ഋതുമതിയായ മുസ്ലീം പെൺകുട്ടിക്ക് വിവാഹം കഴിക്കാൻ മാതാപിതാക്കളുടെ അനുമതി വേണ്ടെന്ന് ഡൽഹി ഹൈക്കോടതി. മുസ്ലീം വ്യക്തിനിയമമനുസരിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കാമെന്നാണ് ഡൽഹി ഹൈക്കോടതി ചൊവ്വാഴ്ച ഒരു കേസ് പരിഗണിക്കവെ വ്യക്തമാക്കിയത്. പെൺകുട്ടിക്ക് 18 വയസ്സിൽ താഴെയാണെങ്കിലും ഭർത്താവിനൊപ്പം ജീവിക്കാമെന്നും കോടതി കൂട്ടിച്ചേർത്തു.
ഇത്തരം കേസുകളിൽ കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമം (പോക്‌സോ) ബാധകമാകുമെന്ന വാദങ്ങൾ നിരസിച്ച കോടതി, കുട്ടികൾ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയാണ് നിയമത്തിന്റെ ലക്ഷ്യമെന്ന് പറഞ്ഞു. “ഇത് സാധാരണ നിയമമല്ല, എന്നാൽ 18 വയസ്സിന് താഴെയുള്ള കുട്ടികളെ ലൈംഗികാതിക്രമത്തിൽ നിന്ന് സംരക്ഷിക്കുകയാണ് ലക്ഷ്യം,” കോടതി പറഞ്ഞു.നിലവിലെ കേസിൽ ഹർജിക്കാർ പ്രണയത്തിലാണെന്നും മുസ്ലീം വ്യക്തിനിയമപ്രകാരം വിവാഹിതരാകുകയും തുടർന്ന് ശാരീരികബന്ധം സ്ഥാപിക്കുകയും ചെയ്തതായി കോടതി നിരീക്ഷിച്ചു.
“ഹരജിക്കാർ പരസ്പരം ഭാര്യാഭർത്താക്കന്മാരായി ജീവിക്കുകയാണെന്ന് സ്റ്റാറ്റസ് റിപ്പോർട്ടിൽ നിന്ന് വ്യക്തമാണ്. വിവാഹത്തിന് മുമ്പ് അവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതായി സ്ഥിരീകരണമില്ല. വാസ്തവത്തിൽ, 2022 മാർച്ച് 11 ന് അവർ വിവാഹിതരായി, അതിനുശേഷം ശാരീരിക ബന്ധം പുലർത്തി എന്ന വസ്തുതയാണ് സ്റ്റാറ്റസ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്, ”കോടതി പറഞ്ഞു.
നിയമപരമായി വിവാഹിതരായതിനാൽ ഹർജിക്കാർ പരസ്പരം ഒരുമിച്ച് ജീവിക്കുന്നത് നിഷേധിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. അവരെ വേർപെടുത്തുന്നത് പെൺകുട്ടിക്കും അവളുടെ ഗർഭസ്ഥ ശിശുവിനും കൂടുതൽ ആഘാതമേ ഉണ്ടാക്കൂവെന്നും ഹർജിക്കാരന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യമെന്നും അതിൽ പറയുന്നു.
“ഹരജിക്കാരൻ വിവാഹത്തിന് മനഃപൂർവം സമ്മതം നൽകി സന്തോഷവാനാണെങ്കിൽ, ഹർജിക്കാരന്റെ സ്വകാര്യ ഇടത്തിൽ പ്രവേശിച്ച് ദമ്പതികളെ വേർപെടുത്താൻ അധികൃതർ ആരുമല്ല. അങ്ങനെ ചെയ്യുന്നത് സ്വകാര്യ ഇടം അധികൃതർ കയ്യേറുന്നതിന് തുല്യമായിരിക്കും,” കോടതി പറഞ്ഞു.
നിയമപരമായി വിവാഹിതരായതിനാൽ ഹർജിക്കാർ പരസ്പരം ഒരുമിച്ച് ജീവിക്കുന്നത് നിഷേധിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. അവരെ വേർപെടുത്തുന്നത് പെൺകുട്ടിക്കും അവളുടെ ഗർഭസ്ഥ ശിശുവിനും കൂടുതൽ ആഘാതമേ ഉണ്ടാക്കൂവെന്നും ഹർജിക്കാരന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യമെന്നും അതിൽ പറയുന്നു.
“ഹരജിക്കാരൻ വിവാഹത്തിന് മനഃപൂർവം സമ്മതം നൽകി സന്തോഷവാനാണെങ്കിൽ, ഹർജിക്കാരന്റെ സ്വകാര്യ ഇടത്തിൽ പ്രവേശിച്ച് ദമ്പതികളെ വേർപെടുത്താൻ അധികൃതർ ആരുമല്ല. അങ്ങനെ ചെയ്യുന്നത് സ്വകാര്യ ഇടം അധികൃതർ കയ്യേറുന്നതിന് തുല്യമായിരിക്കും,” കോടതി പറഞ്ഞു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ