ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മുസ്ലിം യൂത്ത് ലീഗ് കാസർഗോഡ് ജില്ലാ സമ്മേളനം സെപ്റ്റംബർ 23 മുതൽ 25 വരെ

 


കാസർഗോഡ്: “അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്” എന്ന പ്രമേയമുയർത്തി മുസ്ലിം യൂത്ത് ലീഗ് കാസർഗോഡ് ജില്ലാ സമ്മേളനം സെപ്റ്റംബർ 23, 24, 25 തീയതികളിൽ കാസർഗോഡിൽ നടക്കും.


സമ്മേളനത്തിന്റെ പ്രഖ്യാപനം കാസർഗോഡ് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ മുൻമന്ത്രി സി.ടി അഹമ്മദലി നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സഹിറാസിഫ് സ്വാഗതം പറഞ്ഞു


പുതിയ തലമുറയെ രാഷ്ട്രീയ ബോധമുള്ളവരാക്കി മാറ്റുന്നതിനും ലഹരി ഉൾപ്പെടെയുള്ള സാമൂഹിക തിന്മകളിൽ നിന്ന് യുവാക്കളെ പിന്തിരിപ്പിച്ച് അവരുടെ കഴിവുകളും സേവനങ്ങളും ക്രിയാത്മകമായി രാഷ്ട്രത്തിനും സമൂഹത്തിനും ഉപയോഗപ്പെടുത്തുന്നതിനുമുള്ള വിവിധ പദ്ധതികൾ സമ്മേളനത്തിന്റെ ഭാഗമായി ആവിഷ്കരിക്കും.


സമ്മേളനത്തോടനുബന്ധിച്ച് വിവിധ വേദികളിൽ ആയി പ്രൊഫഷണൽ മീറ്റ്, ജെൻസി മീറ്റ് ലിറ്ററേച്ചർ ഫെസ്റ്റ് ലഹരിക്കെതിരെയുള്ള ക്യാമ്പയിൻ ജനപ്രതിനിധി സംഗമം ജില്ലാ നേരിടുന്ന ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ കാസർകോടിന്റെ ടൂറിസം സാധ്യതകൾ യുവസംരംഭക പ്രമോഷൻ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ചകളും സിമ്പോസിയങ്ങളും സെമിനാറുകളും നടക്കും

     മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി ഇസ്മായിൽ വയനാട് പ്രഭാഷണം നടത്തി മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് കല്ലട മാഹിൻ ഹാജി എംഎൽഎ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എൻ എ നെല്ലിക്കുന്ന് ജില്ലാ ട്രഷറർപി എം മുനീർ ഹാജി അഷ്റഫ് എടനീർ സംസ്ഥാന സമിതി അംഗം എം സി കമറുദ്ദീൻ പാരിഷ ടീച്ചർ മാട്ടൂൽ എ എം കടവത്ത് എസ് എ എം ബഷീർ അബ്ദുള്ള കുഞ്ഞി ചെറുക്കള സയ്യദ് സൈഫുള്ള തങ്ങൾ എംപി ഷാഫി ഹാജി ആദം കുഞ്ഞ് തളങ്കര ലുക്മാൻ തളങ്കര ഹനീഫ് ടി ആർ അനസ് എതിർത്തോടു ഇർഷാദ് മൊഗ്രാല് സൈഫുദ്ദീൻ തങ്ങൾ അൻസാഫ് കുന്നിൽ ശരീഫ് കൊടവഞ്ചി ഷാഹിന സലീം അഹ്മദ് ഹാജി മുത്തലിബ് പാറക്കെട്ട് ബീഫാത്തിമ ഇബ്രാഹിം എംപി ഷാനവാസ് പ്രസംഗിച്ചു

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

മൊഗ്രാല്‍പുത്തൂര്‍ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം; അഞ്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

  കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്് വണ്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു. പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളായ അഞ്ചു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ജൂണ്‍ മാസം 25 മുതല്‍ 27 വരെയുള്ള തിയ്യതികളില്‍ സ്‌കൂളിലും പുറത്തു വെച്ചും മര്‍ദ്ദിച്ചുവെന്നാണ് പരാതി. പ്ലസ്് വണ്‍ വിദ്യാര്‍ത്ഥികളായ മൂന്ന് പേരെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചത്. ഇക്കാര്യം വിദ്യാര്‍ത്ഥികള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കിയത്.