ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

അധിര്‍ രഞ്ജന്‍ ചൗധരിയുടെ 'രാഷ്ട്രപത്നി' പരാമര്‍ശം; ബി.ജെ.പിയോട് മാപ്പ് പറയുന്ന പ്രശ്നമില്ലെന്ന് സോണിയ ഗാന്ധി

 


ന്യൂദല്‍ഹി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ സംബന്ധിച്ചുള്ള ‘രാഷ്ട്രപത്നി’ എന്ന പരാമര്‍ശം തെറ്റായിപ്പോയെന്നും, അതില്‍ അധിര്‍ രഞ്ജന്‍ ചൗധരി ഇതിനകം മാപ്പ് പറഞ്ഞിട്ടുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. എന്നാല്‍ ബി.ജെ.പിയോട് മാപ്പ് ചോദിക്കുന്ന പ്രശ്‌നമില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ദ്രൗപതി മുര്‍മുവിനെ ‘രാഷ്ട്രപത്നി’ എന്ന് അഭിസംബോധന ചെയ്തത് വലിയ വിവാദമായിരുന്നു. ഇതേതുടര്‍ന്ന് ലോക്‌സഭയും രാജ്യസഭയും ഹ്രസ്വമായി നിര്‍ത്തിവച്ചിരുന്നു.

അധിര്‍ രഞ്ജന്‍ ചൗധരിയോട് മാപ്പ് പറയാന്‍ പ്രേരിപ്പിക്കുമോയെന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോടുള്ള ചോദ്യത്തിന്, ‘അദ്ദേഹം ഇതിനകം മാപ്പ് പറഞ്ഞിട്ടുണ്ട്’ എന്ന് പാര്‍ലമെന്റ് സമുച്ചയത്തിനുള്ളില്‍ മറുപടിയായി സോണിയ ഗാന്ധി പറഞ്ഞു.

‘രാഷ്ട്രപത്നി’ പരാമര്‍ശത്തില്‍ തനിക്ക് തെറ്റ് പറ്റിയെന്നും എന്നാല്‍ മാപ്പ് പറയേണ്ട കാര്യമില്ലെന്നും വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അധിര്‍ രഞ്ജന്‍ ചൗധരി ബി.ജെ.പിയോട് പറഞ്ഞു. മാപ്പ് പറയിപ്പിക്കാന്‍ ബി.ജെ.പി ആരാണെന്നും ചൗധരി ചോദിച്ചു.

‘കോണ്‍ഗ്രസ് പ്രതിഷേധത്തെകുറിച്ചുള്ള ചോദ്യത്തിന് രാഷ്ട്രപതിയെ കാണാന്‍ പോകുന്നു എന്നതിനു പകരം എന്റെ വായില്‍നിന്ന് അറിയാതെ വന്നതാണ് രാഷ്ട്രപത്നി എന്ന വാക്ക്. ഒറ്റത്തവണ മാത്രമേ ഞാനത് പറഞ്ഞിട്ടുള്ളു. അത് തെറ്റായിപ്പോയെന്ന് മാധ്യമപ്രവര്‍ത്തകരോട് പറയുകയും ചെയ്തു,’ ചൗധരി പറഞ്ഞു.

‘ഒരു ബ്രാഹ്‌മണനോ, മുസ്‌ലിമോ, ആദിവാസിയോ ആരുതന്നെ പ്രസിഡന്റ് ആയാലും അവര്‍ നമുക്ക് രാഷ്ട്രപതിയാണ്. എന്നാല്‍ തികച്ചും അറിയാതെ വന്നുപോയ ആ വാക്കിനെ എന്തുചെയ്യാന്‍ കഴിയും, ഒറ്റത്തവണമാത്രമേ ഞാനത് പറഞ്ഞിട്ടുമുള്ളു’

‘എന്നാല്‍ ഭരണത്തിലിരിക്കുന്ന ചില പാര്‍ട്ടി അംഗങ്ങള്‍ മറുകിനുമുകളില്‍ മലയുണ്ടാക്കാന്‍ ശ്രമിക്കുന്നു. എന്റെ പ്രസംഗം കേള്‍ക്കൂ, അല്ലെങ്കില്‍ ആ വീഡിയോ കാണൂ നിങ്ങള്‍ക്ക് യാഥാര്‍ത്ഥ്യം മനസിലാകും,അതിനായി നിങ്ങള്‍ ഇപ്പോള്‍ എന്നെ തൂക്കിക്കൊല്ലുമോ?’ എന്നും അധീര്‍ ചൗധരി ചോദിച്ചു.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.