ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ആദ്യമായി റോബോട്ട് എത്തി; കാസറഗോഡ് കിംസിൽ കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി

 


കാസറഗോഡ് ∙ കാസറഗോഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്

(കിംസ് )ആശുപത്രിയിൽ റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി

. ഡോ. ജോൺ ടി. ജോണും ഡോ. പ്രസാദ് മേനോനും അടങ്ങുന്ന കിംസിലെ ഓർത്തോപ്പീഡിക് വിഭാഗമാണ് ശസ്ത്രക്രിയ നടത്തിയത്.അസ്സഹനീയമായ കാൽമുട്ട് വേദന കാരണം കാസറഗോഡ് കിംസിൽ ഡോക്ടർ പ്രസാദ് മേനോനെ കാണുകയും തുടർന്നുള്ള പരിശോധനയിൽ ശാസ്ത്രക്രിയയ്ക്ക് വിദേയമാക്കപ്പെട്ട 56,വയസുള്ള സ്ത്രീ ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നു സെപ്തംബർ 20-ന് നടന്ന ഈ ശസ്ത്രക്രിയയാണ് ജില്ലയിലെ പ്രഥമ റോബോട്ടിക് കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ.


സ്പോർട്സ് മെഡിക്കൽ ഓർത്തോ ടീമിന്റെ നേതൃത്വത്തിൽ ഇതിനുമുമ്പ് നിരവധി മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്നും, ഈ വിജയകരമായ ശസ്ത്രക്രിയ ഡോ. പ്രസാദ് മേനോന്റെ നേതൃത്വത്തിൽ ആയിരുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.


റോബോട്ടിക് ശസ്ത്രക്രിയ (Robotic Surgery) കുറഞ്ഞ മുറിവുകളിലൂടെ (minimally invasive surgery) നടത്തുന്ന ആധുനിക ശസ്ത്രക്രിയാ രീതിയാണ്. ഇതിൽ ശസ്ത്രക്രിയകൻ നേരിട്ട് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതല്ല; പകരം കമ്പ്യൂട്ടർ നിയന്ത്രിത റോബോട്ടിക് സിസ്റ്റം ഉപയോഗിച്ച് സൂക്ഷ്മമായും സങ്കീർണ്ണമായും പ്രവർത്തനങ്ങൾ കൂടുതൽ കൃത്യതയോടും സുരക്ഷിതമായും നടത്തുന്നു.


ശസ്ത്രക്രിയകൻ കൺസോളിൽ (console) ഇരുന്ന് കൈ, വിരൽ, മുട്ടുകാൽ ചലനങ്ങൾ നൽകുമ്പോൾ, അത് റോബോട്ടിക് കൈകളിൽ ഘടിപ്പിച്ചിരിക്കുന്ന സൂക്ഷ്മ ഉപകരണങ്ങൾ വഴി ശസ്ത്രക്രിയാ സ്ഥലത്ത് തത്സമയം പുനരാവിഷ്കരിക്കപ്പെടുന്നു.


കുറഞ്ഞ രക്തസ്രാവം, വേദന കുറവ്, വേഗത്തിലുള്ള രോഗമുക്തി, ചെറിയ മുറിവുകൾ എന്നിവയാണ് ഈ രീതിയുടെ പ്രധാന ഗുണങ്ങൾ.


കാസറഗോഡിൽ ആദ്യമായി നടപ്പിലാക്കിയ ഈ നേട്ടം, രോഗികൾക്കു ഏറ്റവും പുതിയ ശസ്ത്രക്രിയാ സൗകര്യങ്ങൾ ലഭ്യമാകുന്നുവെന്നതിന് തെളിവാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.