ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

'അറബികള്‍ മരിക്കട്ടെ'; അല്‍ അഖ്‌സ പള്ളിയിലേക്ക് അതിക്രമിച്ചെത്തി തീവ്ര വലതുപക്ഷ ഇസ്രഈലികള്‍; പ്രതിഷേധിച്ച ഫലസ്തീനികള്‍ക്ക് നേരെ റബ്ബര്‍ ബുള്ളറ്റ്, അറസ്റ്റ്

 


ജെറുസലേം: അധിനിവേശ കിഴക്കന്‍ ജെറുസലേമിലെ അല്‍ അഖ്‌സ പള്ളിയിലേക്ക് തീവ്ര ജൂത ദേശീയവാദികളായ ഇസ്രഈലികള്‍ നടത്തിയ ഫ്‌ളാഗ് മാര്‍ച്ചിന് മുന്നോടിയായി നൂറുകണക്കിന് ഇസ്രഈലികള്‍ പള്ളിയില്‍ അതിക്രമിച്ച് പ്രവേശിച്ചത് സംഘര്‍ഷത്തിനിടയാക്കി.

പള്ളിയില്‍ പ്രവേശിച്ച തീവ്ര വലതുപക്ഷ ഇസ്രഈലികള്‍ക്കെതിരെ പ്രതിഷേധവുമായെത്തിയ ഫലസ്തീന്‍ പൗരന്മാരെ ഇസ്രഈല്‍ സൈന്യം ആക്രമിക്കുകയും കുറഞ്ഞത് 18 ഫലസ്തീനികളെയെങ്കിലും അറസ്റ്റ് ചെയ്തതായുമാണ് റിപ്പോര്‍ട്ട്.

ഇസ്രഈല്‍ പൊലീസ് തന്നെയാണ് അറസ്റ്റ് വിവരം പുറത്തുവിട്ടത്.

ഇസ്രഈല്‍ പാര്‍ലമെന്റിലെ നേതാവായ ഇറ്റാമര്‍ ബെന്‍ ഗ്‌വിറിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു അല്‍ അഖ്‌സ പള്ളിയിലേക്ക് അതിക്രമിച്ച് പ്രവേശിച്ചത്. പള്ളിക്കുള്ളില്‍ കടന്ന സംഘം അവിടെ വെച്ച് ഇസ്രഈല്‍ പതാക വീശുകയും ചെയ്തു.

ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.

ഫ്‌ളാഗ് മാര്‍ച്ച് സംഘടിപ്പിച്ചവര്‍ക്ക് വഴിയൊരുക്കുന്നതിനായി പള്ളിയിലെ അല്‍ ഖിബ്‌ലി പ്രാര്‍ത്ഥനാ ഹാളിലുണ്ടായിരുന്ന മുസ്‌ലിം വിശ്വാസികളെ ബലം പ്രയോഗിച്ച് മാറ്റിയതായും അറബികള്‍ മരിക്കട്ടെ (Death to Arabs) എന്നതുള്‍പ്പെടെയുള്ള വംശീയ മുദ്രാവാക്യങ്ങള്‍ വിളിച്ചതായും അല്‍ ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫലസ്തീനിയന്‍ മാധ്യമപ്രവര്‍ത്തകരെയും ഫോട്ടോഗ്രഫര്‍മാരെയും അല്‍ അഖ്‌സ പള്ളിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും അക്രമങ്ങള്‍ സംബന്ധിച്ച ഫോട്ടോ എടുക്കുന്നതിലും വാര്‍ത്ത നല്‍കുന്നതിലും നിന്നും ഇസ്രഈലികള്‍ വിലക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടായിരുന്നു മാധ്യമപ്രവര്‍ത്തകരെ തടഞ്ഞത്.

ഇസ്രഈലികളുടെ ആക്രമണത്തില്‍ പരിക്കേറ്റവരെ ചികിത്സിക്കാനെത്തിയ ആംബുലന്‍സും ജൂത ദേശീയവാദികള്‍ തടഞ്ഞതായി ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി പറഞ്ഞു.

അതേസയം, അല്‍ അഖ്‌സ പള്ളിക്കുള്ളില്‍ ചില ജൂത ദേശീയവാദികള്‍ പ്രാര്‍ത്ഥിച്ചതായും അല്‍ ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നു. 1967 മുതല്‍ നിലനില്‍ക്കുന്ന ഇസ്രഈല്‍ കരാറിന്റെ ലംഘനമാണ് ഇത്.

നിയമപ്രകാരം പള്ളിക്കുള്ളില്‍ ജൂതര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ അനുമതിയില്ല.

ഇതിനെതിരെ പ്രതിഷേധിച്ചെത്തിയ ഫലസ്തീന്‍ പൗരന്മാര്‍ക്ക് നേരെ ഇസ്രഈല്‍ സേന റബ്ബര്‍ ബുള്ളറ്റുകള്‍ ഉതിര്‍ക്കുകയും ചെയ്തു.

ഡമാസ്‌കസ് ഗേറ്റ് വഴി ഇരച്ചെത്തിയായിരുന്നു ഇസ്രഈല്‍ തീവ്ര വലതുപക്ഷ ദേശീയവാദികള്‍ മാര്‍ച്ച് ആരംഭിച്ചത്. ജെറുസലേമിനെ ഏകീകരിച്ച ദിവസം എന്ന പേരില്‍ ഇസ്രഈലികള്‍ കൊണ്ടാടുന്ന ദിവസത്തിലെ ആഘോഷത്തിന്റെ ഭാഗമായാണ് അക്രമങ്ങള്‍ അരങ്ങേറിയത്.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.