മലയാളിയുടെ മാറി വരുന്ന ഭക്ഷണ ശീലങ്ങൾക്കനുസൃതമായ ഗുണനിലവാരത്തിലൂന്നിയ ഭക്ഷണക്കൂട്ട് മാളിയേക്കൽ എന്ന വീശ്വസ്ത ബ്രാന്ഡ് ലൂടെ കാസറഗോഡിൻ്റെ നഗരഹൃദയത്തിൽ ഇനി ലഭ്യമായി തുടങ്ങും
കാസർകോട്:ഉത്തര മലബാർ ആകെ വിജയഗാഥ തുടരുന്ന പാരമ്പര്യ രുചിക്കൂട്ടുകളുടെ നിർമാതാക്കളായ
മാളിയേക്കൽ മിൽ സ്റ്റോർ കാസറഗോഡ് നഗരത്തിൽ പ്രവർത്തനം ആരംഭിച്ചു.
ചേരുവകളുടെ പരിശുദ്ധിയിലും ഗുണനിലവാരത്തിലും വിട്ട് വീഴ്ച വരുത്താതെ, അടുക്കളയിൽ നിന്ന് അടുക്കളയിലേക്ക് പടർന്ന് കൊണ്ടേയിരിക്കുകയാണ് ഇന്ന് മാളിയേക്കൽ സ്പൈസസ് . ദിനേന കൂടി കൊണ്ടേയിരിക്കുന്ന സ്വീകാര്യത ഗുണനിലവാരത്തിൽ മറ്റ് വമ്പൻ ബ്രാൻഡ്കളേക്കാൾ മാളിയേക്കൽ മുന്നിട്ട് നിൽക്കുന്നു എന്ന് ജനങ്ങൾ നൽകുന്ന സാക്ഷ്യപത്രമാണ്. ഇത് തന്നെയാണ് 9 ത്തെ ഔട്ട്‌ലെറ്റ് തുടങ്ങുന്നതിനു പ്രചോദനമായി മാനേജ്മെന്റ് കണക്കാക്കുന്നത്.
കാസർഗോഡ് മുനിസിപ്പാലിറ്റി ചെയർപേഴ്സൺ അബ്ബാസ് ബീഗം ഔദ്യോഗികമായി ഔട്ട്‌ലെറ്റ് ഉദ്ഘാടനം നിർവഹിച്ചു. “വിദ്യാനഗർ ബ്രാൻഡ് 15 വർഷമായി മലബാറിന്റെ അടുക്കളകളിൽ വിശ്വാസം നേടി മുന്നേറുകയാണ്. പുതിയ ശാഖ നഗരവാസികൾക്ക് ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കും,” ചെയര്മാന് പറഞ്ഞു.
ചടങ്ങിൽ ഖാലിദ് പച്ചക്കാട് (ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ), പി. രമേശ് (പ്രതിപക്ഷ നേതാവ്, കാസർഗോഡ് മുനിസിപ്പാലിറ്റി), ഇ. അബ്ദുൽ റഹ്മാൻ കുഞ്ഞു (മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ), ബഷീർ എ. (സെക്രട്ടറി, ബദർജുമാ മസ്ജിദ് കമ്മിറ്റി, നൈന്മാർമൂല) ,റഷീദ് ഹാജി കല്ലിങ്ങൽ (ദുബൈ KMCC പ്രസിഡന്റ്, പള്ളിക്കര പഞ്ചായത്ത്), ഗീതാകുമാരി ടീച്ചർ (കൗൺസിലർ, കാസർഗോഡ് മുനിസിപ്പാലിറ്റി), ബിഎംഎസ് ജില്ലാ സെക്രട്ടറി, വസന്ത ഷെണോയ് (സംരംഭകൻ), തുടങ്ങിയ പ്രമുഖർ സന്നിഹിതരായിരുന്നു.
സ്റ്റോർ ഉദ്ഘാടനച്ചടങ്ങിൽ, ജസീം മാളിയേക്കൽ വിദ്യാനഗർ ഓയിൽ & ഫ്ലോർ മിൽയുടെ വിപുലീകരണ പദ്ധതികൾ അവതരിപ്പിച്ചു. “പുതിയ ഉൽപ്പന്ന ശ്രേണികൾ, പാക്കേജിങ് നവീകരണം, ഉപഭോക്തൃ സൗഹൃദ സേവനങ്ങൾ എന്നിവയും വരും ദിവസങ്ങളിൽ നടപ്പാക്കും,” അദ്ദേഹം പറഞ്ഞു.
കുട്ടികൾക്ക് മുതൽ പ്രായമായവർക്ക് വരെയുള്ള എല്ലാത്തരം ആൾക്കാർക്കുള്ള ഭക്ഷണക്കൂട്ട് ഡയറ്റീഷ്യൻമാരുടെയും വിദഗ്ധരുടേയും നിർദേശപ്രകാരം ആവശ്യാർത്ഥം തയ്യാറാക്കി കൊടുക്കുന്നു.മലയാളിയുടെ മാറി വരുന്ന ഭക്ഷണ ശീലങ്ങൾക്കനുസൃതമായ ഗുണനിലവാരത്തിലൂന്നിയ ഭക്ഷണക്കൂട്ട് മാളിയേക്കൽ എന്ന വീശ്വസ്ത ബ്രാന്ഡ് ലൂടെ കാസറഗോഡിൻ്റെ നഗരഹൃദയത്തിൽ ഇനി ലഭ്യമായി തുടങ്ങും എന്ന് മാനേജ്മെന്റ് അറിയിച്ചു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ