ചെർക്കള: ജില്ലയിൽ ആദ്യമായി അതിന്യൂതനമായ ഇആർസിപി പ്രൊസീജിയർ (Endosopic Retrograde Cholangiopancreatography)ചെർക്കള സി എം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ വിജയകരമായി നടത്തി.
കലശലായ പനി,ഛർദ്ദി,വയറുവേദന,മഞ്ഞപിത്തം ,എന്നിവ ബാധിച്ച് അവശതയായി എത്തിയ രോഗി ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നു.
പിത്താശയ കല്ലുകൾ പിത്ത നാളിയിലേക്ക് വന്ന് കുടുങ്ങി കിടക്കുകയായിരുന്നു.ഇത് പിത്തരസത്തിൻ്റെ ഒഴുക്ക് തടഞ്ഞ് വയറുവേദന,കരൾ വീക്കം ,മഞ്ഞപിത്തം ,എന്നീ ഗുരുതരമായ അവസ്ഥ രോഗികളിൽ ഉണ്ടാക്കിയിരുന്നു.അതിന്യൂതനമായ
എൻഡോസ്ക്കോപ്പിയിലുടെയാണ് കല്ലുകൾ നീക്കം ചെയ്തത് സ്റ്റണ്ട് ഇട്ട് പിത്ത സഞ്ചി എടുത്തുമാറ്റുകയും ചെയ്തു.ജനറൽ ആശുപത്രിയിൽ നിന്നും
നിന്നും പരിയാരത്തേക്ക് റഫർ ചെയ്ത 67 വയസ്സുള്ള പെർള സ്വദേശിയായ രോഗിയെ ആശുപത്രിയിൽ എത്തിച്ച് സർജറിക്ക് വിധേയമാക്കുകയാണ് ചെയ്തത്.
ആശുപത്രിയിലെ ജനറൽ ലാപ്രോസ്‌കോപ്പിക്ക് സർജൻമാരായ ഡോ: ആനന്ദ്,ഡോ: സന്ദീപ് നഴ്‌സിംഗ് സൂപ്രണ്ട് ഫാത്തിമ മുംതാസ്,നഴ്സുമാരായ പ്രീത,ബോബി ജോസഫ്,നജ്മ,സ്നേഹ,എന്നിവർ സർജറിക്ക് നേതൃത്വം നൽകി.
പടം: സി എം മൾട്ടിസ്പെഷ്യലിറ്റി ആശുപത്രിയിൽ ഇആർസിപി പൊസീജിയറിനു നേതൃത്വം നൽകിയ മെഡിക്കൽ ടീം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ