ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കനത്ത മഴ: വടക്കൻ കേരളത്തിൽ വ്യാപക നാശനഷ്ടം; ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി


കോഴിക്കോട്: ശക്തമായ മഴയിൽ വടക്കൻ കേരളത്തിൽ വ്യാപക നാശനഷ്ടം. മലപ്പുറം നിലമ്പൂരിൽ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ നെടുംപൊയിലിൽ വീടിന് മുകളിൽ മരം വീണ് മൂന്ന് പേർക്ക് പരിക്കേറ്റു. കോഴിക്കോട് തലയാട് മലയോര ഹൈവേയുടെ പണി നടക്കുന്ന ഭാഗത്ത്‌ ശക്തമായ മണ്ണിടിച്ചിലുണ്ടായി.


കോഴിക്കോട് ബസ് സ്റ്റാൻഡ്, സ്റ്റേഡിയം ജംഗ്‌ഷൻ തുടങ്ങി നഗരത്തിലെ വിവിധയിടങ്ങളിൽ വെള്ളം കയറി. തലയാട് മലയോര ഹൈവേയുടെ പണി നടക്കുന്ന പടിക്കൽ വയൽ മുതൽ 28-ാം മൈൽ വരെയുള്ള ഭാഗങ്ങളിൽ ഇന്നലെ രാത്രി തുടങ്ങിയ മണ്ണിടിച്ചിൽ തുടരുകയാണ്. റോഡ് പൂർണമായും തകർന്നതോടെ പ്രദേശത്ത് വാഹനങ്ങൾ കുടുങ്ങി കിടക്കുകയാണ്.


Read Also

ആലപ്പുഴയിൽ കാറ്റിൽ കടയുടെ മേൽക്കൂര വീണ് പതിനെട്ടുകാരി മരിച്ചു

ചാലിയം കടുക്കബസാർ, കപ്പലങ്ങാടി തുടങ്ങിയ തീരപ്രദേശങ്ങളിൽ കടലാക്രമണത്തിൽ തീരത്തെ വീടുകളിൽ വെള്ളം കയറി. ഉരുൾപൊട്ടൽ ഭീഷണിയുള്ള വിലങ്ങാട് മഞ്ഞച്ചീളിയിൽ 16 കുടുംബങ്ങളെ വിലങ്ങാട് സെന്റ് ജോർജ് ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. പന്നിയേരി ഉന്നതിയിൽ നിന്നും കൂടുതൽ കുടുംബങ്ങളെ മാറ്റി. മഴക്കാലത്ത് ക്യാമ്പുകളിലേക്ക് മാറ്റുന്നതല്ലാതെ പുനരധിവാസം നടക്കുന്നില്ലെന്ന് ആരോപിച്ച് വിലങ്ങാട് ദുരന്തബാധിതർ വില്ലേജ് ഓഫീസ് ഉപരോധിച്ചു. വയനാട് സുൽത്താൻ ബത്തേരിയിൽ നൂൽപ്പുഴ പഴംകുനി ഉന്നതിയിലെ 15 പേരെ കല്ലൂർ ഹൈസ്കൂളിലെ ക്യാമ്പിലേക്ക് മാറ്റി.


Read Also

ബിഷപ് ഫ്രാങ്കോ മുളക്കൽ കേസ്: മൂന്ന് കന്യാസ്ത്രീകൾ മഠംവിട്ടു

മലപ്പുറം നിലമ്പൂർ വല്ലാപ്പുഴയിൽ മീൻപിടിക്കാൻ പോയ വല്ലാപ്പുഴ സ്വദേശി മനോലൻ റഷീദിനെ മരിച്ച നിലയിൽ കണ്ടെത്തി. പൊന്നാനി പാലപ്പെട്ടി കാപ്പിരിക്കാട് കടൽക്ഷോഭത്തിൽ പള്ളികൾ തകർന്നു. കണ്ണൂർ നെടുംപൊയിലിൽ വീടിന് മുകളിൽ മരം വീണ് മൂന്ന് പേർക്ക് പരിക്കേറ്റു.


പാലക്കാട് മണ്ണാർക്കാട് കുമരംപുത്തൂർ കുരുത്തിച്ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഷൊർണ്ണൂർ കൈലിയാട് കൂരിയാട്ട് പറമ്പിൽ മുബിൻ മുരളിയ്ക്കായുള്ള തിരച്ചിൽ ആരംഭിച്ചു. പാലക്കാടും വിവിധ ഇടങ്ങളിൽ മരം വീണ് അപകടമുണ്ടായി. കാക്കാത്തോട് പാലത്തിന് സാമാന്തരമായി നിർമിച്ച താത്കാലിക റോഡ് കനത്ത മഴയിൽ ഒലിച്ചു പോയി. പുഴകളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.