ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പി.ഡി.പി ലഹരിക്കെതിരെ സുഗന്ധം പുരട്ടി യാത്ര മെയ് 21, 22 തീയതികളില്‍

 


കാസര്‍കോട്: ലഹരിയെന്ന വിപത്തിനെതിരെ ജില്ലയിലെ മുഴുവന്‍ സ്ഥലങ്ങളിലും ലഹരിക്കെതിരെ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായി പി.ഡി.പി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെയ് 21, 22 തീയതികളില്‍ ജില്ലയില്‍ സുഗന്ധം പുരട്ടി യാത്ര സംഘടിപ്പിക്കാന്‍ പി.ഡി.പി കാസര്‍കോട് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. മെയ് 21ന് രാവിലെ തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്‍റ്, പടന്ന, നീലേശ്വരം, കാഞ്ഞങ്ങാട്, പൂച്ചക്കാട് എന്നീ സ്ഥലങ്ങളില്‍ പ്രചരണ ജാഥ നടത്തും. അന്നേ ദിവസം വൈകുന്നേരം 3 മണിക്ക് ബേക്കല്‍ ജംഗ്ഷനില്‍ നിന്ന് പി.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.പി മുഹമ്മദ് ഉപ്പള, ഐ.എസ്.എഫ് ജില്ലാ കോ-ഓഡിനേറ്റര്‍ മണികണ്ഠന്‍ നെട്ടണികെയ്ക്ക് സുഗന്ധം പുരട്ടും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്.എം ബഷീര്‍ അഹമ്മദ് റസ്വി ഉദ്ഘാടനം ചെയ്യും. യാത്ര പാലക്കുന്ന്, ഉദുമ, കളനാട്, മേല്‍പറമ്പ്, കാസര്‍കോട് ടൗണ്‍ എന്നീ സ്ഥലങ്ങളില്‍ ജാഥക്ക് സ്വീകരണം നല്‍കും. വൈകുന്നേരം 7 മണിക്ക് തളങ്കരയില്‍ സമാപിക്കും. സമാപന യോഗം സയ്യിദ് മുഹമ്മദ് സഖാഫ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മെയ് 22ന് രാവിലെ 9 മണിക്ക് ബോവിക്കാനത്ത് നിന്നും പ്രചരണ ജാഥ ആരംഭിക്കും. പൊവ്വല്‍, ചെര്‍ക്കള, നായډാര്‍മൂല, വിദ്യാനഗര്‍, ഉളിയത്തടുക്ക, മധൂര്‍ എന്നീ സ്ഥലങ്ങളില്‍ പ്രചരണം സംഘടിപ്പിക്കും. ഉച്ചയ്ക്ക് 2 മണിക്ക് ബദിയടുക്കയില്‍ നിന്നും ജില്ലാ വൈസ് പ്രസിഡന്‍റ് ഫാറൂഖ് തങ്ങള്‍, പി.സി.എഫ് ദുബായ് ഭാരവാഹി ഷംശു ബദിയടുക്കയ്ക്ക് സുഗന്ധം പുരട്ടി യാത്ര ആരംഭിക്കും. സംസ്ഥാന കൗണ്‍സില്‍ അംഗം റഷീദ് മുട്ടുംന്തല ഉദ്ഘാടനം ചെയ്യും. സീതാംഗോളി, കുമ്പള, ബന്തിയോട്, ഉപ്പള, മഞ്ചേശ്വരം എന്നീ സ്ഥലങ്ങളില്‍ ജാഥക്ക് സ്വീകരണം നല്‍കും. വൈകുന്നേരം 7 മണിക്ക് കുഞ്ചത്തൂരില്‍ സമാപന സമ്മേളനം അജിത് കുമാര്‍ ആസാദ് ഉദ്ഘാടനം ചെയ്യും. യൂനുസ് തളങ്കര, എം എ കളത്തൂർ ,ജാസി പൊസോട്ട്, ഷാഫി ഹാജി അഡൂര്‍, അഷ്റഫ് ബോവിക്കാനം, അബ്ദുല്ല കുഞ്ഞി ബദിയടുക്ക, മുനീര്‍ പള്ളപ്പാടി എന്നിവര്‍ വിവിധ സ്വീകരണ യോഗങ്ങളില്‍ സംസാരിക്കും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.