ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

2024ന് ശേഷം ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷന്‍ വിടാന്‍ റഷ്യ; അമേരിക്കന്‍ കണക്കുകൂട്ടലുകള്‍ക്ക് തിരിച്ചടി



 മോസ്‌കോ: 2024ന് ശേഷം ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷന്‍ വിടാനും സ്വന്തമായി ഓര്‍ബിറ്റല്‍ ഔട്ട്‌പോസ്റ്റ് സ്ഥാപിക്കാനുമുള്ള റഷ്യയുടെ തീരുമാനം കൂടുതല്‍ ചര്‍ച്ചയാകുന്നു.

കഴിഞ്ഞ ദിവസമായിരുന്നു അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി (ഐ.എസ്.എസ്) 2024ന് ശേഷം സഹകരിക്കാനില്ലെന്ന തരത്തില്‍ റഷ്യയുടെ ഭാഗത്ത് നിന്നും പ്രതികരണമുണ്ടായത്. ഇതോടെ പാശ്ചാത്യ രാജ്യങ്ങളാണ് ആശങ്കയിലായിരിക്കുന്നത്.

ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷന്റെ ആയുസ് 2030 വരെ നീട്ടാമെന്ന യു.എസിന്റെ കണക്കുകൂട്ടലുകള്‍ക്കാണ് റഷ്യന്‍ തീരുമാനം തിരിച്ചടിയായിരിക്കുന്നത്.

റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസിന്റെ പുതിയ തലവന്‍ യൂറി ബൊറിസോവായിരുന്നു റഷ്യയുടെ പിന്മാറ്റം സംബന്ധിച്ച നിര്‍ണായക പ്രഖ്യാപനം കഴിഞ്ഞ ദിവസം നടത്തിയത്.

”2024ന് ശേഷം ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനുമായി സഹകരിക്കില്ല. സ്വന്തമായി ബഹിരാകാശ നിലയം (ഓര്‍ബിറ്റല്‍ ഔട്ട്‌പോസ്റ്റ്) സ്ഥാപിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും,” എന്നായിരുന്നു യൂറി ബൊറിസോവിന്റെ പ്രസ്താവന.

”തീര്‍ച്ചയായും, പങ്കാളികളോടുള്ള എല്ലാ ബാധ്യതകളും ഞങ്ങള്‍ നിറവേറ്റും. എന്നാല്‍ 2024ന് ശേഷം സ്റ്റേഷന്‍ വിടാനുള്ള തീരുമാനം എടുത്തുകഴിഞ്ഞു,” യൂറി ബൊറിസോവ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ വിഷയത്തില്‍ റഷ്യയുടെ ഭാഗത്ത് നിന്നും ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് നാസയുടെ ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷന്‍ ഡയറക്ടര്‍ റോബിന്‍ ഗേറ്റന്‍സ് പ്രതികരിച്ചത്. റഷ്യയുമായുള്ള സഹകരണം അവസാനിപ്പിക്കാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, റഷ്യ- ഉക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധം വഷളായതിന്റെ പ്രതിഫലനമാണ് റഷ്യയുടെ പുതിയ തീരുമാനമെന്നും വിലയിരുത്തലുകളുണ്ട്.

ഇതിനിടെ, 2028 വരെ റഷ്യ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ഭാഗമായി തുടരും എന്ന തരത്തിലും ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

1998ലായിരുന്നു റഷ്യയും യു.എസും ചേര്‍ന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയം സ്ഥാപിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. യു.എസിനും റഷ്യക്കും പുറമെ ജപ്പാനും കാനഡയുമാണ് മള്‍ട്ടിനാഷണല്‍ പ്രോജക്ടായ ഐ.എസ്.എസിന്റെ ഭാഗമായുള്ളത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.