ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കാസറഗോഡ് ഫിഷ് മാർക്കറ്റ് കരിപ്പൊടി റോഡ് നന്നാക്കിയില്ലെങ്കിൽ നഗരസഭയിലേക്ക് മാർച്ച്‌ നടത്തും: കേരള കോൺഗ്രസ്‌ (എം) മുനിസിപ്പൽ കമ്മിറ്റി



കാസറഗോഡ് :പൊട്ടി പൊളിഞ് അപകടം മാടി വിളിക്കുന്ന മാർക്കറ്റ് കരിപ്പൊടി റോഡ് നന്നാക്കിയില്ലെങ്കിൽ നഗര സഭയിലേക്ക് മാർച്ച്‌ നടത്താൻ കേരള കോൺഗ്രസ്‌ (എം ) മുനിസിപ്പൽ കമ്മിറ്റി തീരുമാനിച്ചു. പലവട്ടം അധികാരികളെ റോഡിന്റെ ശോചനീയാവസ്ഥ ബോധിപ്പിച്ചിട്ടും കണ്ടഭാവം നടിക്കാത്ത നഗരസഭാ ഉദ്യോഗസ്ഥർ പൊതു ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കുന്നത് ജനങ്ങളോടുള്ള വെല്ലു വിളിയാണ്. ഏഴ് വർഷത്തോളമായി പ്രസ്തുത റോഡ് പൊട്ടി പോളിഞ് അപകടം വരുത്തുന്നു. നിരവധി തൊഴിലാളികൾക്കും വിദ്യാർഥികൾക്കും കാൽ നട യാത്രക്കാർക്കും ഏറെ ഉപകാരപ്പെടുന്ന റോഡ് മത്സ്യ മാർക്കറ്റ് പരിസത്തെ ഗതാഗത കുരുക്കിന് വളരെ പരിഹാരവുമായിരുന്നു. കഴിഞ്ഞ കുറെ വർഷമായി വലിയ തോതിലുള്ള വാഹന കുരുക്കും അപകടവും പതിവായി തുടരുമ്പോഴും പ്രസ്തുത റോഡ് നവീകരിച്ഛ് യാത്ര സുഗമമാക്കാൻ ഉത്തരവാദപ്പെട്ടവർക്ക് സാധിക്കാത്തത് പ്രതിഷേതാർഹവും ഭരണ പക്ഷത്തിനു ജനങ്ങളോടുള്ള ഉത്തരവാദിത്വമില്ലായ്മയും വെളിവാക്കുന്നു. ഈ വിഷയത്തിൽ പൊതു പ്രവർത്തകരുടെ ഇടപെടലുകൾ ഉണ്ടാകുമ്പോൾ ഫണ്ട് വക വെച്ചിട്ടുണ്ടെന്നും ടെണ്ടർ പൂർത്തിയായിട്ടുണ്ടെന്നും പറയുന്നതല്ലാതെ താൾക്കാലിക നടപടി പോലും ഉണ്ടാവുന്നില്ല എന്നാൽ ഫണ്ട് വക വെച്ചിട്ടുള്ളത് വെറും മൂന്ന് ലക്ഷം രൂപയാണ്. റോഡിന്റെ ഇരു ഭാഗത്തും വലിയ കുഴി മടമായിട്ടുള്ളതിനാൽ കോൺക്രീറ്റ് ചെയ്യേണ്ടതാണെന്ന ആവശ്യം ഉദ്യോഗസ്ഥർ മുഖ വിലക്കെടുക്കുന്നില്ല. രണ്ട് വാർഡ്ന്റെ മധ്യത്തിലൂടെ  റോഡ് പോകുന്നതിനാൽ ഇരു വാർഡിലെയും മുനിസിപ്പൽ കൗൺസിലർമാർ വാർഡ് തല ഫണ്ട് ഉൾപ്പെടുത്താൻ തയ്യാറാവുന്നില്ല. ആവശ്യമുള്ള ഫണ്ട്  അനുവദിച്ചു നഗര സഭയ്ക്ക് റോഡ് ഗതാഗത യോഗ്യമാക്കാവുന്നതുമാണ്. അടിയന്തിരമായി റോഡ് പണി പൂർത്തീകരിച്ചില്ലെങ്കിൽ ബഹു ജന പങ്കാളിത്തത്തോടെ നഗര സഭാ മാർച്ചടക്കമുള്ള അനിശ്ചിത കാല സമരവുമായി മുന്നോട്ട് പോകുമെന്നും മുനിസിപ്പൽ മണ്ഡലം പ്രസിഡന്റ്‌ സിദ്ദിഖ് ചേരങ്കൈ പത്ര പ്രസ്താവനയിൽ അറിയിച്ചു

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

മൊഗ്രാല്‍പുത്തൂര്‍ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം; അഞ്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

  കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്് വണ്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു. പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളായ അഞ്ചു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ജൂണ്‍ മാസം 25 മുതല്‍ 27 വരെയുള്ള തിയ്യതികളില്‍ സ്‌കൂളിലും പുറത്തു വെച്ചും മര്‍ദ്ദിച്ചുവെന്നാണ് പരാതി. പ്ലസ്് വണ്‍ വിദ്യാര്‍ത്ഥികളായ മൂന്ന് പേരെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചത്. ഇക്കാര്യം വിദ്യാര്‍ത്ഥികള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കിയത്.

കാസര്‍കോട് കോടതി സമുച്ചയത്തിന്റെ പൂട്ട് പൊളിച്ച് കവര്‍ച്ചക്കു ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് കോടതി സമുച്ചയത്തിന്റെ പൂട്ട് പൊളിച്ച് കവര്‍ച്ചക്കു ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. കോഴിക്കോട,് തൊട്ടില്‍പ്പാലം, വട്ടിപ്പാറ, നലോണക്കാട്ടില്‍ സനീഷ് ജോര്‍ജ് എന്ന സനലി(44)നെയാണ് ഡിവൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തതെന്ന് ജില്ലാ പൊലീസ് മേധാവി പി ബിജോയ് പറഞ്ഞു. പ്രതി നിലവില്‍ കണ്ണൂര്‍, ചൊക്ലി, പെരിങ്ങത്തൂര്‍, പടന്നക്കരയിലാണ് താമസം. ഈ മാസം മൂന്നിന് ആണ് കാസര്‍കോട് ജില്ലാ കോടതി സമുച്ചയത്തില്‍ കവര്‍ച്ചാശ്രമം നടന്നത്. പൂട്ടുപൊളിക്കുന്ന ശബ്ദം കേട്ട് കാവല്‍ക്കാരന്‍ ഉണര്‍ന്നപ്പോള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. സ്ഥലത്തു നിന്നു രക്ഷപ്പെട്ട മോഷ്ടാവ് അവിടെ നിന്നു നായന്മാര്‍മൂല സ്‌കൂളിലെത്തി പൂട്ടു പൊളിച്ചു. അവിടെ നിന്നു 500രൂപ മാത്രമാണ് കിട്ടിയത്. ഒരു വീട്ടുവളപ്പില്‍ കയറി സിറ്റൗട്ടില്‍ വച്ചിരുന്ന മഴക്കോട്ട് മോഷ്ടിച്ചു. അതും ധരിച്ചാണ് ചെങ്കളയിലെ മരമില്ലില്‍ കവര്‍ച്ചയ്ക്ക് എത്തിയത്. മില്ലിലെ ഓഫീസിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്ന് മേശവലുപ്പില്‍ സൂക്ഷിച്ചിരുന്ന 1.80 ലക്ഷം രൂപ കൈക്കലാക്കി. അതിനുശേഷം വസ്ത്രങ്ങള്‍ ഊരിമാറ്റി മറ്റൊരു വസ്ത്രം ധരി...