ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

2070തോടെ മൃഗങ്ങള്‍ക്കിടയില്‍ 15,000 വൈറസുകളുണ്ടാകുമെന്ന് പഠനം; ഹോട്ട് സ്‌പോട്ടുകളില്‍ ഇന്ത്യയും

 



ലണ്ടന്‍: കാലാവസ്ഥ വ്യതിയാനം കൂടുതല്‍ വൈറസുകളുടെ ഉത്ഭവത്തിലേക്ക് നയിക്കുമെന്ന് പഠനം. ആഗോള താപനത്തിലൂടെ മൃഗങ്ങള്‍ തങ്ങളുടെ ആവാസ വ്യവസ്ഥയില്‍ നിന്നും നീങ്ങുന്നതാണ് വൈറസുകള്‍ വ്യാപകമാകുന്നതിലേക്ക് നയിക്കുന്നതെന്ന് ബ്രിട്ടീഷ് വീക്കിലിയായ നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

കാലാവസ്ഥാ വ്യതിയാനം മൃഗങ്ങളെ തണുപ്പുള്ള പ്രദേശങ്ങളിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിതരാക്കും. അവിടെ മറ്റ് ജീവജാലങ്ങളുമായുള്ള ഇവരുടെ സംഘര്‍ഷം പുതിയ വൈറസുകള്‍ മനുഷ്യരെ ബാധിക്കാനുള്ള സാധ്യത വളരെയധികം വര്‍ധിപ്പിക്കുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

മനുഷ്യനിലേക്ക് കടക്കാന്‍ ശേഷിയുള്ള 10,000 വൈറസുകളെങ്കിലും സസ്തനികള്‍ക്കിടയില്‍ നിശബ്ദമായി പ്രചരിക്കുന്നുണ്ട്. ഇവ കൂടുതലും ഉഷ്ണമേഖലാ വനങ്ങളുടെ ഉള്ളിലാണ്. 2070 ഓടെ മൃഗങ്ങള്‍ക്കിടയില്‍ കുറഞ്ഞത് 15,000 പുതിയ വൈറസുകളെങ്കിലും ഉണ്ടാകും.

അഞ്ച് വര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ പഠനത്തില്‍ 3,139 ഇനം സസ്തനികളെയാണ് പരിശോധിച്ചത്. ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്കുള്ള ഇവയുടെ മാറ്റങ്ങളെ ആഗോളതാപനം എങ്ങനെ മാറ്റുമെന്നും അത് വൈറസുകളുടെ സംക്രമണത്തെ എങ്ങനെ ബാധിക്കുമെന്നും പഠനം വിശകലനം ചെയ്തു.

വ്യത്യസ്ത സസ്തനികള്‍ തമ്മിലുള്ള പുതിയ സമ്പര്‍ക്കങ്ങളുടെ ഫലം ഇരട്ടിയാകുമെന്നും ഗവേഷകര്‍ പറയുന്നു. ഇത് ലോകത്ത് എല്ലായിടത്തും സംഭവിക്കാന്‍ സാധ്യതയുണ്ടെങ്കിലും പ്രത്യേകിച്ച് ഉഷ്ണമേഖലാ ആഫ്രിക്കയിലും തെക്കുകിഴക്കന്‍ ഏഷ്യയിലും കൂടുതല്‍ കേന്ദ്രീകരിക്കപ്പെടും.

ആഗോളതാപനം മൂലമുണ്ടാകുന്ന വൈറസുകളുടെ ആദ്യ സമ്പര്‍ക്കങ്ങള്‍ കൂടുതല്‍ ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ സംഭവിക്കാനാണ് സാധ്യത. ഇവിടെ നിന്നും ലോകമാകെ പടരാനും ചില വൈറസുകള്‍ക്കാകും.

സഹേല്‍, എത്യോപ്യന്‍ ഹൈലാന്‍ഡ്‌സ്, റിഫ്റ്റ് വാലി, ഇന്ത്യ, കിഴക്കന്‍ ചൈന, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, ചില യൂറോപ്യന്‍ ജനസംഖ്യാ കേന്ദ്രങ്ങള്‍ എന്നിവ ഹോട്ട് സ്‌പോട്ടുകളില്‍ ഉള്‍പ്പെടുന്നുവെന്ന് പഠനം കണ്ടെത്തി. കൊവിഡ് മഹാമാരി ആരംഭിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പാണ് ഗവേഷണം പൂര്‍ത്തിയായത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.