ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഖാസി കുറാ തങ്ങള്‍ അനുസ്മരണവും പ്രാര്‍ത്ഥനാ സംഗമവും വ്യാഴാഴ്ച മുനമ്പത്ത്

കൊളത്തൂർ: നിരവധി മഹല്ലുകളുടെ ഖാസിയും പ്രമുഖ പണ്ഡിതനുമായ കുറത്തുസ്സാദാത്ത് സയ്യിദ് ഫസല്‍ കോയമ്മ തങ്ങളുടെ അനുസ്മരണവും പ്രാര്‍ത്ഥനാ സംഗമവും ജൂലൈ 25 വ്യാഴാഴ്ച വൈകുന്നേരം 7മണിക്ക് മുനമ്പം മുഹിയ്യദ്ധീൻ ജുമാ മസ്ജിദ് അങ്കണത്തിൽ നടക്കും. മുനമ്പം ജമാഅത്ത് പ്രസിഡന്റ് സയ്യിദ് സൈനുൽ അബിദീൻ മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖ പണ്ഡിതന്മാരും സാദാത്തീങ്ങളും പങ്കെടുക്കും.

പനി ബാധിച്ച് ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു

കാസര്‍കോട്: പനി ബാധിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ കോമേഴ്‌സ് വിഭാഗം വിദ്യാര്‍ത്ഥി കെ വൈശാഖ്(17) ആണ് മരിച്ചത്. ബേഡകം ചേരിപ്പാടി സ്വദേശിയാണ്. പനി ബാധിച്ച് മംഗളൂരു ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്ററില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാര്‍ഥി വെള്ളിയാഴ്ച രാത്രിയോടെ മരിച്ചു. ഒരാഴ്ച മുമ്പാണ് പനിബാധിച്ചത്. മാതാവ് പ്രസന്ന ഇരു വൃക്കകളും നഷ്ടപ്പെട്ട്, ഡയാലിസിസ് ചെയ്ത് വരികയായിരുന്നു. പിതാവ്: ചേരിപ്പാടിയിലെ ടാക്‌സി ഡ്രൈവര്‍ മധുസൂദനന്‍. സഹോദരൻ: വൈഷ്ണവ്

അർജുനായി തെരച്ചിൽ ഊർജിതം; മം​ഗളൂരുവിൽ നിന്ന് റഡാറെത്തി: പുഴയിലും മണ്ണിടിഞ്ഞ സ്ഥലത്തും പരിശോധന ഉടൻ

ബെം​ഗളൂരു/കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിലെ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിയുൾപ്പെടെ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ ഊർജിതപ്പെടുത്തതിന്റെ ഭാ​ഗമായി റഡാർ എത്തിച്ചു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്കാണ് മം​ഗളൂരുവിൽ നിന്ന് റഡാറെത്തിച്ചിരിക്കുന്നത്. മണ്ണിടിഞ്ഞ സ്ഥലത്തും പുഴയിലും ഉടൻ പരിശോധന നടത്തും. സൂറത്കൽ എൻഐടിയിൽ നിന്നുള്ള സംഘമാണ് പരിശോധന നടത്തുക.  ദൗത്യം ദുഷ്കരമാണെന്നും ലോറിക്ക് അടുത്തെത്താൻ 100 മീറ്റർ മണ്ണ് മാറ്റേണ്ടി വരുമെന്നും കേരളത്തിൽ നിന്ന് പോയ എംവിഐ ചന്ദ്രകുമാർ അറിയിച്ചു. ആറ് മീറ്റർ മണ്ണ് ലോറിക്ക് മുകളിലുണ്ട്. കേരളത്തിൽ നിന്നുള്ള എംവിഐ ഉദ്യോഗസ്ഥരെ തടഞ്ഞു. കടത്തി വിടുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. എസ്പി വന്നതിന് ശേഷം മാത്രം തീരുമാനിക്കാനാവൂ എന്ന് പൊലീസ് വ്യക്തമാക്കി. തുടർന്ന് കേരള മോട്ടോർ വാഹന ഉദ്യോഗസ്ഥർ മടങ്ങി. അപകടവാർത്ത പുറംലോകത്തെത്തിച്ചതിൽ ഏഷ്യാനെറ്റ് ന്യൂസിന്റെ ഇടപെടൽ എടുത്തുപറഞ്ഞ് മന്ത്രി എ കെ ശശീന്ദ്രൻ. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയോടെയാണ് സംസ്ഥാന സർക്കാരിൻറെ ശ്രദ്ധ ഈ വിഷയത്തിലേക്ക് തിരിഞ്ഞതെന്ന് മന്ത്രി ശശീന്ദ്രൻ ചൂണ്ടിക്കാട്ടി. അപകടം സംബന്ധിച്ച് സംസ്ഥാന സർക...

അര്‍ജുനായി തീവ്രതിരച്ചില്‍; കനത്തമഴയും മണ്ണിടിച്ചില്‍ സാധ്യതയും വെല്ലുവിളി

കര്‍ണാടക അങ്കോലയിലെ മണ്ണിടിച്ചിലില്‍ അകപ്പെട്ട മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ശ്രമം ഊർജിതം. കനത്ത മഴയും മണ്ണിടിച്ചില്‍ സാധ്യതയും രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുണ്ട്. നേവിയും എൻ.ഡി.ആർ.എഫും സംയുക്തമായാണ് പരിശോധന. റഡാർ ഉപയോഗിച്ചുള്ള പരിശോധന ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു.   അര്‍ജുന്‍റെ ലോറി അടക്കം അഞ്ച് വാഹനങ്ങള്‍ ഇപ്പോഴും മണ്ണിനടിയില്‍ തന്നെയാണെന്നാണ് നിഗമനം. അവസാനം ജി പി എസ് ലോക്കേഷൻ ലഭിച്ചയിടത്തെ മണ്ണു നീക്കിയാണ് ഇപ്പോഴത്തെ പരിശോധന. എന്നാൽ മണ്ണിടിച്ചിലും കനത്ത മഴയും രക്ഷാപ്രവർത്തനം ഇടയ്ക്കിടെ തടസപ്പെടുത്തുന്നുണ്ട്.  മണ്ണിടിച്ചിലിനെത്തുടര്‍ന്ന്  ലോറി സമീപത്തെ ഗംഗാവലി പുഴയിലേക്ക് പോയിട്ടുണ്ടോയെന്ന ആശങ്കയുണ്ടായിരുന്നു . എന്നാൽ പരിശോധനയിൽ അതു നീങ്ങി. കാസര്‍കോട് നിന്ന് മോട്ടോര്‍വാഹനവകുപ്പിന്റ നാല് ഉദ്യോഗസ്ഥർ  ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിൽ ഇവരും പങ്കാളികളാകും ലോറി ഉടമ മുക്കം സ്വദേശി മനാഫും അര്‍ജുന്റെ ബന്ധുവും അപകടം നടന്ന സ്ഥലത്ത് എത്തിയിട്ടുണ്ട്

ഒടുവിൽ അധികൃതർ കണ്ണ് തുറന്നു; കുമ്പള സ്കൂളിനടുത്തുള്ള അപകടാവസ്ഥയിലായ പിഡബ്ല്യുഡി കെട്ടിടം പൊളിച്ചു നീക്കി

കുമ്പള : കുമ്പള ഗവർമെന്റ് ഹയർസെക്കൻഡറി സ്കൂളിന് സമീപം പഴകി ദ്രവിച്ച് തകർന്നുവീണുകൊണ്ടിരുന്ന രണ്ട് കെട്ടിടങ്ങൾ പി ഡബ്ലിയു ഡി അധികൃതരുടെ നിർദ്ദേശപ്രകാരം ഇന്ന് രാവിലെ പൊളിച്ചു നീക്കി.  കുമ്പള സ്കൂളിനടുത്തുള്ള ഈ പഴകി ദ്രവിച്ച കെട്ടിടങ്ങൾ വിദ്യാർത്ഥികൾക്ക് ഭീഷണിയാവുന്നുവെന്ന് പിടിഎയും, അധ്യാപകരും, നാട്ടുകാരും, ലക്കി സ്റ്റാർ ക്ലബ്‌ അംഗങ്ങളും കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി ആവശ്യപ്പെട്ട് വരികയായിരുന്നു.  രണ്ട് പതിറ്റാണ്ടിലേറെയായി ഉപയോഗശൂന്യമായ പിഡബ്ല്യുഡി റസ്റ്റ് ഹൗസും,അനുബന്ധ കെട്ടിടവുമാണ് വിദ്യാർത്ഥികൾക്ക് ഭീഷണിയായിട്ടുണ്ടായിരുന്നത്.സ്കൂളിലേക്ക് നേരത്തെ എത്തുന്ന വിദ്യാർത്ഥികളും, ഇടവേളകളിൽ പുറത്തിറങ്ങുന്ന വിദ്യാർത്ഥികളൊക്കെ മൈതാനത്തിന് സമീപം ഇടിഞ്ഞുവീണുകൊണ്ടിരിക്കുന്ന കെട്ടിടത്തിന ടുത്തേക്കാണ് പോകുന്നത്. ഇത് രക്ഷിതാക്കളിലും പിടിഎയിലും, അധ്യാപകരിലും വലിയ ആശങ്കയാണ് ഉണ്ടാക്കിയിരുന്നത്.  50 വർഷത്തിലേറെ പഴക്കമുള്ളതാണ് ഇരു കെട്ടിടങ്ങൾ. പണ്ടുകാലത്ത് മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും വിശ്രമത്തിനൊരുക്കിയതാണ് ഈ കെട്ടിടങ്ങൾ. പിന്നീടത് പിഡബ്ല്യുഡി ഉപേക്ഷിക്കുകയായിരുന്നു.   രണ്ടായിരത...

പണിമുടക്കി വിൻഡോസ്! കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ആവുന്നു; ലോകം നിശ്ചലം, ഇന്ത്യയിലും ഗുരുതര പ്രശ്‌നം

ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ആഗോള വ്യാപകമായി സാങ്കേതിക പ്രശ്നം നേരിടുന്നു. കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ചെയ്യുകയും, സാങ്കേതിക പ്രശ്‌നമുണ്ടെന്ന് പറയുന്ന ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത് കാണിക്കുകയും ചെയ്യുന്നുവെന്ന് ലോകവ്യാപകമായി യൂസർമാർ പരാതിപ്പെടുകയാണ്. ലക്ഷക്കണക്കിന് വിന്‍ഡോസ് യൂസര്‍മാരെ ഈ പ്രശ്‌നം വലയ്‌ക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലും വിന്‍ഡോസ് ഉപഭോക്താക്കള്‍ സങ്കീര്‍ണമായ പ്രശ്‌നം നേരിടുന്നതായി സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ വെളിവാക്കുന്നു. മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്‍റെ സാങ്കേതിക പ്രശ്‌നം ബാങ്കുകളടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളെയും വ്യോമയാന സർവ്വീസുകളെയും സാരമായി ബാധിച്ചിട്ടുണ്ട്. ആകാസ എയർ, ഇന്‍ഡിഗോ അടക്കം ഇന്ത്യൻ കമ്പനികളും പ്രതിസന്ധിയിലാണ്. വിമാന കമ്പനികളുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ്, ചെക്ക്-ഇന്‍, ബോര്‍ഡിംഗ് പാസ് ആക്സസ് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ അവതാളത്തിലായി. ബ്രിട്ടനിലെ സ്കൈ ന്യൂസ് ടിവി ചാനലിന് ഈ സാങ്കേതിക പ്രശ്നം മൂലം പ്രക്ഷേപണം നിർത്തിവയ്ക്കേണ്ടിവന്നു. വിൻഡോസിന് സുരക്ഷ സേവനങ്ങൾ നൽകുന്ന സൈബർ സെക്യൂരിറ്റി സ്ഥ...

ടിപി കേസ് പ്രതികളുടെ ശിക്ഷാ ഇളവിനുള്ള കത്ത് മാധ്യമങ്ങൾക്ക് കിട്ടിയതിൽ അന്വേഷണം; ഉത്തരവിട്ട് ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ ശുപാര്‍ശ ചെയ്ത കത്ത് പുറത്തായതിൽ സംസ്ഥാന ആഭ്യന്തര വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. പൊലീസിനോടും ജയിൽ വകുപ്പിനോടും സംഭവം അന്വേഷിക്കാൻ ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. പ്രതികൾക്ക് ശിക്ഷാ ഇളവിന് നീക്കം നടക്കുന്ന വിവരം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. ജയിൽ വകുപ്പിൽ നിന്നാണോ കത്ത് ചോര്‍ന്നതെന്ന് ജയിൽ വകുപ്പ് ഡിഐജിയും പൊലീസിൽ നിന്നാണോ കത്ത് ചോര്‍ന്നതെന്ന് കണ്ണൂര്‍ ഡിഐജിയും അന്വേഷിക്കും. അണ്ണൻ സിജിത്. ടികെ രജീഷ്, മുഹമ്മദ് ഷാഫി എന്നിവർക്ക് ഇളവ് നൽകാനുള്ള നീക്കമായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്നത്. ഇതിനിടെയാണ് സബ്മിഷനിൽ ട്രൗസർ മനോജിന് കൂൂടി ഇളവിനുള്ള ശ്രമം പ്രതിപക്ഷനേതാവ് ഉന്നയിക്കുന്നത് കണ്ണൂർ തൂവക്കുന്ന് സ്വദേശിയും കടുങ്ങോൻപയിൽ മുൻ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന മനോജിനെയാണ് ശിക്ഷാ ഇളവ് നൽകി പുറത്തിറക്കാനുള്ള പട്ടികയിൽ ഏഴാമനായി ഉൾപ്പെടുത്തിയത്. 20 വർഷം വരെ ശിക്ഷാ ഇളവ് നൽകരുതെന്ന് ഹൈക്കോടതി വ്യക്തമാക്കിയ പ്രതികളുടെ പട്ടികയിൽ ട്രൗസ...