ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പരസ്യങ്ങളില്‍ പ്രധാനമന്ത്രിയുടേയും രാഷ്ട്രപതിയുടേയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണം; തമിഴ്‌നാട് സര്‍ക്കാരിനോട് കോടതി

 


ചെന്നൈ: തമിഴ്‌നാട്ടില്‍ നടക്കുന്ന ചെസ് ഒളിമ്പ്യാഡ് 2022ലെ എല്ലാ പരസ്യങ്ങളിലും പ്രധാനമന്ത്രിയുടേയും രാഷ്ട്രപതിയുടേയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശവുമായി കോടതി. മദ്രാസ് ഹൈക്കോടതിയാണ് തമിഴ്‌നാട് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റേയും ചിത്രങ്ങള്‍ നശിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും കോടതി സര്‍ക്കാരിനോട് പറഞ്ഞു.

ചെസ് ഒളിമ്പ്യാഡിന് പങ്കെടുക്കുന്നില്ലെങ്കിലും പ്രധാനമന്ത്രിയുടെ ചിത്രം പരസ്യത്തില്‍ ഉള്‍പ്പെടുത്താമായിരുന്നുവെന്നായിരുന്നു ഹരജി പരിഗണിച്ച മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് പറഞ്ഞത്.

നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കായികതാരങ്ങള്‍ പങ്കെടുക്കുന്ന അന്തരീക്ഷത്തില്‍ രാഷ്ട്രീയമല്ല മറിച്ച് രാജ്യത്തെയാണ് ഉയര്‍ത്തിക്കാട്ടേണ്ടത് എന്നും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മുനീശ്വര്‍ നാഥ് ഭണ്ഡാരി പറഞ്ഞു.

ജൂലൈ 28 മുതല്‍ ആഗസ്റ്റ് 10 വരെയായിരിക്കും ചെസ് ഒളിമ്പ്യാഡ് നടക്കുക.

തമിഴ്‌നാട് ശിവഗംഗ സ്വദേശിയായ രാജേഷ് കുമാര്‍ നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം.

ജൂലൈ 28ന് ആരംഭിച്ച ചെസ് ഒളിമ്പ്യാഡ് പ്രധാനമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്. പൊതുടാക്‌സില്‍ നിന്നും വലിയ തുക പരിപാടിക്കായി സര്‍ക്കാര്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ഹരജിയില്‍ പരാമര്‍ശിക്കുന്നുണ്ട്. അന്താരാഷ്ട്ര തലത്തില്‍ തന്നെ രാജ്യത്തിന് പ്രാധാന്യമുള്ള ചടങ്ങാണ് നിലവില്‍ നടക്കാനിരിക്കുന്നത്. എന്നാല്‍ തമിഴ്‌നാട് സര്‍ക്കാര്‍ തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനായി മാത്രം പരിപാടിയെ ഉപയോഗപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ഹരജിക്കാരന്‍ ആരോപിച്ചു.

രാജ്യത്തിന്റെ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയുടെയോ രാഷ്ട്രപതിയായ ദ്രൗപതി മുര്‍മുവിന്റെയോ ചിത്രങ്ങള്‍ സര്‍ക്കാര്‍ പരസ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ചിത്രം മാത്രമാണ് പരസ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ഹരജിക്കാരന്‍ ആരോപിച്ചു.

പരസ്യങ്ങളില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ ഉള്‍പ്പെടുത്താത്തതിന് തമിഴ്നാട് സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് ഹര്‍ജിക്കാരന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം ചെസ് ഒളിമ്പ്യാഡുമായി ബന്ധപ്പെട്ട പോസ്റ്ററുകളില്‍ പ്രധാനമന്ത്രിയുടേയും രാഷ്ട്രപതിയുടേയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്താത്തതില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. പരസ്യ പ്രചാരണത്തിന്റെ ഭാഗമായി നിര്‍മിച്ച ഹോര്‍ഡിങ്ങുകളില്‍ പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ പതിപ്പിക്കുന്ന ബി.ജെ.പി പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ വാര്‍ത്തകള്‍ ഇതിന് പിന്നാലെ പുറത്തു വന്നിരുന്നു.

എന്നാല്‍ ബി.ജെ.പി അച്ചടക്കമുള്ള പാര്‍ട്ടിയാണെന്നും അതിനാല്‍ തന്നെ പ്രധാനമന്ത്രിയുടെ ചിത്രം പതിപ്പിക്കണമെന്ന് ബി.ജെ.പി നേതൃത്വം പ്രവര്‍ത്തകരോട് പറഞ്ഞിട്ടില്ലെന്നുമായിരുന്നു തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷന്‍ കെ.അണ്ണാമലൈയുടെ പ്രതികരണമെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ചെസ് ഒളിമ്പ്യാഡ് ഇന്ത്യയിലെത്തിക്കുന്നതിന് നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് പ്രധാനമന്ത്രിയെന്നും പ്രവര്‍ത്തകര്‍ അവരുടെ വികാരങ്ങള്‍ക്ക് പുറമെ നടത്തുന്ന പ്രതിഷേധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ ബി.ജെ.പി വളരെ അച്ചടക്കമുള്ള പാര്‍ട്ടിയാണ്. പ്രവര്‍ത്തകരോട് പോസ്റ്റര്‍ ഒട്ടിക്കാനോ ചിത്രം പതിപ്പിക്കാനോ ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടിട്ടില്ല. അവര്‍ അവരുടെ വികാരങ്ങള്‍ക്ക് പുറത്ത് ചെയ്യുന്നതാണ്,’ അണ്ണാമലൈ പറഞ്ഞു.

മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് വ്യക്തമാണെന്നും അടുത്ത തവണ മറ്റേതെങ്കിലും പരിപാടി നടക്കുമ്പോള്‍ അതിനെ രാഷ്ട്രീയവത്ക്കരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ മുതിരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

44ാമത് ചെസ് ഒളിമ്പ്യാഡ് വ്യാഴാഴ്ച ചെന്നൈയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിരുന്നു.
സംസ്ഥാന മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, നടന്‍ രജനികാന്ത് തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

റഷ്യയിലായിരുന്നു ചെസ് ഒളിമ്പ്യാഡ് നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ റഷ്യ- ഉക്രൈന്‍ തര്‍ക്കങ്ങളെ തുടര്‍ന്ന് മത്സരം ചെന്നൈയിലേക്ക് മാറ്റുകയായിരുന്നു.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.