ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

തിരഞ്ഞെടുപ്പ് ഒരുക്കം; ഒരുമുഴം മുന്നേ എറിഞ്ഞ് കോൺഗ്രസ്..6 നിരീക്ഷകർക്ക് ചുമതല

 




ദില്ലി: മേഘാലയ, ത്രിപുര, നാഗാലാന്റ് എന്നീ മൂന്ന് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും അടുത്ത വർഷം ആദ്യമാണ് സംസ്ഥാന തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടങ്ങളിൽ തിരഞ്ഞെടുപ്പ് ഒരുക്കൾക്ക് വേഗം കൂട്ടുകയാണ് കോൺഗ്രസ്. ഇതിന്റെ ഭാഗമായി ഈ മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസ് നിരീക്ഷകരെ നിയോഗിച്ചു. ഒരു പൊതു നിരീക്ഷകനേയും നിയമിച്ചിട്ടുണ്ട്.

മുതിർന്ന നേതാവ് മുകുൾ വാസ്നിക്കിന് കീഴിലാണ് നേതാക്കളെ നിയമിച്ചത്. കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാവായ ബെന്നി ബെഹ്നാൻ,മുൻ എം പി ജെ ഡി സലീം എന്നിവർക്കാണ് മേഘാലയയുടെ ചുമതല നൽകിയിരിക്കുന്നത്. എം പിമാരായ ഫ്രാൻസിസ്കോ സർഡിൻഹയ്ക്കും കെ ജയകുമാറിനും നാഗാലാൻഡിന്റെ ചുമതലയും മുതിർന്ന നേതാവ് അരവിന്ദർ സിംഗ് ലൗലിയും എംപി അബ്ദുൾ ഖലീഖും ത്രിപുരയുടെ നിരീക്ഷകരും ആയിരിക്കും.

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ഏറ്റവും പ്രതീക്ഷയുള്ള സംസ്ഥാനം മേഘാലയയാണ്. 2018 ൽ കോൺഗ്രസ് ആയിരുന്നു സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷി . എന്നാൽ 2 സീറ്റുകൾ മാത്രം നേടിയ ബി ജെ പി നാഷണൽ പീപ്പിൾസ് പാർട്ടിയുമായി (എൻപിപി) ചേർന്ന് സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുകയായിരുന്നു. അതേസമയം ഇക്കഴിഞ്ഞ സപ്റ്റംബറിൽ കോൺഗ്രസിന് കൂടുതൽ തിരിച്ചടി നൽകി 10 ഓളം എം എൽ എമാർ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ ചേർന്നു

അതേസമയം ഇത്തവണ സംസ്ഥാനത്ത് തിരിച്ചുവരുമെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ചുള്ള പ്രവർത്തനം കോൺഗ്രസ് ആരംഭിച്ച് കഴിഞ്ഞു. പാർട്ടി അധ്യക്ഷൻ വിൻസെന്റ് എച്ച് പാലയെ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായും പാർട്ടി മുൻ പ്രസിഡന്റ് സെലസ്റ്റിൻ ലിംഗ്ദോയെ പ്രചാരണ കമ്മിറ്റി ചെയർമാനുമായും നിയമിച്ചിരുന്നു. അതിനിടെ ഭരണസഖ്യത്തിലെ വിള്ളലും കോൺഗ്രസിന് പ്രതീക്ഷ നൽകുന്നുണ്ട്. 2023 ലെ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് എൻ പി പി നേതാവും മുഖ്യമന്ത്രിയുമായ കോൺറാഡ് സാങ്മ അറിയിച്ചത്. തനിച്ച് മത്സരിക്കുന്നത് ബി ജെ പിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ത്രിപുരയിൽ 2018 ൽ വൻ അട്ടിമറി വിജയമായിരുന്നു ബി ജെ പി നേടിയത്. 60 അംഗ നിയമസഭയിൽ 35 സീറ്റുകൾ നേടിയായിരുന്നു ഇടതുപക്ഷ കോട്ടയിൽ ബി ജെ പി അധികാരം പിടിച്ചത്. ഇടതുപക്ഷത്തിന് 16 സീറ്റുകളായിരുന്നു അന്ന് ലഭിച്ചത്. എന്നാൽ ഇരു പാർട്ടികളും തമ്മിലുള്ള വോട്ട് വ്യത്യാസം വെറും 1.37 ശതമാനം മാത്രമായിരുന്നു. എന്നാൽ ഇക്കുറി ബി ജെ പിക്ക് ഇവിടെ കാര്യങ്ങൾ എളുപ്പമായേക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഭരണ വിരുദ്ധ വികാരം ശക്തമായ സംസ്ഥാനത്ത് അടുത്തിടെ മുഖ്യമന്ത്രിയെ ബി ജെ പി മാറ്റി പരീക്ഷിച്ചിരുന്നു. ബിപ്ലവ് ദേവിനെ മാറ്റി മണിക് സാഹയെ ആണ് ബി ജെ പി മുഖ്യമന്ത്രിയാക്കിയത്.

കോൺഗ്രസ്, ഇടതുപക്ഷം, തൃണമൂൽ കോൺഗ്രസ് (ടിഎംസി) എന്നീ പാർട്ടികൾക്കു പുറമേ, ത്രിപുര ട്രൈബൽ ഏരിയസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിലിൽ (ടിടിഎഎഡിസി) വൻ വിജയം നേടിയ ടിപ്ര മോത എന്ന പാർട്ടികളാണ് തിരഞ്ഞെടുപ്പ് ഗോദയിൽ ബി ജെ പിയുടെ എതിരാളികൾ. ഈ പാർട്ടികൾ ബി ജെ പിക്കെതിരെ കൈകോർത്താൽ വലിയ തിരിച്ചടിയാകും ഇവിടെ നേരിട്ടേക്കുക.

2018 ൽ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയുമായി (എൻഡിപിപി) ബിജെപി സഖ്യത്തിലേർപ്പെടുകയും സർക്കാർ രൂപീകരിക്കുകയുമായിരുന്നു. 2023 ലും സഖ്യത്തിൽ തന്നെയാകും ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിടുക.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.