മുളിയാർ: ബാവിക്കര ജി.എൽ.പിസ്കൂളിൽ അധ്യാപകരും വിദ്യാർത്ഥികളും കുടിവെള്ള സ്രോതസ് ഇല്ലാതെ പ്രയാസങ്ങൾ അനുഭവിക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ കേരള കോൺഗ്രസ്സ് (എം) ഉദുമ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ബി.എ ഗഫൂർ വാട്ടർ അതോറിറ്റി എക്ലിക്യൂട്ടീവ് എഞ്ചിനിയർക്ക് നിവേദനം നൽകുകയും ട്രെൻഡ് ന്യൂസ് 24 ആ വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ അടിയന്തിര പ്രാധാന്യത്തോടെ ആവശ്യമായ നടപടി സ്വീകരിക്കാൻ വേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനിയർ, അസിസ്റ്റന്റ് എക്ലിക്യൂട്ടീവ് എഞ്ചിനിയർക്ക് നിർദ്ദേശം നല്കുകയും, കുടിവെള്ള പ്രശ്നത്തിന് പരിഹാരം ഉണ്ടാവുകയും ചെയ്തു. ഈപ്രശ്നം ഗൗരവതരത്തിൽ കണ്ട് പരിഹരിച്ച ഉദ്യാഗസ്ഥരെയും വളരെ ഗൗരവത്തോടെ തന്നെ വാർത്ത പ്രസിദ്ധീകരിച്ച ട്രെൻഡ് ന്യൂസ് 24 നെയും കേരള കോൺഗ്രസ് (എം) ഉദുമ നിയോജകമണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു.
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍
കാസര്‍കോട്: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട് പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക് പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട് സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്.ഐ എം.വി.ശ്രീദാസ് ആണ് ഇയാളെ അറസ്റ്റു ചെയ്‌തത് പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് ഉബൈദിനെ അറസ്റ്റു ചെയ്‌തത്. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ് കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക് റിമാന്റു ചെയ്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ