കൊച്ചി: വിമാനത്താവളങ്ങളിലെ കസ്റ്റംസ് പരിശോധന ക്യാമറയിൽ പകർത്തണമെന്ന് കേന്ദ്ര സർക്കാർ. പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ ശരീരത്തിൽ ക്യാമറ ധരിക്കണം.
യൂണിഫോം ധരിച്ച ഉദ്യോഗസ്ഥർക്ക് ബോഡി വേൺ ക്യാമറ നിർബന്ധമാക്കി. യാത്രക്കാരെ പരിശോധിക്കുന്ന വീഡിയോയും ഓഡിയോയും റെക്കോർഡ് ചെയ്യണം. റെക്കോർഡ് ചെയ്യുന്ന വിവരം യാത്രക്കാരെ മുൻകൂട്ടി അറിയിക്കണമെന്നും കേന്ദ്ര സർക്കാർ. ഡിസംബർ 30 ന് ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്. കസ്റ്റംസ് പരിശോധനയിൽ ഏതെങ്കിലും വിധത്തിലുള്ള തർക്കം ഉണ്ടാവുകയാണെങ്കിൽ അത് പരിഹരിക്കാൻ കൂടി ഈ മാറ്റം ഉപകരിക്കുമെന്നാണ് കണക്കുകൂട്ടൽ. ക്യാമറ നൽകുമ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥൻ്റെ കൃത്യമായ വിവരങ്ങൾ സൂക്ഷിക്കണം. സ്വകാര്യത മാനിക്കണമെന്നും ഉത്തരവിൽ പറയുന്നു.
റെക്കോർഡ് ചെയ്യുന്ന ദൃശ്യങ്ങൾ 90 ദിവസം സൂക്ഷിക്കണം. കസ്റ്റംസും വിജിലൻസും ദൃശ്യങ്ങൾ നിശ്ചിത ഇടവേളകളിൽ പരിശോധിക്കണമെന്നും നിർദേശം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ