ സമീപത്ത് സ്ഥിതി ചെയ്യുന്നു. ചില വീടുകൾക്ക് ചെറിയ തോതിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ ആശക വേണ്ടെന്ന് ഫയർഫോഴ്‌സ് അറിയിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.