ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കാസറഗോഡെന് അടുക്കള ഭരിക്കാന് ഇനി തനിമയുള്ള മാളിയേക്കൽ ഭക്ഷണക്കൂട്ട്

  



മലയാളിയുടെ മാറി വരുന്ന ഭക്ഷണ ശീലങ്ങൾക്കനുസൃതമായ ഗുണനിലവാരത്തിലൂന്നിയ ഭക്ഷണക്കൂട്ട് മാളിയേക്കൽ എന്ന വീശ്വസ്ത ബ്രാന്ഡ് ലൂടെ കാസറഗോഡിൻ്റെ നഗരഹൃദയത്തിൽ ഇനി ലഭ്യമായി തുടങ്ങും




കാസർകോട്:ഉത്തര മലബാർ ആകെ വിജയഗാഥ തുടരുന്ന പാരമ്പര്യ രുചിക്കൂട്ടുകളുടെ നിർമാതാക്കളായ

 മാളിയേക്കൽ മിൽ സ്റ്റോർ കാസറഗോഡ് നഗരത്തിൽ പ്രവർത്തനം ആരംഭിച്ചു.

ചേരുവകളുടെ പരിശുദ്ധിയിലും ഗുണനിലവാരത്തിലും വിട്ട് വീഴ്ച വരുത്താതെ, അടുക്കളയിൽ നിന്ന് അടുക്കളയിലേക്ക് പടർന്ന് കൊണ്ടേയിരിക്കുകയാണ് ഇന്ന് മാളിയേക്കൽ സ്പൈസസ് . ദിനേന കൂടി കൊണ്ടേയിരിക്കുന്ന സ്വീകാര്യത ഗുണനിലവാരത്തിൽ മറ്റ് വമ്പൻ ബ്രാൻഡ്കളേക്കാൾ മാളിയേക്കൽ മുന്നിട്ട് നിൽക്കുന്നു എന്ന് ജനങ്ങൾ നൽകുന്ന സാക്ഷ്യപത്രമാണ്. ഇത് തന്നെയാണ് 9 ത്തെ ഔട്ട്‌ലെറ്റ് തുടങ്ങുന്നതിനു പ്രചോദനമായി മാനേജ്മെന്റ് കണക്കാക്കുന്നത്.


കാസർഗോഡ് മുനിസിപ്പാലിറ്റി ചെയർപേഴ്സൺ അബ്ബാസ് ബീഗം ഔദ്യോഗികമായി ഔട്ട്‌ലെറ്റ് ഉദ്ഘാടനം നിർവഹിച്ചു. “വിദ്യാനഗർ ബ്രാൻഡ് 15 വർഷമായി മലബാറിന്റെ അടുക്കളകളിൽ വിശ്വാസം നേടി മുന്നേറുകയാണ്. പുതിയ ശാഖ നഗരവാസികൾക്ക് ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കും,” ചെയര്മാന് പറഞ്ഞു.

ചടങ്ങിൽ ഖാലിദ് പച്ചക്കാട് (ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ), പി. രമേശ് (പ്രതിപക്ഷ നേതാവ്, കാസർഗോഡ് മുനിസിപ്പാലിറ്റി), ഇ. അബ്ദുൽ റഹ്മാൻ കുഞ്ഞു (മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ), ബഷീർ എ. (സെക്രട്ടറി, ബദർജുമാ മസ്ജിദ് കമ്മിറ്റി, നൈന്മാർമൂല) ,റഷീദ് ഹാജി കല്ലിങ്ങൽ (ദുബൈ KMCC പ്രസിഡന്റ്, പള്ളിക്കര പഞ്ചായത്ത്), ഗീതാകുമാരി ടീച്ചർ (കൗൺസിലർ, കാസർഗോഡ് മുനിസിപ്പാലിറ്റി), ബിഎംഎസ് ജില്ലാ സെക്രട്ടറി, വസന്ത ഷെണോയ് (സംരംഭകൻ), തുടങ്ങിയ പ്രമുഖർ സന്നിഹിതരായിരുന്നു.



സ്റ്റോർ ഉദ്ഘാടനച്ചടങ്ങിൽ, ജസീം മാളിയേക്കൽ വിദ്യാനഗർ ഓയിൽ & ഫ്ലോർ മിൽയുടെ വിപുലീകരണ പദ്ധതികൾ അവതരിപ്പിച്ചു. “പുതിയ ഉൽപ്പന്ന ശ്രേണികൾ, പാക്കേജിങ് നവീകരണം, ഉപഭോക്തൃ സൗഹൃദ സേവനങ്ങൾ എന്നിവയും വരും ദിവസങ്ങളിൽ നടപ്പാക്കും,” അദ്ദേഹം പറഞ്ഞു.


കുട്ടികൾക്ക് മുതൽ പ്രായമായവർക്ക് വരെയുള്ള എല്ലാത്തരം ആൾക്കാർക്കുള്ള ഭക്ഷണക്കൂട്ട് ഡയറ്റീഷ്യൻമാരുടെയും വിദഗ്ധരുടേയും നിർദേശപ്രകാരം ആവശ്യാർത്ഥം തയ്യാറാക്കി കൊടുക്കുന്നു.മലയാളിയുടെ മാറി വരുന്ന ഭക്ഷണ ശീലങ്ങൾക്കനുസൃതമായ ഗുണനിലവാരത്തിലൂന്നിയ ഭക്ഷണക്കൂട്ട് മാളിയേക്കൽ എന്ന വീശ്വസ്ത ബ്രാന്ഡ് ലൂടെ കാസറഗോഡിൻ്റെ നഗരഹൃദയത്തിൽ ഇനി ലഭ്യമായി തുടങ്ങും എന്ന് മാനേജ്മെന്റ് അറിയിച്ചു

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

മൊഗ്രാല്‍പുത്തൂര്‍ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം; അഞ്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

  കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്് വണ്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു. പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളായ അഞ്ചു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ജൂണ്‍ മാസം 25 മുതല്‍ 27 വരെയുള്ള തിയ്യതികളില്‍ സ്‌കൂളിലും പുറത്തു വെച്ചും മര്‍ദ്ദിച്ചുവെന്നാണ് പരാതി. പ്ലസ്് വണ്‍ വിദ്യാര്‍ത്ഥികളായ മൂന്ന് പേരെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചത്. ഇക്കാര്യം വിദ്യാര്‍ത്ഥികള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കിയത്.

കാസര്‍കോട് കോടതി സമുച്ചയത്തിന്റെ പൂട്ട് പൊളിച്ച് കവര്‍ച്ചക്കു ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് കോടതി സമുച്ചയത്തിന്റെ പൂട്ട് പൊളിച്ച് കവര്‍ച്ചക്കു ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. കോഴിക്കോട,് തൊട്ടില്‍പ്പാലം, വട്ടിപ്പാറ, നലോണക്കാട്ടില്‍ സനീഷ് ജോര്‍ജ് എന്ന സനലി(44)നെയാണ് ഡിവൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തതെന്ന് ജില്ലാ പൊലീസ് മേധാവി പി ബിജോയ് പറഞ്ഞു. പ്രതി നിലവില്‍ കണ്ണൂര്‍, ചൊക്ലി, പെരിങ്ങത്തൂര്‍, പടന്നക്കരയിലാണ് താമസം. ഈ മാസം മൂന്നിന് ആണ് കാസര്‍കോട് ജില്ലാ കോടതി സമുച്ചയത്തില്‍ കവര്‍ച്ചാശ്രമം നടന്നത്. പൂട്ടുപൊളിക്കുന്ന ശബ്ദം കേട്ട് കാവല്‍ക്കാരന്‍ ഉണര്‍ന്നപ്പോള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. സ്ഥലത്തു നിന്നു രക്ഷപ്പെട്ട മോഷ്ടാവ് അവിടെ നിന്നു നായന്മാര്‍മൂല സ്‌കൂളിലെത്തി പൂട്ടു പൊളിച്ചു. അവിടെ നിന്നു 500രൂപ മാത്രമാണ് കിട്ടിയത്. ഒരു വീട്ടുവളപ്പില്‍ കയറി സിറ്റൗട്ടില്‍ വച്ചിരുന്ന മഴക്കോട്ട് മോഷ്ടിച്ചു. അതും ധരിച്ചാണ് ചെങ്കളയിലെ മരമില്ലില്‍ കവര്‍ച്ചയ്ക്ക് എത്തിയത്. മില്ലിലെ ഓഫീസിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്ന് മേശവലുപ്പില്‍ സൂക്ഷിച്ചിരുന്ന 1.80 ലക്ഷം രൂപ കൈക്കലാക്കി. അതിനുശേഷം വസ്ത്രങ്ങള്‍ ഊരിമാറ്റി മറ്റൊരു വസ്ത്രം ധരി...