ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ദേശീയപാതയില്‍ ദുരന്ത സാഹചര്യം ഒഴിവാക്കുന്നതിന് അടിയന്തര നടപടി:ജില്ലാ കളക്ടര്‍

  കാസര്‍കോട്:ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ദുരന്ത സാധ്യത ഒഴിവാക്കുന്നതിന് അടിയന്തര നടപടി സ്വീകരിച്ചതായി ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ അറിയിച്ചു. മട്ടലായികുന്ന് ,വീരമലക്കുന്ന്, ചെര്‍ക്കള എന്നിവിടങ്ങളില്‍ പാര്‍ശ്വഭിത്തി സംരക്ഷണം ഉറപ്പുവരുത്തി കുന്നിടിച്ചില്‍ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് ദേശീയപാത അതോറിറ്റിക്കും നിര്‍മ്മാണ കരാര്‍ കമ്പനികള്‍ക്കും രേഖാമൂലം നിര്‍ദ്ദേശം നല്‍കിയെന്ന് അറിയിപ്പില്‍ അദ്ദേഹം പറഞ്ഞു. ഈ മേഖലയില്‍ ദുരന്ത സാധ്യത പഠനം നടത്തുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോട് ആവശ്യപ്പെട്ടു. മട്ടലായി കുന്നിലും വീരമല കുന്നിലും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് നിര്‍മ്മാണ കരാര്‍ കമ്പനിയായ മേഘയില്‍ നിന്നു ജില്ലാ ഭരണ സംവിധാനത്തിന് ലഭിച്ച വിശദ റിപ്പോര്‍ട്ട് തുടര്‍നടപടികള്‍ക്കും പരിശോധനയ്ക്കുമായി ദേശീയപാത അതോറിറ്റിക്ക് അയച്ചുകൊടുത്തു. ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഒരാഴ്ചയായി ദേശീയപാതയുടെ വിവിധ ഭാഗങ്ങളില്‍ വിശദമായ പരിശോധന നടത്തിവരികയാണ്. പരിശോധന ചൊവ്വാഴ്ച പൂര്‍ത്തിയാവും.

ശക്തമായ മഴ; കറന്തക്കാടും ചെര്‍ക്കളയിലും റോഡില്‍ മരം പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടു

  കാസര്‍കോട്: ജില്ലയില്‍ പുലര്‍ച്ചെ മൂന്നുമണി മുതല്‍ പെയ്ത ശക്തമായ കാറ്റിലും മഴയിലും റോഡില്‍ മരം പൊട്ടിവീണ് കറന്തക്കാടും ചെര്‍ക്കളയിലും ഗതാഗതം തടസപ്പെട്ടു. കാസര്‍കോട് കറന്തക്കാട് ഹോണ്ട ഷോറൂമിന് സമീപം സര്‍വീസ് റോഡരികിലെ വലിയ മരം സര്‍വീസ് റോഡിന് കുറുകെ വൈദ്യുതി ലൈന്‍നു മുകളില്‍ പൊട്ടിവീഴുകയായിരുന്നു. നാട്ടുകാര്‍ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചതിനെ തുടര്‍ന്ന് സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ വി എന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ സേനയും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചു മാറ്റി. ചെര്‍ക്കള -ബദിയടുക്ക സംസ്ഥാന പാതയില്‍ വലിയ അക്വേഷ്യ മരം വീണ് റോഡ് ഗതാഗതം തടസപ്പെട്ടു. സേനയെത്തി മരം മുറിച്ചു നീക്കി റോഡ് ഗതാഗതം പുനഃസ്ഥാപിച്ചു. സേനാംഗങ്ങളായ എം രമേശ, പിജി ജീവന്‍, എച്ച് ഉമേശന്‍, പി രാജേഷ്, അഖില്‍ അശോകന്‍, അമല്‍രാജ് ടി, ഹോം ഗാര്‍ഡ് പി.വി രഞ്ജിത്ത് എന്നിവര്‍ ദൗത്യ സംഘത്തില്‍ ഉണ്ടായിരുന്നു.

കൂരിയാട് ദേശീയപാത ഇടിഞ്ഞ് താഴ്ന്നത് വയൽ വികസിച്ചെന്ന് എൻഎച്ച്എഐ; പൊതുമരാമത്ത് സെക്രട്ടറിക്ക് അന്വേഷണ ചുമതല

  മലപ്പുറം: കൂരിയാട് ദേശീയപാത 66 ഇടിഞ്ഞ് താഴ്ന്നുണ്ടായ അപകടം പൊതമരാമത്ത് സെക്രട്ടറി അന്വേഷിക്കും. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി മുഹമ്മദ് റിയാസ് പൊതുമരാമത്ത് സെക്രട്ടറിയോട് നിർദേശിച്ചു. ഇതിനായി പൊതുമരാമത്ത് സെക്രട്ടറി അടക്കമുള്ളവർ സ്ഥലം സന്ദർശിക്കും. അപകടവുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റി അധികൃതരിൽ നിന്ന് വിവരങ്ങൾ ആരായും. റിപ്പോർട്ട് കിട്ടിയ ശേഷം ആവശ്യമായ നടപടികൾ എടുക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

വടക്കന്‍ കേരളത്തില്‍ തീവ്രമഴ; കാസർകോട് അടക്കം 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 7 ഇടത്ത് യെല്ലോ അലർട്ട്

  തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലയില്‍ ചൊവ്വാഴ്ച യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെയും ഓറഞ്ച് അലേര്‍ട്ടാണ്. കാസർകോട് ജില്ലയിൽ പുലർച്ചേ മുതൽ ശക്തമായ മഴയാണ്. ദേശീയപാത നിർമ്മാണം നടക്കുന്ന പലയിടങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നുണ്ട്.

പേരൂർക്കടയിലെ മാല കാണാതായ സംഭവത്തിൽ തുടരന്വേഷണത്തിന് നിർദേശം: പൊലീസുകാർക്ക് മുന്നറിയിപ്പുമായി എഡിജിപി

  തിരുവനന്തപുരം: സ്വർണമാല കാണാതായ സംഭവത്തിൽ ദളിത് സ്ത്രീയെ അന്യായമായി പേരൂർക്കട പൊലീസ് കസ്റ്റഡിയിൽ വച്ച സംഭവത്തിൽ പൊലീസുകാർക്ക് മുന്നറിയിപ്പുമായി എഡിജിപി. മാന്യമായി പെരുമാറിയില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്നാണ് വീണ്ടും മുന്നറിയിപ്പ് നൽകിയത്. മാല കാണാതായ സംഭവത്തിൽ തുടരന്വേഷണം നടത്താനും എഡിജിപി എച്ച്.വെങ്കിടേഷ് നിർദേശം നൽകി. സംഭവം വലിയ വിവാദമാവുകയും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വിമർശനം ഉയരുകയും ചെയ്തതോടെയാണ് എഡിജിപി പൊലീസുകാരോട് ആദ്യം മാന്യമായി പെരുമാറണമെന്ന് ആവശ്യപ്പെട്ടത്. പിന്നാലെ ഇന്നലെ എഡിജിപി വിളിച്ച വീഡിയോ കോൺഫറൻസിലും അദ്ദേഹം നിലപാട് ആവർത്തിച്ചു. മാന്യമായി പെരുമാറാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. സംഭവത്തിൽ വകുപ്പുതല അന്വേഷണം നടക്കുകയാണ്. ബിന്ദുവിൻ്റെ മൊഴി പ്രകാരം കുടിക്കാൻ വെള്ളം പോലും പൊലീസുകാർ നൽകിയില്ല. ഈ ആരോപണം അടക്കം പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളടക്കം മുൻനിർത്തി പരിശോധിക്കുന്നുണ്ട്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കെതിരെയാണ് അന്വേഷണം. ഇതോടെ പേരൂർക്കട പൊലീസ് സ്റ്റേഷനിലെ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് കരുതുന്നത...

പി.ഡി.പി ലഹരിക്കെതിരെ സുഗന്ധം പുരട്ടി യാത്ര മെയ് 21, 22 തീയതികളില്‍

  കാസര്‍കോട്: ലഹരിയെന്ന വിപത്തിനെതിരെ ജില്ലയിലെ മുഴുവന്‍ സ്ഥലങ്ങളിലും ലഹരിക്കെതിരെ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായി പി.ഡി.പി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെയ് 21, 22 തീയതികളില്‍ ജില്ലയില്‍ സുഗന്ധം പുരട്ടി യാത്ര സംഘടിപ്പിക്കാന്‍ പി.ഡി.പി കാസര്‍കോട് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. മെയ് 21ന് രാവിലെ തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്‍റ്, പടന്ന, നീലേശ്വരം, കാഞ്ഞങ്ങാട്, പൂച്ചക്കാട് എന്നീ സ്ഥലങ്ങളില്‍ പ്രചരണ ജാഥ നടത്തും. അന്നേ ദിവസം വൈകുന്നേരം 3 മണിക്ക് ബേക്കല്‍ ജംഗ്ഷനില്‍ നിന്ന് പി.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.പി മുഹമ്മദ് ഉപ്പള, ഐ.എസ്.എഫ് ജില്ലാ കോ-ഓഡിനേറ്റര്‍ മണികണ്ഠന്‍ നെട്ടണികെയ്ക്ക് സുഗന്ധം പുരട്ടും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്.എം ബഷീര്‍ അഹമ്മദ് റസ്വി ഉദ്ഘാടനം ചെയ്യും. യാത്ര പാലക്കുന്ന്, ഉദുമ, കളനാട്, മേല്‍പറമ്പ്, കാസര്‍കോട് ടൗണ്‍ എന്നീ സ്ഥലങ്ങളില്‍ ജാഥക്ക് സ്വീകരണം നല്‍കും. വൈകുന്നേരം 7 മണിക്ക് തളങ്കരയില്‍ സമാപിക്കും. സമാപന യോഗം സയ്യിദ് മുഹമ്മദ് സഖാഫ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മെയ് 22ന് രാവിലെ 9 മണിക്ക് ബോവിക്കാനത്ത് നിന്നും പ്രചരണ ജാഥ ആരംഭിക്കും....

നിലപാട് ആവർത്തിച്ച് വിദേശകാര്യസെക്രട്ടറി; 'വെടിനിർത്തലിന് അപേക്ഷിച്ചത് പാകിസ്ഥാൻ,അമേരിക്ക ഇടപെട്ടല്ല മധ്യസ്ഥത

  ദില്ലി: പാകിസ്ഥാനാണ് വെടിനിർത്തലിന് അപേക്ഷിച്ചതെന്ന നിലപാട് ആവർത്തിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. അമേരിക്ക ഇടപെട്ടല്ല മധ്യസ്ഥതയെന്ന് വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി. പാർലമെൻ്റി കമ്മിറ്റി യോഗത്തിലാണ് വിദേശകാര്യ സെക്രട്ടറി ഇക്കാര്യം പറഞ്ഞത്. അതേസമയം, പാകിസ്ഥാനെ ആക്രമണ വിവരം അറിയിച്ചതിനാൽ ഇന്ത്യയുടെ യുദ്ധവിമാനങ്ങൾ നഷ്ടമായിയെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം തള്ളിയ വിദേശകാര്യ സെക്രട്ടറി, ആദ്യ ഘട്ട ആക്രമണം കഴിഞ്ഞാണ് പാകിസ്ഥാനെ വിവരം അറിയിച്ചതെന്നും വ്യക്തമാക്കി. അതേസമയം, വെടിനിർത്തലിൽ ഇന്ത്യയുടെ കർശന നിലപാടിന് വഴങ്ങുകയാണ് പാക്കിസ്ഥാൻ. ചർച്ച നടത്തി വെടിനിർത്തൽ നീട്ടാമെന്നും സിന്ധു നദി ജല കരാറിൽ പുന പരിശോധന വേണമെന്നുമുളള പാക് നിർദേശം തളളുകയാണ് ഇന്ത്യ. ഇതോടെ വെള്ളിയാഴ്ച്ച വെടിനിർത്തൽ ധാരണ അവസാനിക്കില്ലെന്നും ഇക്കാര്യത്തിൽ സമയപരിധിയില്ലെന്നുമുള്ള ഇന്ത്യൻ നിലപാടിന് പാകിസ്ഥാൻ വഴങ്ങിയത്. ഇതിനിടെയാണ് പാകിസ്ഥാനെ ആക്രമണ വിവരം അറിയിച്ചതിനാൽ ഇന്ത്യക്ക് എത്ര യുദ്ധവിമാനങ്ങൾ നഷ്ടമായി എന്ന ചോദ്യം രാഹുൽ ഗാന്ധി ആവർത്തിച്ചത്.