ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഡോക്യുമെന്ററി: സംഘർഷത്തിൽ നീറിപ്പുകഞ്ഞ് ജെഎൻയു


 ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി ഇന്നലെ രാത്രി ഒൻപതിനു പ്രദർശിപ്പിക്കുമെന്ന ഇടതു വിദ്യാർഥി യൂണിയൻ പ്രഖ്യാപിച്ചതിന്റെ പേരിൽ അധികൃതർ വൈദ്യുതിയും വൈഫൈയും വിഛേദിച്ചതോടെയാണ് ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ (ജെഎൻയു) സ്ഥിതി സംഘർഷാത്മകമായത്. ബദൽനീക്കമായി ലാപ്ടോപ്പുകളിലും മൊബൈൽ ഫോണുകളിലും ഡോക്യുമെന്ററി കാണാനായി ക്യുആർ കോ‍ഡ് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. യൂണിയൻ ഓഫിസിനു സമീപം ഇത്തരത്തിൽ ഡോക്യുമെന്റി കണ്ടുകൊണ്ടിരുന്നവർക്കു നേരെയാണ് കല്ലേറുണ്ടായത്. 

ഹൈദരാബാദ് സർവകലാശാലാ ക്യാംപസിൽ ഞായറാഴ്ച ഡോക്യുമെന്ററി പ്രദർശിപ്പിച്ച സംഭവത്തിൽ അധികൃ‍തർ ക്യാംപസ് സുരക്ഷാവിഭാഗത്തോടു റിപ്പോർട്ട് തേടി. എബിവിപി ഭാരവാഹികൾ റജിസ്ട്രാർക്കു പരാതി നൽകിയതിനു പിന്നാലെയാണു നടപടി. കാസർകോട് പെരിയയിലെ കേരള കേന്ദ്ര സർവകലാശാലാ ക്യാംപസിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചാൽ നടപടിയുണ്ടാകുമെന്ന് വൈസ് ചാൻസലർ മുന്നറിയിപ്പു നൽകി. പ്രദർശനം ഇന്നു വൈകിട്ടു ക്യാംപസിനു സമീപം നടത്താനാണ് എസ്എഫ്ഐ തീരുമാനം.

ലോകത്ത് ഓൺലൈൻ സംവിധാനങ്ങളിലൂടെ ലഭ്യമാകുന്ന വിവരങ്ങൾ‍ ശേഖരിച്ചുസൂക്ഷിക്കുന്ന യുഎസിലെ ഇന്റർനെറ്റ് ആർക്കൈവ് കഴിഞ്ഞദിവസം ഡോക്യുമെന്ററി തങ്ങളുടെ സംവിധാനത്തിൽനിന്ന് ഒഴിവാക്കി. ഇതു കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടാണോയെന്നു വ്യക്തമല്ല. ഡോക്യുമെന്ററിയെക്കുറിച്ച് അറിയില്ലെന്നാണ് തിങ്കളാഴ്ച വാർത്താസമ്മേളനത്തിലെ ചോദ്യത്തിനു മറുപടിയായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് മറുപടി നൽകിയത്. അതേസമയം, ഇരു ജനാധിപത്യ രാജ്യങ്ങളും പൊതുവായി പങ്കുവയ്ക്കുന്ന മൂല്യങ്ങളെക്കുറിച്ചു തങ്ങൾക്കു ബോധ്യമുണ്ടെന്നും പറഞ്ഞു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.