ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ബലാത്സംഗം ചെയ്തയാളുടെ അമ്മയെ പതിനേഴുകാരി വെടിവെച്ചുവീഴ്ത്തി




ന്യൂഡല്‍ഹി: ബലാത്സംഗം ചെയ്ത കൗമാരക്കാരന്‍റെ അമ്മയെ വെടിവെച്ചുവീഴ്ത്തി പതിനേഴുകാരി. ഡൽഹിയിലാണ് സംഭവം. ഡൽഹിയിലെ സുഭാഷ് മൊഹല്ലയിലാണ് ബലാത്സംഗക്കേസിലെ ഇരയായ പെൺകുട്ടി പ്രതിയുടെ അമ്മയെ വെടിവച്ചത്. വെടിവെയ്പ്പിൽ പരിക്കേറ്റ അമ്പതുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഡല്‍ഹിയിലെ ഭജന്‍പുര മേഖലയില്‍ പലചരക്ക് കട നടത്തുന്ന സ്ത്രീയെയാണ് പെണ്‍കുട്ടി വെടിവച്ചതെന്ന് പൊലീസ് പറഞ്ഞു. വെടിയേറ്റ സ്ത്രീയുടെ മകന്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ബലാത്സംഗക്കേസിലെ പ്രതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയില്ല.
ഡൽഹിയിലെ സുഭാഷ് മൊഹല്ലയിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഒരു സ്ത്രീയെ വെടിവെച്ചുകൊന്നതായി ശനിയാഴ്ച വൈകുന്നേരം 5:30 ഓടെ ഭജൻപുര പോലീസ് സ്റ്റേഷനിലേക്ക് സന്ദേശം ലഭിച്ചു. പോലീസ് സംഘം ഉടൻ സ്ഥലത്തെത്തി. വെടിയേറ്റ ഉടൻതന്നെ പ്രദേശത്തെ നാട്ടുകാർ പരിക്കേറ്റ സ്ത്രീയെ ജെപിസി ആശുപത്രിയിലേക്ക് മാറ്റി.

കടയിൽ സാധനം വാങ്ങാനെന്ന വ്യാജേന എത്തിയാണ് പെൺകുട്ടി സ്ത്രീയെ പിസ്റ്റൾ ഉപയോഗിച്ച് വെടിവെച്ചത്. വെടിയേറ്റ സ്ത്രീയുടെ മകനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 328, 376 (ബലാത്സംഗം), കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയൽ നിയമം (പോക്‌സോ) എന്നീ വകുപ്പുകൾ പ്രകാരം കേസ് നിലവിലുണ്ട്. 2021ലാണ് 15കാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. ഈ കേസിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ് പെൺകുട്ടി പ്രതിയുടെ അമ്മയെ വെടിവെച്ചത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.