ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

എയിംസ് നിരാഹാര സമരം 19-ാം ദിനത്തില്‍ ആവേശം നിറച്ച് കോലായ് കലാ സാംസ്‌കാരിക വേദി

എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പുതിയ ബസ്റ്റാന്റ് പരിസരത്ത് നടന്ന് വരുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹ സമരം 19 ദിനങ്ങൾ പിന്നിട്ടു. എയിംസിന് വേണ്ടി കാസറഗോഡ് ജില്ലയുടെ പേരുൾപ്പെടുത്തി പുതിയ പ്രൊപോസൽ കേന്ദ്രത്തിന് സമർപ്പിക്കുക എന്ന ആവശ്യവുമായാണ് അനിശ്ചിതകാല നിരാഹാര സമരം സംഘടിപ്പിച്ചിക്കുന്നത്.അനിശ്ചിതകാല നിരാഹാരത്തിന്റെ 19-ാം ദിന സമരം 'കോലായ് കലാ സാംസ്കാരിക വേദി' ആണ് സമരം ഏറ്റെടുത്തത്. കോലായ് പൈതൃക കൂട്ടായ്മ നേതാവ് ഉസ്മാൻ കടവത്തിന്റെ അധ്യക്ഷതയിൽ സലാം കുന്നിൽ ഉത്ഘാടനം ചെയ്തു. സ്കാനിയ ബെദിര, ഹസൈനാർ തോട്ടുംഭാഗം,

ഹമീദ് കോളിയടുക്കം,

റഹീം ബള്ളൂർ,

ശരീഫ് സാഹിബ്,

മാഹിൻ ലോഫ്

ഹമീദ് കന്നം,

മജീദ് പള്ളിക്കാൽ,

ഇസ്മയിൽ ഷേക്ക്,

ഷാഫി കല്ലുവളപ്പിൽ,

ഉസൈൻ ഭാരത്,

ഗണേഷൻ അരമങ്ങാനം,

ബഷീർ കൊല്ലംപാടി,

മുഹമ്മദ് ഈച്ചിലങ്കാൽ,

കബിർ പി.എം.,

താജുദ്ദീൻ ചേരങ്കയ്,

ബഷീർ കൊല്ലംപാടി, സതീഷ് കുമാർ ജി.,

വിജയ കുമാർ,

മുഹമ്മദ് അലി,

സലിം ചൗക്കി,

കരിം ചൗക്കി,

കെ.ജെ. സജി, 

അമ്പലത്തറ കുഞ്ഞി കൃഷ്ണൻ,

ആനന്ദൻ പെരുമ്പള,

സുര്യ നാരായണ ഭട്ട്, ഡോക്ടർ മേഘ, റഹീം നെല്ലിക്കുന്ന്,

ഖദീജ ഇ.എം.,

സുഹറ കരിം,

റാംജി തണ്ണോട്ട്, എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിപ്പിച്ചു. പഴയതും പുതിയതുമായ നിരവധി പാട്ടുകളാണ് 'കോലായ് കൂട്ടായ്മ' സമര പന്തലിൽ അവതരിപ്പിച്ചത്. മുഴുവൻ പരിപാടികളും യൂട്യൂബിൽ ലൈവ് സംപ്രേഷണം ചെയ്തിരുന്നു.


ഉസ്മാൻ കടവത്ത്,

സ്കാനിയ ബെദിര,

യു.എം. ഷാഫി പള്ളംങ്കോട്, കെബിഎം ഷെരീഫ് കാപ്പിൽ, സതീഷ് കുമാർ കള്ളാർ,

വിജയ കുമാർ കള്ളാർ, സിസ്റ്റർ ജയ ആൻ്റോ മംഗലത്ത്, 

എന്നിവരാണ് നിരാഹാര സമരത്തിൽ ഇന്ന് ഉപവസിച്ചത്. 


സംഘാടക സമിതി ചെയർമാൻ നാസർ ചെർക്കളം സ്വാഗതവും ജനറൽ കൺവീനർ  

സിസ്റ്റർ ജയ ആന്റോ മംഗലത്ത് നന്ദിയും പറഞ്ഞു.


മർച്ചന്റ്സ് യൂത്ത് വിംഗ് നേതാവ് നിസാർ(സിറ്റികൂൾ) അവർകൾ കെബിഎം ഷരീഫ് കാപ്പിലിന് നാരങ്ങാ നീര് നൽകി ഇന്നത്തെ ഉപവാസ സമരം അവസാനിപ്പിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.