ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സ്‌കൂള്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയത് ഒരേ സിറിഞ്ച് ഉപയോഗിച്ച്; മധ്യപ്രദേശില്‍ വാക്‌സിനേറ്റര്‍ക്കെതിരെ കേസ്

  ഭോപ്പാല്‍: സ്‌കൂള്‍ കുട്ടികള്‍ക്ക് ഒരേ സ്‌റിഞ്ച് ഉപയോഗിച്ച് വാക്‌സിനെടുത്ത സംഭവത്തില്‍ വാക്‌സിനേറ്റര്‍ക്കെതിരെ കേസെടുത്തു. മധ്യപ്രദേശിലെ സാഗര്‍ സിറ്റിയിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് 39 വിദ്യാര്‍ത്ഥികള്‍ക്ക് ഒരേ സിറിഞ്ച് ഉപയോഗിച്ച് വാക്‌സിന്‍ കുത്തിവെച്ചത്. ബുധനാഴ്ച വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ പരാതിയുമായി രംഗത്തെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ വാക്‌സിനേറ്റര്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ജിതേന്ദ്ര അഹിര്‍വാര്‍ എന്നയാള്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. ജെയ്ന്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന മെഗാ വാക്‌സിനേഷന്‍ ഡ്രൈവിലായിരുന്നു സംഭവം. ഒരേ സൂചി ഉപയോഗിച്ച് വാക്‌സിനെടുത്ത 39 കുട്ടികളും ഒമ്പത് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്നവരാണ്. 15 വയസും അതിന് മുകളിലുമുള്ളവരാണ് വാക്‌സിനെടുത്ത കുട്ടികള്‍. രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും പ്രതിഷേധമുയര്‍ന്നതിനെത്തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സാഗര്‍ സിറ്റിയുടെ ചുമതലയുള്ള കളക്ടര്‍ ക്ഷിതിജ് സിംഗാള്‍ ജില്ലാ ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ ഡോ. ഡി.കെ. ഗ...

എം.ടിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു

  കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. എം.ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന മുഖ്യമന്ത്രി പിറന്നാള്‍ കോടിയും സമ്മാനിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ കോഴിക്കോട് നടക്കാവിലെ വീട്ടില്‍ എത്തിയ മുഖ്യമന്ത്രിയെ എം.ടിയും കുടുംബാംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. മുഖ്യമന്ത്രിയോടൊപ്പം മുന്‍ എം.എല്‍.എമാരായ എ. പ്രദീപ് കുമാര്‍, പുരുഷന്‍ കടലുണ്ടി തുടങ്ങിയവര്‍ ഉണ്ടായിരുന്നു. സൗഹൃദ സംഭാഷണങ്ങളോടെ ആരംഭിച്ച കൂടിക്കാഴ്ച ഗൗരവം നിറഞ്ഞ ചര്‍ച്ചകളിലേക്ക് വഴിമാറി. എം.ടിയുടെ ആരോഗ്യ വിവരങ്ങള്‍ ആരാഞ്ഞായിരുന്നു തുടക്കം. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധവേണമെന്നും എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നോട്ടുപോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോടിനായി പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യണമോയെന്ന് മുഖ്യമന്ത്രി അന്വേഷിച്ചപ്പോള്‍ ബാബുരാജ് അക്കാദമിയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന് എം.ടി പറഞ്ഞു. നിലവില്‍ നന്നായി പോകുന്നുണ്ടെങ്കിലും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. ഇക്കാര്യം മുന്‍ഗണന നല്‍കി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. മലയാളം പ...

അഴിമതിക്കേസ്, അറസ്റ്റ്; പാര്‍ത്ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി

  കൊല്‍ക്കത്ത:  പശ്ചിമ ബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. അധ്യാപക നിയമന അഴിമതി കേസില്‍ ഇഡി മന്ത്രിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി. ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിലൂടെയാണ് മന്ത്രിയെ നീക്കം ചെയ്ത വിവരം പുറത്തുവിട്ടത്. അഴിമതികേസില്‍ പാര്‍ത്ഥയെയും സുഹൃത്ത് അര്‍പിതയെയും ഇഡി അറസ്റ്റ് ചെയ്തിരുന്നു. അര്‍പിതയുടെ വസതികളില്‍ നിന്ന് 50 കോടി രൂപയാണ് ഇഡി പിടിച്ചെടുത്തത്.  മന്ത്രിയുടെ സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് പണം പിടിച്ചെടുത്ത സംഭവത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിക്കെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. ബംഗാളിൽ നടക്കുന്ന അഴിമതികളിൽ മമതാ ബാനർജി എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്നായിരുന്നു ബിജെപിയുടെ ചോദ്യം. തൃണമൂലിന്‍റെ അഴിമതിക്കഥകൾ ഒരോന്നായി പുറത്ത് വരികയാണ്. പാർത്ഥ ചാറ്റർജിയെ മന്ത്രിസഭയിൽ നിന്ന് നീക്കാൻ മമത തയ്യാറാകണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. ഇഡി കസ്റ്റഡിയിലുള്ള അര്‍പിത മുഖർജി ചോദ്യം ചെയ്യലിനിടെയാണ് ധനശേഖരത്തെ കുറിച്ച് വെളിപ്പെടുത്തിയത്. മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുമായി പണമിടപാട് നടന്നുവെന്ന് അര്‍പിത സമ്മതിച്ചതായും ഇഡി വ്യക്തമ...

2024ന് ശേഷം ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷന്‍ വിടാന്‍ റഷ്യ; അമേരിക്കന്‍ കണക്കുകൂട്ടലുകള്‍ക്ക് തിരിച്ചടി

  മോസ്‌കോ: 2024ന് ശേഷം ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷന്‍ വിടാനും സ്വന്തമായി ഓര്‍ബിറ്റല്‍ ഔട്ട്‌പോസ്റ്റ് സ്ഥാപിക്കാനുമുള്ള റഷ്യയുടെ തീരുമാനം കൂടുതല്‍ ചര്‍ച്ചയാകുന്നു. കഴിഞ്ഞ ദിവസമായിരുന്നു അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി (ഐ.എസ്.എസ്) 2024ന് ശേഷം സഹകരിക്കാനില്ലെന്ന തരത്തില്‍ റഷ്യയുടെ ഭാഗത്ത് നിന്നും പ്രതികരണമുണ്ടായത്. ഇതോടെ പാശ്ചാത്യ രാജ്യങ്ങളാണ് ആശങ്കയിലായിരിക്കുന്നത്. ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷന്റെ ആയുസ് 2030 വരെ നീട്ടാമെന്ന യു.എസിന്റെ കണക്കുകൂട്ടലുകള്‍ക്കാണ് റഷ്യന്‍ തീരുമാനം തിരിച്ചടിയായിരിക്കുന്നത്. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസിന്റെ പുതിയ തലവന്‍ യൂറി ബൊറിസോവായിരുന്നു റഷ്യയുടെ പിന്മാറ്റം സംബന്ധിച്ച നിര്‍ണായക പ്രഖ്യാപനം കഴിഞ്ഞ ദിവസം നടത്തിയത്. ”2024ന് ശേഷം ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനുമായി സഹകരിക്കില്ല. സ്വന്തമായി ബഹിരാകാശ നിലയം (ഓര്‍ബിറ്റല്‍ ഔട്ട്‌പോസ്റ്റ്) സ്ഥാപിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും,” എന്നായിരുന്നു യൂറി ബൊറിസോവിന്റെ പ്രസ്താവന. ”തീര്‍ച്ചയായും, പങ്കാളികളോടുള്ള എല്ലാ ബാധ്യതകളും ഞങ്ങള്‍ നിറവേറ്റും. എന്നാല്‍ 2024ന് ശേഷം സ്റ്റേഷന്‍ വിടാനുള്ള തീരുമാനം...

ബാവിക്കര ജി.എൽ.പി സ്കൂളിലെ കുടിവെള്ളപ്രശ്നം പരിഹരിച്ചു

മുളിയാർ:  ബാവിക്കര ജി.എൽ.പിസ്കൂളിൽ അധ്യാപകരും വിദ്യാർത്ഥികളും കുടിവെള്ള സ്രോതസ് ഇല്ലാതെ പ്രയാസങ്ങൾ അനുഭവിക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ കേരള കോൺഗ്രസ്സ് (എം) ഉദുമ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ബി.എ ഗഫൂർ വാട്ടർ അതോറിറ്റി എക്ലിക്യൂട്ടീവ് എഞ്ചിനിയർക്ക് നിവേദനം നൽകുകയും ട്രെൻഡ് ന്യൂസ്‌ 24 ആ വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ അടിയന്തിര പ്രാധാന്യത്തോടെ ആവശ്യമായ നടപടി സ്വീകരിക്കാൻ വേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനിയർ, അസിസ്റ്റന്റ് എക്ലിക്യൂട്ടീവ് എഞ്ചിനിയർക്ക് നിർദ്ദേശം നല്കുകയും, കുടിവെള്ള പ്രശ്നത്തിന് പരിഹാരം ഉണ്ടാവുകയും ചെയ്തു. ഈപ്രശ്നം ഗൗരവതരത്തിൽ കണ്ട് പരിഹരിച്ച ഉദ്യാഗസ്ഥരെയും വളരെ ഗൗരവത്തോടെ തന്നെ വാർത്ത പ്രസിദ്ധീകരിച്ച ട്രെൻഡ് ന്യൂസ്‌ 24 നെയും കേരള കോൺഗ്രസ്‌ (എം) ഉദുമ നിയോജകമണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു.

കാസറഗോഡ് ഫിഷ് മാർക്കറ്റ് കരിപ്പൊടി റോഡ് നന്നാക്കിയില്ലെങ്കിൽ നഗരസഭയിലേക്ക് മാർച്ച്‌ നടത്തും: കേരള കോൺഗ്രസ്‌ (എം) മുനിസിപ്പൽ കമ്മിറ്റി

കാസറഗോഡ് :പൊട്ടി പൊളിഞ് അപകടം മാടി വിളിക്കുന്ന മാർക്കറ്റ് കരിപ്പൊടി റോഡ് നന്നാക്കിയില്ലെങ്കിൽ നഗര സഭയിലേക്ക് മാർച്ച്‌ നടത്താൻ കേരള കോൺഗ്രസ്‌ (എം ) മുനിസിപ്പൽ കമ്മിറ്റി തീരുമാനിച്ചു. പലവട്ടം അധികാരികളെ റോഡിന്റെ ശോചനീയാവസ്ഥ ബോധിപ്പിച്ചിട്ടും കണ്ടഭാവം നടിക്കാത്ത നഗരസഭാ ഉദ്യോഗസ്ഥർ പൊതു ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കുന്നത് ജനങ്ങളോടുള്ള വെല്ലു വിളിയാണ്. ഏഴ് വർഷത്തോളമായി പ്രസ്തുത റോഡ് പൊട്ടി പോളിഞ് അപകടം വരുത്തുന്നു. നിരവധി തൊഴിലാളികൾക്കും വിദ്യാർഥികൾക്കും കാൽ നട യാത്രക്കാർക്കും ഏറെ ഉപകാരപ്പെടുന്ന റോഡ് മത്സ്യ മാർക്കറ്റ് പരിസത്തെ ഗതാഗത കുരുക്കിന് വളരെ പരിഹാരവുമായിരുന്നു. കഴിഞ്ഞ കുറെ വർഷമായി വലിയ തോതിലുള്ള വാഹന കുരുക്കും അപകടവും പതിവായി തുടരുമ്പോഴും പ്രസ്തുത റോഡ് നവീകരിച്ഛ് യാത്ര സുഗമമാക്കാൻ ഉത്തരവാദപ്പെട്ടവർക്ക് സാധിക്കാത്തത് പ്രതിഷേതാർഹവും ഭരണ പക്ഷത്തിനു ജനങ്ങളോടുള്ള ഉത്തരവാദിത്വമില്ലായ്മയും വെളിവാക്കുന്നു. ഈ വിഷയത്തിൽ പൊതു പ്രവർത്തകരുടെ ഇടപെടലുകൾ ഉണ്ടാകുമ്പോൾ ഫണ്ട് വക വെച്ചിട്ടുണ്ടെന്നും ടെണ്ടർ പൂർത്തിയായിട്ടുണ്ടെന്നും പറയുന്നതല്ലാതെ താൾക്കാലിക നടപടി പോലും ഉണ്ടാവുന്നില്ല എന്നാൽ ഫണ്ട് വക വെച്ചിട...

അധിര്‍ രഞ്ജന്‍ ചൗധരിയുടെ 'രാഷ്ട്രപത്നി' പരാമര്‍ശം; ബി.ജെ.പിയോട് മാപ്പ് പറയുന്ന പ്രശ്നമില്ലെന്ന് സോണിയ ഗാന്ധി

  ന്യൂദല്‍ഹി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ സംബന്ധിച്ചുള്ള ‘രാഷ്ട്രപത്നി’ എന്ന പരാമര്‍ശം തെറ്റായിപ്പോയെന്നും, അതില്‍ അധിര്‍ രഞ്ജന്‍ ചൗധരി ഇതിനകം മാപ്പ് പറഞ്ഞിട്ടുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. എന്നാല്‍ ബി.ജെ.പിയോട് മാപ്പ് ചോദിക്കുന്ന പ്രശ്‌നമില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ദ്രൗപതി മുര്‍മുവിനെ ‘രാഷ്ട്രപത്നി’ എന്ന് അഭിസംബോധന ചെയ്തത് വലിയ വിവാദമായിരുന്നു. ഇതേതുടര്‍ന്ന് ലോക്‌സഭയും രാജ്യസഭയും ഹ്രസ്വമായി നിര്‍ത്തിവച്ചിരുന്നു. അധിര്‍ രഞ്ജന്‍ ചൗധരിയോട് മാപ്പ് പറയാന്‍ പ്രേരിപ്പിക്കുമോയെന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോടുള്ള ചോദ്യത്തിന്, ‘അദ്ദേഹം ഇതിനകം മാപ്പ് പറഞ്ഞിട്ടുണ്ട്’ എന്ന് പാര്‍ലമെന്റ് സമുച്ചയത്തിനുള്ളില്‍ മറുപടിയായി സോണിയ ഗാന്ധി പറഞ്ഞു. ‘രാഷ്ട്രപത്നി’ പരാമര്‍ശത്തില്‍ തനിക്ക് തെറ്റ് പറ്റിയെന്നും എന്നാല്‍ മാപ്പ് പറയേണ്ട കാര്യമില്ലെന്നും വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അധിര്‍ രഞ്ജന്‍ ചൗധരി ബി.ജെ.പിയോട് പറഞ്ഞു. മാപ്പ് പറയിപ്പിക്കാന്‍ ബി.ജെ.പി ആരാണെന്നും ചൗധരി ചോദിച്ചു. ‘കോണ്‍ഗ്രസ് പ്രതിഷേധത്തെകുറിച്ചുള്ള ചോദ്യത്തിന് രാഷ്ട്രപതിയെ കാ...