ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്തും; നടന്‍ വിജയ് ബാബു ഹൈക്കോടതിയില്‍ മുന്‍കൂര്‍ജാമ്യ ഹരജി നല്‍കിയേക്കും

  കൊച്ചി: കോഴിക്കോട് സ്വദേശിനിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ വിജയ് ബാബു ഹൈക്കോടതിയില്‍ മുന്‍കൂര്‍ജാമ്യ ഹരജി നല്‍കിയേക്കുമെന്ന് സൂചന. കേസില്‍ താനാണ് യഥാര്‍ത്ഥ ഇരയെന്നും തന്റെ നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്തുമെന്നുമാണ് വിജയ് ബാബു പറയുന്നത്. യുവതിയ ബലാത്സംഗം ചെയ്തതിനും പൊതുമധ്യത്തില്‍ പരാതിക്കാരിയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയതിനും ഇയാള്‍ക്കെതിരെ രണ്ട് കേസുകളാണ് എറണാകുളം സൗത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി നേരത്തെ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതി വിദേശത്തായതിനാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ആയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫളാറ്റില്‍ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സൗത്ത് പൊലീസാണ് വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്. ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് വിജയ് ബാബുവിനെതിരെ ചുമത്തിയിട്ടുള്ളത്. അതേസമയം, ലൈംഗിക...

മുസ്‌ലിമാണോ, എന്നാല്‍ കളിക്കേണ്ട; ക്രിക്കറ്റില്‍ നിന്നും മുസ്‌ലിങ്ങളെ വിലക്കി ബി.ജെ.പി എം.എല്‍.എ

  മധ്യപ്രദേശ്: മുസ്‌ലിങ്ങളെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കി ബി.ജെ.പി എം.എല്‍.എ. മധ്യപ്രദേശിലെ ഖാന്‍ഡ്വയില്‍ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് ബി.ജെ.പി എം.എല്‍.എ ആയ ദേവേന്ദ്ര വര്‍മ വിലക്കിയിരിക്കുന്നത്. എം.എല്‍.എയുടെ നേതൃത്വത്തിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. ഹിന്ദി മാധ്യമമായ എ.ബി.പി ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏപ്രില്‍ 20നാണ് ടൂര്‍ണമെന്റ് ആരംഭിച്ചത്. മുസ്‌ലിം കളിക്കാരുള്ള ടീമിനോട് അവരില്ലാതെ കളിക്കാനാണ് ടൂര്‍ണമെന്റ് സംഘാടകര്‍ ആവശ്യപ്പെട്ടത്. 32 ടീമുകള്‍ പങ്കെടുക്കാനിരുന്ന ടൂര്‍ണമെന്റില്‍ നിന്നും ഇക്കാരണം കൊണ്ടുമാത്രം നിരവധി താരങ്ങള്‍ പുറത്തായിരുന്നു. മതത്തിന്റെ പേരില്‍ തങ്ങളെ മാറ്റിനിര്‍ത്തുകയാണെന്ന് കാണിച്ച് ചില താരങ്ങള്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. മുസ്‌ലിങ്ങളെ ടൂര്‍ണമെന്റില്‍ പങ്കെടുപ്പിക്കാത്തതിന് വിചിത്രമായ കാരണമാണ് എം.എല്‍.എ പറയുന്നത്. നാല് വര്‍ഷം മുമ്പ് ചില മുസ്‌ലിം കളിക്കാര്‍ ടൂര്‍ണമെന്റിനിടെ പ്രശ്‌നമുണ്ടാക്കിയെന്നും അതിനാലാണ് ആ വിഭാഗത്തില്‍ നിന്നുള്ളവരെ മാറ്റുന്നത് എന്നുമാണ് ഇയാള്‍ പറയുന്നത്....

കെ.എസ്.ആര്‍.ടി.സിയിലെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒരു സംഘത്തെ യു.പിയിലേക്ക് അയക്കണം: അബ്ദുള്ളക്കുട്ടി

  തിരുവനന്തപുരം: ഗുജറാത്ത് മോഡല്‍ പഠിക്കാനുള്ള കേരള സംഘത്തിന്റെ ഗുജറാത്ത് സന്ദര്‍ശനം മാതൃകാപരമെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. ഗുജറാത്ത് മോഡല്‍ പഠിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും ഇത്തരമൊരു തീരുമാനമെടുത്തതില്‍ മുഖ്യമന്ത്രി പിണറായി വിജയനെ നെഞ്ചോടുചേര്‍ത്തുപിടിച്ച് അഭിനന്ദിക്കുന്നുവെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ഗുജറാത്തില്‍ മാത്രം പോയാല്‍ പോര. കെ.എസ്.ആര്‍.ടി.സിയിലെ പ്രശ്‌നം പരിഹരിക്കാന്‍ കേരള സര്‍ക്കാര്‍ ഒരു സംഘത്തെ യോഗിയുടെ യു.പിയിലേക്ക് അയക്കണം. കെ.എസ്.ആര്‍.ടി. എം.ഡി നെതര്‍ലാന്‍ഡ്‌സിലേക്ക് പോയി എന്ന വാര്‍ത്ത കണ്ടു. അതല്ല വേണ്ടിയിരുന്നത്. യു.പിയിലേക്കാണ് പോകേണ്ടതെന്നും അവിടെ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. മോദിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ സമസ്ത മേഖലയിലും മാറ്റം സംഭവിച്ചിട്ടുണ്ട്. അടിസ്ഥാന വികസന രംഗത്തും കാര്‍ഷിക വ്യാവസായിക മേഖലയില്‍ വലിയ പുരോഗതികള്‍ ഗുജറാത്തില്‍ ഉണ്ടായിട്ടുണ്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. 14 വര്‍ഷം മുമ്പ് താന്‍ പറഞ്ഞ കാര്യമാണ് ഗുജറാത്ത് മോഡലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. സര...

അല്ലേലും ഗുജറാത്തില്‍ നിന്നുള്ള പഠനം ഈ ഇടെയായി ഇച്ചിരി കൂടുന്നുണ്ട്: ഷാഫി പറമ്പില്‍

  പാലക്കാട്: ഗുജറാത്ത് മാതൃക പഠിക്കാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ അഹമ്മദാബാദിലേക്ക് തിരിക്കുന്നു എന്ന വാര്‍ത്തയോട് പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എല്‍.എ. അപ്പോ നമ്മളല്ലേ(കേരളം) ഒന്നാമതെന്ന് ചോദിച്ച ഷാഫി പറമ്പില്‍, അല്ലേലും ഗുജറാത്തില്‍ നിന്നുള്ള പഠനം ഈ ഇടെയായി ഇച്ചിരി കൂടുന്നുണ്ടെന്നും പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാഫിയുടെ പ്രതികരണം. ഗുജറാത്ത് ഒരിക്കലും കേരളത്തിന് പഠിക്കാന്‍ മാതൃകയല്ലെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. ഗുജറാത്തിലുള്ളവര്‍ ഇങ്ങോട്ട് വന്ന് പഠിക്കുകയാണ് വേണ്ടത്. കേരളം അങ്ങോട്ട് പഠിക്കാന്‍ പോകുന്നത് ഗതികേടാണെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഇ ഗവേണന്‍സിനുള്ള ഡാഷ് ബോര്‍ഡ് സംവിധാനം പഠിക്കാന്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെട്ട രണ്ടംഗ സംഘത്തെ മൂന്ന് ദിവസം ഗുജറാത്തിലേക്ക് അയക്കാനാണ് സര്‍ക്കാര്‍ തീരുമാനം. 2019ല്‍ വിജയ് രൂപാണി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ തുടങ്ങിയ ഡാഷ് ബോര്‍ഡ് സംവിധാനമാണ് കേരളം പഠിക്കുന്നത്. സര്‍ക്കാരിന്റെ പദ്ധതി നടത്തിപ്പും വകുപ്പുകളുടെ പ്രവര്‍ത്തനവും മുഖ്യമന്ത്രിയുട...

സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി ഉത്തരവിറക്കി; ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കും

  തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും വീണ്ടും മാസ്ക് (Mask) നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. മാസ്ക് ധരിച്ചില്ലെങ്കില്‍ പിഴ (Fine) നല്‍കേണ്ടി വരും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും കോവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. ദുരന്ത നിവാരണ നിയമ പ്രകാരമാണ് പു​തി​യ തീ​രു​മാ​നം. എന്നാൽ എത്ര രൂപയാണ് പിഴയെന്ന്‌ ഉത്തരവില്‍ പറയുന്നില്ല. ഡല്‍ഹി, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും അടുത്തിടെ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കിയിരുന്നു. ഡല്‍ഹിയിലും തമിഴ്‌നാട്ടിലും മാസ്ക്ക് ധരിക്കാതിരുന്നാല്‍ 500 രൂപയാണ് പിഴ. കോവിഡ് രോഗവ്യാപനം കൂടുന്നത് കണക്കിലെടുത്ത് കര്‍ണാടകയും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. മാസ്ക് നിര്‍ബന്ധമാക്കിയതിന് പുറമെ അനാവശ്യ കൂടിച്ചേരലുകള്‍ ഒഴിവാക്കണമെന്നും സംസ്ഥാന ആരോഗ്യമന്ത്രി ഡോ. കെ സുധാകര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. പൊതു സ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കണം. ജനങ്ങള്‍ കോവിഡ് പ്രതിരോധമാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. രാജ്യത്ത് വീണ്ടും കോവിഡ് രോഗബാധ വര്‍ധിക്കുന്നത് കണക്കിലെടുത്ത് സംസ്ഥാനത്തെ സ്ഥിതിഗതികള്‍...

അധികാരത്തിലിരുന്ന അവസാന നിമിഷം വരെ ഇമ്രാന്‍ ഖാന്‍ സൈന്യത്തോട് ഇക്കാര്യം യാചിച്ചിരുന്നു; നവാസ് ഷെരീഫിന്റെ മകള്‍ മറിയം നവാസ്

  ലാഹോര്‍: പാകിസ്ഥാന്റെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അവസാനനിമിഷം വരെ ശ്രമിച്ചിരുന്നതായി മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളും പാകിസ്ഥാന്‍ മുസ്‌ലിം ലീഗ് (നവാസ്) നേതാവുമായ മറിയം നവാസ്. അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ ഇമ്രാന്‍ പരമാവധി ശ്രമിച്ചിരുന്നെന്നും സൈന്യത്തോട് തന്റെ സര്‍ക്കാരിനെ രക്ഷിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് യാചിച്ചിരുന്നെന്നുമാണ് മറിയം നവാസ് പറഞ്ഞത്. ”ഇമ്രാന്‍ ഖാന്‍ വളരെ നിരാശനായിരുന്നു. അധികാരത്തില്‍ തുടര്‍ന്ന അവസാന നിമിഷം വരെ, തന്റെ സര്‍ക്കാരിനെ രക്ഷിക്കണമെന്ന് സൈന്യത്തോട് യാചിച്ചിരുന്നു. തനിക്കെതിരെ അവിശ്വാസ പ്രമേയം വന്ന പശ്ചാത്തലത്തില്‍, മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയോട് സഹായവും അഭ്യര്‍ത്ഥിച്ചിരുന്നു,” പി.എം.എല്‍- എന്‍ വൈസ് പ്രസിഡന്റ് കൂടിയായ മറിയം നവാസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി ലാഹോറില്‍ നടന്ന വര്‍ക്കേഴ്‌സ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മറിയം നവാസ്. എന്നാല്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലോ അത് സംബന്ധിച്ച മറ്റ് കാര്യങ്ങളിലോ സൈന്യം ഇടപെട്ടിരുന്നില്ല. ഏ...

ദല്‍ഹിക്ക് പിന്നാലെ ഗുജറാത്തിലും ബുള്‍ഡോസര്‍ രാജ്; മുസ്‌ലിം സംഘടനയുടേതടക്കം പത്തോളം കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി

  ഗാന്ധിനഗര്‍: ദല്‍ഹിയിലേതിന് സമാനമായി രാമനവമി ഘോഷയാത്രയുടെ ഭാഗമായി സംഘര്‍ഷങ്ങളുണ്ടായതിന് പിന്നാലെ ഗുജറാത്തിലും കെട്ടിടം പൊളിക്കല്‍ നടപടികളുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. ഗുജറാത്തിലെ ഹിമ്മതനഗറിലാണ് ‘കൈയേറ്റ വിരുദ്ധ’ നടപടിയുടെ ഭാഗമായി കടകമ്പോളങ്ങളടക്കമുള്ള കെട്ടിടങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നത്. ‘ഇന്നത്തെ കൈയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായി ടി.പി റോഡ് ഛപ്പാരിയയിലെ മൂന്ന് – നാല് കിയോസ്‌ക്കുകളും രണ്ട് – മൂന്ന് കുടിലുകളും ഒരു ഇരുനിലക്കെട്ടിടവും പൊളിച്ചുമാറ്റി. 15 മീറ്റര്‍ റോഡിന്റെ മൂന്ന് മീറ്ററോളം കെട്ടിട ഉടമകള്‍ കൈയേറിയിരിക്കുകയാണ്. 2020-ല്‍ ഞങ്ങള്‍ ഇവര്‍ക്കെതിരെ നോട്ടീസ് അയച്ചിരുന്നു. ഇത് പതിവായി നടക്കുന്ന കൈയേറ്റം ഒഴിപ്പിക്കല്‍ മാത്രമാണ്. ഏപ്രില്‍ 10 ന് നടന്ന സംഭവങ്ങളുമായി ഇതിന് ഒരു ബന്ധവുമില്ല. മറ്റ് മേഖലകളിലും ഞങ്ങള്‍ സമാനമായ നടപടി തുടരും,’ ഹിമ്മത്‌നഗറിലെ ചീഫ് മുനിസിപ്പല്‍ ഓഫീസര്‍ നവനീത് പട്ടേല്‍ പറഞ്ഞു. ഏപ്രില്‍ 10ന് നടന്ന സാമുദായിക കലാപവുമായി ഈ ഒഴിപ്പിക്കലിന് ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്. ‘ചൊവ്വാഴ്ച നടന്ന ഒഴിപ്പിക്കലിന് ഏപ്രില്‍ 10ന് നടന്ന സംഭവങ്ങളുമായി ഒരു ...