തോഷഖാന അഴിമതിക്കേസില്‍ പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്റ ബീബിക്കും 17 വര്‍ഷം തടവുശിക്ഷ. ഇമ്രാൻഖാൻ പ്രധാനമന്ത്രി ആയിരുന്നപ്പോൾ ഔദ്യോഗിക സന്ദർശനത്തിനിടെ വിവിധ രാജ്യങ്ങളിൽനിന്നു ലഭിച്ച സമ്മാനങ്ങൾ സ്വന്തമാക്കിയതുമായി ബന്ധപ്പെട്ട കേസാണിത്. ഇതുമായി ബന്ധപ്പെട്ട ആദ്യ കേസില്‍ ഇരുവരെയും കോടതി കഴിഞ്ഞ വര്‍ഷം 14 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചിരുന്നു. സൗദി ഭരണകൂടത്തില്‍ നിന്ന് 2021 ല്‍ ഇമ്രാന്‍ സ്വീകരിച്ച സമ്മാനങ്ങളുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് ഇപ്പോള്‍ റാവല്‍പിണ്ടിയിലെ അദെയ്ല ജയില്‍ സെപ്ഷല്‍ കോടതി വിധി പറഞ്ഞത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ