ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

നിയമസഭ തിരഞ്ഞെടുപ്പ്; പശ്ചിമ ബംഗാളില്‍ ഇതുവരെ 61.11% പോളിങ്

 





കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പില്‍ 142 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയ്ക്ക് 1 മണി വരെ 61.11% പോളിംഗ് രേഖപ്പെടുത്തി. വോട്ടെടുപ്പിനിടെ നിരവധി നിയമസഭാ മണ്ഡലങ്ങളില്‍ ഇവിഎം കൃത്രിമത്വം, അക്രമം, ഏറ്റുമുട്ടലുകള്‍, മുദ്രാവാക്യം വിളികള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.


ഡയമണ്ട് ഹാര്‍ബറിലെ ഫാല്‍റ്റയിലെ ഇവിഎം ഡക്ട് ടേപ്പ് ഉപയോഗിച്ച് തടഞ്ഞതായി ബിജെപി ആരോപിച്ചു. പരാതി ശരിയാണെന്ന് കണ്ടെത്തിയാല്‍ വീണ്ടും വോട്ടെടുപ്പ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.


ഫാല്‍റ്റയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാര്‍ക്കെതിരെ ലാത്തി വീശി. സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ ബിജെപി സ്ഥാനാര്‍ത്ഥി വികാസ് സര്‍ദാര്‍ ടിഎംസി പ്രവര്‍ത്തകര്‍ തന്റെ കാറിന്റെ ചില്ല് തകര്‍ത്തതായി ആരോപിച്ചു.

അഭിപ്രായങ്ങള്‍