ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മണിചെയ്ന്‍ മാര്‍ക്കറ്റും എം.എല്‍.എം മാര്‍ക്കറ്റിംഗും നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍; 90 ദിവസത്തിനുള്ളില്‍ നിയമം ബാധകം

 


ന്യൂദല്‍ഹി: രാജ്യത്ത് വ്യാപകമായ മണിചെയ്ന്‍ മാര്‍ക്കറ്റും മള്‍ട്ടി ലെയര്‍ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗും നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ഉപഭോക്തൃ ഭക്ഷ്യവിതരണ മന്ത്രാലയമാണ് മള്‍ട്ടിലെയര്‍ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ്ങും മണി ചെയ്നും നിരോധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്.90 ദിവസത്തിനുള്ളില്‍ നിയമങ്ങള്‍ ബാധകമാകും. ഡയറക്ട് സെല്ലിംഗ് മാര്‍ക്കറ്റിംഗിന്റെ ഭാഗമെന്ന തരത്തില്‍ ആളുകളെ മണിചെയ്ന്‍ മാതൃകയില്‍, മള്‍ട്ടിലെയര്‍ രീതിയില്‍ കണ്ണിചേര്‍ത്ത് പ്രവര്‍ത്തിക്കുന്നതിനെയാണ് കേന്ദ്രസര്‍ക്കാര്‍ വിലക്കിയത്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ആംവെയ് പോലുള്ള കമ്പനികള്‍ക്ക് നിയമം ബാധകമാണ്.പ്രൈസ് ചിറ്റ്സ് ആന്റ് മണി സര്‍ക്കുലേഷന്‍ സ്‌കീം നിരോധന നിയമത്തിന്റെ രണ്ടാം വകുപ്പില്‍ വരുന്ന മണിചെയ്ന്‍ പദ്ധതികളെയും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്.ഒട്ടും നീതിയുക്തമല്ലാത്ത വ്യാപാരരീതിയാണ് ഇതെന്ന് കേന്ദ്ര ഉപഭോക്തൃ ഭക്ഷ്യവിതരണ മന്ത്രാലയം ജോയിന്റ് സെക്രട്ടറി അനുപമ മിശ്ര അഭിപ്രായപ്പെട്ടു. ആദ്യം ചേരുന്നവര്‍ മുകള്‍തട്ടിലും പിന്നീട് ചേരുന്നവര്‍ താഴെ തട്ടിലുമായി വീണ്ടും ആളുകളെ ചേര്‍ത്തു കൊണ്ടിരിക്കുന്ന മള്‍ട്ടിലെയേഡ് നെറ്റ്‌വര്‍ക്ക് രീതിയില്‍ പിരമിഡ് സ്‌കീമായി കമ്പനികള്‍ പ്രവര്‍ത്തിക്കാറുണ്ട്.ഇത്തരം പ്രവര്‍ത്തനരീതികള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിയമവിധേയമായ ഡയറക്ട് സെല്ലിംഗിന് പുതിയ നിര്‍വചനവും സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്.ഇതുപ്രകാരം രാജ്യത്ത് ഒരു ഓഫീസ് എങ്കിലും മിനിമം ഉള്ള ഒരു കമ്പനിയോ സ്ഥാപനമോ നേരിട്ടുള്ള വില്‍പ്പന കരാറിലൂടെ ഉല്‍പ്പനങ്ങളും സേവനങ്ങളും നല്‍കുന്നതിനെയാണ് ഡയറക്ട് സെല്ലിംഗ് എന്ന് പറയുന്നത്.ഇത്തരം കമ്പനികളെ നിയന്ത്രിക്കാനുള്ള വിജ്ഞാപനത്തിലെ നിര്‍ദേശങ്ങള്‍ ഡയറക്റ്റ് സെല്ലിംഗ് സ്ഥാപനങ്ങളും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ച് വില്‍പ്പന നടത്തുന്നവരും പാലിക്കേണ്ടതാണ്.പുതിയ നിയമങ്ങള്‍ അനുസരിച്ച്, ഡയറക്ട് സെല്ലര്‍മാരുടെയും ഡയറക്ട് സെല്ലിംഗ് സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനോ മേല്‍നോട്ടം വഹിക്കാനോ സംസ്ഥാന സര്‍ക്കാരുകള്‍ ഒരു സംവിധാനം രൂപീകരിക്കേണ്ടതുണ്ട്.ഇതാദ്യമായാണ് ഉപഭോക്തൃ സംരക്ഷണ നിയമത്തിന് കീഴില്‍ ഡയറക്ട് സെല്ലിംഗ് വ്യവസായത്തിനുള്ള നിയമങ്ങള്‍ വിജ്ഞാപനം ചെയ്യുന്നത്. ഈ നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍, നിയമത്തിന് കീഴിലുള്ള ശിക്ഷാ വ്യവസ്ഥകള്‍ ഉണ്ടാകുമെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.പുതിയ നിയമങ്ങള്‍ അനുസരിച്ച്, നേരിട്ടുള്ള വില്‍പ്പനക്കാരന്‍ തിരിച്ചറിയല്‍ കാര്‍ഡോ മുന്‍കൂര്‍ അപ്പോയിന്റ്‌മെന്റോ അനുവാദമോ ഇല്ലാതെ ഉപഭോക്താവിനെ സമീപിക്കരുത്.നേരിട്ട് വില്‍ക്കുന്ന സ്ഥാപനത്തിന്റെ പേരുവിവരങ്ങള്‍, സ്ഥലത്തിന്റെ വിലാസം, വില്‍ക്കുന്ന ചരക്കുകളുടെയോ സേവനങ്ങളുടെയോ സ്വഭാവം, വില്‍പ്പനയുടെ ഉദ്ദേശ്യം എന്നിവയും വില്‍പ്പനക്കാരന്‍ വെളിപ്പെടുത്തണം.കൃത്യവും സമ്പൂര്‍ണ്ണവുമായ വിവരങ്ങള്‍, ചരക്കുകളുടെയും സേവനങ്ങളുടെയും പ്രദര്‍ശനം, വിലകള്‍, ക്രെഡിറ്റ് നിബന്ധനകള്‍, പേയ്മെന്റ് നിബന്ധനകള്‍, റിട്ടേണ്‍, എക്‌സ്‌ചേഞ്ച്, റീഫണ്ട് പോളിസി, റിട്ടേണ്‍ പോളിസി, ഗ്യാരണ്ടിയുടെ നിബന്ധനകള്‍, വില്‍പ്പനാനന്തര സേവനം എന്നിവയും വില്‍പ്പനക്കാരന്‍ ഉപഭോക്താവിനെ അറിയിക്കണം.ഡയറക്ട് സെല്ലിംഗ് കമ്പനികളള്‍ കമ്പനി ആക്ട്, 2013 പ്രകാരവും കമ്പനി പങ്കാളിത്ത സ്ഥാപനമാണെങ്കില്‍, പാര്‍ട്ണര്‍ഷിപ്പ് ആക്റ്റ്, 1932 പ്രകാരമോ രജിസ്റ്റര്‍ ചെയ്യണം. ലിമിറ്റഡ് ലയബിലിറ്റി പങ്കാളിത്തമാണെങ്കില്‍, ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ് ആക്റ്റ്, 2008 പ്രകാരമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.ഉപഭോക്താവിന് ഉല്‍പ്പന്നത്തിലോ സേവനത്തിലോ പരാതികള്‍ ഉണ്ടെങ്കില്‍ പരാതി പരിഹാര ഓഫീസര്‍ അത്തരം പരാതി ലഭിച്ച് 48 പ്രവൃത്തി മണിക്കൂറിനുള്ളില്‍ ഏതെങ്കിലും ഉപഭോക്തൃ പരാതിയുടെ രസീത് അംഗീകരിക്കുകയും പരാതി സ്വീകരിച്ച തീയതി മുതല്‍ ഒരു മാസത്തിനുള്ളില്‍ പരാതി സാധാരണഗതിയില്‍ പരിഹരിക്കുകയും വേണം.ഒരു മാസത്തിലധികം കാലതാമസം നേരിട്ടാല്‍, കാലതാമസത്തിനുള്ള കാരണങ്ങളും പരാതിയില്‍ സ്വീകരിച്ച നടപടികളും പരാതിക്കാരനെ രേഖാമൂലം അറിയിക്കണം.കൂടാതെ, ഡയറക്ട് സെല്ലിംഗ് സ്ഥാപനങ്ങള്‍ ഒരു നോഡല്‍ ഓഫീസറെ നിയമിക്കേണ്ടതുണ്ട്, അവര്‍ നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഉത്തരവാദിയായിരിക്കും.വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ഡയറക്ട് സെല്ലിംഗ് അസോസിയേഷന്‍ (WFDSA) പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം, ഇന്ത്യന്‍ ഡയറക്ട് സെല്ലിംഗ് വ്യവസായത്തിന്റെ റീട്ടെയില്‍ വലുപ്പം 2020-ല്‍ 28.3% വാര്‍ഷിക വളര്‍ച്ചയോടെ ഏകദേശം 22,500 കോടി രൂപയായിട്ടുണ്ട്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.