പ്രണയബന്ധം എതിര്‍ത്തതിന് കമിതാക്കൾ ജീവനൊടുക്കി ; ആറു മാസത്തിനു ശേഷം ബന്ധുക്കള്‍ പ്രതിമ നിര്‍മിച്ച് വിവാഹം നടത്തി
ഗുജറാത്ത്: വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടര്‍ന്ന് കമിതാക്കൾ ജീവനൊടുക്കി. എന്നാൽ മരിച്ച് ആറ് മാസത്തിനുശേഷം അവരുടെ പ്രതിമ നിര്‍മിച്ച് വിവാഹം നടത്തി ബന്ധുക്കള്‍. ഗുജറാത്തിലെ താപിയിലാണ് സംഭവം.
പ്രണയത്തിലായിരുന്ന ഗണേഷും രഞ്ജനയും 2022 ഓഗസ്റ്റിൽ ഗുജറാത്തിലെ താപിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രണയബന്ധത്തില്‍ വീട്ടുകാരുടെ എതിർപ്പ് കാരണമാണ് ഇവർ ആത്മഹത്യ ചെയ്തത്.
ഇതിനെ തുടർന്ന് ജീവിച്ചിരുന്നപ്പോൾ ഒരുമിച്ച് ജീവിക്കാൻ കഴിയാത്തത് തങ്ങൾ കാരണമാണെന്ന കുറ്റബോധത്തില്‍ ഇരുവരുടേയും പ്രതിമകള്‍ പണിത് ബന്ധുക്കള്‍ വിവാഹം നടത്തുകയായിരുന്നു. എല്ലാ ചടങ്ങുകളോടെയുമായിരുന്നു വിവാഹം.
ഗണേഷ് തങ്ങളുടെ അകന്ന ബന്ധുവായതിനാലാണ് വിവാഹത്തെ എതിർത്തതെന്ന് രഞ്ജനയുടെ മുത്തച്ഛനായ ഭീംസിങ് പാദ്വി പറഞ്ഞു. ഗണേഷും രഞ്ജനയും തമ്മിൽ തീവ്രപ്രണയമുണ്ടായിരുന്നുവെന്ന് മനസിലായതിനാലാണ് ഇത്തരത്തിൽ വിവാഹം നടത്താൻ ഇരുകൂട്ടരും ചേർന്ന് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ