ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

റിഫയുടെ ആത്മഹത്യ: കുടുംബപ്രശ്നമല്ല കാരണം - സുഹൃത്ത് തന്‍സീറിന് പറയാനുള്ളത്

 


ദുബായ്: വ്ലോഗറും ആല്‍ബം താരവുമായ റിഫ മെഹ്നുവിന്റെ ആത്മഹത്യയില്‍ പ്രതികരിച്ച്‌ സുഹൃത്തും ഗായകനുമായ തന്‍സീര്‍ കൂത്തുപറമ്ബ്.

റിഫയുടെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകളില്‍ പലതും വ്യാജമാണെന്നും, റിഫയുടെ ഭര്‍ത്താവ് മെഹ്നുവിനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്നും തന്‍സീര്‍ വ്യക്തമാക്കുന്നു. റിഫയുടെ മരണവുമായി ബന്ധപ്പെട്ട് മെഹ്നു ദുബായിലെ ജയിലിലാണെന്ന പ്രചാരണത്തോട് പ്രതികരിക്കുകയായിരുന്നു തന്‍സീര്‍.

മെഹ്നു നിലവില്‍ ദുബായിലെ വീട്ടില്‍ തന്നെയുണ്ടെന്നും ജയിലില്‍ ആണെന്ന് ഉള്ള വാര്‍ത്തകള്‍ ഫേക്ക് ആണെന്നും താരം വെളിപ്പെടുത്തുന്നു. റിഫയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആത്മഹത്യ തന്നെയെന്ന് വ്യക്തമായെന്നും തന്‍സീര്‍ പറയുന്നു. റിഫ മരിക്കുന്നതിന് മുന്‍പ് ഉണ്ടായ സംഭവവികാസങ്ങളും തന്‍സീര്‍ ഓരോന്നായി വെളിപ്പെടുത്തുന്നുന്നുണ്ട്. കുടുംബ പ്രശ്‌നം കാരണമാണ് റിഫ മരിച്ചതെന്നും മരണത്തിന് പിന്നിലെ കാരണക്കാരന്‍ മെഹ്നു ആണെന്നുമുള്ള പ്രചരണങ്ങള്‍ തെറ്റാണെന്നും അദ്ദേഹം പറയുന്നു. റിഫയുടെ മരണവുമായി ബന്ധപ്പെട്ട് തന്‍സീര്‍ തന്റെ ഫേസ്‌ബുക്കില്‍ എഴുതിയതിങ്ങനെ:

ഫേക്ക് ന്യൂസ്‌ പ്രചരിപ്പിക്കുന്നവരോട് ഇതാണ് സത്യാവസ്ഥ. ഭക്ഷണം കഴിക്കാന്‍ വേണ്ടി മെഹ്നാസ് കൂട്ടുകാരോടൊപ്പം പുറത്ത് പോയി. റിഫ ജോലി കഴിഞ്ഞ് അവിടെ നിന്നും കഴിച്ച്‌ വരുമെന്ന് പറഞ്ഞിരുന്നു. ശേഷം തന്റെ റൂമില്‍ എത്തിയ മെഹ്നു കണ്ടത് തൂങ്ങി കിടക്കുന്ന റിഫയെ ആയിരുന്നു. ഒരു ഫ്ളാറ്റില്‍ പാര്‍ട്ടിഷന്‍ ചെയ്ത 3 റൂമില്‍ ഒരു റൂമിലായിരുന്നു താമസം. റിഫയെ കണ്ട വെപ്രാളത്തില്‍ വള്ളി അഴിച്ചു, തട്ടി വിളിച്ചു. അനക്കം കാണാത്തതിനെ തുടര്‍ന്ന് ക്രിത്രിമ ശ്വാസം കൊടുക്കുകയും പള്‍സ് ഉണ്ട് എന്ന് തോന്നിയപ്പോള്‍ ആള്‍ക്കാരെ കൂട്ടിവിളിക്കുകയും ചെയ്തു. റൂമിന് അടുത്ത് ഒരു ആംബുലന്‍സ് കാണുകയും ഉടന്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍, റിഫ മരിച്ചു.

5 Am ( ഇന്ത്യന്‍ സമയം)

ഈ സമയം മെഹനുവിന്റെ കൂടെയുള്ള സുഹൃത്ത് ജംഷാദ് എന്നെ കാള്‍ വിളിച്ചു. നാട്ടില്‍, റിഫ മെഹന്നു എന്നിവരുടെ വീട്ടില്‍ കാര്യം അവതരിപ്പിക്കാന്‍ കാര്യങ്ങള്‍ സംസാരിച്ചു. വേണ്ട കാര്യങ്ങള്‍ ദുബായില്‍ അവിടെ ചെയ്ത് കൊടുത്തു.

8 Am (ഇന്ത്യന്‍ സമയം )

റിഫയും മെഹ്‌നുവും ഒരു തരത്തിലും പ്രശ്നം ഇല്ലെന്ന് റിഫയുടെ സഹോദരന്‍ സ്റ്റേഷനില്‍ വെളിപ്പെടുത്തുകയും ചെയ്തു. ഇന്നലെ സാധാരണ പോലെ തന്നെ റിഫ പെരുമാറി. അല്ലാതെ ഒരു പ്രശ്നമോ ഒന്നും ഇല്ലന്നും മെഹ്‌നു മൊഴി നല്‍കി. പോസ്റ്റ് മോര്‍ട്ടത്തിന് വേണ്ടി ബോഡി കൊണ്ട് പോവുകയും 2 ദിവസത്തില്‍ റിപ്പോര്‍ട്ട് വരുമെന്ന് അധികൃതര്‍ അറിയിച്ചു. കുടുംബ പ്രശ്‌നം കാരണമാണ് മരിച്ചത് മെഹ്നസ് കാരണമാണ് ഇങ്ങനെ നിരവധി ഫേക്ക് ന്യൂസ്‌ വരുന്നുണ്ട്. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കുക.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആത്മത്യ മരണം ആണെന്ന് തെളിഞ്ഞിരിക്കുന്നു. ഇന്ന് പുലര്‍ച്ചെ 8 മണിയോടെ കൂടെ ആണ് റിസള്‍ട്ട്‌ വന്നത്. ഇന്ന് രാത്രിയോട് കൂടി മയ്യത് നാട്ടിലേക്കു കൊണ്ട് വരും. ഇതിന് വേണ്ടി കെഎംസിസി ടീം. അഷ്‌റഫ്‌ക്ക താമരശ്ശേരി അവിടെ വേണ്ട പേപ്പര്‍ ജോലികള്‍ ചെയ്യുന്നുണ്ട്. മെഹ്നസ് അവിടെ റൂമില്‍ തന്നെ ഉണ്ട്. മെഹ്നസ് ജയില്‍ ആണെന്ന് ഉള്ള വാര്‍ത്തകള്‍ ഫേക്ക് ആണ്. നാളെ രാവിലെയോട് കൂടി നാട്ടില്‍ മയ്യത് എത്തും.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

മൊഗ്രാല്‍പുത്തൂര്‍ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം; അഞ്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

  കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്് വണ്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു. പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളായ അഞ്ചു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ജൂണ്‍ മാസം 25 മുതല്‍ 27 വരെയുള്ള തിയ്യതികളില്‍ സ്‌കൂളിലും പുറത്തു വെച്ചും മര്‍ദ്ദിച്ചുവെന്നാണ് പരാതി. പ്ലസ്് വണ്‍ വിദ്യാര്‍ത്ഥികളായ മൂന്ന് പേരെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചത്. ഇക്കാര്യം വിദ്യാര്‍ത്ഥികള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കിയത്.

കാസര്‍കോട് കോടതി സമുച്ചയത്തിന്റെ പൂട്ട് പൊളിച്ച് കവര്‍ച്ചക്കു ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് കോടതി സമുച്ചയത്തിന്റെ പൂട്ട് പൊളിച്ച് കവര്‍ച്ചക്കു ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. കോഴിക്കോട,് തൊട്ടില്‍പ്പാലം, വട്ടിപ്പാറ, നലോണക്കാട്ടില്‍ സനീഷ് ജോര്‍ജ് എന്ന സനലി(44)നെയാണ് ഡിവൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തതെന്ന് ജില്ലാ പൊലീസ് മേധാവി പി ബിജോയ് പറഞ്ഞു. പ്രതി നിലവില്‍ കണ്ണൂര്‍, ചൊക്ലി, പെരിങ്ങത്തൂര്‍, പടന്നക്കരയിലാണ് താമസം. ഈ മാസം മൂന്നിന് ആണ് കാസര്‍കോട് ജില്ലാ കോടതി സമുച്ചയത്തില്‍ കവര്‍ച്ചാശ്രമം നടന്നത്. പൂട്ടുപൊളിക്കുന്ന ശബ്ദം കേട്ട് കാവല്‍ക്കാരന്‍ ഉണര്‍ന്നപ്പോള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. സ്ഥലത്തു നിന്നു രക്ഷപ്പെട്ട മോഷ്ടാവ് അവിടെ നിന്നു നായന്മാര്‍മൂല സ്‌കൂളിലെത്തി പൂട്ടു പൊളിച്ചു. അവിടെ നിന്നു 500രൂപ മാത്രമാണ് കിട്ടിയത്. ഒരു വീട്ടുവളപ്പില്‍ കയറി സിറ്റൗട്ടില്‍ വച്ചിരുന്ന മഴക്കോട്ട് മോഷ്ടിച്ചു. അതും ധരിച്ചാണ് ചെങ്കളയിലെ മരമില്ലില്‍ കവര്‍ച്ചയ്ക്ക് എത്തിയത്. മില്ലിലെ ഓഫീസിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്ന് മേശവലുപ്പില്‍ സൂക്ഷിച്ചിരുന്ന 1.80 ലക്ഷം രൂപ കൈക്കലാക്കി. അതിനുശേഷം വസ്ത്രങ്ങള്‍ ഊരിമാറ്റി മറ്റൊരു വസ്ത്രം ധരി...