ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കേരളമാപ്പിള കലാ അക്കാദമി ടി. ഉബൈദ് സ്മാരക പുരസ്കാരം റഹ്മാൻ തായലങ്ങാ ടിക്ക് സമർപ്പിച്ചു

 



കേരളമാപ്പിള കലാ അക്കാദമി സിൽവർ ജൂബിലിയോടനുബന്ധിച്ച് പ്രഖ്യാപിച്ച ടി. ഉബൈദ് സ്മാരക പുരസ്കാരം മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരുമായ

റഹ്മാൻ തായലങ്ങാടിക്ക് സമർപ്പിച്ചു. കാസറ ഗോഡ് ലൈബ്രററി ഹാളിൽ നടന്ന ചടങ്ങിൽ കൊണ്ടോട്ടി മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി പുരസ്കാരം സമർ പ്പിച്ചു.10001 രൂപയും ഉപഹാരവും അടങ്ങു ന്നതാണ് പുരസ്കാരം.

നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം പൊന്നാടയണിയിച്ചു.അഡ്വ ബി എഫ് അബ്ദു റഹ്മാൻ ക്യാഷവാർഡ് കൈമാറി.ചടങ്ങിൽ സംസ്ഥാന ആക്റ്റിംഗ് പ്രസിഡൻ്റ് എ.കെ മുസ്തഫ അധ്യക്ഷനായി.

എ അബ്ദു റഹിമാൻ, എ.എസ് മുഹമ്മദ് കുഞ്ഞി, പി. വി ഹസീബ് റഹ്മാൻ, കബീർ ചെർക്കള,എം.വി സന്തോഷ് കുമാർ,ടി.എ ഷാഫി, മുഹമ്മദലി മാസ്റ്റർ,അഷ്റഫലി ചേരങ്കൈ,മുജീബ് അഹമ്മദ്.എ ബണ്ടിച്ചാൽ,രവീന്ത്രൻ രാവണേശ്വരം,ശരീഫ് കൊടവഞ്ചി,സി എൽ ഹമീദ്, ശാഫി എ നെല്ലിക്കുന്ന്,ശരീഫ് കാപ്പിൽ, എം എ നജീബ്,മൂസാ ബാസിത്,അബ്ദുല്ല കുഞ്ഞി ഉദുമ,ഫാറൂഖ് കാസ്മി,ശമീർ ആമസോൺ, കെ പി എസ് വിദ്യാനഗർ,മൂസാബി ചെർക്കള,അബ്ദുൽ ഖാദർ വിൽറോടി,ശംസുദ്ധീൻ ബ്ലാക്കോട്,ഹമീദ് ബദിയടുക്ക പ്രസംഗിച്ചു

സംസ്ഥാന ജനറൽ സെക്രട്ടറി ആരിഫ് കാപ്പിൽ സ്വാഗതവും ജില്ലാ പ്രസിഡണ്ട് റഊഫ് ബാവിക്കര നന്ദിയും പറഞ്ഞു. അബ്ദുല്ല പടന്ന, സീന കണ്ണൂർ ഗാനങ്ങൾ ആലപിച്ചു. റഹ്മാൻ തായലങ്ങാടി മറുപടി പ്രസംഗം നടത്തി.

           ദീർഘ കാലം മാധ്യമപ്രവർത്തന മേഖലയിൽ നിറഞ്ഞു നിന്ന റഹ്മാൻ തായലങ്ങാടി ചന്ദ്രികയുടെ കാസറഗോഡ് ബ്യൂറോ ചീഫ് ആയിട്ടാണ് പത്രപ്രവർത്തന മേഖലയിൽ നിന്ന് വിരമിച്ചത്.മാപ്പിള സാഹിത്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം ഒട്ടേറെ ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. കേരള മാപ്പിള കലാ അക്കാദമി സിൽവർ ജൂബിലി ഭാഗമായി

കഴിഞ്ഞ 27ന് വിവിധ മേഖലയിൽ കഴിവ് തെളിയിച്ച 9 പ്രതിഭകൾക്ക് പുരസ്കാരം നൽകി ആദരിച്ചിരുന്നു. ഇതിൽ മാപ്പിള സാഹിത്യ മേഖലക്ക് നൽകിയ സംഭാവനകളെ മുൻ നിർത്തിയായിരുന്നു റഹ്മാൻ തായലങ്ങാടിയെ ഉബൈദ് സ്മാരക പുരസ്കാരത്തിന് തെരഞ്ഞെടുത്തത്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

മൊഗ്രാല്‍പുത്തൂര്‍ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം; അഞ്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

  കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്് വണ്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു. പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളായ അഞ്ചു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ജൂണ്‍ മാസം 25 മുതല്‍ 27 വരെയുള്ള തിയ്യതികളില്‍ സ്‌കൂളിലും പുറത്തു വെച്ചും മര്‍ദ്ദിച്ചുവെന്നാണ് പരാതി. പ്ലസ്് വണ്‍ വിദ്യാര്‍ത്ഥികളായ മൂന്ന് പേരെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചത്. ഇക്കാര്യം വിദ്യാര്‍ത്ഥികള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കിയത്.

കാസര്‍കോട് കോടതി സമുച്ചയത്തിന്റെ പൂട്ട് പൊളിച്ച് കവര്‍ച്ചക്കു ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് കോടതി സമുച്ചയത്തിന്റെ പൂട്ട് പൊളിച്ച് കവര്‍ച്ചക്കു ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. കോഴിക്കോട,് തൊട്ടില്‍പ്പാലം, വട്ടിപ്പാറ, നലോണക്കാട്ടില്‍ സനീഷ് ജോര്‍ജ് എന്ന സനലി(44)നെയാണ് ഡിവൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തതെന്ന് ജില്ലാ പൊലീസ് മേധാവി പി ബിജോയ് പറഞ്ഞു. പ്രതി നിലവില്‍ കണ്ണൂര്‍, ചൊക്ലി, പെരിങ്ങത്തൂര്‍, പടന്നക്കരയിലാണ് താമസം. ഈ മാസം മൂന്നിന് ആണ് കാസര്‍കോട് ജില്ലാ കോടതി സമുച്ചയത്തില്‍ കവര്‍ച്ചാശ്രമം നടന്നത്. പൂട്ടുപൊളിക്കുന്ന ശബ്ദം കേട്ട് കാവല്‍ക്കാരന്‍ ഉണര്‍ന്നപ്പോള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. സ്ഥലത്തു നിന്നു രക്ഷപ്പെട്ട മോഷ്ടാവ് അവിടെ നിന്നു നായന്മാര്‍മൂല സ്‌കൂളിലെത്തി പൂട്ടു പൊളിച്ചു. അവിടെ നിന്നു 500രൂപ മാത്രമാണ് കിട്ടിയത്. ഒരു വീട്ടുവളപ്പില്‍ കയറി സിറ്റൗട്ടില്‍ വച്ചിരുന്ന മഴക്കോട്ട് മോഷ്ടിച്ചു. അതും ധരിച്ചാണ് ചെങ്കളയിലെ മരമില്ലില്‍ കവര്‍ച്ചയ്ക്ക് എത്തിയത്. മില്ലിലെ ഓഫീസിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്ന് മേശവലുപ്പില്‍ സൂക്ഷിച്ചിരുന്ന 1.80 ലക്ഷം രൂപ കൈക്കലാക്കി. അതിനുശേഷം വസ്ത്രങ്ങള്‍ ഊരിമാറ്റി മറ്റൊരു വസ്ത്രം ധരി...