ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ആദ്യമായി റോബോട്ട് എത്തി; കാസറഗോഡ് കിംസിൽ കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി

 


കാസറഗോഡ് ∙ കാസറഗോഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്

(കിംസ് )ആശുപത്രിയിൽ റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി

. ഡോ. ജോൺ ടി. ജോണും ഡോ. പ്രസാദ് മേനോനും അടങ്ങുന്ന കിംസിലെ ഓർത്തോപ്പീഡിക് വിഭാഗമാണ് ശസ്ത്രക്രിയ നടത്തിയത്.അസ്സഹനീയമായ കാൽമുട്ട് വേദന കാരണം കാസറഗോഡ് കിംസിൽ ഡോക്ടർ പ്രസാദ് മേനോനെ കാണുകയും തുടർന്നുള്ള പരിശോധനയിൽ ശാസ്ത്രക്രിയയ്ക്ക് വിദേയമാക്കപ്പെട്ട 56,വയസുള്ള സ്ത്രീ ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നു സെപ്തംബർ 20-ന് നടന്ന ഈ ശസ്ത്രക്രിയയാണ് ജില്ലയിലെ പ്രഥമ റോബോട്ടിക് കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ.


സ്പോർട്സ് മെഡിക്കൽ ഓർത്തോ ടീമിന്റെ നേതൃത്വത്തിൽ ഇതിനുമുമ്പ് നിരവധി മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്നും, ഈ വിജയകരമായ ശസ്ത്രക്രിയ ഡോ. പ്രസാദ് മേനോന്റെ നേതൃത്വത്തിൽ ആയിരുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.


റോബോട്ടിക് ശസ്ത്രക്രിയ (Robotic Surgery) കുറഞ്ഞ മുറിവുകളിലൂടെ (minimally invasive surgery) നടത്തുന്ന ആധുനിക ശസ്ത്രക്രിയാ രീതിയാണ്. ഇതിൽ ശസ്ത്രക്രിയകൻ നേരിട്ട് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതല്ല; പകരം കമ്പ്യൂട്ടർ നിയന്ത്രിത റോബോട്ടിക് സിസ്റ്റം ഉപയോഗിച്ച് സൂക്ഷ്മമായും സങ്കീർണ്ണമായും പ്രവർത്തനങ്ങൾ കൂടുതൽ കൃത്യതയോടും സുരക്ഷിതമായും നടത്തുന്നു.


ശസ്ത്രക്രിയകൻ കൺസോളിൽ (console) ഇരുന്ന് കൈ, വിരൽ, മുട്ടുകാൽ ചലനങ്ങൾ നൽകുമ്പോൾ, അത് റോബോട്ടിക് കൈകളിൽ ഘടിപ്പിച്ചിരിക്കുന്ന സൂക്ഷ്മ ഉപകരണങ്ങൾ വഴി ശസ്ത്രക്രിയാ സ്ഥലത്ത് തത്സമയം പുനരാവിഷ്കരിക്കപ്പെടുന്നു.


കുറഞ്ഞ രക്തസ്രാവം, വേദന കുറവ്, വേഗത്തിലുള്ള രോഗമുക്തി, ചെറിയ മുറിവുകൾ എന്നിവയാണ് ഈ രീതിയുടെ പ്രധാന ഗുണങ്ങൾ.


കാസറഗോഡിൽ ആദ്യമായി നടപ്പിലാക്കിയ ഈ നേട്ടം, രോഗികൾക്കു ഏറ്റവും പുതിയ ശസ്ത്രക്രിയാ സൗകര്യങ്ങൾ ലഭ്യമാകുന്നുവെന്നതിന് തെളിവാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് കോടതി സമുച്ചയത്തിന്റെ പൂട്ട് പൊളിച്ച് കവര്‍ച്ചക്കു ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് കോടതി സമുച്ചയത്തിന്റെ പൂട്ട് പൊളിച്ച് കവര്‍ച്ചക്കു ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. കോഴിക്കോട,് തൊട്ടില്‍പ്പാലം, വട്ടിപ്പാറ, നലോണക്കാട്ടില്‍ സനീഷ് ജോര്‍ജ് എന്ന സനലി(44)നെയാണ് ഡിവൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തതെന്ന് ജില്ലാ പൊലീസ് മേധാവി പി ബിജോയ് പറഞ്ഞു. പ്രതി നിലവില്‍ കണ്ണൂര്‍, ചൊക്ലി, പെരിങ്ങത്തൂര്‍, പടന്നക്കരയിലാണ് താമസം. ഈ മാസം മൂന്നിന് ആണ് കാസര്‍കോട് ജില്ലാ കോടതി സമുച്ചയത്തില്‍ കവര്‍ച്ചാശ്രമം നടന്നത്. പൂട്ടുപൊളിക്കുന്ന ശബ്ദം കേട്ട് കാവല്‍ക്കാരന്‍ ഉണര്‍ന്നപ്പോള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. സ്ഥലത്തു നിന്നു രക്ഷപ്പെട്ട മോഷ്ടാവ് അവിടെ നിന്നു നായന്മാര്‍മൂല സ്‌കൂളിലെത്തി പൂട്ടു പൊളിച്ചു. അവിടെ നിന്നു 500രൂപ മാത്രമാണ് കിട്ടിയത്. ഒരു വീട്ടുവളപ്പില്‍ കയറി സിറ്റൗട്ടില്‍ വച്ചിരുന്ന മഴക്കോട്ട് മോഷ്ടിച്ചു. അതും ധരിച്ചാണ് ചെങ്കളയിലെ മരമില്ലില്‍ കവര്‍ച്ചയ്ക്ക് എത്തിയത്. മില്ലിലെ ഓഫീസിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്ന് മേശവലുപ്പില്‍ സൂക്ഷിച്ചിരുന്ന 1.80 ലക്ഷം രൂപ കൈക്കലാക്കി. അതിനുശേഷം വസ്ത്രങ്ങള്‍ ഊരിമാറ്റി മറ്റൊരു വസ്ത്രം ധരി...

മൊഗ്രാല്‍പുത്തൂര്‍ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം; അഞ്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

  കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്് വണ്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു. പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളായ അഞ്ചു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ജൂണ്‍ മാസം 25 മുതല്‍ 27 വരെയുള്ള തിയ്യതികളില്‍ സ്‌കൂളിലും പുറത്തു വെച്ചും മര്‍ദ്ദിച്ചുവെന്നാണ് പരാതി. പ്ലസ്് വണ്‍ വിദ്യാര്‍ത്ഥികളായ മൂന്ന് പേരെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചത്. ഇക്കാര്യം വിദ്യാര്‍ത്ഥികള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കിയത്.